ഉമ്മൻ ചാണ്ടിയുടെ കപടമുഖം തുറന്നു കാട്ടുന്നതിൽ ഇടതുപക്ഷത്തിന് പരാജയം സംഭവിച്ചു; ഇടതു വലതു വോട്ടുകൾ ബിജെപി പിടിച്ചുതുടങ്ങി: ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് പോയ മുൻ എംപി പി രാജീവ് ലണ്ടനിൽ വച്ച് മറുനാടൻ മലയാളിയോട് മനസ്സു തുറന്നപ്പോൾ
കെ ആർ ഷൈജുമോൻ
ലണ്ടൻ: ഇന്ത്യയിലെ ഏറ്റവും നവാഗതരായ പാർലമെന്റ് അംഗങ്ങളുടെ കൂട്ടത്തിലാണ് പി. രാജീവിന്റെ സ്ഥാനം. എന്നാൽ അതേ സമയം തന്നെ ഏറ്റവും പ്രഗൽഭമതിയായ പാർലമെന്റ് അംഗം എന്ന വിശേഷണവും ഇദ്ദേഹത്തിന് അലങ്കാരമായി കൂടെയുണ്ട്. വെറുതെ പറയുന്നതല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിർന്ന അംഗങ്ങൾ തന്നെ പറയുന്നതാണിത്. അരുൺ ജെയ്റ്റ്ലി, ഗുലാം നബി ആസാദ്, മായാവതി എന്നിവരൊക്കെ രാഷ്ട്രീയമായി രാജീവിന്റെ എതിരാളികൾ ആണെങ്കിലും പാർലമെന്റിൽ രാജീവ് കൂടിയേ കഴിയൂ എന്നാണ് മുതിർന്ന അംഗങ്ങളുടെ ഏകാഭിപ്രായം. ഇതിനായി 6 വർഷത്തെ ആദ്യ രാജ്യസഭ ടേം പൂർത്തിയാക്കിയ വേളയിൽ രാജീവിന് നൽകിയ വിടവാങ്ങൽ ചടങ്ങിൽ ഈ നേതാക്കൾ എല്ലാം കൂടി ഏകകണ്ഠമായാണ് സിപിഐ(എം) ജനറൽ സെക്രട്ടറിയോടു രാജീവിന് ഒരു തവണ കൂടി അവസരം നൽകണം എന്നഭ്യർത്ഥിച്ചത്. ഇത്തരം സന്ദർഭങ്ങൾ ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. രാജീവിന് പാർലമെന്റിയൻ എന്ന നിലയിൽ ലഭിച്ച ഏറ്റവും മികച്ച ബഹുമതിയും ഇത് തന്നെയാകണം.
എറണാകുളം ജില്ലയിൽ രാഷ്ട്രീയ എതിരാളികൾ ഇത്രയധികം ബഹുമാനം നൽകുന്ന വ്യക്തിയെ സ്വന്തം പാർട്ടിക്കും അവഗണിക്കാൻ കഴിയില്ലല്ലോ. അക്കരണത്തൽ തന്നെയാകാം ഏറെ ഉത്തരവാദിത്വം ഉള്ള എറണാകുളം ജില്ല കമ്മറ്റിയുടെ നായക സ്ഥാനവും ഏൽപ്പിച്ചത്. പാർട്ടിയിലെ ഗ്രൂപ്പിസം ഏറെ പഴി കേട്ട എറണാകുളം ജില്ല കമ്മറ്റിയിൽ 9 പുതു മുഖങ്ങളെ സ്വന്തമായി കിട്ടിയ രാജീവ് പരാതികൾ ഇല്ലാത്ത മികച്ച ഒരു ടീമിനെ തന്നെയാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ മുഴുവൻ ഗുണ ഫലം അറിയണമെങ്കിൽ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പ് വരെ കാക്കണം എന്നത് മറ്റൊരു കാര്യം. യുവ എംപിമാരുടെ പരിശീലനവും കോമൺവെൽത്ത് അംഗ രാഷ്ട്രങ്ങൾ തമ്മിലുള്ള പാർലമെന്ററി സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി കോമൺവെൽത്ത് പാർലമെന്ററി അസ്സോസിയേഷൻ ക്ഷണം അനുസരിച്ച് ഇന്ത്യയിൽ നിന്നെത്തിയ 10 അംഗ സംഘത്തിൽ ഇപ്പോൾ ബ്രിട്ടീഷ് സന്ദർശനം നടത്തുന്ന പി. രാജീവ് മറുനാടൻ മലയാളിയുടെ ലണ്ടൻ പ്രതിനിധി കെ ആർ ഷൈജുമോനുമായി നടത്തിയ സംഭാഷണത്തിൽ നിന്നും:
ഈ സന്ദർശനത്തെ കുറിച്ച് തന്നെയാകട്ടെ ആദ്യം?
ഇന്ത്യയിലെ യുവ എംപിമാർക്കായി നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണ് ഞങ്ങൾ പത്തുപേർ ഇവിടെ എത്തിയത്. ഏറെ കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനായി. ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ അംഗീകാരവും പ്രധാനവ്യും ബ്രിട്ടണിൽ പാർലമെന്റ് അംഗങ്ങൾക്ക് കിട്ടുന്നുണ്ട്. ഉദാഹരണമായി ഇവിടെ സെലക്ഷൻ കമ്മറ്റി നൽകുന്ന നിർദ്ദേശങ്ങളിൽ ഭേദഗതി വേണമെങ്കിൽ പിന്നീട് പാർലമെന്റ് തന്നെ തിരുത്തണം. ഇന്ത്യയിൽ ആണെങ്കിൽ മന്ത്രാലയത്തിന് ഈ ഭേദഗതി വരുത്താം. സെലക്ഷൻ കമ്മറ്റിയുടെ ശുപാർശക്കൊന്നും പലപ്പോഴും വലിയ പ്രാധാന്യം കിട്ടാറുമില്ല.
രാഷ്ട്രീയം പറഞ്ഞു തുടങ്ങാം. അരുവിക്കരയിലെ തോൽവി വേണ്ടവിധം വിലയിരുത്തിക്കഴിഞ്ഞോ?
കഴിഞ്ഞ കാൽ നൂറ്റാണ്ടായി കോൺഗ്രസ്സിന്റെ കൈവശം ഇരിക്കുന്ന മണ്ഡലം ആണത്. സാമാന്യ ജനത്തിന് ഇടതു പക്ഷം ജയിക്കും എന്ന ഒരു പ്രതീക്ഷ നിലനിന്നിരുന്നു. ഇത്തരം പ്രതീക്ഷകൾ തിരഞ്ഞെടുപ്പിന്റെ ഭാഗമാണ്. അതിനാൽ ആണ് തോൽവി വലിയ ''ഷോക്ക് '' ആയി പൊതു സമൂഹം വിലയിരുത്തിയത്. അച്ഛൻ മരിച്ച ശേഷം മകൻ തിരഞ്ഞെടുപ്പിനായി എത്തുമ്പോൾ ലഭിക്കുന്ന ആനുകൂല്യവും ഒക്കെ സെന്റിമെന്റസ് ആയി അവിടെ കോൺഗ്രസ്സിന് ലഭിച്ചു. ഒരുപാട് പിന്നോക്ക പ്രദേശങ്ങൾ ഉള്ള സ്ഥലമാണ്. ജനങ്ങൾ വൈകാരികമായി പ്രതികരിച്ചിരിക്കാം. എന്നാൽ ബിജെപി കൂടുതൽ വോട്ടു പിടിച്ചു എന്നത് നിഷേധിക്കുന്നില്ല. ഇത് വേണമെങ്കിൽ അവരുടെ നേട്ടമായി ചൂണ്ടിക്കാട്ടാം. എന്നാൽ നഷ്ടം സംഭവിച്ചത് ഇടതു പക്ഷത്തിന് മാത്രമല്ല, തുല്യ വിഹിതം വലതു പക്ഷത്തിനും വോട്ടുകൾ അരുവിക്കരയിൽ നഷ്ടമായി.
യുവ നിര പാർട്ടിയിൽ നിന്നും അകന്നതും കൂടിയല്ലേ അരുവിക്കരയിലെ പരുക്ക് വലുതാക്കിയത്?
കലാലയങ്ങളിൽ ഇന്നും എസ്എഫ്ഐ തന്നെയാണ് പ്രധാന ശക്തി. എന്നാൽ കോളേജുകളിലും പൊതു സമൂഹത്തിലും രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെടുന്ന യുവ നിരയ്ക്ക് വലിയ കുറവുണ്ട്. ഇവരെയെല്ലാം വർഗ്ഗീയ, മത ശക്തികൾ ആണ് സ്വന്തമാക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ ജാതി ചിന്ത അതിശക്തമായി വളരുകയാണ്. പാർട്ടിയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കണം എന്നതിൽ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്. അതിനായി ശക്തമായ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്.
അരുവിക്കരയിലും മറ്റും സോഷ്യൽ മീഡിയ ശക്തമായ സാന്നിധ്യം ആയിരുന്നു. പാർട്ടി വേണ്ട വിധം ഈ മേഖല ശ്രദ്ധിക്കുന്നില്ലേ. എളമരം കരീം ഈ സംവിധാനം നിയന്ത്രിക്കുന്നു എന്ന് അറിയുമ്പോൾ തന്നെ യുവ സമൂഹത്തിന്റെ നിയന്ത്രണത്തിൽ ഉള്ള സോഷ്യൽ മീഡിയ പാർട്ടിയുടെ പ്രധാന ടൂൾ ആയിട്ടില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്?
ഇതിനോട് യോജിക്കാൻ കഴിയില്ല. കേരളത്തിൽ ചെറിയൊരു ശതമാനം ജനങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയ സ്വാധീനത്തിൽ ഉള്ളത്. എങ്കിലും വളർന്നു വരുന്ന മാദ്ധ്യമം എന്ന നിലയിൽ നവ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പാർട്ടി കൂടുതൽ ശ്രദ്ധ പതിപ്പിക്കുക തന്നെ ചെയ്യും. ഞങ്ങൾ ഒക്കെ ഇകാര്യത്തിൽ ശ്രദ്ധിക്കുന്നുമുണ്ട്. പാർട്ടിയുടെ ഈ വിഭാഗം പ്രചാരണ പരിപാടികൾ നവ മാദ്ധ്യമങ്ങൾ വഴി ശക്തമാക്കുകയാണ്. അരുവിക്കരയിൽ ചില ട്രെന്റുകൾ സോഷ്യൽ മീഡിയ വഴി സൃഷ്ടിക്കാൻ നടന്ന ശ്രമം ശ്രദ്ധയിൽ പെട്ടിരുന്നു. പക്ഷെ ഇത് ഇപ്പോഴും പൊതു സമൂഹത്തിന്റെ മൊത്തം പ്രതികരണമായി വിലയിരുത്താൻ കഴിയില്ല.
സോഷ്യൽ മീഡിയ ട്രെന്റ് സെറ്റ് ചെയ്യുന്നു എന്നൊന്നും വിലയിരുത്താൻ കഴിയില്ല. പക്ഷെ അതിനും ഒരു ഇടം ഉണ്ട്, അത് തള്ളിക്കളയുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പിലും മറ്റും ഇത് സമൂഹത്തിന്റെ മൊത്തം അളവ് കോലായി ഒന്നും കാണാൻ കഴിയില്ല. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഫേസ്ബുക്കിലും ട്വിട്ടറിലും ഒക്കെ കള്ള അക്കൗണ്ട് വഴി ആയിരുന്നു പ്രചരണം എന്ന് പിന്നീട് തെളിഞ്ഞിരുന്നല്ലോ.
ഇടതും വലുതും തമ്മിൽ വലിയ വ്യത്യാസം ഇല്ല എന്ന പ്രചരണം സാധാരണക്കാരെ വല്ലാതെ നിരാശപ്പെടുത്തുന്നില്ലേ. കേരളത്തിൽ ഇടതും വലതും തമ്മിൽ കൊടുക്കൽ വാങ്ങൽ നയം തുടരുന്നു എന്ന ആക്ഷേപത്തെ പറ്റി?
ശരിയാണ്, സാധാരണക്കാരെ നിരാശപ്പെടുത്തുന്ന ആക്ഷേപം തന്നെയാണ്. ഇത് വളരെ ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രചാരണമാണ്. ഇത് വഴി പുകമറ സൃഷ്ടിക്കാൻ കഴിയും. ഏറെ നാളായി മാദ്ധ്യമ സഹായത്തോടെ നടക്കുന്ന ഒരു പ്രചാരണ പരിപാടിയാണിത്. എന്നാൽ എത്ര ശക്തമായാണ് ഇതിനെതിരെ ഇടതു പക്ഷം കേരളത്തിൽ പ്രവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ എത്രയോ ആരോപണം പൊതു സമൂഹത്തിൽ ഉയർത്താൻ കഴിഞ്ഞു. പല പ്രശ്നങ്ങളും ലൈവ് ആയി നിർത്താനും ഇടതു പക്ഷത്തിന്റെ സജീവത മൂലമാണ് സാധിച്ചത്. സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റം അനുസരിച്ച് സമര പരിപാടികളിലും മറ്റും ചില വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന നിരീക്ഷണങ്ങളിൽ നിന്നും മറ്റുമാണ് ഇത്തരം ആക്ഷേപങ്ങൾ ശക്തമാകുന്നത്.
ഉമ്മൻ ചാണ്ടിയെ വിലയിരുത്തിയാൽ?
കേരളം കണ്ട ഏറ്റവും കാപട്യം നിറഞ്ഞ മുഖ്യ മന്ത്രി എന്ന് മാത്രം പറഞ്ഞാൽ മതി. ഇത്രയും അഴിമതി നടത്തിയ മറ്റൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. വിദ്യഭ്യാസ, ആരോഗ്യ മേഖലയില കഴിഞ്ഞ കാലങ്ങളിൽ നേടിയ നേട്ടം പൂർണ്ണമായും ഇല്ലാതാക്കി എന്നും പറയാം.
പക്ഷെ ഇത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ?
ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. പൂർണ്ണ വിജയം എന്നവകശാപ്പെടുന്നില്ല. എന്നാൽ കൂടുതൽ ആളുകളിലേക്ക് ഈ തിരിച്ചറിവ് എത്തുകയാണ്.
കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലും മറ്റും പാർട്ടി ഇടപെടൽ സജീവം ആയിരുന്നോ?
ആയിരുന്നു എന്ന് തന്നെയാണ് വിശ്വാസം. എത്രയോ സമര രംഗങ്ങൾ ഇതിനായി സൃഷ്ടിച്ചു. ഈ വിഷയം ഉയർത്തി കൊണ്ട് വന്നതും സമൂഹത്തിൽ ചർച്ചയായി നിലനിർത്തിയതും പാർട്ടിയുടെ സജീവ ഇടപെടൽ മൂലമല്ലേ?
വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെ ബുദ്ധിമാനും കേമനും ആയി വിശേഷിപ്പിച്ചു പിണറായി വിജയൻ ചിന്തയിൽ എഴുതിയിരുന്നു. മുതിർന്ന നേതാക്കൾ തന്നെ സമൂഹം ചിന്തിക്കുന്നതിന് വിപരീതമായി പറയുന്നത് ശരിയാണോ?
ഞാൻ പ്രസ്തുത ലേഖനം വായിച്ചിരുന്നില്ല, അതിനാൽ അഭിപ്രായവും പറയുന്നില്ല
മോദി ഭരണവും കോൺഗ്രസ്സ് ഭരണവും വിലയിരുത്തിയാൽ?
എല്ലാ അർത്ഥത്തിലും മോദി കൂടുതൽ അപകടകാരിയാണ്. കോൺഗ്രസ്സ് സർക്കാരിന്റെ തുടർച്ച തന്നെയാണ് മോദി സർക്കാരും. നയങ്ങളും ആശയങ്ങളും എല്ലാം ഒന്ന് തന്നെ. സാമ്പത്തിക കാര്യങ്ങളിൽ ഒക്കെ കുറച്ചു കൂടി അപകടകരമായ തീരുമാനങ്ങളാണ് മോദി നടപ്പാക്കുന്നത്. ഏകാധിപത്യ ശൈലി ഭരണം കൂടുതൽ ഉറപ്പിക്കാനുള്ള ശ്രമം ആണ് മോദി നടത്തുന്നത്.
എറണാകുളത്ത് പാർട്ടി പ്രവർത്തനം വെല്ലുവിളിയാണോ. പുതിയ ടീം എങ്ങനെ പ്രവർത്തിക്കുന്നു?
ഞങ്ങൾ ജില്ലയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയവും സാമൂഹികവും ആയ വിഷയങ്ങളിൽ ഇടപെട്ടു ഏറെ സജീവമാകാൻ ഉള്ള ശ്രമം ആണ് ജില്ല ഘടകം നടത്തുന്നത്. ജൈവ പച്ചക്കറി കൃഷിയും മറ്റും വ്യപകമാക്കുകയാണ്. ഓണത്തിന് വിഷം ഇല്ലാത്ത പച്ചക്കറി എന്ന ആശയത്തിന് കൂടുതൽ പ്രചരണം നൽകി സാമൂഹ്യ സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. സർക്കാർ ഒഴിഞ്ഞു നിൽക്കുന്നിടത്ത് ജനങ്ങൾക്ക് ആവശ്യമായ സഹായം ചെയ്യുക എന്നതാണ് ഞാനും സഹ പ്രവർത്തകരും കൂടുതാലായും ഏറ്റെടുക്കുന്ന ദൗത്യം.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്