കറൻസി പിൻവലിക്കലിനെ സ്തുതിച്ച് ലേഖനമെഴുതിയ അമിതാഭ്കാന്ത് കാട്ടുന്നത് നട്ടെല്ലൊടിഞ്ഞ മോദിഭക്തി; കേന്ദ്രസർക്കാരിനെ വെള്ളപൂശാൻ നിരത്തിയത് യുക്തിരഹിത വാദങ്ങൾ; നീതി ആയോഗിന്റെ ചീഫ് എക്സിക്യുട്ടീവ് കേരളത്തിലിരുന്നപ്പോൾ കോവളം കൊട്ടാരം സ്വകാര്യമേഖലയ്ക്ക് തീറെഴുതിയ ആളെന്നും ഓർമിപ്പിച്ച് കെസി വേണുഗോപാൽ മറുനാടനോട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കറൻസി നിരോധനത്തെ അനുകൂലിച്ച് നീതി ആയോഗിന്റെ ചീഫ് എക്സിക്യുട്ടീവ് ആയ അമിതാഭ് കാന്ത് എഴുതിയ ലേഖനത്തെ നശഖിഖാന്തം വിമർശിച്ച് മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെസി വേണുഗോപാൽ. നോട്ടുപിൻവലിച്ചതുമൂലം ഉള്ള ദുരിതങ്ങളിൽ രാജ്യത്തിന്റ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിഞ്ഞ് കിടക്കുമ്പോൾ അതുകാണാതെ അമിതാഭ് കാന്ത് മോദിക്ക് സ്തുതിപാടുകയാണ് ചെയ്തതെന്നും വേണുഗോപാൽ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.
ലേഖനത്തിലുടനീളം യുക്തിരഹിതമായ വാദങ്ങളാണ് അമിതാഭ് കാന്ത് നിരത്തിയത്. എക്കാലത്തും ഭരണാധികാരികൾക്ക് സ്തുതിപാടുന്ന സമീപനമായിരുന്നു അമിതാഭിന്റേത്. കോവളം കൊട്ടാരം പൊതുമേഖലയിൽ നിന്നും നഷ്ടപ്പെട്ട് സ്വകാര്യ കമ്പനിക്ക് എങ്ങനെ ലഭിച്ചുവെന്നതിലും ഇടപാട് നടന്ന കാലത്തെ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറിയായിരുന്ന അമിതാഭിന്റെ നിലപാടറിയാൻ ഇതു സംബന്ധിച്ച കേരള സർക്കാരിന്റെ ഫയൽ പരിശോധിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ ഓർമിപ്പിക്കുന്നു.
അമിതാഭിന്റെ ലേഖനത്തെ കെസി വേണുഗോപാൽ വിലയിരുത്തുന്നത് ഇങ്ങനെ:
ഭരണകൂടത്തേയും ഭരണാധികാരികളെയും വാഴത്തിപാടിയും സ്തുതിഗീതങ്ങൾ രചിച്ചും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കുന്ന രാജഭരണകാലത്തെ സമ്പ്രദായം ജനാധിപത്യത്തിന്റെ കാലത്തും അന്യംനിന്നുപോയിട്ടില്ലെന്നതിനു തെളിവായി കഴിഞ്ഞ ദിവസം ഒരു ലേഖനം കണ്ടിരുന്നു മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജിൽ ( 03 ജനുവരി 2017 ). മോദി ഭക്തി കൂടിയതു കാരണം സിവിൽ സർവീസിന്റെ അന്തസ്സുപോലും പരിഗണിക്കാതെയാണ് മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് കറൻസി പിൻവലിക്കലിന്റെ ഗുണഗണങ്ങൾ ലേഖനത്തിൽ വാഴ്ത്തിപ്പാടുന്നത്. നോട്ട് പിൻവലിച്ചത് മൂലമുള്ള ദുരിതങ്ങളിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നട്ടെല്ലൊടിഞ്ഞ് കിടക്കുകയാണ്. സമസ്ത മേഖലകളെയും സാമ്പത്തിക അരക്ഷിതാവസ്ഥ പിടികൂടിയിരിക്കുന്നു.
പക്ഷെ അതൊന്നും കണ്ടില്ലെന്നു നടിച്ച് നോട്ട് പിൻവലിക്കൽ നടപടിയെ വെള്ളപൂശാൻ യുക്തി രഹിതമായ വാദങ്ങളാണ് മാതൃഭൂമിയിൽ എഴുതിയ ലേഖനത്തിൽ അമിതാഭ് കാന്ത് നിരത്തുന്നത് . കറൻസി പിൻവലിക്കലിന്റെ നേട്ടങ്ങളെക്കുറിച്ച് പറയാൻ നരേന്ദ്ര മോദിക്കുപോലും ഇത്ര ആവേശമില്ലെന്നതാണ് കൗതുകകരം. കാരണം സ്വാതന്ത്ര്യാനന്തര ഭാരതം സാമ്പത്തിക അടിയന്തിരാവസ്ഥയ്ക്കു തുല്യമായ കെടുതികൾ അനുഭവിക്കേണ്ടി വന്ന ഈ നടപടിയിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ സമയപരിധി കഴിഞ്ഞിട്ടും സമ്പദ് വ്യവസ്ഥയെ സാധാരണ നിലയിലാക്കാൻ സർക്കാരിനായിട്ടില്ലായെന്നതുതന്നെ.
ബാങ്കുകളിൽ പണ ലഭ്യത ആവശ്യാനുസരണം ഉറപ്പാക്കാനും എ ടി എമ്മുകളിൽ പിൻവലിക്കൽ പരിധി ഉയർത്താനും ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരുമെന്നതിൽ റിസർവ്വ് ബാങ്കിനുപോലും നിശ്ചയമില്ല. നവംബർ 8മുതൽ ഡിസംബർ 30വരെയുള്ള കാലയളവിൽ എത്ര കള്ളപ്പണം കണ്ടെടുക്കാനായെന്നതിലോ അസാധു നോട്ടുകളിൽ എത്ര തിരികെയെത്തിയെന്നോ തിട്ടപ്പെടുത്താൻ ധന മന്ത്രാലയത്തിനുമാകുന്നില്ല. ഇതേക്കുറിച്ചൊക്കെ പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരിക്കുമെന്നു കരുതി അദ്ദേഹത്തിന്റെ പുതുവത്സര തലേന്നത്തെ പ്രസംഗം ശ്രദ്ധിച്ചവർക്ക് പ്രീ ബജറ്റ് പ്രസംഗവും തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങളും കേട്ട് തൃപ്തിപ്പെടേണ്ടി വന്നുവെന്നതാണ് വസ്തുത.
വീണ്ടു വിചാരവും വിവേകവും ഇല്ലാതെ നടപ്പിലാക്കിയ തീരുമാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ കള്ളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവയുടെ അന്ത്യമായിരുന്നു. പക്ഷേ കൈവിട്ടുപോയ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ കടിഞ്ഞാൺ തിരിച്ചു പിടിക്കാനാവാതെ വന്നപ്പോഴത്തെ അടവുനയമാണ് പ്രഖ്യാപിത ലക്ഷ്യങ്ങൾ കറൻസി രഹിത രാജ്യവും ഡിജിറ്റൽ പണമിടപാട് പ്രോത്സാഹനവുമെന്നത് നാലിൽ മൂന്നുപേർക്കും ഇന്റർനെറ്റ് അന്യമായ രാജ്യത്ത് പണമിടപാടുകളുടെ ഡിജിറ്റലൈസേഷൻ എന്നത് സമീപ ഭാവിയിൽ അപ്രാപ്യമായ സ്വപ്നം മാത്രമാണ്.
ഡിജിറ്റലൈസേഷൻ ദീർഘകാല അടിസ്ഥാനത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് നേട്ടമാവുമെന്നതിൽ തർക്കമില്ല. പക്ഷെ ഒരു ദിവസം ടെലിവിഷനിലൂടെ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയാൽ മാത്രം പ്രായോഗികമാകുന്നതാണോ ഈ സംവിധാനം. ഈ പരിഷ്ക്കാരങ്ങൾക്കൊക്കെ അടിസ്ഥാനമായ ആധാർ പദ്ധതിയെ അതിതീവ്രമായി എതിർത്ത നരേന്ദ്ര മോദി അതേ ആധാറിനെ തന്നെ ആധാരമാക്കി ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിലെ വൈരുദ്ധ്യം ആരും കാണാതെ പോകരുത്.
അടിസ്ഥാന രഹിതമായ അവകാശ വാദങ്ങൾ മാത്രമാണ് അമിതാഭ് കാന്തിന്റെ ലേഖനത്തിലുള്ളത്. ഇന്ത്യയിലെ 130 കോടി ജനസംഖ്യയിൽ എത്ര ശതമാനത്തിനാണ് മൊബൈൽ ഫോൺ ലഭ്യതയെന്നും എത്ര ഗ്രാമങ്ങളിൽ ഇനിയും വൈദ്യുതി എത്തിയിട്ടില്ലെന്നതിന്റെ കണക്കും സർക്കാർ ആദ്യം വ്യക്തമാക്കട്ടെ. പിന്നീടാകട്ടെ ഭീം ആപ്പും യു പി ഐ സംവിധാനം വഴിയുള്ള പണമിടപാടും രാജ്യത്ത് എത്ര ശതമാനം ആളുകൾക്ക് പ്രാപ്യമാണെന്നതിന്റെ കണക്കുകൾ നിരത്തുന്നത്.
പേമെന്റ് ഡിജിറ്റലൈസേഷന്റെ ഗുണഭോക്താക്കൾ സ്വകാര്യ കോർപ്പറേറ്റുകളാണെന്നതിന് ആർക്കും രണ്ടഭിപ്രായമില്ല. പത്തിൽ എട്ട് ഇടപാടുകളിലും കറൻസി ഉപയോഗിക്കുന്ന ഇന്ത്യയിൽ നോട്ട് അസാധുവാക്കിയതിനുശേഷം ഡിജിറ്റൽ ഇടപാടുകളിൽ ആയിരം ശതമാനംവരെ വർദ്ധനയുണ്ടെന്നാണ് മറ്റൊരുവാദം.
രാജ്യത്തെ ജനസംഖ്യയിൽ ഭൂരിപക്ഷവും അധിവസിക്കുന്ന 6.4 ലക്ഷം ഗ്രാമങ്ങൾക്കായി പത്തിൽ ഒന്ന് ബാങ്ക് ശാഖകൾപോലും ഇല്ലെന്ന വസ്തുത ഇതിനോട് ചേർത്ത് വായിക്കണം. ഇടനിലക്കാരെ ഒഴിവാക്കുമെന്ന വാദഗതിയും അസ്ഥാനത്താണ്. നടപടിയുടെ ഭാഗമായി ഡിജിറ്റൽ പേമെന്റ് ഇടപാടുകൾക്ക് നൽകിയ ഇളവുകൾ പിൻവലിച്ചു തുടങ്ങി.എസ്ബിഐയും എസ്ബിറ്റിയുംഉൾപ്പെടെയുള്ള ബാങ്കുകൾ എടിഎം ഇടപാടുകൾക്ക് 23രൂപ വരെയാണ് സർവീസ് ചാർജ് ഈടാക്കുന്നത്. പണം പിൻവലിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ തുക ഈടാക്കാമെന്നതാണ് മോദിജി കാർഡ് ഇടപാടുകളുടെ മറവിൽ ബാങ്കുകൾക്കു ചെയ്തുകൊടുത്തിരിക്കുന്ന വലിയ സഹായം.
അഞ്ചുഇടപാടുകൾ കഴിഞ്ഞാൽ ഈ തുക ബാങ്കുകൾ ഈടാക്കും. പാവപ്പെട്ടവന്റെ പോക്കറ്റിൽ കയ്യിട്ടു വാരാനും ജനങ്ങളെ ചൂഷണം ചെയ്യാനും വന്പൻ ബാങ്കുകൾക്ക് അവസരം ഒരുക്കി കൊടുക്കുന്നതാണോ കറൻസി രഹിത രാജ്യം എന്ന സ്വപനം ? കറൻസി പിൻവലിക്കൽ മൂലം സാമ്പത്തിക വളർച്ചാ നിരക്ക് കുറയുമെന്നും സാമ്പത്തിക വിദഗ്ദ്ധർ ഒരേ സ്വരത്തിൽ വിലയിരുത്തമ്പോഴാണ് സമ്പദ് വ്യവസ്ഥ കുതിക്കുമെന്ന നീരീക്ഷണം. ബാങ്കുകൾക്ക് വായ്പ നൽകാൻ പ്രോത്സാഹനം നൽകുന്ന സർക്കാർ ബാങ്കിങ്ങ് ബിസിനസ്സ് കൂട്ടി അവരെ സഹായിക്കാനാണ് ശ്രമിക്കുന്നത്. മറിച്ച് സാധാരണക്കാരന് നേട്ടമുണ്ടാക്കാനല്ല.
അമിതാഭ് കാന്തിന്റെ ചരിത്രം അറിയാവുന്നവർക്ക് ഈ വാഴ്ത്തിപ്പാടലിൽ അത്ഭുതമുണ്ടാവില്ല. രാജ്യത്ത് അസഹിഷ്ണുത കത്തിപ്പടർന്നപ്പോൾ ഇന്ത്യയിൽ അസഹിഷ്ണുതയുണ്ടെന്ന് പറയുന്നവർ ദുഷ്ടലാക്കോടെയാണ് ആ പ്രചരണം നടത്തുന്നതെന്ന പ്രസംഗത്തിന്റെ പേരിൽ ലഭിച്ച സ്ഥാനമാണ് നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് പദവി. സ്വന്തം കേഡർ സംസ്ഥാനമായ കേരളത്തിലും സമാന രീതിയിൽ മികവു തെളിയിച്ച ആളാണ് അദ്ദേഹം.
രാജ്യത്തിന്റെ തന്നെ പൈതൃക സമ്പത്തായ കോവളം കൊട്ടാരം പൊതുമേഖലയിൽ നിന്നും നഷ്ടപ്പെട്ട് സ്വകാര്യ കമ്പനിക്ക് എങ്ങനെ ലഭിച്ചുവെന്നതിലും ഇടപാട് നടന്ന കാലത്തെ കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറിയായിരുന്ന അമിതാഭിന്റെ നിലപാടറിയാൻ ഇതു സംബന്ധിച്ച കേരള സർക്കാരിന്റെ ഫയൽ പരിശോധിച്ചാൽ മതി. പദവികൾക്കായി ഏതറ്റംവരെ പോവാനും സിവിൽ സർവ്വീസിന്റെ മാന്യതപോലും നഷ്ടപ്പെടുത്താനും മടിക്കാത്തവർക്ക് അസത്യപ്രചരണത്തിനു മടിക്കേണ്ടതില്ലയെന്നതാണ് അദ്ദേഹത്തിന്റെ ലേഖനം വായിക്കുമ്പോൾ മനസ്സിലാകുന്നത്.- വേണുഗോപാൽ വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍