കാഞ്ചനമാലയെപ്പോലെ കാത്തിരുന്നിട്ടും വനിതയെ സ്ഥാനാർത്ഥിയാക്കിയില്ല; മുസ്ലിം ലീഗിൽ സമ്പൂർണ്ണ പുരുഷാധിപത്യം; ഒരു കഴിവുമില്ലാത്തവർക്ക് സീറ്റ് കൊടുത്തിട്ടും സ്ത്രീകളെ മാത്രം പരിഗണിച്ചില്ല; നിരാശ മറച്ചുവയ്ക്കാതെ ഖമറുന്നിസ അൻവർ മറുനാടനോട് മനസ് തുറക്കുന്നു
എം പി റാഫി
നിയമസഭാ തെരഞ്ഞെടുപ്പിൽ വനിതാ ലീഗ് പ്രതിനിധിയെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് കത്ത് അയച്ചിട്ടും പരിഗണിച്ചില്ലെന്ന് ഖമറുന്നിസ അൻവർ. മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വനിതാലീഗ് സംസ്ഥാന അധ്യക്ഷ വെളിപ്പെടുത്തിയത്. മൂന്നു ഘട്ടങ്ങളിലായി നടന്ന മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളിൽ വനിതക്ക് സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും വനിതാ ലീഗിന് സീറ്റ് നിഷേധിച്ചതിൽ ഏറെ നിരാശയുണ്ടെന്നും ഖമറുന്നിസ പറഞ്ഞു. കഴിവില്ലാത്ത പുരുഷന്മാർക്കു പോലും സീറ്റ് നൽകിയിട്ടും കഴിവുള്ള വനിതകൾക്ക് സീറ്റ് നൽകാതിരുന്ന നേതൃത്വത്തിന്റെ നടപടി ശരിയായില്ലെന്നും ഖമറുന്നിസ തുറന്നടിച്ചു.
സീറ്റ് നൽകാത്തത് വനിതാ ലീഗിന്റെ പോരായ്മ കൊണ്ടോ വനിതകൾക്ക് കഴിവില്ലാത്തതു കൊണ്ടോയെന്ന് അവർ നേതൃത്വത്തോട് ചോദിക്കുന്നു. മുസ്ലിം ലീഗിൽ ഇപ്പോഴും പുരുഷാധിപത്യമാണ് നടക്കുന്നത്. പഞ്ചായത്ത്- മുനിസിപ്പാലിറ്റികളിൽ സ്ത്രീകൾ അധ്യക്ഷപദവിയിലും മറ്റും എത്തുന്നത് സംവരണം നടപ്പാക്കിയതു കൊണ്ട് മാത്രമാണെന്നും അല്ലെങ്കിൽ പുരുഷ•ാർ സീറ്റ് നൽകില്ലെന്നും ഖമറുന്നിസ പറയുന്നു.
സ്ത്രീ വോട്ടുകളാണ് പകുതിയിലേറെ മുസ്ലിംലീഗിലുള്ളത്. എന്നാൽ ഇതുവരെ നിയമസഭയിലേക്ക് ലീഗ് ഒരാളെ മാത്രമാണ് മത്സരിപ്പിച്ചത്. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നിസ അൻവറിനാണ് ലീഗിന്റെ ഒരേയൊരു നിയമസഭാ വനിതാ സ്ഥാനാർത്ഥിയാകാൻ ഭാഗ്യം ലഭിച്ചത്. മുസ്ലിം വനിതകളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാലു പതിറ്റാണ്ടു കാലം പൊതുസമൂഹത്തിൽ പ്രവർത്തിച്ച ഖമറുന്നിസ അൻവർ തന്റെ പൊതുപ്രവർത്തന ജീവിതത്തെക്കുറിച്ചും ഇപ്പോഴത്തെ സീറ്റ് വിവാദത്തെ കുറിച്ചുമെല്ലാം മറുനാടൻ മലയാളിയോടു മനസു തുറക്കുകയാണ്.
? പൊതുപ്രവർത്തന രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു
പഠന കാലം തൊട്ടേ പൊതുരംഗത്ത് പ്രവർത്തിക്കാനായിരുന്നു എനിക്ക് താൽപര്യം. ഡോക്ടർ അൻവറുമായുള്ള വിവാഹശേഷം അവർക്ക് മലപ്പുറം തിരൂർ ഗവൺമെന്റ് ആശുപത്രിയിൽ ജോലി ലഭിച്ചു. ഇതോടെ ഞങ്ങൾ സ്വദേശമായ കണ്ണൂരിൽ നിന്നും 1971 ൽ തിരൂരിലേക്ക് മാറി. അന്നു മുതൽ ഇന്നുവരെ ഇവിടെയാണ് താമസം. മലപ്പുറം ജില്ലയിൽ എത്തിയതോടെയാണ് ഇവിടത്തെ സ്ത്രീകളുടെ പിന്നോക്കാവസ്ഥ മനസിലാക്കിയ എനിക്ക് പൊതുപ്രവർത്തന രംഗത്തേക്ക് ഇറങ്ങാൻ കൂടുതൽ കാരണമായത്. പ്രധാനമായും സ്ത്രീകളുടെ വിദ്യാഭ്യാസപുരോഗതിക്ക് എന്തു ചെയ്യുമെന്ന ആലോചനയിലാണ് എം.ഇ.എസുമായി ഞാൻ ബന്ധപ്പെടുന്നത്.
ഇവിടെത്തെ പിന്നോക്കാവസ്ഥ അവരെ സൂചിപ്പിച്ചപ്പോൾ അവർ എല്ലാവിധ സഹായവും ചെയ്യാമെന്നും ഉറപ്പ് നൽകി. ഇതോടെ 1972 ൽ എം.ഇ.എസിന്റെ വനിതാ വിങ് മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഇത് വലിയ വാർത്തയായി അടുത്ത ദിവസത്തെ പത്രത്തിന്റെ ഒന്നാം പേജിൽ തന്നെ വന്നിരുന്നു. ഇത് പുറത്തറിഞ്ഞതോടെ പിന്മാറണമെന്നാവശ്യപ്പെട്ട് പല പൗരപ്രമഖരും ഞങ്ങളെ വന്നു കണ്ടിരുന്നു. എന്നാൽ ഞാൻ ഉറച്ച് മുന്നോട്ടു പോയതോടെ പിന്നീട് വർഷങ്ങൾക്കു ശേഷം ഇവർ എന്റെ അടുത്ത് വന്നത് എം.ഇ.എസ് സ്ഥാപനങ്ങളിൽ സീറ്റ് വേണമെന്നു പറഞ്ഞായിരുന്നു. 1972 മതൽ 76 വരെ എം.ഇ.എസ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുകയും.
പിന്നീട് 21 വർഷം സംസ്ഥാന പ്രസിഡന്റ് പദവിയിലും ഇതായിരുന്നു എന്റെ പൊതുപ്രവർത്തന മേഖലയിലേക്കുള്ള വരവ്. ഇക്കാലത്ത് ഓരോ ഗ്രാമങ്ങളിലും കടലോര പ്രദേശത്തും ഇറങ്ങിപ്പോയി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിച്ചു. ഇന്നും പൊതുപ്രവർത്തന രംഗത്തു തന്നെ സജീവമായി തുടരുന്നു. എന്റെ വീടിനോടു ചേർന്ന സ്നേഹവീട് കഴിഞ്ഞ നാലു വർഷമായി പ്രവർത്തിക്കുന്നു. ഇത് ആരോരുമില്ലാത്ത സ്ത്രീൾക്കുള്ളതാണ്.
? മുസ്ലിം ലീഗുമായുള്ള ബന്ധം എപ്പോഴാണ് തുടങ്ങുന്നത്.
എന്റെ പിതാവ് ഡോക്ടർ അബ്ദുൽ ഖാദർ എപ്പോഴും പറയുമായിരുന്നു പൊതു പ്രവർത്തനത്തിന് ഒരു രാഷ്ട്രീയ പിൻബലം നല്ലതാണെന്ന്. അത് സി.എച്ചിന്റെ പാർട്ടിയായാൽ അത്രയും നല്ലത്. സി.എച്ച് മുഹമ്മദ് കോയയെ ബാപ്പക്ക് വലിയ ഇഷ്ടമായിരുന്നു. ഈ സമയത്താണ് കോട്ടക്കൽ ഡിവിഷനിൽ നിന്നും മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ എനിക്ക് അവസരം ലഭിച്ചത്. അന്ന് കോട്ടക്കലിൽ മത്സരിച്ചു ഞാൻ വിജയിച്ചു. അതുവരെ പുരുഷന്മാർക്കു മാത്രം വോട്ടു ചെയ്ത സ്ത്രീകൾക്ക് വലിയ അനുഭൂതിയാണ് ഇത് നൽകിയത്. ശേഷം 1997ൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ വനിതാ ലീഗിന് രൂപം നൽകുകയും ചെയ്തു.
അന്നു മുതൽ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ തുടരുന്നു. അന്നു മുതൽ പാർട്ടി ഏൽപിച്ച വിവിധ ഉത്തരവാദിത്വങ്ങൾ ഞാൻ ആത്മാർത്ഥതയോടെ നിർവഹിച്ചു പോന്നിട്ടുണ്ട്. കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് സംസ്ഥാന അധ്യക്ഷയാകുന്നത് മൂന്നാം തവണയാണ്. ഈ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അധ്യക്ഷ പദവി അവസാനിച്ചിരുന്നു. പിന്നീട് കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നതോടെ എന്നെ അധ്യക്ഷയാക്കുമോ എന്ന് സംശയിച്ചിരുന്നു. എന്നാൽ യാതൊരു എതിർപ്പും കൂടാതെ അവർ അത് അംഗീകരിക്കുകയാണുണ്ടായത്. നീതിയും സത്യവും മുറുകെ പിടിച്ചുള്ള എന്റെ പ്രവർത്തനങ്ങളാണ് ബിജെപി സർക്കാറിനും തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
വെൽഫെയർ ബോർഡ് ചെയർപേഴ്സണായി ഞാൻ വന്ന ശേഷം വിവിധ ഗ്രാന്റുകൾ എല്ലാ അർഹരിലേക്കും എത്തിക്കാൻ സാധിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലെ കടലോര നിവാസികൾക്കു മാത്രമാണ് ഗ്രാന്റ് നേരത്തെ ലഭിച്ചിരുന്നത്. ഞാൻ ചോദ്യം ചെയ്ത ശേഷമായിരുന്നു വടക്കൻ കേരളത്തിലേക്കും വ്യാപിച്ചത്.
? 2006ൽ നിയമസഭയിലേക്ക് മത്സരിച്ച അനുഭവം
എനിക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു അന്ന് സീറ്റ് ലഭിച്ചത്. വെൽഫെയർ ബോർഡ് അധ്യക്ഷയായിരിക്കുമ്പോഴായിരുന്നു അന്ന് മത്സരിക്കാൻ സമ്മതം തേടി എന്നെ വിളിച്ചത്. ഞാൻ ഭാർത്താവിനോട് ചോദിച്ച് തിരിച്ചു വിളിക്കാമെന്നു പറഞ്ഞു. ഭർത്താവ് സമ്മതിച്ചതോടെ ഞാൻ ഓകെ പറഞ്ഞു. അടുത്ത ദിവസം തന്നെ നോമിനേഷൻ കൊടുക്കുകയും ചെയ്തു. അന്ന് വനിതാ ലീഗ് സീറ്റ് ചോദിച്ചിരുന്നില്ല.
28 ദിവസം മാത്രമായിരുന്നു അന്ന് പ്രചാരണത്തിന് ലഭിച്ചിരുന്നത്. ഞാൻ മത്സരരംഗത്തേക്ക് വന്നതോടെ വെൽഫെയർ ബോർഡിലെ പല ഉദ്യോഗസ്ഥരും എനിക്കെതിരെ പരാതി പ്രധാനമന്ത്രിക്കു വരെ നൽകിയിരുന്നു. എന്നാൽ അവരുടെ അന്വേഷണത്തിൽ ഞാൻ പദവി രാജിവച്ച എല്ലാം തിരിച്ചു നൽകിയ ശേഷമാണ് മത്സരിക്കുന്നതെന്ന് കണ്ടെത്തുകയാണുണ്ടായ്. മത്സരിക്കുമ്പോൾ നിരവധി ആശങ്കകളോടെയാണ് ഇറങ്ങിയത്. ഒന്നര ലക്ഷം വോട്ടർമാരെ 28 ദിവസത്തിനകം കാണാൻ പറ്റാത്തതിൽ ഇന്നും എനിക്ക് സങ്കടമുണ്ട്. ജയിച്ച സ്ഥാനാർത്ഥിയെ പോലെയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പും എന്നെ കൊണ്ടു പോയിരുന്നത്. പതിനായിരം വോട്ടിന് ജയിക്കുമെന്നായിരുന്നു നേതാക്കളെല്ലാം പറഞ്ഞിരുന്നത്.
പിന്നീട് എതിർ സ്ഥാനാർത്ഥി എളമരം കരീം കുറച്ചു വോട്ടിന്റെ ലീഡിൽ വിജയിക്കുകയാണുണ്ടായത്. സ്ത്രീയെ നിർത്തിയതിൽ പാർട്ടിക്കുള്ളിൽ നിന്നുള്ള അമർഷമാവും പരാജയത്തിന് ഒരു കാരണം. മുസ്ലിങ്ങൾ അറഫ നോമ്പ് എടുത്ത ദിവസമായിരുന്നു തെരഞ്ഞെടുപ്പ് എന്നതും പരാജയത്തിന് കാരണമായി. പല സ്ത്രീകളും സമയം കഴിഞ്ഞതിന്റെ പേരിൽ വോട്ടു ചെയ്യാന് പറ്റാതെ പോകുന്നത് ഞാൻ കണ്ടതാണ്.
? ഇപ്പോൾ എന്തുകൊണ്ടാണ് വനിതാ ലീഗ് പ്രതിനിധിക്ക് നേതൃത്വം സീറ്റ് നൽകാതിരുന്നത്.
വനിതാ ലീഗിന് സീറ്റ് വേണമെന്ന് ഞങ്ങൾ നേരത്തെ നേതൃത്വത്തിന് കത്തെഴുതിയിട്ടുണ്ടായിരുന്നു. ആർക്കു നൽകണമെന്നോ എത്ര സീറ്റ് വേണമെന്നോ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നില്ല. സീറ്റു ലഭിക്കുകയാണെങ്കിൽ ആരോഗ്യ പ്രശ്നങ്ങളാൽ ഞാൻ മത്സരിക്കില്ലെന്ന് ഹൈദരലി തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും നേരത്തെ അറിയിച്ചിരുന്നു. കഴിവും പ്രാപ്തിയുമുള്ള നിരവധി പേർ വനിതാ ലീഗ് നേതൃത്വത്തിലുണ്ട്. ഇവരിൽ ഒരാൾക്കെങ്കിലും സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു വനിതയെ എങ്കിലും മത്സരിപ്പിക്കാത്തതിൽ സങ്കടമുണ്ട്.
പാർട്ടിയോടുള്ള സ്നേഹം കൊണ്ട് പ്രതിഷേധിക്കാനില്ല. പുരുഷ മേൽക്കോയ്മയാണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ സ്ത്രീകൾ അധ്യക്ഷ പദവിയിലും മറ്റും എത്തുന്നത് 50 ശതമാനം സംവരണം ഉണ്ടായതുകൊണ്ടു മാത്രമാണ്. ഈ സംവരണമില്ലെങ്കിൽ പുരുഷന്മാർ സ്ത്രീകൾക്ക് സീറ്റ് നൽകുമോ? സീറ്റ് നൽകാത്തത് വനിതാ ലീഗിന്റെ പോരായ്മയോ ഞങ്ങളുടെ കഴിവില്ലായ്മയോ കൊണ്ടാവണം അല്ലാതെ എന്തുപറയാൻ..കഴിവില്ലാത്തവർക്കു പോലും പുരുഷനെന്ന പേരിൽ സീറ്റ് നൽകിയിട്ടും വനിതകൾക്ക് സീറ്റ് നിഷേധിച്ചത് ശരിയായില്ല. അവസാനത്തെ ഒരു സീറ്റെങ്കിലും വനിതക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയാണുണ്ടായത്. അവസാനത്തെ പ്രഖ്യാപനം വരെ കാഞ്ചനമാലയെ പോലെ കാത്തിരുന്നു.
ഇതിനെതിരെ പ്രതിഷേധിക്കാനൊന്നും ഞങ്ങളില്ല. ഞങ്ങൾ എന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകരാണ്. ലീഗിൽ മാത്രമല്ല ഈ പ്രശ്നമുള്ളത്. ഈ മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്നുള്ള ജയലക്ഷ്മി മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ എൽ.ഡി.എഫ് മന്ത്രിസഭയിലും ശ്രീമതി അല്ലാതെ ആരും ഉണ്ടായിരുന്നില്ല. സ്ത്രീകളോടുള്ള ഈ സമീപനം എല്ലാ പാർട്ടികളും മാറ്റണം. ലിംഗസമത്വത്തിനു വാദിക്കുന്നവരുടെ സ്ഥിതി പോലും ഇതാണ്. ലീംഗനീതിയാണ് സ്ത്രീകൾക്ക് ലഭിക്കേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്