കണ്ണൂരിലെ ബൈഠക്കിൽ പങ്കെടുത്തില്ല; പിന്നെങ്ങനെ കൂടുതൽ പ്രസവിക്കുന്ന ഹിന്ദുക്കൾക്ക് പാരിതോഷികം നൽകണമെന്ന് താനവിടെ പറയും? ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടത്തിലെ വിവാദവും ഗൂഢാലോചന; പിണറായിയുടേത് വിലകുറഞ്ഞ ആരോപണങ്ങൾ; മറുനാടനോട് കുമ്മനം രാജശേഖരൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കണമെന്ന് പറഞ്ഞെന്ന തരത്തിൽ തനിക്കെതിരെ നടക്കുന്ന പ്രചരണം ബോധപൂർവ്വമായ ഗൂഢാലോചനയെന്ന വിശദീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. വർഗ്ഗീയതയിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നവരാണ് ഇതിന് പിന്നിലെന്നും കുമ്മനം പറഞ്ഞു. വിലകുറഞ്ഞ ആരോപണങ്ങളാണ് സിപിഐ(എം) പിബി അംഗം പിണറായി വിജയൻ തനിക്കെതിരെ നടത്തുന്നതെന്നും മറുനാടൻ മലയാളിയോടെ കുമ്മനം രാജശേഖൻ പറഞ്ഞു.
കണ്ണൂരിലെ ആർഎസ്എസ് ബൈഠക്കിൽ ക്ഷേത്ര പരിസരത്തെ അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാൻ തീരുമാനം എടുത്തുവെന്നാണ് പ്രചരണം. കണ്ണൂരിലെ ആർഎസ്എസ് യോഗം നയപരമായ തീരുമാനം എടുക്കാനുള്ളത് ആയിരുന്നില്ല. സംഘടനയുടെ വികസന വിഷയങ്ങൾ മാത്രമാണ് അവിടെ ചർച്ച ചെയ്തത്. ഇത്തരത്തിലൊരു കാര്യവും സംസാരിച്ചില്ല. അതിലെല്ലാം ഉപരി കണ്ണൂരിലെ ഈ യോഗത്തിൽ ഞാൻ പങ്കെടുത്തിട്ടുമില്ല. എന്നിട്ടും ഇത്തരം ആക്ഷേപം ഉയരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കൂടുതൽ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് പാരിതോഷികം നൽകണമെന്ന് കണ്ണൂരിലെ ആർഎസ്എസ് ബൈഠക്കിൽ പറഞ്ഞതായും പ്രചരണമുണ്ട്. ഞാൻ പങ്കെടുക്കാത്ത യോഗത്തിൽ എങ്ങനെയായിരുന്നു ഇത് സംഭവിക്കുക-കുമ്മനം ചോദിച്ചു. ശബരിമലയിലെ അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തന വിപുലീകരണവുമായി ബന്ധപ്പെട്ട യാ്ത്രയ്ക്കിടെയായിരുന്നു കണ്ണൂരിലെ ബൈഠക്കെന്നും കുമ്മനം വിശദീകരിച്ചു.
ക്ഷേത്ര പരിസരത്തെ അന്യമതസ്ഥരുടെ കച്ചവടത്തിൽ തീരുമാനം എടുക്കാൻ ബിജെപി പ്രസിഡന്റ് ആരുമല്ല. തിരുവനന്തപുരത്തെ വാർത്താ സമ്മേളനത്തിൽ വിവാദമുണ്ടാക്കാൻ ബോധപൂർവ്വം ചോദ്യം ഉയർത്തി. കണ്ണൂരിലെ ബൈഠക്കിന്റെ വിവാദ പശ്ചാത്തലത്തിലായിരുന്നു അത്. ഒടുവിൽ പറയാത്തത് പറഞ്ഞെന്ന തരത്തിൽ വാർത്ത നൽകി വിവാദമുണ്ടാക്കി. ഇക്കാര്യത്തിൽ നിക്ക് വ്യക്തമായ നിലപാടുണ്ട്. കൂടുതൽ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് പാരിതോഷികമെന്നത് ഒരിടത്തും പറയാത്ത വിഷയമാണെന്നാണ് കുമ്മനത്തിന്റെ നിലപാടും. വിവാദങ്ങളുണ്ടാക്കി സമൂഹത്തിൽ അരക്ഷിതാവസ്ഥയുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത് കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും കുമ്മനം പറയുന്നു.
ക്ഷേത്ര പരിസരത്തെ സ്ഥലവും കെട്ടിടവും അതാത് ദേവസത്തിന്റെ അധീനതയിലാണ്. ക്ഷേത്ര കമ്മറ്റികളാണ് അവിടെ ആരാണ് കച്ചവടം ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ട്. അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നതാണ് നിലപാട്. എരുമേലിയിൽ ക്ഷേത്രവും പള്ളിയുമുണ്ട്. ഇവിടേയും അതത് കമ്മറ്റികളാണ് തീരുമാനിക്കുന്നത്. ഏരുമേലി പള്ളിയുടെ കടകളിൽ റെന്റ് കൺട്രോൾ നിയമം ബാധകമല്ല. എന്നാൽ ക്ഷേത്രത്തിന് ഈ നിയമം ബാധകവും. അതുകൊണ്ട് തന്നെ കാലാനുസൃതമായി വാടക വർദ്ധന ആരും ക്ഷേത്രത്തിന് നൽകുന്നില്ല. ഇത്തരം വിഷയങ്ങളാണ് താനുയർത്തിയത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മീറ്റ് ദി പ്രസിലെ വിഡിയോ പൂർണ്ണമായും പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകും.
മാറട് കലാപവും നിലയ്ക്കൽ കലാപവും താനുണ്ടാക്കിയതെന്നാണ് പിണറായി വിജയൻ പറയുന്നത്. എന്നാൽ മാറാടും നിലയ്ക്കലും സമാധാനം എത്തിക്കാനായിരുന്നു ശ്രമം. അത് വിജയം കാണുകയും ചെയ്തു. രണ്ടാം മാറാട് കലാപത്തിന് ശേഷമാണ് പ്രശ്നങ്ങളിൽ ഇടപെട്ടത്. അതിന് ശേഷം അവിടെ ഒരുതുള്ളി ചോരപോലും വീണില്ല. ഇത്തരം സത്യങ്ങൾ മറച്ചുവച്ച് വ്യാജ പ്രചരണങ്ങൾക്കാണ് പിണറായി വിജയനെ പോലുള്ളവർ ശ്രമിക്കുന്നത്. ഇത് ജനം തള്ളിക്കളയുമെന്നും പിണറായി വ്യക്തമാക്കി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ഇത്തരം അജണ്ടകൾ ഉയർത്തുന്നവരാണ്. താൻ പങ്കെടുക്കാത്ത കണ്ണൂരിലെ ആർഎസ്എസ് യോഗത്തെ പോലും അതിനായി ഉപയോഗിക്കുന്നതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കുമ്മനം പറയുന്നു.
ജനങ്ങളാക്കായാണ് തന്റെ പ്രവർത്തനം. ഒരു ക്രിസ്ത്യാനിയും തന്നെ ക്രൈസ്ത വിരുദ്ധനെന്ന് വിളിക്കില്ല. അതു പോലെ ഒരു മുസ്ലീമും ഇസ്ലാം വരുദ്ധനാണ് താനെന്നും പറയില്ല. ബിജെപിക്കുണ്ടാകാൻ പോകുന്ന രാഷ്ട്രീയ മുന്നേറ്റത്തെ തിരിച്ചറിയുന്നവരാണ് തനിക്കെതിരെ വ്യാജ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ഇതെല്ലാം ജനം തിരിച്ചറിയും. ശബരിമലയിൽ ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുകളാണുള്ളത്. ഈ പ്രശ്നങ്ങൾ കൂടുതൽ അടുത്തറിയാൻ അടുത്ത ദിവസം ശബരിമലയിൽ പോകുമെന്നും കുമ്മനം വ്യക്തമാക്കി. ക്ഷേത്ര സ്വത്തുക്കളുടെ ചെലവഴിക്കലുമായി ബന്ധപ്പെട്ട് കള്ള പ്രചരണമാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നത്. പരോക്ഷ മാർഗ്ഗങ്ങളിലൂടെ ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.
റോഡുകളുടേയും മറ്റും വികസനത്തിന് ചെലവഴിച്ചതാണ് ക്ഷേത്ര വികസനത്തിനായി ചെലവഴിച്ചതായി സർക്കാർ ഉയർത്തിക്കാട്ടുന്ന തുകകൾ. റോഡുകൾ തീർത്ഥാടകർക്ക് മാത്രമുള്ളതല്ലെന്ന വസ്തുത മനസ്സിലാക്കുന്ന ആർക്കും ഇത്തരം പ്രസ്താവനകളിലെ പൊള്ളത്തരം മനസ്സിലാകുമെന്നും കുമ്മനം വിശദീകരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാകും താരമെന്ന ഉത്തമ വിശ്വാസവും കുമ്മനത്തിനുണ്ട്. എല്ലാവരേയും ഒരുമിപ്പിച്ച് ലക്ഷ്യത്തിലേക്ക് പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം പറയുന്നു. ഇത് മനസ്സിലാക്കിയ രാഷ്ട്രീയ എതിരാളികളുടെ ഭയപ്പാടാണ് വിവാദങ്ങൾക്ക് പിന്നിലെന്നും കുമ്മനം കരുതുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കുമ്മനം രാജശേഖരനെ വിമർശിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. കുമ്മനം രാജശേഖരൻ കേരളത്തെ വർഗീയ സംഘർഷ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജയണ്ടയാണെന്ന് പിണറായി കുറ്റപ്പെടുത്തുന്നു. ആർഎസ്എസിന്റെ തീരുമാനങ്ങളാണ് കുമ്മനം പിന്തുടരുന്നതെന്നും പിണറായി ആരോപിച്ചിരുന്നു.
ഇതിനുള്ള മറുപടിയായാണ് പിണറായിയയുടേത് വിലകുറഞ്ഞ ആരോപണങ്ങളെന്ന വിമർശനവുമായി കുമ്മനം മറുനാടനോട് സംസാരിച്ചത്. ഇത്തരം പൊള്ളത്തരങ്ങൾ കൊണ്ട് ബിജെപിയുടെ മുന്നേറ്റം തടയാനാകില്ലെന്നാണ് കുമ്മനത്തിന്റെ പക്ഷം.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍