ബീഫിനെതിരായ വാദം തീവ്രവർഗ്ഗീതയുടെ ഭാഗം; എസ് ഡി പി ഐയുടേയും വെൽഫയർ പാർട്ടിയുടേയും പിന്തുണ വേണ്ട; രാഷ്ട്രീയ പോരാട്ടത്തിൽ ജയം ഉറപ്പ്; തൊഴിലുറപ്പാക്കുന്ന വികസനം എത്തിക്കും; കുഞ്ഞാലിക്കുട്ടിയുടെ പത്രികയിൽ നിയമപോരാട്ടം തുടരും; മലപ്പുറത്തെ പോരാട്ട ചൂടിൽ ഇടത് സ്ഥാനാർത്ഥിക്ക് പറയാനുള്ളത്
എംപി റാഫി
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിൽ നിന്നുള്ള ഏറ്റവും മികച്ച സ്ഥാനാർത്ഥിയായാണ് അഡ്വ.എം.ബി ഫൈസലിനെ കാണുന്നത്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന യുവനേതാവെന്നത് ഫൈസലിന് പാർലമെന്റിലേക്കുള്ള കന്നിമത്സരത്തിന് നറുക്കു വീഴാൻ ഇടയാക്കി. നിലവിൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ഫൈസൽ മികച്ച വാഗ്മി കൂടിയാണ്. വേനൽ ചൂടിനെ വകവെയ്ക്കാതെ പ്രചാരണ ഗോദയിൽ കർമ്മ നിരതനായ ഫൈസൽ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണിപ്പോൾ. ആൾക്കൂട്ടങ്ങളിലേക്ക് ഇറങ്ങി ഓരോ വോട്ടും ഉറപ്പാക്കിയ ശേഷമാണ് ഫൈസൽ അടുത്ത തട്ടകത്തിലേക്ക് യാത്ര തിരിക്കുന്നത്. പൊതുപാരിപാടികളിൽ നീളൻ പ്രസംഗങ്ങളില്ല., കുറഞ്ഞ വാക്കിൽ അറുത്തുമുറിച്ച പ്രസംഗം മാത്രം.
പ്രചാരണ പരിപാടികളിലെല്ലാം യുവാക്കളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പ്രധാന എതിരാളി പികെ കുഞ്ഞാലിക്കുട്ടിയുടെ ഈറ്റില്ലമായ വേങ്ങരയിലായിരുന്നു ശനിയാഴ്ച ഫൈസലിന്റെ പര്യടനം. തെരഞ്ഞെടുപ്പ് പ്രചാരണം ഫിനിഷിംങ് പോയിന്റിലേക്ക് അടുക്കുന്ന സാഹചര്യത്തിൻ തന്റെ വികസന കാഴ്ചപ്പാടും പ്രതീക്ഷകളും രാഷ്ട്രീയ നിലപാടുകളും എം.ബി ഫൈസൽ മറുനാടൻ മലയാളിയോടു പങ്കുവെച്ചു. ഏറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറത്ത് പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി വിനിയോഗിച്ച് വിവിധ വ്യാവസായിക പദ്ധതികൾ നടപ്പിലാക്കുകയും ഇതിലൂടെ ചെറുപ്പക്കാർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയുമാണ് തന്റെ പ്രധാന വികസന കാഴ്ചപ്പാടെന്ന് ഫൈസൽ മറുനാടന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
കരിപ്പൂർ വിമാനത്തിന്റെ വികസനവും ഹജ്ജ് എമ്പാർക്കേഷൻ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിക്കും. പത്രികയിൽ വിവരം കുഞ്ഞാലിക്കുട്ടി മറച്ചു വെച്ചതിനെതിരെ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ നടപടികളുമായി മുന്നോട്ടു പോകും. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി പോലുള്ള വർഗീയ പാർട്ടികളുമായി ഒരു തരത്തിലുള്ള കൂട്ടും ഉണ്ടാവില്ലെന്നും മുസ്ലിംലീഗ് പരസ്യമായി ഇവരോട് ബന്ധം സ്ഥാപിക്കുകയാണെന്നും ഫൈസൽ പറഞ്ഞു. മുസ്ലിം വോട്ട് ഏകീകരിക്കുന്നതിലൂടെ ഫാഷിസ്റ്റ് ശക്തികളെ സഹായിക്കലാണ്. ഇത് ഭാവിയിൽ മുസ്ലിംസമുദായത്തിന് വലിയ പ്രയാസമുണ്ടാക്കും. നൂറു ശതമാനം വിജയിക്കാൻ ആവശ്യമായ ഒരു ട്രന്റാണ് മലപ്പുറത്ത് ഇപ്പോൾ ഉള്ളതെന്നും തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും അഭിമുഖത്തിൽ ഫൈസൽ വ്യക്തമാക്കി.
വേങ്ങര മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എം.ബി ഫൈസലുമായി മറുനാടൻ മലയാളി ലേഖകൻ എംപി റാഫി നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം:
? പ്രചാരണം എങ്ങിനെയാണ് പുരോഗമിക്കുന്നത്
ആദ്യ ദിവസങ്ങളിൽ മൈക്കില്ലാതെ ജനങ്ങളിലേക്കിറങ്ങി എല്ലാ പ്രദേശങ്ങളിലേക്കും പോയി വോട്ടർമാരെ കാണുന്ന രീതിയായിരുന്നു. അതിനു ശേഷം സ്ഥാനാർത്ഥി പര്യടനത്തിന്റെ രണ്ടാംഘട്ടമാണ്. മണ്ഡലങ്ങളിലൂടെയുള്ള പര്യടനം രണ്ടാംഘട്ടം ഞായറാഴ്ച അവസാനിക്കും.
? വികസന കാഴ്ചപ്പാട്
വികസന കാഴ്ചപ്പാട് യഥാർത്ഥത്തിൽ, മലപ്പുറം ജില്ല തന്നെ സ്ഥിതിവിവര കണക്കുകൾ പരിശോധിക്കുമ്പോൾ ആളോഹരി വരുമാനത്തിന്റെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും ഏറ്റവും പിറകിൽ നിൽക്കുന്ന ജില്ലയായിട്ടാണ് പുതിയ കണക്കുകൾ വരുന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളായി യു.ഡി.എഫ്, വിശേഷിച്ച് മസ്ലിംലീഗാണ് എല്ലാ മണ്ഡലങ്ങളെയും ലോക്സഭയേയും പ്രതിനിധീകരിക്കുന്നത്. പക്ഷേ ജില്ലയുടെ അടിസ്ഥാന വികസന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഊന്നിയ വികസന കാഴ്ചപ്പാട് അവർക്ക് ഇല്ല എന്നുള്ളതാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.
കുടിവെള്ള പ്രശ്നമാണെങ്കിലും ഗ്രാമപ്രദേശങ്ങളുടെ വികസനമാണെങ്കിലും സാധാരണ ജനങ്ങളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെടുന്ന വ്യാവസായിക വികസനമാണെങ്കിലും വലിയ അളവിൽ പിറകോട്ട് നിൽക്കുന്ന ജില്ലയാണ് മലപ്പുറം. യുവാക്കൾ കൂടുതലുള്ള
ഇവിടെ തൊഴിൽ ഏറ്റവും വലിയ പ്രശ്നമാണ്. പ്രവാസികളും കൂടുതലുള്ള ജില്ലയാണ്. പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി വിനിയോഗിച്ച് വിവിധ വ്യാവസായിക പദ്ധതികൾ ചെറുപ്പക്കാർക്ക് തൊഴിൽ കിട്ടുന്ന രൂപത്തിൽ തുടങ്ങണമെന്നാണ് ഒന്നാമത്തെ കാഴ്ചപ്പാട്. അങ്ങിനെ വന്നാൽ പ്രവാസികളുടെ നിക്ഷേപത്തിന് നല്ലൊരു റി്ട്ടേൺ കിട്ടുകയും യുവാക്കൾക്ക് തൊഴിലും കിട്ടും. ഇതിലൂടെ രണ്ട് വിഭാഗത്തേയും സംരക്ഷിക്കാൻ കഴിയും.
മറ്റൊന്ന് കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്നങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. അതിനു വേണ്ട വികസനം സാധ്യമാക്കും. പ്രവാസികളെ സഹായിക്കാൻ കഴിയുന്നതോടൊപ്പം ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമവും നടത്തും. ഇതാണ് പ്രധാന വികസന കാഴ്ചപ്പാടുകൾ.
? പ്രധാന വാഗ്ദാനം
ഒറ്റവാക്കിൽ പറയുകയാണെങ്കിൽ എല്ലാ കാര്യത്തിനും അവരുടെ കൂടെയുണ്ടാകും എന്നുള്ളതാണ്. അത് വികസനമാണെങ്കിലും മറ്റു ജീവിത പ്രശ്നങ്ങളാണെങ്കിലും മറ്റേത് കാര്യത്തിലും അവരിൽ ഒരാളായി കുടുംബാംഗത്തെ പോലെ പരിഗണിക്കാവുന്ന വിധത്തിൽ അവരുടെ കൂടെയുണ്ടാകും എന്നുള്ള ഉറപ്പാണ് കൊടുക്കുന്നത്.
?ഉപതെരഞ്ഞെടുപ്പിൽ ഉയർത്തുന്ന രാഷ്ട്രീയ ചർച്ചകൾ
ലോക്സഭാ തെരഞ്ഞെടുപ്പാകുമ്പോൾ സ്വാഭാവികമായും ദേശീയ രാഷ്ട്രീയമാകും പ്രധാനമായി ചർച്ചയാകുന്നത്. അതിൽ ഫാസിസവും വർഗീയതയും അതിന്റെ പ്രതിരോധത്തെ കുറിച്ചും ഒക്കെയാണ് ചർച്ച ചെയ്യുന്നത്. ഇപ്പോൾ വലിയ രൂപത്തിൽ ന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക മേഖലയിൽ നിൽക്കുന്ന ആളുകളുമെല്ലാം അരക്ഷിതമായ ഒരു ജീവിതം നയിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറി. ഭക്ഷണത്തിന്റെ പേരിലുള്ള വലിയ പ്രയാസം ആളുകൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിനെതിരെയുള്ള ഒരു കാമ്പയിനിംങ്, മതനിരപേക്ഷ ചേരി ശക്തിപ്പെടേണ്ടതുണ്ട്. മതനിരപേക്ഷ ടീം ശക്തിപ്പെടണമെങ്കിൽ ആദ്യം ഇടതുപക്ഷം ശക്തിപ്പെടണം. ഇടതുപക്ഷം മാത്രമാണ് തുറന്ന പോരിന് തയ്യാറായിട്ട് നിൽക്കുന്നത്. ബീഫ് നിരോധനം പോലുള്ള കാര്യത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയിലെ ഒരു പൗരന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്ത് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഒരു വ്യക്തിയുടെ സ്വകാര്യ വിഷയമാണ്.
അതിൽ പോലും ഫാസിസം ഇടപെടുന്നു എന്നുള്ളതാണ്. തീവ്ര വർഗീയതയിലേക്കാണ് കേന്ദ്ര ഗവൺമെന്റും സംഘപരിവാരും ബിജെപിയുമെല്ലാം മാറുന്നത്. ഏറ്റവും അപകടമെന്നത് ബീഫ് കഴിക്കുന്നത് ചെറിയ വിഭാഗമല്ല. ഇന്ത്യയിലെ 65 ശതമാനത്തിനു മുകളിൽ വരുന്ന ജനങ്ങൾ ബീഫ് കഴിക്കുന്നവരാണ്. ഇത് അത്തരം ജനങ്ങളോടുള്ള വെല്ലുവിളിയെന്നു തന്നെയാണ് ഞങ്ങൾ പ്രചരിപ്പിക്കുന്നത്.
?സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകുമോ ഈ തെരഞ്ഞെടുപ്പ്
കേരള ഭരണം വളരെ നല്ലത് പോലെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ പത്ത് മാസക്കാലത്തെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചു കൊണ്ടാണ് ഞങ്ങൾ കാമ്പയിനിംങ് പുരോഗമിക്കുന്നത്. സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ, പ്രവാസി പദ്ധതികൾ, പെൻഷൻ പദ്ധതികൾ, പ്രവാസി പുനരധിവാസം, മിഷൻ പദ്ധതികളെല്ലാം വലിയ രീതിയിലുള്ള ഇടപെടലാണ്. കഴിഞ്ഞ ബജറ്റ് ഒരു നവകേരള സൃഷ്ടിക്കു വേണ്ടിയുള്ള ചുവടുവെയ്പ്പാണ്. മലപ്പുറം ജില്ലയിൽ തന്നെ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ഒരുകാലത്തും യു.ഡി.എഫിന് നിർദ്ദേശിക്കാൻ കഴിയാത്ത വികസന മാതൃകകൾ തീർത്താണ് മലപ്പുറം ജില്ലയിൽ അടക്കം എൽ.ഡി.എഫ് ഗവൺമെന്റിന്റെ പദ്ധതികൾ വരുന്നത്. മലപ്പുറം ജില്ലയിൽ മാത്രം എണ്ണമറ്റ പദ്ധതികൾ ഈ സർക്കാറിന് കൊണ്ടുവരാൻ സാധിച്ചു.
ഇത്തവണയും ഒരു മന്ത്രിയും നാല് എംഎൽഎമാരും മാത്രമാണ് ജില്ലയിലുള്ളത് എന്നിട്ടും വലിയ വികസനങ്ങൾ കൊണ്ടുവരാൻ സാധിച്ചു. കഴിഞ്ഞ തവണ 14 എംഎൽഎമാരും 5 മന്ത്രിമാരും ഉണ്ടായിട്ട് ഒന്നും ഒന്നും ചെയ്യാൻ പറ്റാത്തത് ഈ ഗവൺമെന്റ് ആദ്യ ബജറ്റിൽ തന്നെ പ്രഖ്യാപിക്കാൻ വേണ്ടി കഴിഞ്ഞു.
? കുഞ്ഞാലിക്കുട്ടിയെ പോലുള്ള ശക്തനായ ഒരു നേതാവിനെതിരെയുള്ള മത്സരത്തെ എങ്ങിനെ കാണുന്നു
മത്സരത്തെ ഒരു രാഷ്ട്രീയ പോരാട്ടമായിട്ടാണ് കാണുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആശയങ്ങളും ഐക്യ ജനാധിപത്യ മുന്നണിയുടെ ആശയങ്ങളും തമ്മിലുള്ള വലിയ പോരാട്ടമാണ് നടക്കുന്നത്. അതിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. അത് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കുമെന്നുള്ളതാണ്.
? കുഞ്ഞാലിക്കുട്ടിയുടെ പത്രികയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ഇടതുപക്ഷത്തിന്റെ മൗനം രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയർന്നിരുന്നു
അത് തെറ്റായ ആക്ഷേപമാണ്. ഈ വിഷയം സൂക്ഷ്മ പരിശോധനാ സമയത്ത് കൃത്യമായി ചൂണ്ടിക്കാട്ടിയതാണ്. റിട്ടേണിംങ് ഓഫീസറുടെ വിവേചനമാണ് അത് സ്വീകരിക്കണോ തള്ളണമോയെന്നുള്ളത്. അദ്ദേഹം പത്രിക സ്വീകരിച്ചു. സ്വീകരിച്ചു കഴിഞ്ഞാൽ മറ്റു നിയമ നടപടികളും കമ്മീഷനിൽ പരാതിയുമാണ് കൊടുക്കുക. അതുമായി മുന്നോട്ടു പോകുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്ഥാനാർത്ഥിയെന്ന നിലയിൽ ഞാനും പ്രഖ്യാപിച്ചതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിന്റെ വിദഗ്ദരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും.
? എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവർ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. ഇവരുടെ പിന്തുണ തേടിയിരുന്നോ..
ഒരിക്കലുമില്ല., വർഗീയ രാഷ്ട്രീയ പാർട്ടികളുമായി ഒരു കൂട്ടുകൂടലും തെരഞ്ഞെടുപ്പാണെങ്കിലും അല്ലെങ്കിലും ഇടതുപക്ഷത്തിന് ആ ഒരു നിലപാടില്ല. എസ്.ഡി.പി.ഐ എന്ന പ്രസ്ഥാനവുമായിട്ട് മുസ്ലിംലീഗ് പരസ്യ ബാണ്ഡവത്തിന് തയ്യാറായിരിക്കുന്നു. ഈ രീതിയിലുള്ള മുസ്ലിം ദ്രുവീകരണം ഉണ്ടാക്കുന്നത്, ഏകീകരണം ഉണ്ടാക്കുന്നത് യഥാർത്ഥത്തിൽ ഫാഷിസത്തെ സഹായിക്കുന്നതിന് തുല്ല്യമാണ്. അതാണ് ഇതിനകത്ത് സംഭവിക്കാൻ പോകുന്നത്. അത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വലിയ അപകടകരമായ പ്രയാസം മുസ്ലിം സമുദായത്തിന് ഉണ്ടാക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്. വോട്ട് എല്ലാ വിഭാഗം ആളുകളോടും അഭ്യർത്ഥിക്കുന്നുണ്ട്. തെരഞ്ഞെടുപ്പാകുമ്പോൾ എല്ലാ ആളുകളോടും വോട്ട് ചെയ്യാൻ പറയും.
? പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോഴുള്ള പ്രതീക്ഷകൾ
തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും നല്ല പിന്തുണയും പ്രോത്സാഹനവുമാണ് എൽ.ഡി.എഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും പൊതുവായ വോട്ടർമാരുടെ ഭാഗത്ത് നിന്നും കിട്ടിയിട്ടുള്ളത്. എവിടെ പോകുമ്പോഴും പൊതു സമൂഹം നല്ല പിന്തുണയും പ്രോത്സാഹവും നൽകുന്നു. ആത്മവിശ്വാസത്തോടെ പ്രചാരണ രംഗത്ത് നിലനിൽക്കാൻ സഹായിച്ചത് അതാണ്. അത് ഓരോ ദിവസവും വർദിക്കുന്നതായാണ് കാണുന്നത്. നല്ല യുവാക്കളുടെ പിന്തുണയുണ്ട്. അതുപോലെ തന്നെ കാരണവന്മാർ, സ്ത്രീകൾ ഉൾപ്പടെയുള്ള പിന്തുണയുണ്ട്. നൂറ് ശതമാനം വിജയിക്കാൻ ആവശ്യമായ ഒരു ട്രന്റ് ഈ മണ്ഡലത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്.
? വോട്ടർമാരോട്
ഫാഷിസത്തിനും വർഗീയതക്കും എതിരായ മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണം. ഇവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച് ഈ നാടിന്റെ സ്വപ്ന പദ്ധതികൾ നടപ്പിലാക്കാൻ കഴിയണം. അതിന് ഇടതുപക്ഷത്തെ വിജയിപ്പിക്കണം എന്നാണ് ജനങ്ങളോട് പറയാനുള്ളത്.
Stories you may Like
- ലോക്സഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി
- ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
- 'ഉമ്മൻ ചാണ്ടി തരംഗ'ഭയമോ? പുതുപ്പള്ളിയിൽ വോട്ടർമാർ കുറയുമ്പോൾ
- പുതുപ്പള്ളിയിലെ അന്തിമ വോട്ടർ പട്ടികയ്ക്ക് എതിരെ നിയമനടപടിയുമായി ചാണ്ടി ഉമ്മൻ
- എം വി ആർ അനുസ്മരണ പരിപാടിയിൽ നിന്നും പി കെ കുഞ്ഞാലിക്കുട്ടി പിന്മാറി
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്