കൈക്കൂലി കിട്ടിയ 50 ലക്ഷത്തിൽ 6000 കുറഞ്ഞപ്പോൾ തിരിച്ചു വിളിച്ചു മാണി ചോദിച്ചു; കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ അനൂപ്; എല്ലാ തട്ടിപ്പും നടന്നത് ഉമ്മൻ ചാണ്ടിയുടെ ആശിർവാദത്തോടെ; തെളിവുകളെല്ലാം തന്റെ കൈയിലുണ്ട്; ബാലകൃഷ്ണപിള്ള മനസ്സ് തുറക്കുമ്പോൾ
എം എസ് സനിൽകുമാർ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായനായ ആർ ബാലകൃഷ്ണപിള്ളയുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം ഇന്നലെ മറുനാടൻ പ്രസിദ്ധീകരിച്ചിരുന്നു. ഷിബു ബേബി ജോണിന്റെ നിലപാടുകളെക്കുറിച്ചും മകൻ ഗണേശ് കുമാറിന്റെ സമീപനങ്ങളെക്കുറിച്ചുമുള്ള പിള്ളയുടെ പരാമർശങ്ങളാണ് ഇന്നലെ വാർത്തയാക്കിയത്. കേരളാകോൺഗ്രസിന്റെ രൂപീകരണത്തെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും കഴിഞ്ഞ യു.ഡി.എഫ് സർക്കാരിലെ അഴിമതികളെക്കുറിച്ചുമുള്ള പിള്ളയുടെ വെളിപ്പെടുത്തലുകളാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.
അഴിമതിക്കെതിരെ സമരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ് രൂപീകരിച്ചതെന്ന് പിള്ള മറുനാടനോട് പറഞ്ഞു. എന്നാൽ കെ.എം. മാണിയെന്ന വക്രബുദ്ധി കേരള കോൺഗ്രസിൽ കയറിപ്പറ്റിയപ്പോൾ മുതലാണ് കുഴപ്പം ആരംഭിക്കുന്നത്. കേരള കോൺഗ്രസിന്റെ എല്ലാ തത്വങ്ങൾക്കും സ്ഥാപക ലക്ഷ്യങ്ങൾക്കും വിരുദ്ധമായാണ് മാണി ആ കാലഘട്ടം മുതൽ പ്രവർത്തിക്കുന്നത്. മാണിയുടെ പ്രവർത്തികൾക്ക് കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയുടെ എല്ലാ ആശീർവാദങ്ങളും ഉണ്ടായിരുന്നു. മാണിയും കെ.പി. മോഹനനും അനൂപ് ജേക്കബും അടക്കം എല്ലാവരും കഴിഞ്ഞ മന്ത്രിസഭയിൽ അഴിമതി നടത്തിയവരാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിൽ താൻകണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് അനൂപ് ജേക്കബെന്ന് പിള്ള പറഞ്ഞു.
സ്ഥലംമാറ്റങ്ങൾക്ക് വരെ പണം വാങ്ങിക്കുകയായിരുന്നു അനൂപ് ജേക്കബിന്റെ പണി. കെ.എം മാണിയാകട്ടേ സകലരോടും പണംവാങ്ങി. സ്വർണ്ണക്കടക്കാർക്ക് നികുതിയിളവ് ചെയ്തുകൊടുക്കാമെന്ന് പറഞ്ഞ് കാശ് വാങ്ങി. പാറക്വാറി ഉടമകളുടെ കൈയിൽ നിന്നും ബേക്കറിക്കാരുടെ കൈയിൽ നിന്നും പണംവാങ്ങി. തടിയുടെ ബിസിനസുകാരിൽ നിന്ന് നികുതിയിളവ് ചെയ്യാമെന്ന് പറഞ്ഞ് പണംവാങ്ങിച്ചു. പാറ പൊട്ടിക്കുന്നവർ കാശ് കൊണ്ടുകൊടുത്ത് ഇറങ്ങിയപ്പോൾ രണ്ടുമിനിട്ടനകം അവരെ തിരിച്ചുവിളിച്ചു. നൽകിയ അമ്പത് ലക്ഷം രൂപയിൽ ആറായിരം രൂപ കുറവുണ്ടെന്ന് അവരോട് പറഞ്ഞു. വീട്ടിൽ നോട്ടെണ്ണുന്ന യന്ത്രമില്ലാതെ ഇത്രപെട്ടെന്ന് അമ്പത് ലക്ഷം രൂപ എണ്ണാൻ കഴിയില്ലല്ലോ. അങ്ങനെ സർവത്ര അഴിമതികളാണ് കഴിഞ്ഞ മന്ത്രിസഭ നടത്തിയത്. എല്ലാ തെളിവുകളും തന്റെ കൈയിലുണ്ട്.
ഉമ്മൻ ചാണ്ടിക്ക് ഇതെല്ലാം എഴുതിക്കൊടുക്കുകയും ഒരു കോപ്പി വിജിലൻസ് ഡയറക്ടർക്ക് നൽകുകയും ചെയ്തു. വിൻസൻ എം പോളായിരുന്നു ഡയറക്ടർ. നല്ല ഓഫീസറാണെന്നാണ് ഞാൻ കരുതിയത്. എന്റെ പരാതി കിട്ടിയപ്പോൾ അന്വേഷിക്കാം നടപടിയെടുക്കാം എന്ന് പറഞ്ഞു. എന്നാൽ രമേശ് ചെന്നിത്തല വിരട്ടിയപ്പോൾ സ്വഭാവം മാറി. അന്വേഷണം വേണ്ടെന്നുവച്ചു. സ്ട്രെയിറ്റ് ഓഫീസറല്ല വിൻസൻ എം പോൾ. ഇപ്പോൾ പുതിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ ഫോണിൽ വിളിച്ച് ഞാൻ കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അന്വേഷണം വരും. തെളിവുകൾ നൽകും. വാദിയായോ സാക്ഷിയായോ ഞാൻ കോടതിയിലെത്തും ഇവരുടെ അഴിമതി തെളിയിക്കാൻ ഏതറ്റംവരെയും പോകും പിള്ള പറഞ്ഞു.
അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ:
- കേരളാകോൺഗ്രസിന്റെ പിറവി താങ്കൾ വഴിയാണല്ലോ. എന്തുകൊണ്ടാണ് കോൺഗ്രസ് വിട്ട് കേരള കോൺഗ്രസ് രൂപീകരിച്ചത് ?
കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ ലക്ഷ്യം തന്നെ അധികാരത്തിലെത്തിയാൽ അഴിമതിക്കെതിരെ സമരം ചെയ്യുക എന്നുള്ളതാണ്. പക്ഷേ, കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും വലിയ അഴിമതിക്കാരുടെ പാർട്ടികളിൽ ഒന്ന് കേരള കോൺഗ്രസ് ആയിരുന്നു. മാണിയുടെ പാർട്ടി, പിന്നെ ആളൊന്നുമില്ലെങ്കിലും ആരാണെന്നറിയില്ലെങ്കിലും എന്താണെന്ന് അറിയില്ലെങ്കിലും ജേക്കബിന്റെ മോൻ ഒരു പയ്യൻ അവനെക്കാൾ വലിയ ഒരു അഴിമതിക്കാരനെ ഞാൻ എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. കണക്കുപറഞ്ഞ് കാശ് വാങ്ങിക്കുക. സ്ഥലംമാറ്റത്തിലൂടെ. അഴമതിക്കെതിരായി വന്ന കേരള കോൺഗ്രസ് ഏറ്റവും വലിയ അഴിമതി കാണിക്കുന്ന പാർട്ടിയായി ഉമ്മൻ ചാണ്ടിയുടെ സഹായത്തോടെ മാറി. ജോർജ്ജ് സാറും ഞാനും ചേർന്നാണ് കേരള കോൺഗ്രസിന് തുടക്കം ഇടുന്നത്. മാണിയൊന്നും ആ കാലത്ത് ഇല്ല. 1971 ൽ ഞാൻ പാർലമെന്റിലേക്ക് പോയപ്പോൾ പാർട്ടിലീഡറും ഞാൻ തന്നെയായിരുന്നു. എനിക്ക് ഡൽഹിയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടിവന്നതിനാൽ ഞാൻ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടർന്നെങ്കിലും ഫങ്ഷൻ ചെയ്യാൻ കഴിഞ്ഞില്ല.
എനിക്ക് പകരം അന്ന് കോട്ടയത്തുള്ള ഓഫീസ് ഫങ്ഷൻ ചെയ്യാൻവേണ്ടി മാത്രം ഗോപാലകൃഷ്ണപ്പണിക്കരെ കൊണ്ടുവന്നു. അദ്ദേഹം പോയപ്പോൾ എങ്ങനെയോ ജോർജ്ജ് സാറിനെ സ്വാധീനിച്ച് അദ്ദേഹമൊന്നുമറിയാതെ മാണിയെന്ന വക്രബുദ്ധി ആ സ്ഥാനത്ത് കയറിപ്പറ്റി. അവിടം മുതലാണ് കുഴപ്പം ആരംഭിക്കുന്നത്. കേരള കോൺഗ്രസിന്റെ എല്ലാ തത്വങ്ങൾക്കും സ്ഥാപകലക്ഷ്യങ്ങൾക്കും വിരുദ്ധമായാണ് മാണി ആ കാലഘട്ടം മുതൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സർക്കാരിൽ അതിന് ഉമ്മൻ ചാണ്ടിയുടെ എല്ലാ ആശീർവാദവും ഉണ്ടായിരുന്നു. ഒന്ന് രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷമാണ് ഉമ്മൻ ചാണ്ടിക്ക് ഉണ്ടായിരുന്നത്. ഇവർ ഒമ്പത് ഇല്ലായിരുന്നോ? അതിന്റെ ബലത്തിൽ കുഞ്ഞാലിക്കുട്ടിയും മാണിയും ചെറിയ കക്ഷികളായ വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ളവരും സർക്കാരിനെ കൈപ്പിടിയിലൊതുക്കി. അധികാരത്തിനുവേണ്ടിയും അധികാരത്തിലിരുന്ന് പണസമ്പാദനത്തിനുവേണ്ടിയും മാണിയടക്കം ഈ ചെറിയ കക്ഷികളൊക്കെ നടത്തിയ കാര്യങ്ങൾ അറിഞ്ഞുകൊണ്ട് ഉമ്മൻ ചാണ്ടി അംഗീകരിച്ചുകൊടുത്തു എന്നതാണ് സത്യം.
ഇതിനെതിരായി ഞാൻ അതിശക്തമായി യു.ഡി.എഫിലും യു.ഡി.എഫിന്റെ ഉന്നതാധികാര സമിതിയിലും ഈ മന്ത്രിമാരെ ഇരുത്തിക്കൊണ്ട് ആഞ്ഞടിച്ചിട്ടുണ്ട്. കെ.പി. മോഹനനെക്കുറിച്ച് വീരേന്ദ്രകുമാറിനോട് സംസാരിച്ചു. പക്ഷേ, അവർക്ക് വേറെ മാർഗ്ഗമില്ല. മോഹനനെ മാറ്റിയാൽ മോഹനൻ വിട്ടുപോകും. ചാനലുകളും പത്രങ്ങളും മുഴുവൻ മനോരമ, മാതൃഭൂമി, മംഗളം ഉൾപ്പെടെ ഉമ്മൻ ചാണ്ടിക്ക് കുടപിടിക്കുകയായിരുന്നു. അതുകൊണ്ട് ഞാനിവരെയൊന്നും സമീപിക്കാതെ ഉമ്മൻ ചാണ്ടിക്ക് അഴിമതികളെക്കുറിച്ച് കത്തുകൾ അയക്കുകയും ബാക്കിയുള്ളവ വിജിലൻസിന് അയക്കുകയും ചെയ്തു. അതെല്ലാം ഓരോന്നായി ഇപ്പോൾ പൊങ്ങും. ഒരുപാടുണ്ട്, അതിൽപലതും വിജിലൻസ് കോടതിയിൽപോയി അന്വേഷിക്കുന്നുണ്ട്. ഞാൻ കൊടുത്താൽ അന്വേഷിക്കും. പലകേസുകളിലും ഞാൻ സാക്ഷിയായി വരും. എന്റെ ഭാഗം പറയാൻ കോടതികളിൽ സാവകാശം കിട്ടും. എന്റെ കൈയിൽ എവിഡെൻസുകളെല്ലാമുണ്ട്.
- സ്വർണ്ണക്കടക്കാരുടെ കൈയിൽ നിന്ന് മാണി കാശുവാങ്ങിച്ചതായി അങ്ങ് നേരത്തെ ആരോപണം ഉന്നയിച്ചല്ലോ?
അതുമെഴുതിക്കൊടുത്തിട്ടുണ്ട്. സ്വർണ്ണക്കടക്കാർക്ക് നികുതിയിളവ് കൊടുക്കാമെന്ന് പറഞ്ഞ് കാശ് വാങ്ങിച്ചു. പാറക്വാറി ഉടമകളിൽ നിന്ന് പണംവാങ്ങി. ബേക്കറിക്കാരുടെ കൈയിൽ നിന്ന് വാങ്ങി. തടിയുടെ നികുതിയിളവ് ചെയ്യാമെന്ന് പറഞ്ഞ് കാശ് വാങ്ങിച്ചു. ഈ തടിക്കാരുടെ കൈയിൽ നിന്ന് വാങ്ങിച്ച കാശ് തിരികെ കിട്ടാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉന്നതരായ പല കോൺഗ്രസ് നേതാക്കളും എന്നെ സമീപിച്ചു. അതൊക്കെ പറയേണ്ടിടത്ത് പറയും.
പാറ പൊട്ടിക്കുന്നവർ കാശ് കൊണ്ടുകൊടുത്തപ്പോൾ അതിനകത്ത് ആറായിരം രൂപ കുറവുണ്ടായിരുന്നു. അവർ ഇറങ്ങിയപ്പോൾ രണ്ടുമിനിട്ടനകം തിരികെ വിളിച്ച് ആറായിരം രൂപ കുറവുണ്ടെന്ന് പറഞ്ഞു. അമ്പത് ലക്ഷം രൂപയാണ് കൊടുത്തത്. ഇത് രണ്ടുമിനിട്ടുകൊണ്ട് എണ്ണിത്തിട്ടപ്പെടുത്തണമെങ്കിൽ നോട്ട് എണ്ണുന്ന യന്ത്രം വീട്ടിൽ വേണമല്ലോ. നെല്ല് കുത്താൻ കൊടുത്ത മില്ലുകാരുടെ കൈയിൽ നിന്നും പണംവാങ്ങി. രണ്ടുകോടി രൂപ കൊടുത്തത് എന്നെക്കാണിച്ചിട്ടാണ്. ഉപഭോക്തൃകോടതികളിൽ ട്രിബ്യൂണലിൽ ഒരുജില്ലയിൽ മൂന്നുപേരെ വച്ച് നിയമിച്ചതിന് പണംവാങ്ങിയതായി കോൺഗ്രസ് അഭിഭാഷക സംഘടനയുടെ പ്രസിഡന്റ് നമ്പൂതിരി തന്നെ ഉമ്മൻ ചാണ്ടിക്ക് കത്തുകൊടുത്തതാണ്.
സാക്ഷിയോ വാദിയോ ആയി ഈ അഴിമതികൾക്കെതിരെ ഞാൻ കോടതിയിൽ എത്തും. ഇപ്പോഴത്തെ വിജിലൻസ് ഡി.ജി.പി ഇതൊക്കെ അന്വേഷിക്കുമെന്നാണ് എന്റെ വിശ്വാസം. ഞാൻ എല്ലാം എഴുതിക്കൊടുത്തിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് കൊടുത്താൽ പ്രയോജനം ഇല്ലായിരുന്നു അന്ന്. അതുകൊണ്ട് മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോളിന് ഒരു കോപ്പി കൊടുത്തു. പക്ഷേ ഞാൻ വിചാരിച്ച ആളല്ലായിരുന്നു വിൻസൻ എം പോൾ. എനിക്ക് അദ്ദേഹത്തെ പരിചയമില്ല. നല്ല ഓഫീസറാണെന്ന് കരുതി. എന്റെ കടലാസുകൾ കിട്ടിയപ്പോൾ അദ്ദേഹം കാണിച്ച മനോഭാവം എന്നോട് അന്വേഷിക്കാമെന്ന് പറഞ്ഞു. പക്ഷേ മൂന്നാംദിവസം രമേശ് വിരട്ടിയപ്പോൾ അന്വേഷണം തന്നെ വേണ്ടെന്നുവച്ചു.
- ഇപ്പോൾ ജേക്കബ് തോമസിന് പരാതി നൽകിയിട്ടുണ്ടോ?
ജേക്കബ് തോമസിനെ ഫോണിൽ വിളിച്ച് കാര്യങ്ങളെല്ലാം ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം അന്വേഷിക്കുമെന്നാണ് വിശ്വാസം.
- മാണിയുടെ അഴിമതി പുറത്തുകൊണ്ടുവരാൻ ഏതറ്റംവരെയും പോകുമോ?
മാണി മാത്രമല്ല ആ മന്ത്രിസഭയിലുണ്ടായിരുന്നവരുടെ അഴിമതികളും അവരെ സഹായിച്ച ഉദ്യോഗസ്ഥരുടെ അഴിമതികളും തെളിയിക്കാൻ ഏതറ്റംവരെയും പോകും. ടി.എം. ജേക്കബിന്റെ മകൻ അത്ര വ്യാപകമായ അഴിമതി കാട്ടിയിട്ടുണ്ട്. എല്ലാത്തിനും ഉമ്മൻ ചാണ്ടിയുടെ പിന്തുണയുണ്ടായിരുന്നു. എല്ലാം തെളിയിക്കും. പലകേസുകളിലും സാക്ഷിയും ആകും.
ബാലകൃഷ്ണപിള്ളയുമായുള്ള അഭിമുഖത്തിന്റെ പൂർണ്ണരൂപം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്