ഉമ്മൻ ചാണ്ടി സർക്കാരിനു വിവാദങ്ങളിൽ പ്രതിച്ഛായ നഷ്ടമായി; വിവാദങ്ങൾക്ക് ചാരക്കേസിന്റെ ഗതി തന്നെ, ബിജെപി വോട്ടു വാങ്ങിയെന്ന ആരോപണം കൊല്ലത്ത് പറയാൻ ബാലഗോപാൽ തയ്യാറുണ്ടോ; ലണ്ടനിൽ എത്തിയ എൻകെ പ്രേമചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞത്
കെ ആർ ഷൈജുമോൻ
ലണ്ടൻ: രാഷ്ട്രീയത്തിലെ മാന്യതയുടെ മുഖം, വാക്കുകളിലെ മിതത്വം പറയുന്ന കാര്യങ്ങളിലെ തെളിമ, പാർലിമെന്റിൽ വാചകമടിക്കു പകരം വിഷയം പഠിച്ചു പറയുന്ന അപൂർവ്വം പേരിലൊരാൾ, നീണ്ട കാലത്തെ രാഷ്ട്രീയ ജീവിതത്തിലും ആരോപണങ്ങൾ കേൾക്കേണ്ടി വന്നിട്ടില്ലാത്ത നേതാവ്, കൊല്ലം എംപി എൻകെ പ്രേമചന്ദ്രനെക്കുറിച്ച് ഇങ്ങനെ വിശേഷിപ്പിച്ചാൽ അതൊട്ടും കൂടുതലല്ല. പാർലിമെന്റിലെ മികച്ച പ്രവർത്തനത്തിന്റെ പേരിൽ ഇവിടെയും മുംബൈ ആസ്ഥാനമായ കശ്മീർ റ്റു കേരള സോഷ്യൽ ഫൗണ്ടേഷൻ കണ്ടെത്തിയ മികച്ച പർലമെന്റേറിയനും അദ്ദേഹം തന്നെ ആയിരുന്നു.
ഇപ്പോൾ പാർലമെന്റിലെ മികച്ച 9 എംപിമാരെ ബ്രിട്ടീഷ് സർക്കാർ പരിശീലന പരിപാടിക്കായി തിരഞ്ഞെടുത്തപ്പോൾ സ്വാഭാവികമായും എൻകെപി യും സംഘത്തിൽ അംഗമായി. ലണ്ടൻ കിങ്ങ്‌സ് കോളേജിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് നേതൃത്വം നൽകുന്ന പരിശീലന പരിപാടിയിൽ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം, സാമ്പത്തികം, സ്മാർട്ട് സിറ്റി, പാർലമെന്റ് പ്രവർത്തനം തുടങ്ങി 20 വിഷയങ്ങളാണ് 5 ദിവസം കൊണ്ട് ചർച്ച ചെയ്യുന്നത്. കഴിഞ്ഞ ദിവസം പാർലമെന്റിൽ പ്രധാനമന്ത്രിയുടെ ചോദ്യോത്തര പരിപാടിയിലും സംഘം സന്നിഹിതരായി. നാളെ പരിശീലന പരിപാടി സമാപിക്കാനിരിക്കെ എൻകെ പ്രേമചന്ദ്രനുമായി മറുനാടൻ മലയാളി പ്രതിനിധി കെആർ ഷൈജുമോൻ നടത്തിയ അഭിമുഖത്തിൽ നിന്ന്:
ഇന്ത്യൻ ബ്രിട്ടീഷ് പാർലമെന്റ് സംവിധാനത്തിൽ അനുഭവപ്പെടുന്ന പ്രധാന വത്യാസം എന്താണ്?
ഒട്ടേറെ വ്യത്യാസം ഉണ്ട്. എഴുതപ്പെട്ട ഭരണ ഘടനയും നടപടി ക്രമങ്ങളും ചട്ടങ്ങളും ഒക്കെയായി നിയതമായ മാതൃകയിലാണ് നമ്മുടെ പ്രവർത്തനം. എന്നാൽ ബ്രിട്ടനിൽ അങ്ങനെ ഒന്നില്ല. ഭരണഘടന പോലും ഇല്ല എന്നതാണ് വാസ്തവം. പക്ഷെ ഇതൊക്കെയായിട്ടും കാര്യപ്രധാന ചർച്ചകളാണ് ബ്രീട്ടീഷ് പാർലമെന്റിൽ നടക്കുന്നത്. നമ്മുടെ പാർലമെന്റിൽ ഇല്ലാതെ പോകുന്നതും അതുതന്നെ. നടപടിക്രമങ്ങൾ തടസ്സപ്പെടുത്തുന്ന ഇന്ത്യൻ രീതി ഒട്ടും ശരിയല്ല. മാറി മാറി വരുന്ന പാർട്ടികൾ ഇക്കാര്യത്തിൽ ഒരേ തരത്തിൽ കുറ്റക്കാരാണ്. ഇത്തരം ഒരു പ്രവണത ബ്രിട്ടീഷ് പർലമെന്റിനു സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
വാക്കൗട്ട് നടത്തേണ്ടി വരുമ്പോൾ കുറ്റബോധം തോന്നാറുണ്ടോ?
ചില അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടും ശ്രദ്ധയും തിരിക്കാൻ
ചിലപ്പോൾ അത്തരം പ്രതിഷേധങ്ങൾ വേണ്ടി വരും. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ എല്ലാ കാര്യത്തിലും എന്ന പോലെ ഇതിലും വീണ്ടു വിചാരം വേണം. രാഷ്ട്രീയത്തിലെ വിശ്വാസ്യതയ്ക്ക് കോട്ടം വരുത്തുന്ന നടപടികൾ ശരിയല്ല. ജനത്തിന് രാഷ്ട്രീയത്തോടുള്ള പ്രതിബദ്ധത നഷ്ടപ്പെടുത്തുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകും. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഒരേ പോലെ കുറ്റക്കാരാണ്.
പാർലമെന്റിൽ പ്രതിപക്ഷം തീരെ ദുർബലമായ സാഹചര്യം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടോ?
തീർച്ചയായും. പല വിഷയങ്ങളിലും പ്രതിപക്ഷത്തിന്റെ സ്വരം ദുർബലമാണ്. എന്നാൽ ഉള്ള പരിമിതികളിൽ വിഷയങ്ങളിൽ ആവശ്യമായ ചർച്ചകൾക്ക് പരമാവധി ശ്രമിക്കുന്നു. അംഗ സംഖ്യാ കുറവാണെന്ന് കരുതി ഗവൺമെന്റിനു കീഴടങ്ങുന രീതിയിലല്ല പ്രതിപക്ഷം പ്രവർത്തിക്കുന്നത്. ബിജെപിക്കാകട്ടെ വൻ ഭൂരിപക്ഷം ഉണ്ടായിട്ടും പുറമേ പറയുന്ന കാര്യങ്ങൾ അല്ലാതെ വലിയ നേട്ടം ഒന്നും ഉണ്ടാക്കാൻ കഴിയുന്നില്ല. സാമ്പത്തിക രംഗമൊക്കെ കഴിഞ്ഞ സർക്കാരിന്റെ കലത്തേതിനേക്കാൾ ഒട്ടും മെച്ചമായിട്ടില്ല. അന്താരാഷ്ട്ര വില ക്രൂഡ് ഓയിലിന് 100 ഡോളറിൽ നിന്ന് 28 ആയിട്ടും അതിന്റെ ഗുണം ജനത്തിന് നൽകുന്നതിന് പകരം എക്‌സൈസ് തീരുവ കൂട്ടി വില കുറയുന്നത് തടയുകയാണ് സർക്കാർ. ഇത്തരം ജനദ്രോഹ നടപടികൾ പർലിമെന്റിലും പുറത്തും ഉയർത്താനുള്ള ശ്രമമാണ് പ്രതിപക്ഷം ഇപ്പോൾ ശ്രദ്ധ നൽകുന്നത്.
ബിജെപി യുടെ അപ്രമാധിത്വമാണോ പർലമെന്റിൽ സംഭവിക്കുന്നത്?
കഴിഞ്ഞ ഒരു വർഷം വരെ ഏകദേശം അങ്ങനെയായിരുന്നു. തികച്ചും അഡമന്റായ തരത്തിലുള്ള നടപടികളായിരുന്നു ബിജെപി അംഗങ്ങളുടേത്. എന്നാൽ ബീഹാർ ിരഞ്ഞെടുപ്പിലെ തിരിച്ചടികൾ കാര്യങ്ങളിൽ മാറ്റം വരുത്തി. പെരുമാറ്റത്തിൽ പോലും വ്യത്യാസം അനുഭവപ്പെട്ടു തുടങ്ങി. വളരെ ഗുണപരമായ മാറ്റമായി ഇത് അനുഭവപ്പെടുകയാണ്.
ലളിത് മോദി വിഷയത്തിൽ താങ്കളെ കേന്ദ്രീകരിച്ചു ബിജെപി നീക്കം ഉണ്ടായല്ലോ?
ലളിത് മോദി വിഷയത്തിൽ പർലമെന്റിൽ പ്രതിപക്ഷത്തുനിന്നും ശക്തമായി ഇടപെടാൻ ഞാൻ ആയിരുന്നു നിയോഗിക്കപ്പെട്ടത്. ഞാൻ പിറ്റേന്ന് പാർലമെന്റിൽ എന്തൊക്കെ വിഷയങ്ങൾ ഉയർത്തും എന്ന് ബിജെപി മനസ്സിലാക്കിയിരുന്നു. വിഷയത്തിൽ ഏറ്റവും കൂടുതൽ നോട്ടീസ് നൽകിയതും മന്ത്രി സുഷമയക്ക് എതിരെ അവിശ്വാസ നീക്കം നടത്തിയതുമൊക്കെ എന്നെ കേന്ദ്രീകരിക്കാൻ ബിജെപിക്ക് അവസരമുണ്ടാക്കി. പക്ഷേ എന്റെ മണ്ഡലത്തിലെ ഒരു സാധു മനുഷ്യൻ ഗൾഫിൽ കടയിൽ സാധനം എടുത്തു കൊടുക്കാൻ നിൽക്കെ അവിടെ നിന്ന് വാങ്ങിയ കത്തി ഉപയോഗിച്ച് ഒരു കൊല നടത്തിയതിനു 18 വർഷമായി ജയിലിലാണ്. ആ കേസിൽ ഇടപെട്ട് അയാളെ പുറത്തു കൊണ്ടുവരണം എന്നാണ് ഞാൻ മന്ത്രാലത്തിനു കത്തെഴുതിയത്. അത് സാധാരണ എല്ലാ എംപി മാരും ചെയ്യുന്നതാണെന്ന് അന്ന് സ്പീക്കർ തന്നെ റൂളിങ് നൽകിയിരുന്നു. പക്ഷേ സുഷമ ചെയ്തതെന്താ, നേരിട്ട് ബ്രിട്ടീഷ് ഗവൺമെന്റിനു മറ്റാരും അറിയാതെ കത്തെഴുതി. ഞാൻ ഗൾഫ് മന്ത്രാലയത്തിനല്ല എഴുതിയത്. ഇന്ത്യൻ സർക്കാരിനാണ്. ലളിത് മോദി വിഷയത്തിൽ ഒട്ടേറെ അവിഹിത മാർഗ്ഗത്തിൽ അയാൾക്ക് ഇന്ത്യ ഗവൺമെന്റിൽ നിന്നും സഹായം കിട്ടി. സുഷമയുടെ ഭർത്താവും മകളുമൊക്കെ ആ വിവാദത്തിൽ അകപ്പെട്ടു. അതും കൊല്ലത്തെ ഒരു സാധു മനുഷ്യന്റെ കേസും തമ്മിൽ എങ്ങനെ ബിജെപി ക്ക് താരതമ്യം ചെയ്യാനായി എന്നത് തന്നെ അവരുടെ വിലകുറഞ്ഞ രാഷ്ട്രീയം വെളിപ്പെടുത്തുന്നു. നിയമവിരുദ്ധമോ ചട്ട വിരുദ്ധമോ ആയി ഞാൻ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ചെയ്‌തെങ്കിൽ എനിക്കെതിരെ നടപടിയെടുക്കാൻ ഞാൻ ബിജെപിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മോദി ഭരണം വൻ വികസനത്തിന് കേരളത്തിലും വഴി ഒരുക്കുമോ?
ഈ പറഞ്ഞു കേൾക്കുന്നത് പോലെ ഒന്നുമല്ല കാര്യങ്ങൾ. പറച്ചിലും പ്രവർത്തിയും തമ്മിൽ ഒരു സ്പീഡും ഇല്ല. മെക് ഇൻ ഇന്ത്യ പദ്ധതിയിൽപ്പെടുത്തി ഞാനും ഷിബു ബേബി ജോണും കരിമണൽ അനുബന്ധ പദ്ധതിയുടെ പ്രോജക്ട് റിപ്പോർട്ട് പ്രധാനമന്ത്രിക്ക് നൽകിയിട്ട് 6 മാസമായിട്ടും ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. ഇപ്പോൾ നടക്കുന്ന വികസന പ്രവർത്തനങ്ങളൊക്കെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. സാധാരണ കേന്ദ്രസർക്കാർ പദ്ധതികളിൽ അങ്ങനെ പ്രത്യേക വിവേചനം ഉണ്ടാകാറില്ല. കൊല്ലത്തിനു രണ്ടാം ടെർമിനൽ, എൻഎച്ച് ബൈപ്പാസ്, കൊല്ലം ചെങ്കോട്ട ഗേജ് മാറ്റം 2017 പൂർത്തിയാക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ നടന്നു കൊണ്ടിരിക്കുകയാണ്.
താങ്കൾ ബിജെപി വോട്ടു വാങ്ങിയാണ് ജയിച്ചതെന്ന് കൊല്ലം സിപിഐ(എം) സെക്രട്ടറിയും എംപിയുമായ കെഎൻ ബാലഗോപാൽ കഴിഞ്ഞ ആഴ്ച ലണ്ടനിൽ എത്തിയപ്പോൾ ആരോപണം ഉയർത്തിയിരുന്നു എന്താണ് മറുപടി?
അതാണ് സിപിഐ(എം). എന്ത് വിലകുറഞ്ഞ കാര്യവും അവർ പറഞ്ഞു കളയും. ബാലഗോപലിനെ പോലെയുള്ള നേതാക്കളാണ് ആ പാർട്ടിയെ ഈവിധം ആക്കുന്നത്. ഇന്നേവരെ കൊല്ലത്ത് പറയാത്ത ഇത്തരമൊരു ആരോപണം ലണ്ടനിൽ വന്നു പറയുന്നതിൽ എന്ത് കാര്യം? എന്തുകൊണ്ട് ബാലഗോപാൽ ഇക്കാര്യം കൊല്ലത്ത് വന്നു പറയുന്നില്ല. വാസ്തവം അംഗീകരിക്കാൻ എല്ലാക്കാലത്തും മടിയുള്ളവരാണ് കമ്മ്യൂണിസ്റ്റുകാർ. കേരളമൊന്നാകെ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണ കൊല്ലത്തേത്. അവരുടെ പ്രെസ്റ്റീജ് മത്സരം. എന്നെ തോൽപ്പിക്കാൻ കഴിവിന്റെ പരമാവധി ശ്രമം നടത്തി. സംസ്ഥാന നേതാക്കൾ കൊല്ലത്ത് തമ്പടിച്ചു. പണവും വാരി എറിഞ്ഞു. ഒടുവിൽ അവർക്ക് ഉൾക്കൊള്ളാനാകാത്ത ജനവിധി ഉണ്ടായപ്പോൾ ജാള്യത മറയ്ക്കാൻ ഓരോ കാരണവും പറഞ്ഞു നടക്കുന്നു.
മത്സര സമയത്ത് പിണറായി താങ്കൾക്കെതിരെ നടത്തിയ അരോചക പരാമർശം വിഷമം ഉണ്ടാക്കിയോ, അതിനു ശേഷം സംസാരിച്ചിട്ടുണ്ടോ?
സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. തീർച്ചയായും അദ്ദേഹത്തിന്റെ പരാമർശം വിഷമം ഉണ്ടാക്കിയിരുന്നു. എത്രയോ കാലം ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ കാലു മാറിപ്പോയതല്ലല്ലോ. ഞങ്ങളുടെ പാർട്ടി ഒരു നിലപാട് എടുത്തപ്പോൾ എനിക്കത് അനുസരിക്കേണ്ടി വന്നു. അതിന് എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടു എന്ത് കാര്യം. അന്നു മുതൽ ആർഎസ്‌പിയെ തകർക്കാനുള്ള ശ്രമമാണ് സിപിഐ(എം) ചെയ്യുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ കോവൂർ കുഞ്ഞുമോൻ എംഎൽഎ പാർട്ടി വിട്ടു പോയിരിക്കുന്നത്. ബാലഗോപലിനെപ്പോലുള്ള നേതാക്കളാണ് ആർഎസ്‌പി നേതാക്കളെ അടർത്തിയെടുത്തു പാർട്ടിയെ ഉന്മൂലനം ചെയ്യാൻ നോക്കുന്നത്. പിണറായി കഴിഞ്ഞ ദിവസം വി എം സുധീരനെയും മോശം ഭാഷയിൽ തന്നെയല്ലേ അധിക്ഷേപിച്ചത്.
ആർഎസ്‌പി രാഷ്ട്രീയ മാറ്റം നടത്തിയത് തെറ്റായി എന്ന് തോന്നുന്നുണ്ടോ?
ഇല്ല, നിലവിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്നും പൂർണ്ണ സഹകരണം തന്നെയാണ്.
ഉമ്മൻ ചാണ്ടി സർക്കാരിന് എത്ര മാർക്ക് നൽകും?
മാർക്ക് നൽകാനൊന്നും ഞാനില്ല. പക്ഷേ വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. ഒട്ടേറെ വികസന പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കിയ സർക്കാരാണിത്. പക്ഷേ എല്ലാം വിവാദത്തിൽ മുങ്ങിപ്പോയി. സ്മാർട്ട്‌സിറ്റി, മെട്രോ, വിഴിഞ്ഞം, കൊല്ലം ആലപ്പുഴ ബൈപ്പാസുകൾ (ഇതിന്റെ പകുതി ഫണ്ടും സംസ്ഥാനം നൽകിയതാണ്), സ്റ്റാർട്ട് അപ്പ് പദ്ധതികൾ അങ്ങനെ ഒട്ടേറെ കാര്യങ്ങളുണ്ട്. പക്ഷേ ഈ വിവാദങ്ങളൊക്കെ അൽപ്പയുസുകളാണ് ചാരക്കേസുപോലെ. ആ കേസിൽ മാദ്ധ്യമങ്ങൾ എത്രയോ എഴുതി കൂട്ടിയതാണ്. എന്നിട്ട് അവസാനമെന്തായി. ഒടുവിൽ അൽപ്പയുസ്സുകളായ ഇത്തരം വിവാദങ്ങള ആരും ശ്രദ്ധിക്കാത്ത സ്ഥിതിയാകും.
സോളാർ വിവാദം മറ്റൊരു ചാരക്കേസായി മാറുമോ?
അങ്ങനെ പറയുന്നില്ല.
വിവാദം മാദ്ധ്യമ സൃഷ്ടി ആണെന്നാണോ പറഞ്ഞു വരുന്നത്?
ഞാൻ ഇതിനു പറയുന്ന മറുപടി പ്രത്യേകം കൊടുക്കണം. കഴിഞ്ഞ ദിവസം ഞങ്ങൾ ബിബിസി സ്റ്റുഡിയോ സന്ദർശിച്ചിരുന്നു. 34 മണിക്കൂർ അവിടെ ചെലവിട്ടു. സർക്കാർ ഗ്രാന്റ് വാങ്ങിയാണ് ബിബിസി പ്രവർത്തിക്കുന്നത്. എങ്കിലും അവർ ഗൗരവമുള്ള, തെളിവുള്ള, സർക്കാരിനെതിരെയുള്ള വാർത്തകളും പ്രാധാന്യത്തോടെ നൽകും. ഒരു വാർത്ത കിട്ടിയാൽ ഏറ്റവും ചുരുങ്ങിയത് 2 സോഴ്‌സുകളിലെങ്കിലും അന്വേഷിച്ചു ഉറപ്പാക്കിയേ ടെലികാസ്റ്റ് ചെയ്യൂ എന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. എന്നാൽ നാട്ടിലെ സ്ഥിതിയോ. മത്സരബുദ്ധിയിൽ മുൻപിൻ നോക്കാതെ ഉടൻ തന്നെ വാർത്തകൾ കൊടുക്കുകയാണ്. രാഷ്രീയത്തിനുണ്ടാകുന്ന പോലെ തന്നെ മാദ്ധ്യമരംഗത്ത് വിശ്വാസം നഷ്ടമായാലും അപകടമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാദ്ധ്യമങ്ങൾ. മാദ്ധ്യമങ്ങൾ പറയുന്നത് ഒരു പരിധി വരെ ജനം വിശ്വസ്സിക്കുന്നുണ്ട്. എന്നാൽ ആ വിശ്വാസം തകർന്നാൽ പിന്നെ ജനം ഒന്നും വിശ്വസിക്കില്ല എന്ന അവസ്ഥയുണ്ടാകും. ഇപ്പോൾ സോഷ്യൽ മീഡിയ, ഇലക്ട്രോണിക് മീഡിയ ഇവയൊക്കെ ആരെയും എന്തും പറയാവുന്ന നിലയിലാണ് പ്രവർത്തിക്കുന്നത്. അതൊക്കെ ഗുണത്തേക്കാൾ ദോഷം തന്നെയാകും ചെയ്യുക.
അടുത്ത നിയമസഭയിൽ കൊല്ലത്ത് യുഡിഎഫിന് എത്ര സീറ്റ് കിട്ടും?
കൊല്ലത്ത് കോൺഗ്രസ് ഒന്നിച്ചു നിന്നാൽ, വിമതശല്യം ഉണ്ടായില്ലെങ്കിൽ ഭൂരിപക്ഷം സീറ്റിൽ ജയിക്കും. പാർട്ടിയും യുഡിഎഫുമൊക്കെ തോന്നിയ മട്ടിൽ പ്രവർത്തിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ തിരച്ചടിയുണ്ടായത്. അതൊക്കെ മാറും. കോൺഗ്രസിന് അതിനു കഴിയും. മുമ്പ് കഴിഞ്ഞിട്ടുമുണ്ട്. നോമിനേഷൻ പിൻവലിക്കാൻ അവസാന സമയം ബാക്കി നിൽക്കെയല്ലെ കരുണാകരൻ 4 സ്ഥാനാർത്ഥികളെ മാറ്റി പകരം ആളുകളെ ജയിപ്പിച്ചെടുത്തത്. അതൊക്കെ കോൺഗ്രസിനു പറ്റും.
ചങ്ങനാശ്ശേരിയിൽ ഡോക്ടറായ ഗീതയാണ് പ്രേമചന്ദ്രന്റെ പത്‌നി. ഏക മകൻ കാർത്തിക് ബിടെക് സിവിൽ എഞ്ചിനീയറിങ്ങിനു പഠിക്കുന്നു. മകൻ രാഷ്ട്രീയത്തിൽ എത്താൻ സാധ്യതയുണ്ടോ എന്ന കുസൃതി ചോദ്യത്തിന് അവനും എനിക്കും താൽപ്പര്യമില്ല എന്നായിരുന്നു എംപിയുടെ ചിരിയിൽ നിറഞ്ഞ മറുപടി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍