മകളുടെ മൃതദേഹം കാണേണ്ടിവന്ന ഒരമ്മയുടെ വിഭ്രാന്തിയായേ തനിക്കെതിരായ ആരോപണങ്ങളെ കാണുന്നൂള്ളൂ; ആരെങ്കിലും കരുതിക്കൂട്ടി അവരെക്കൊണ്ട് പറയിച്ചോ എന്നതിൽ സംശയമുണ്ട്; പോരായ്മകളുണ്ടെങ്കിൽ ആ അമ്മയോട് മാപ്പു പറയും: സാജു പോളിന് പറയാനുള്ളത്
പ്രകാശ് ചന്ദ്രശേഖർ
പെരുമ്പാവൂർ: രാജ്യത്തെ നടുക്കിയ,ലോക മാദ്ധ്യമങ്ങളിൽ വരെ നിറഞ്ഞുനിൽക്കുന്ന സംഭവമാണ് പെരുമ്പാവൂരിൽ ദളിത് നിയമവിദ്യർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവം. അരുംകൊലയുടെ വാർത്ത ആദ്യം പുറത്തുവന്നപ്പോൾ പ്രതിക്കൂട്ടിൽ നിന്നത് ആഭ്യന്തര വകുപ്പായിരുന്നു. പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരായ പ്രതിഷേധം പ്രത്യക്ഷത്തിൽ ഉണ്ടാകുകയും ചെയ്തു. എന്നാൽ, ഇതിനിടെ ജിഷയുടെ മാതാവ് രാജേശ്വരിയെ സന്ദർശിക്കാനെത്തിയ ഇന്നസെന്റ് എംപിക്ക് മുമ്പിലും വി എസ് അച്യുതാനന്ദന്റെ മുമ്പിലും സ്ഥലം എംഎൽഎ സാജു പോളിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ഇതോടെ എംഎൽഎ പ്രതിക്കൂട്ടിലാകുകയും ചെയ്തു. എന്നാൽ, സംഭവത്തി്ൽ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് സാജുപോൾ മറുനാടൻ മലയാളിയോട് സംസാരിച്ചു. ജിഷയുടെ മാതാവിന്റെ ആരോപണങ്ങൾക്ക് പിന്നിൽ മാറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്നാണ് തന്റെ സംശയമെന്നാണ് അദ്ദേഹം മറുനാടനോട് പറഞ്ഞത്. അല്ലെങ്കിൽ മകളുടെ മൃതദേഹം കാണേണ്ടി വന്ന മാതാവിന്റെ ദുരനുഭവമായാണ് ഇതിനെ കാണുന്നതെന്നും സാജു പോൾ മറുനാടനോട് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സാജു പോൾ വ്യക്തമാക്കിയത് ഇങ്ങനെ:
- താങ്കൾ എപ്പോഴാണ് ജിഷ കൊല്ലപ്പെട്ട വിവരം താങ്കൾ അറിയുന്നത്?
സംഭവദിവസം രാത്രി 9മണിയോടെയാണ് സംഭവത്തെക്കുറിച്ചറിയുന്നത്. 9.30 തോടെ ജിഷയുടെ വീട്ടിലെത്തി..
- ഈ സംഭവത്തിൽ താങ്കളുടെ ഇടപെടലുകൾ ?
സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കി. രാത്രി തന്നെ എ ഡി ജി പി ഉൾപ്പെയുള്ളവരുമായി സംസാരിച്ചു. ഉടൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അവശയായ ജിഷയുടെ മാതാവ് രാജേശ്വരിയെ ആശുപത്രിയിലെത്തിക്കുന്നതിനും അവർക്ക് ഭക്ഷണവും വെള്ളവും മറ്റും ലഭ്യമാക്കുന്നതിനും നേതൃത്വം നൽകി. രാത്രി ഒരു മണിയോടെയാണ് ഇവിടെ നിന്നും മടങ്ങിയത്.
- ക്രൂരമായ കൊലപാതം പുറത്തറിയുന്നത് അഞ്ചാംദിവസമാണ് .താങ്കളുടെ ഇടപെടൽ ശക്തമായിരുന്നെങ്കിൽ ഇത്രയും ദിവസം ഈ സംഭവം പൊലീസിന് മൂടി വയ്ക്കാൻ കഴിയുമായിരുന്നോ?
തുടക്കം മുതൽ ഈ കേസ്സ് പൊലീസ് കൈകാര്യം ചെയ്തത് തികഞ്ഞ ലാഘവത്തോടെയാണ്. രാത്രി സംഭവ സ്ഥലത്ത് പൊലീസ് തിരച്ചിൽ നടത്തിയത് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ്. ഈ കേസ്സ് വെളിച്ചം കാണാതിരിക്കുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നും ബോധപൂർവ്വമായ നീക്കവും ഉണ്ടായിട്ടുണ്ട്.
- എങ്കിൽ ഇക്കാര്യം എന്തുകൊണ്ട് താങ്കൾ മാദ്ധ്യമങ്ങളുമായി പങ്കുവച്ചില്ല. ഇത്തരത്തിൽ താങ്കളുടെ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഈ കേസിലെ പൊലീസിന്റെ നിരുത്തരവാദപരമായ ഇടപെടൽ നേരത്തെ പുറത്തുകൊണ്ടുവരാൻ കഴിയുമായുന്നല്ലോ?
ചെയ്യുന്ന കാര്യങ്ങൾ എല്ലാം പരസ്യപ്പെടുത്തി ജനശ്രദ്ധ നേടുന്നതിൽ എനിക്ക് താൽപര്യമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാസ്ഥാനാർത്ഥികളും ബാവയോടൊപ്പം നിന്ന് ഫോട്ടോയെടുത്തു. ഇതിൽ നിന്നൊഴിവായ ഒരേഒരാൾ ഞാൻ മാത്രമാണ്. എന്നെ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്കറിയാം.
- ജിഷയുടെ മാതാവ് താങ്കൾക്കെതിരെ ഗൗരവമായ ആരോപണങ്ങളാണല്ലോ ഉന്നയിച്ചിരിക്കുന്നത്?
മകളുടെ മൃതദ്ദേഹം കാണേണ്ടിവന്ന ഒരമ്മയുടെ മനസിന്റെ വിഭ്രാന്തിയായി മാത്രമേ ഞാനിതിനെ കാണുന്നുള്ളു ആരെങ്കിലും കരുതിക്കൂട്ടി എനിക്കെതിരെ അവരെക്കൊണ്ട് പറയിക്കുന്നതാണൊ എന്നും സംശമുണ്ട്.ഇതിന്റെയൊക്കെ പിന്നിൽ ഒരുപാട് ദുരൂഹതകളുണ്ട്.
- ഏതെങ്കിലും തരത്തിലുള്ള സഹായത്തിനായി ജിഷയോ മാതാവോ താങ്കളെ സമീപിച്ചിരുന്നോ?
ഒരു വർഷം മുമ്പ് മകളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിലേക്കായി സഹായം ആവശ്യപ്പെട്ട് രാജേശ്വരി എന്നെകാണാൻ ഓഫീസിൽ വന്നിരുന്നു. ഫീസ് ഇനത്തിൽ തുകയടക്കുന്നതു സംബന്ധിച്ച് കോളേജ് അധികൃതരുമായിയുണ്ടായിരുന്ന പ്രശ്നമാണ് ഇവർ പറഞ്ഞത്. അപ്പോൾ തന്നെ ജിഷയുടെ ഫീസ് ഞാൻ അടയ്ക്കാമെന്നും ഈ വിഷയത്തിൽ ജിഷയുടെ പഠിപ്പ് മുടങ്ങാൻ ഇടയാവരുതെന്നും നേരിട്ട് കോളേജ് മാനേജ്മെന്റിനെ അറിയിച്ചു. അപ്പോൾ കോളേജിലെ ഒരദ്ധ്യാപിക ജിഷയുടെ ഫീസ് അടച്ചുകൊള്ളാമെന്ന് എന്നെ അറിയിച്ചു. ഇത് ഞാൻ ജിഷയുടെ മാതാവിനെ അറിയിക്കുകയും കുറച്ച് രൂപ നൽകുകയും ചെയ്തു. ഏറെ സന്തോഷത്തോടെയാണ് അവർ അന്ന് ഓഫീസിൽ നിന്നും പിരിഞ്ഞത്. ഞാൻ പണം നൽകി സഹായിച്ചതായി ഈ സ്ത്രീ പലരോടും പറഞ്ഞതായും പിന്നീട് അറിഞ്ഞു. അന്ന് സഹായം തേടിയെത്തിയത് ജിഷയുടെ അമ്മയാണന്ന് അറിയുന്നത് പി എ വന്നുപറഞ്ഞപ്പോൾ മാത്രമാണ്. സംഭവത്തിലെ എന്റെ ഇടപെടലുകളിലെ സത്യാവസ്ഥ കാലം തെളിയിക്കും.
ജീവിച്ചിരിക്കുമ്പോൾ സ്വന്തം മക്കളുടെ മൃതശരീരം കാണുക എന്നുള്ളതാണ് ലോകത്ത് എതൊരു മാതാപിതാക്കൾക്കും ഏറ്റവും ബുദ്ധി മുട്ടായിട്ടുള്ളത്, അവർ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ, നവ മാദ്ധ്യമങ്ങളിൽ അടക്കം വന്ന ആരോപണങ്ങളിൽ എന്റെ പ്രതികരണമായി ഈ വീഡിയോകൾ കണക്കാക്കാവുന്നതാണ്. എന്റെ ഭാഗത്ത് നിന്നും എന്തെങ്ങിലും പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ അമ്മയുടെ മുൻപിൽ എന്തു പ്രായശ്ചിത്തം ചെയ്യുന്നതിനും ഞാൻ തയ്യാറാണ്. ഈ അമ്മ വീടിന്റെ വിഷയവുമായി ബന്ധപ്പെട്ട് എന്നെ സമീപിച്ചിട്ടില്ല. എന്നെ ബന്ധപ്പെട്ട കാര്യം കോളേജ് ഫീസുമായി ബന്ധപ്പെട്ട കാര്യമാണ്. അത് പരിഹരിച്ചിരുന്നു. പട്ടികജാതി വകുപ്പിൽ നിന്ന് മുടക്കുഴയിൽ വീട് അനുവദിച്ചിട്ടുണ്ട്. ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ കൊടും ക്രൂരതക്ക് ഉത്തരവാദികൾ ആയവരെ. കണ്ടു പിടിക്കാൻ സാധി ക്കാത്ത പൊലീസിന്റെ അനാസ്ഥക്ക് എതിരെ പ്രതികരിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടേയും ധാർമിക ഉത്തരവാദിത്തം ആണ്.
നേതാക്കളുടെയും മാദ്ധ്യമങ്ങളുടെയും സാന്നിധ്യത്തിൽ ജിഷയുടെ അമ്മ കരഞ്ഞുപറഞ്ഞ കാര്യങ്ങളാണ് സിപിഎമ്മിനും പെരുമ്പാവൂർ എംഎൽഎക്കും തിരിച്ചടിയായത്. സാജു പോൾ കള്ളനാണ്, തെണ്ടിയാണ്, അവനെ കൊല്ലണം എന്നാണ് ജിഷയുടെ അമ്മ ആശുപത്രിയിൽ അലമുറയിടുന്നത്. ഇടതുപക്ഷക്കാരായ ഈ ദലിത് കുടുംബം കനാൽ പുറമ്പോക്കിൽ വീടില്ലാതെ സാമൂഹിക വിരുദ്ധരുടെ അതിക്രമത്തിൽ പൊറുതിമുട്ടിയപ്പോൾ സഹായം അഭ്യർത്ഥിച്ച് ഓടിച്ചെന്നത് സാജുപോളിനടുത്തേക്കും സിപിഐ.എം പെരുമ്പാവൂർ ഏരിയാകമ്മിറ്റി ഓഫീസിലേക്കും ആയിരുന്നുവെന്നം പറഞ്ഞ് കോൺഗ്രസ് നേതാക്കളും രംഗം കൊഴുപ്പിച്ചു. ഇതോടെയാണ് എംഎഎൽഎ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്തുവന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍