കൂടങ്കുളത്തിൽ പാർട്ടിയുടേത് ബുദ്ധികെട്ട സമീപനം; ജനങ്ങളുടെ മുന്നിൽ തെറ്റ് ഏറ്റുപറയേണ്ടതില്ല; വിഎസ് എംവി നികേഷ്കുമാറിനോട് പറഞ്ഞത്
തിരുവനന്തപുരം: കൂടംകുളം ആണവ വിഷയത്തിൽ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിനെ തള്ളിക്കൊണ്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്തെത്തി. കൂടംകുളം വിഷയത്തിൽ പാർട്ടി സ്വീകരിക്കുന്നത് ബുദ്ധികെട്ട നിലപാടാണെന്ന് വിമർശിച്ച് വിഎസ് അച്യുതാനന്ദൻ ആണവകരാറിന്റെ പേരിൽ യുപിഎക്ക് പിന്തുണ പിൻവലിച്ച പാർട്ടിയാണ് സിപിഐ(എം) എന്ന് ഓർക്കണമെന്നും അതുകൊണ്ട് തന്നെ കൂടംകുളം വിഷയത്തിൽ പാർട്ടി നയം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. റിപ്പോർട്ട് ടിവി ചാനലിന്റെ 'ക്ലോസ് എൻകൗണ്ടറി'ലാണ് വിഎസ് തന്റെ നിലപാട് വ്യക്തമാക്കിയത്.
റിപ്പോർട്ടർ ചാനൽ എഡിറ്ററും എംഡിയുമായ എംവി നികേഷ് കുമാറുമായി നടത്തിയ ദീർഘമായ അഭിമുഖത്തിൽ വിവാദവിഷയങ്ങളെ കുറിച്ചെല്ലാം വിഎസ് പരാമർശിച്ചു. ടിപി ചന്ദ്രശേഖരൻ വധത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ബുദ്ധിമുണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ല എന്നു വ്യക്തമാക്കുമ്പോൾ ഏതാണ് ഇതിൽ ശരിയായ അന്വേഷണമെന്ന് ചൂണ്ടുക്കാട്ടാൻ ബാധ്യതയുണ്ടെന്നും പറഞ്ഞു. .യുഡിഎഫ് സർക്കാറിന്റെ എമർജിങ് കേരളാ പദ്ധതിയെ നിശിദമായി വിമർശിച്ച അദ്ദേഹം അഴിമതിയില്ലാതെ യുഡിഎഫ് സർക്കാറിൽ ഒരു കാര്യവും നടക്കില്ലെന്നും വ്യക്തമാക്കി. നികേഷ് കുമാർ വിഎസ് അച്യുതാനന്ദനുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.
- വിഎസ് അച്യുതാനന്ദൻ എന്ന പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് എമർജിങ് കേരളാ പദ്ധതിയിൽ പങ്കെടുത്തില്ല?
കൃഷിയെ തകർക്കാനുള്ള ആസൂത്രിതപദ്ധതിയാണ് എമെർജിങ് കേരളയിലൂടെ യുഡിഎഫ് നടത്തിയത്. മൊണ്ടേക് സിംഗിന്റെ പ്രസ്താവന ഇതിന്റ ഭാഗമാണമെന്നും ഐസ്ക്രീം കേസ് അടക്കമുള്ള കേസുകൾ മറച്ചുവെയ്ക്കാനാണ് എമെർജിങ് കേരള. കുഞ്ഞാലിക്കുട്ടിയെപോലുള്ളവർക്ക് അഴിമതി നടത്താനുള്ള പദ്ധതിയായിരുന്നു ഇത്. ജിം പോലെ എമെർജിങ് കേരളയും പരാജയപ്പെടും. യുഡിഎഫിൽ അഴിമതിയില്ലാത്ത ഒരു പദ്ധതിയുമില്ല. കുഞ്ഞാലിക്കുട്ടി അഴിമതിയുടെ പ്രമാണിയാണ്. ഇതിന് ഉമ്മൻ ചാണ്ടിയും കൂട്ടു നിൽക്കുകയാണ്. സുതാര്യമായ കാര്യങ്ങളല്ല പദ്ധതിയിൽ നടന്നത്. അതുകൊണ്ടാണ് പങ്കെടുക്കാതെ വിട്ടുനിന്നത്. ഇത്
- കൊച്ചി മെട്രോ വിഎസ് ഏറെ യത്നിച്ച പദ്ധിതിയാണ്. അതിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടു നിന്നു. എന്തുകൊണ്ട്?
കൊച്ചിമെട്രോയെകുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് യുഡിഎഫിൽ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് വിട്ടുനിന്നത്. ഇ ശ്രീധരന്റെ മഹാന്മ്യം പറയുക മാത്രം ചെയ്യുന്നവർ മെട്രൊ പദ്ധതിയിൽ നിന്നും ശ്രീധരനെ പോലും ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'ടോം ജോസിന്റെ നടപടികൾ തന്നെയാണ് ഇപ്പോഴും തുടരുന്നത്ന'. കമ്മീഷൻ പറ്റാൻ ശ്രമിക്കുന്നവരാണ് ഇപ്പോഴും സർക്കാറിലുള്ളത്. താൻ വരാത്തതിൽ ദുഖിക്കുന്ന ആന്റണി ഇ ശ്രീധരൻ വരാത്തതിൽ ദുഖിക്കാത്തത് എന്തുകൊണ്ടാണ്.
- എമർജിങ് കേരളയിൽ പങ്കെടുത്തില്ലെങ്കിലും ഈ സംവാദത്തിൽ എൽഡിഎഫ് ഇടപെടേണ്ടതല്ലോ. അല്ലാതെ വലതുപക്ഷ സമീപനങ്ങൽ അടിച്ചേൽപ്പിക്കുന്നത്. നോക്കിയിരിക്കുകയാണോ വേണ്ടത്.?
ഇതേക്കുറിച്ച് അപ്പപ്പോൾ മറുപടി പറഞ്ഞിട്ടുണ്. അലുവാലിയയുടെ നിലപാട് അംഗീകരിക്കാനാവില്ല. ഐഐടി പരിഗണിക്കുന്നുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി പരിഹസിക്കുകയാണ്. അലുവാലിയുടെ നിലപാട് ശരിയല്ല്. എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നെൽവയൽ നികത്തൽ നിരോധന നിയമത്തിന് ഘടകവിരുദ്ധമാണമത്. ഇത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
- ഈ സർക്കാർ ഭരണം തുടങ്ങുമ്പോൾ രണ്ട് എംഎൽഎമാരുടെ ഭൂരിപക്ഷം മാത്രമാണ് ഉണ്ടായിരുന്നത്. സർക്കാർ കാലാവധി തികക്കില്ലെന്നായിരുന്നു കരുതിയിരുന്നത്. പിന്നീട് ഈ അവസ്ഥ മാറി. പിറവത്തും നെയ്യാറ്റിൻകരയിലും തോറ്റു. എന്താണ് പ്രതിപക്ഷത്തിന് സംഭവിച്ചത്?
ഇപ്പോഴത്തെ സർക്കാറിന് അധികകാലം മുന്നോട്ട് പോകാനാകില്ല. ജനങ്ങൾ ഇവരെ വലിച്ച് താഴെയിടും. സൂത്രത്തിൽ ജനങ്ങളെ കൈയിലെടുക്കാനുള്ള കാര്യമൊന്നും നടക്കില്ല. പ്രതിപക്ഷം സാവധാനത്തോടെ കാര്യങ്ങൽ കാണുകയാണ്. പ്രധാനന്ത്രിയും പ്ലാനിങ് കമ്മിറ്റി ഉപോധ്യക്ഷനും ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന നിലപാട് ആര് അംഗീകരിക്കും? മാദ്ധ്യമങ്ങൾ പോലും ഇത് പരിഹാസത്തോടെയാണ് കാണുന്നത്. മാദ്ധ്യമങ്ങളുടെ പിന്തുണ പോലും യുഡിഎഫ് സർക്കാറിനില്ല.
- പ്രതിപക്ഷം അവസരം മുതലെടുക്കുന്നതിൽ വിമഖത കാണിച്ചിട്ടുണ്ടോ? നെയ്യാറ്റിൻകരയിൽ ചന്ദ്രശേഖരൻ വധം പ്രതിപക്ഷത്തിന്റെ അവസരം നഷ്ടപ്പെടുത്തുകയല്ലേ ചെയ്തത്?
പ്രതിപക്ഷം അവസരം നഷ്ടപ്പെടുത്തി എന്നുപറഞ്ഞുകൂടാ. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇങ്ങനെയൊരു അക്രമം ഉണ്ടായത് നിർഭാഗ്യകരമാണ്. സിപിഎമ്മിന് ഇതിൽ പങ്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാർക്ക് ഇതിൽ പങ്കുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അങ്ങനെ തന്നെ സംഭവിക്കുമെന്നാണ് കരുതുന്നത്. ടിപി ചന്ദ്രശേഖരനെ വധിച്ചതിൽ പങ്കുള്ളവർക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്നാണ് കരുതുന്നത്.
- ടിപി ചന്ദ്രശേഖരൻ വധത്തിൽ സിബിഐ അന്വേന്വേഷണം വേണമെന്ന് വിഎസിന്റെ ആവശ്യം കേന്ദ്രം തള്ളിയല്ലോ?
കേന്ദ്രക്കമ്മറ്റി പ്രമേയം ദേശാഭിമാനി പ്രസിദ്ധീകരിച്ചതിനാൽ പൊതുസമൂഹത്തിന് മുന്നിൽ തെറ്റ് ഏറ്റുപറണമെന്ന നിർദ്ദേശം അപ്രസക്തമായി. പ്രമേയത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയേണ്ട കാര്യമുണ്ട് എന്ന് എനിക്ക് തോന്നിയില്ല.
- ഇത് സി.സി ക്ക് ബോധ്യപ്പെട്ടോ.?
അത് അവരാണ് നിശ്ചയിക്കേണ്ടത്. എന്റെ കാര്യമാണല്ലോ ചോദിച്ചത്.
തെറ്റാണെന്ന് തനിക്ക് തോന്നിയ മൂന്ന് കാര്യങ്ങൾ ക്ലോസ് എൻകൗണ്ടറിൽ വി.എസ് എടുത്തുപറഞ്ഞു.
ഒന്ന് ; നെയ്യാറ്റിൻകര വോട്ടെടുപ്പ് ദിവസം ടി.പിയുടെ വീട്ടിൽ പോയത് ഒഴിവാക്കേണ്ടിയിരുന്നു.
രണ്ട്; ടി.പി.ചന്ദ്രശേഖറനെ കുലംകുത്തിയെന്ന് വിളിച്ച പിണറായി വിജയന്റെ പരാമർശം കേരളസംസ്കാരത്തിന് യോജിച്ചതല്ലെന്ന് എനിക്ക് തോന്നിയിരുന്നു. മരിച്ചുകിടക്കുന്ന ആളുകളെ അത്തരത്തിൽ ആക്ഷേപിക്കുന്നസംസ്കാരം നമ്മുടെ സംസ്ഥാനത്തില്ല. എങ്കിലും വിജയനെതിരായ പരസ്യവിമർശനം വേണ്ടിയിരുന്നില്ല.
മൂന്ന്; ഡാങ്കേയുമായി പിണറായി വിജയനെ താരതമ്യം ചെയ്തതും ഒഴിവാക്കേണ്ടതായിരുന്നു.
തന്റെ ഭാഗത്തുനിന്ന് സംഭാഷണത്തിന് ഇടയിൽ വന്ന പിശകായ പരാമർശങ്ങൾ തെറ്റാണെന്ന് സി.സി.യെ ബോധിപ്പിച്ചിട്ടുണ്ട്. ഇത് ജനങ്ങളോട് പറയുക എന്ന നിർദ്ദേശമാണ് പിന്നെയുള്ളത്.കേന്ദ്രകമ്മറ്റിയുടെ കമ്യൂണിക്കേ ദേശാഭിമാനിയിൽ വന്നതിന് ശേഷം അത് വീണ്ടും ജനങ്ങളോട് പറേണ്ടതുണ്ട് എന്ന് തോന്നിയില്ല.
- മുണ്ടൂർ
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ വിമതപ്രവർത്തനം നടക്കുന്നത് എന്തുകൊണ്ടാണ് എന്നതിന് പാർട്ടി ഉത്തരം പറയണം. ഉത്തരം പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. മുണ്ടൂരിൽ സംഭവിച്ച കാര്യങ്ങൾ വസ്തുതകളുടെ അടിസ്ഥാനത്തിൽ പാർട്ടി പരിശോധിച്ചിട്ടുണ്ട്. ഗോകുൽ ദാസ് അടക്കമുള്ളവർക്കെതിരെ അച്ചടക്കനടപടിയെടുക്കേണ്ടതില്ല എന്ന തീരുമാനം ലീഡർഷിപ്പിന് വസ്തുതകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ടതാണ്. അങ്ങനെ ലീഡർഷിപ്പിന് ചെയ്യേണ്ടിവരും.
ഇക്കാര്യങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പങ്കുവെക്കാൻ ഉദ്ദേശിക്കുന്നില്ല. അവ ബന്ധപ്പെട്ടവരോട് ചോദിക്കുകയും വിശദീകരണം വാങ്ങുകയും വേണം. അച്ചടക്ക നടപടികൾ ചിലയിടത്ത് കീഴ്ഘടകങ്ങൾ സ്വീകരിക്കുന്നില്ല. തെറ്റ് ചെയ്യാത്തതിനാൽ ശിക്ഷിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് അവർക്ക്. അതേ സമയം തന്നെ അച്ചടക്ക നടപടിയെടുത്തവർക്കൊപ്പം ആളുകൾ അണിനിരക്കുന്നത് കാണുമ്പോൾ അവർക്കെതിരെ എടുത്ത നടപടി ശരിയാണോ എന്ന് മറുഭാഗത്തിനും തോന്നുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്ക് ചില തീരുമാനങ്ങളിൽ എത്തേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. എം.വി.രാഘവന്റെയും കെ.ആർ.ഗൗരിയമ്മയുടെയും കാലഘട്ടത്തിൽ പാർട്ടി എടുത്ത തീരുമാനം ജനം അംഗീകരിച്ചിരുന്നു. സഖാക്കൾ ആകെ തന്നെ പാർട്ടിയോടൊപ്പം നിന്നു. ജനങ്ങൾക്ക് ബോധ്യപ്പെടാത്ത കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയും അല്ലെങ്കിൽ ജനങ്ങളുടെ വിമർശനം പാർട്ടി അംഗീകരിക്കുയോ വേണ്ടിവരും. ശരിയായ സമീപനമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. അത്ര പ്രബുദ്ധരാണ് ജനങ്ങൾ.
- രമയ്ക്ക് കോടതിയെ സമീപിക്കാം
ടി.പി.വധത്തിൽ സി.ബി.ഐ അന്വേന്വേഷണം വേണ്ടെന്ന പാർട്ടി നിലപാട് ആളുകളെ ബോധ്യപ്പെടുത്താൻ വിഷമമുണ്ട്. സി.ബി.ഐ അന്വേന്വേഷണം വേണ്ട എന്ന് പറയുന്ന ആളുകൾ എന്താണ് ശരിയായ അന്വേന്വേഷണം എന്ന് പറയണം. പാർലമെന്ററി ജനാധിപത്യത്തിന് കീഴിൽ തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റോ അതിന്റെ പൊലീസോ ചെയ്യുന്ന കാര്യങ്ങളാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ശരി. സി.ബി.ഐ അന്വേന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്ന കെ.കെ.രമ കേന്ദ്രസംസ്ഥാന നിലപാടുകൾ നോക്കി അത് സ്വീകാര്യമല്ലെങ്കിൽ കോടതിയിലോ മറ്റോ പോയി മറ്റ് വഴികൾ നോക്കുകയുമാവാം. എതായാലും ടി.പി.ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തതല്ല, ആരോ വെട്ടിക്കൊലപ്പെടുത്തിയത് തന്നെയാണ്. 51 വെട്ടുവെട്ടിയാണ് കൊന്നത്. ആ സത്യം എന്നായാലും പുറത്തുവരും. ആർക്കും രക്ഷപ്പെടാൻ കഴിയുമെന്ന് തോന്നുന്നില്ല. ശരിയായ ദിശയിൽ കേസ് നടക്കുകയും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും അവരെ ശിക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം തന്നെയാണ് നിലവിലുള്ളത്.
ടി.പി.ചന്ദ്രശേഖരൻ വധത്തിന് പിന്നിൽ സി.പി.ഐഎം പ്രവർത്തരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുക തന്നെ ചെയ്യും. പാർട്ടി നടപടിയെടുക്കുന്നതിന് വേണ്ടിയുള്ള പ്രാഥമികമായ കാര്യങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടാകണമല്ലോ. അതുണ്ടായിക്കഴിഞ്ഞാൽ സസ്പെൻഷനോ അതുപോലുള്ള കാര്യങ്ങളോ എടുക്കേണ്ടി വരും. അത് സമയത്ത് ചെയ്യും. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ ശരിയായ വിധത്തിൽ തന്നെയുള്ളതാണെന്ന് കണ്ടാൽ സിപിഐ(എം) പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകും.
ടി.പി.ചന്ദ്രശേഖരൻ വധത്തിൽ പാർട്ടി പ്രവർത്തകർക്കോ നേതാക്കൾക്കോ പങ്കുണ്ടോ എന്ന കാര്യം പാർട്ടി പരിശോധിക്കുന്നുണ്ടെന്നാണ് ഞാൻ കരുതുന്നത്. അത് ചെയ്യാതിരിക്കാനാകില്ല. ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ളശ്രമം ഉണ്ടാകും എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വിശ്വസിക്കുന്നത്.
- പ്രകാശ് കാരാട്ടിന്റേത് ബുദ്ധികെട്ട സമീപനം
കൂടംകുളം നേരത്തെ ആരംഭിച്ചുപോയി എന്നതിന്റെ പേരിൽ ഇനി അതേപ്പറ്റി മിണ്ടേണ്ടതില്ല എന്ന് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ആണവ നിലയം എപ്പോൾ തുടങ്ങിയാലും അപകടം തന്നെയല്ലേ? പ്രകൃതി ദുരന്തങ്ങളിൽ നിന്ന് നാം പാഠം പഠിക്കാതെ, കരാറിൽ ഏർപ്പെട്ടുപോയതാണ് ആ കരാർ ഇന്നത്തെ സാഹചര്യത്തിൽ നടപ്പാക്കാതിരിക്കാനാകില്ലെന്ന നിലപാട് ശരിയല്ല. കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമെന്ന നിലപാട് പാർട്ടി എടുക്കുന്നില്ലെങ്കിൽ സി.പി.ഐഎം ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെടുമെന്ന് മാത്രമല്ല, ആണവകരാറിനെ എതിർത്ത പാർട്ടി ഭരണകക്ഷിയെ ഇപ്പോൾ ന്യായീകരിക്കുന്നു എന്ന ബുദ്ധികെട്ട സമീപനമായി അത് മാറും. കൂടംകുളത്തെ വെടിവെപ്പിനെ പ്രകാശ്കാരാട്ട് ആക്ഷേപിക്കേണ്ടതായിരുന്നു. പ്രകാശ്കാരാട്ടിന്റെ ലേഖനം ജനങ്ങൾക്ക് ബോധ്യമാകുന്നതല്ല. പ്രകാശ് കാരാട്ട് ശരിയായ സമീപനത്തിലേക്ക് എത്തിച്ചേരുമെന്നാണ് ഞാൻ കരുതുന്നത്.
- കൂടംകുളം സംബന്ധിച്ച് വി.എസിനും പാർട്ടിക്കും രണ്ട് നിലപാടാണോ?
എനിക്ക് സംശയം തീരുന്നില്ല. മന്മോഹൻസിങ് എടുത്ത സമീപനം അപകടകരമാണ്.
വി.എസ് കൂടംകുളത്തേക്ക് പോകുന്നതെപ്പോൾ?
- ഒരാഴ്ചക്കകം കൂടംകുളത്തേക്ക് പോകും. ഞാൻ കൂടംകുളത്ത് എത്തുന്നത് സമരസമിതി സ്വാഗം ചെയ്യുന്നുണ്ട്.
വി.എസിന് എങ്ങനെ പാർട്ടിക്ക് അതീതമായി സ്വതന്ത്രസമീപനം എടുക്കാൻ കഴിയുന്നു. ?
പാർട്ടി ശരിയായ നിലപാട് സ്വീകരിക്കാനുള്ള വിവാദമായി ഇതിനെ എടുത്താൻ മതി. പാർട്ടി നേതൃത്വത്തെ ലംഘിക്കുന്നുഎന്ന് വ്യാഖ്യാനിക്കേണ്ട. ചർച്ചകളിലൂടെ മാത്രമേ തിരുത്തൽ വരുത്താൻ കഴിയൂ. അത് ആരെങ്കിലും ചെയ്യണ്ടേ? അതിന് വേണ്ടി പരസ്യസംവാദം നടത്തുകയാണ്, ശരിയായ നിലപാട് എടുക്കാൻ വേണ്ടി.
- കാസർകോട്ടെ ഭൂദാനം
കാസർകോട്ട് വി.കെ.സോമന് ഭൂമി നൽകിയ വിഷയത്തിൽ കുറ്റപത്രം നൽകിയാൽ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനത്തിൽ ഉറച്ചുനിൽക്കുന്നു. അങ്ങനെയൊരു നില വന്നാൽ തന്റെ നിലപാട് പാർട്ടിയെ ബോധ്യപ്പെടുത്തും. ഞാനിങ്ങനെ പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് തുടരുന്നത് ശരിയല്ല എന്ന് ഞാൻ പാർട്ടിയോട് പറയും. ഈ കേസിൽ എതിരാളികൾ മാത്രമല്ല മറ്റാളുകളും പിന്നിൽ കളിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഏതായാലും അത് സംഭവിക്കാൻ പോകുന്നില്ല. കാരണം ഇതിൽ നാല് ഐ.എ.എസുകാരുണ്ട്. അവരെ കേസിൽ പെടുത്താൻ കേന്ദ്രഗവൺമെന്റിന്റെ അനുമതി വേണം. അതുകൊണ്ട് ഈ അടുത്തകാലത്തൊന്നും കോടതിയിൽ കേസ് കൊടുക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ഇക്കാലയളവിൽ ഹൈക്കോടതിയിൽ കൊടുത്ത കേസിൽ ന്യായമായ വിധി വരികയും ചെയ്യും. ഹൈക്കോടതിയിൽ നിന്ന് നീതി കിട്ടുന്നില്ലെങ്കിൽ സുപ്രീംകോടതിയിൽ പോകും. അതുകൊണ്ട് പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കേണ്ടി വരുമെന്ന സംശയമോ ഉൽക്കണ്ഠയോ എനിക്കില്ല.
Stories you may Like
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇനി പരോളില്ല; ഹൈക്കോടതി ശിക്ഷ ഉയർത്തുമ്പോൾ
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- റിപ്പോർട്ടർ ചാനലിനെതിരെ ജന്മഭൂമി വാർത്ത
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്