തന്നെ കളത്തിലിറക്കാൻ അമ്മ കൂലിപ്പണി ചെയ്തു; തനിക്കുവേണ്ടി പഠനം നിർത്തി ചേട്ടൻ കൂലിപ്പണിക്കിറങ്ങി; ട്രാക്ക് സ്യൂട്ടില്ലാഞ്ഞിട്ടും ട്രാക്കു കീഴടക്കിയ പ്രീജാ ശ്രീധരനുണ്ട് വിട പറയുംനേരം രണ്ടു നഷ്ടസ്വപ്‌നങ്ങൾ
തിരുവനന്തപുരം: ട്രാക്കിൽ സുവർണ്ണ നേട്ടങ്ങൾക്കായി ഓടൻ ഇനി പ്രീജാശ്രീധരൻ ഉണ്ടാവില്ല. കുടുംബത്തിന് വേണ്ടി സമയം നീക്കിവയ്ക്കാൻ ഈ ദീർഘ ദൂര ഓട്ടക്കാരി ട്രാക്കിൽ നിന്ന് മാറി നിൽക്കുന്നു. ദേശീയ ഗെയിംസിനിടെ കായിക കേരളം അർഹിക്കുന്ന വിടവാങ്ങൽ തന്നെ പ്രീജയ്ക്ക് ഒരുക്കി. ഇടുക്കി രാജാക്കാട് സ്വദേശിയായ പ്രീജ കടുത്ത ജീവിത പ്രയാസങ്ങളോട് പടവെട്ടിയാണ് ഇന്ത്യയുടെ മികച്ച രാജ്യന്തര താരങ്ങളിലൊരാളായി ഉയർന്നത്. സ്‌കൂൾ കായികമേളയിലൂടെ ഉയർന്നുവന്ന ഈ താരം ദീർഘദൂര മധ്യദൂര ഓട്ടത്തിലാണ് തുടക്കത്തിൽതന്നെ ശ്രദ്ധ കേന്ദ്രീകരിച്ചത്.
2010ൽ ചൈനയിലെ ഗ്വാങ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 10,000 മീറ്റർ ഓട്ടത്തിൽ സ്വർണവും 5000 മീറ്ററിൽ വെള്ളിയും നേടിയതാണ് പ്രീജയുടെ പ്രധാന നേട്ടം. 2006ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 5,000, 10,000 മീറ്റർ ഓട്ട മത്സരങ്ങളിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ 5000 മീറ്റിൽ പ്രീജ എട്ടാമതായാണ് ഫിനിഷ് ചെയ്തത്. ഇടുക്കി രാജക്കാടിൽനിന്ന് 20 വർഷം മുമ്പ് സുവർണസ്വപ്‌നങ്ങളുമായി ട്രാക്കിലിറങ്ങി കായികകേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ പ്രീജ ശ്രീധരൻ മറുനാടൻ മലയാളിയോട്.
ജന്മനാട്ടിൽ നടന്ന ദേശീയ ഗെയിംസിൽ ഇഷ്ടയിനമായ പതിനായിരം മീറ്ററിൽ വെള്ളിമെഡലുമായി ട്രാക്കിനോട് വിട പറയുകയാണിപ്പോൾ. പ്രീജ ശ്രീധരൻ എന്ന ആറാം ക്ലാസുകാരിയിൽനിന്ന് കായികതാരത്തിലേക്കുള്ള മാറ്റം എങ്ങനെ ആയിരുന്നു ?
രാജാക്കാട് സ്‌കൂളിൽ പഠിക്കുമ്പോൾ കായികാധ്യാപകനായിരുന്ന രണേന്ദ്രൻ സാറാണ് എനിക്ക് ഓടാൻ കഴിയുമെന്നു കണ്ടെത്തിയത്. സ്‌കൂളിലെ മുതിർന്നവരോടൊപ്പം ഓടിച്ചപ്പോൾ ദീർഘദൂര മൽസരത്തിൽ മുന്നേറായി. പി.ആർ.രണേന്ദ്രൻ സാറാണ് എന്നെ കായികരംഗത്തേക്ക് കൈപിടിച്ചു കയറ്റിയത്. പിന്നീട് രണേന്ദ്രൻ സാറിന് തൊടുപുഴ മുട്ടം സ്‌കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോൾ എന്നെയും അങ്ങോട്ടു മാറ്റി. പാലാ അൽഫോൻസാ കോളേജിൽ വച്ചാണ് ഒരു പ്രൊഫണൽ അത്‌ലറ്റ് എന്ന രീതിയിലേക്കുള്ള എന്റെ വളർച്ച. തങ്കച്ചൻ മാത്യു സാറായിരുന്നു അവിടത്തെ പരിശീലകൻ. പിന്നെ പിള്ള സർ, ജോയി സർ, നിക്കോളി സർ, മനോജ് മാത്യു......പറഞ്ഞാൽ ഒരു പാട് പേരുണ്ട്.
ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ചാണ് പ്രീജ ട്രാക്കിലെത്തിയത്. ഈ നേട്ടങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നോ ?
ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. പിന്നീട് അമ്മ കൂലിപ്പണിക്കു പോയാണ് ഞങ്ങളെ മൂന്നു പേരെയും വളർത്തിയത്. ആ സമയമൊക്കെ വലിയ കഷ്ടത നിറഞ്ഞതായിരുന്നു. സ്‌കൂൾതലം തൊട്ട് മൽസരങ്ങളിലൊക്കെ പങ്കെടുക്കാൻ തുടങ്ങിയതോടെ സാമ്പത്തികമായി വലിയ ഞെരുക്കം അനുഭവപ്പെടാൻ തുടങ്ങി. അമ്മ ജോലിക്ക് പോയി ലഭിക്കുന്ന വരുമാനം മാത്രമാണ് അകെ ആശ്രയം. മൽസരത്തിന്റെയൊക്കെ ചെലവ് കൂടി വന്നപ്പോൾ ചേട്ടനും പഠിത്തം നിർത്തി കൂലിപ്പണിക്കു പോകാൻ തുടങ്ങി. സത്യം പറഞ്ഞാൽ എനിക്ക് വേണ്ടിയാണ് ചേട്ടായി പ്രദീപ് പഠിത്തം നിർത്തിയത്. അമ്മയും ചേട്ടായിയും എനിക്ക് വേണ്ടി കഷ്ടപ്പെട്ടതോർത്താൽ ഞാൻ കഷ്ടപ്പെട്ടതെല്ലാം കുറവാണ്. ആദ്യമൊക്കെ ട്രാക്ക് സ്യൂട്ട് ഒന്നുമില്ല. അന്നൊക്കെ ഓടുമ്പോൾ പാവാടയാണ് ധരിച്ചിരുന്നത്. ചില മൽസരങ്ങൾക്കൊക്കെ പോകുമ്പോൾ ട്രാക്ക് സ്യൂട്ട് ഇല്ലാത്തിനാൽ വിഷമം തോന്നിയിട്ടുണ്ട്. ഇപ്പോൾ സി.ആർ.പി.എഫിലുള്ള ആശിഷ് ചേച്ചിയാണ് ആദ്യമായി എനിക്ക് ട്രാക്ക് സ്യൂട്ട് തരുന്നത്. ആ സ്യൂട്ട് വാങ്ങിയ സമയം ശരിയായതു കൊണ്ടോ ഭാഗ്യം കൊണ്ടോ എന്തു കൊണ്ടാണെന്നറിയില്ല, ഇന്ത്യൻ ജഴ്‌സി വരെ അണിയാനുള്ള അവസരം ഉണ്ടായി. ഞാൻ ഒരു അത്‌ലറ്റ് ആകുമെന്നോ, ഈ നേട്ടങ്ങളൊക്കെ എനിക്ക് കിട്ടുമെന്നോ ഞാൻ പ്രതീക്ഷിച്ചിട്ടേയില്ല.
അപ്രതീക്ഷിതമായാണ് പ്രീജയെ തേടി എല്ലാ നേട്ടങ്ങളും എത്തിയത്. ഒരു കായികതാരമെന്ന നിലയിൽ ട്രാക്കിൽ എന്താണ് സ്വപ്‌നം കണ്ടത് ?
ഞാൻ പറഞ്ഞതു പോലെ എനിക്ക് കിട്ടിയ മെഡലുകളും അംഗീകാരങ്ങളും എല്ലാം അപ്രതീക്ഷിതങ്ങളായിരുന്നു. പക്ഷേ ഞാൻ എന്റെ ജീവിതത്തിൽ വളരെയേറെ സ്വപ്‌നം കണ്ട രണ്ടു സ്വർണമെഡലുകൾ എനിക്ക് ലഭിച്ചതുമില്ല. ഒന്ന്, കോമൺവെൽത്ത് ഗെയിംസ്. രണ്ട്, ഇപ്പോൾ ദേശീയ ഗെയിംസ്. 2010 കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുക എന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. ട്രാക്കിനൊട് വിടപറയാൻ തീരുമാനിച്ചപ്പോൾ തന്നെ സ്വർണമെഡൽ നേടിയാകണം എന്നായിരുന്നു ആഗ്രഹിച്ചത്. പക്ഷേ അതും കിട്ടിയില്ല. എങ്കിലും പതിനായിരം മീറ്ററിൽ വെള്ളി മെഡൽ നേടി വിരമിക്കാൻ കഴിഞ്ഞു എന്നത് ആശ്വാസമാണ്.
2010 കോമൺവെൽത്ത് അത്‌ലറ്റിക്‌സിൽ പതിനായിരം മീറ്ററിൽ സ്വർണം ഉറപ്പിച്ചതായിരുന്നു. അതിനു വേണ്ടി വർഷങ്ങൾ നീണ്ട പരിശീലനവും നടത്തി. പക്ഷേ മെഡൽ കിട്ടിയില്ല. ?
എന്റെ കരിയറിൽ ഏറ്റവും വേദനിപ്പിച്ച, ഒരിക്കലും മറക്കാനാകാത്ത ഇവെന്റ് ആയിരുന്നു കോമൺവെൽത്ത് ഗെയിംസ്. മൽസരത്തിന് ഒരാഴ്ച മുമ്പ് കടുത്ത പനി പിടിച്ചു. ചുമയ്ക്കുമ്പോൾ കഫത്തിനൊപ്പം രക്തം വരുന്ന അവസ്ഥയായിരുന്നു. ഡോക്ടർമാരും കോച്ചും മൽസരത്തിൽ പങ്കെടുക്കേണ്ട എന്ന് നിർദ്ദേശിച്ചു. നമ്മുടെ രാജ്യത്ത് നടക്കുന്ന ഗെയിംസിൽ പങ്കെടുക്കാതിരിക്കാൻ മനസ് അനുവദിച്ചില്ല. ഡോക്ടർമാരുടെയും കോച്ചിന്റെയും നിർദ്ദേശം അവഗണിച്ചാണ് ട്രാക്കിലിറങ്ങിയത്. എന്നാൽ ശ്വാസം മുട്ടൽ കാരണം ഓടാൻ കഴിഞ്ഞില്ല. മെഡൽ നേടാൻ കഴിയാതെ വന്നതോടെ പലരും മിണ്ടാതെയായി. യാഥാർഥ്യം ആരും മനസിലാക്കിയില്ല.
പ്രീജ ശ്രീധരന്റെ കരിയറിൽ ഏറ്റവും സന്തോഷവും അഭിമാനകരവുമെന്ന് തോന്നിയ നിമിഷങ്ങൾ ?
ഓരോ മീറ്റിൽ പങ്കെടുക്കുമ്പോഴും മെഡൽ വാങ്ങുമ്പോഴും അഭിമാനവും സന്തോഷവും തോന്നിയിട്ടുണ്ട്. എന്നാൽ സന്തോഷവും അഭിമാനവും കൊണ്ട് കണ്ണുകൾ നിറഞ്ഞ ചില സന്ദർഭങ്ങൾ ഉണ്ട്. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ കിട്ടാതെ ട്രാക്കിൽനിന്ന് കോച്ച് ഡോ. നിക്കോളായി സാറിന്റെ അടുത്തു ചെന്നപ്പോൾ അദ്ദേഹം കെട്ടിപ്പിടിച്ചു പറഞ്ഞു. ' സാരമില്ല, നിനക്ക് ഫിനിഷ് ചെയ്യാൻ കഴിഞ്ഞല്ലോ, നീയാണെന്റെ സ്വർണമെഡൽ'. വർഷങ്ങളായി അദ്ദേഹവും ഞാനും പ്രതീക്ഷിച്ച മെഡൽ കിട്ടാതെ വന്നെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതോടെ കണ്ണുനിറഞ്ഞു പോയി. അർജുന അവാർഡ് സ്വീകരിച്ചപ്പോൾ, പിന്നീട് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ വച്ച് വിരമിക്കുകയാണെന്നു പറഞ്ഞപ്പോൾ കാണികൾ എണീറ്റു നിന്ന് നിറഞ്ഞ കൈയടി നൽകിയത്, അതിനു ശേഷം ഗെയിംസ് സമാപന ചടങ്ങിൽ മിലിട്ടറി ഉദ്യോഗസ്ഥർ അഭിവാദ്യം ചെയ്തപ്പോൾ... ഏറെ അഭിമാനം തോന്നി.
പ്രീജ ട്രാക്കിൽനിന്ന് ജീവിതത്തിലേക്ക് എത്തുമ്പോൾ നേട്ടങ്ങൾ ഒരുപാടുണ്ട്. മറ്റു പല കായികതാരങ്ങൾക്കും അർഹതപ്പെട്ട അല്ലെങ്കിൽ വാഗ്ദാനം ചെയ്തതൊന്നും കിട്ടിയില്ല ?
ശരിയാണ്. സംസ്ഥാനത്തിനു വേണ്ടി ഒട്ടേറെ മെഡലുകൾ ട്രാക്കിൽ നേടിയ ഒരു പാടുപേരുണ്ട്. പലരുടേയും ജീവിതം ദുരിതത്തിലാണ്. ചിലർ പ്രൈവറ്റ് കമ്പനികളൽ തുച്ഛമായ ശമ്പളത്തിനു വേണ്ടി ജോലി ചെയ്യുന്നു. കേരളത്തിനും രാജ്യത്തിനും വേണ്ടി ട്രാക്കിലും ഫീൽഡിലും ഗെയിംസിലും ഇറങ്ങി നേട്ടങ്ങൾ കൊയ്ത താരങ്ങൾക്കുവേണ്ടി സർക്കാരിന് ചെയ്യാൻ കഴിയാവുന്നതെല്ലാം ചെയ്യണം എന്നാണ് എന്റെ അഭ്യർത്ഥന. ചിലരൊക്കെ എന്നെ കാണുമ്പോൾ പറയും. ചേച്ചി എന്തെങ്കിലും അവസരങ്ങൾ കിട്ടുമ്പോൾ പറയണം എന്നൊക്കെ. ഞാൻ സ്പോർട്സ് കൗൺസിസിലൊക്കെ ഇക്കാര്യം പറയാറുണ്ട്. എനിക്ക് സർക്കാർ ജോലി തന്നു. വീട് പണിതു തന്നു. എന്നാൽ ഇതേപോലെ നാടിനു വേണ്ടി മെഡലുകൾ നേടിയ എല്ലാവരെയും ഒരുപോലെ പരിഗണിച്ചില്ല എന്നതു യാഥാർഥ്യമാണ്.
കായികതാരങ്ങളുടെ പ്രഭവസ്ഥാനമാണ് ഇടുക്കി ജില്ല. ഷൈനി വിൽസൺ, കെ.എം.ബീനാ മോൾ, പ്രീജ ശ്രീധരൻ, ....അങ്ങനെ നീളുന്നു പട്ടിക. പരിശീലനകേന്ദ്രങ്ങളുടെ കാര്യത്തിൽ ഇടുക്കി വളരെ പിന്നിലാണല്ലോ ?
ശരിയാണ്, കേരളത്തിന്റെ അത്‌ലറ്റുകളിൽ ഒട്ടേറെ പേർ ഇടുക്കി ജില്ലയിൽനിന്നുള്ളവരാണ്. പുതിയ തലമുറയിലും ട്രാക്കുംഫീൽഡും ഗെയിംസ് സ്വപ്‌നം കാണുന്ന ഒട്ടേറെ താരങ്ങൾ ഉണ്ടെങ്കിലും പരിശീലനം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇന്നും ജില്ലയ്ക്ക് അന്യമാണ്. ഇടുക്കിയിൽനിന്ന് എത്തിയ ഒരു കായികതാരമെന്ന നിലയിൽ സർക്കാരിനോടുള്ള എന്റെ അപേക്ഷ ഇതാണ്- ജില്ലയിൽ കുറഞ്ഞത് രണ്ടോ മൂന്നോ സിന്തറ്റിക് ട്രാക്കുകൾ നിർമ്മിക്കുകയും മറ്റു പരിശീലനങ്ങൾക്കായി ്‌സ്പോർട്സ് സെന്റർ സ്ഥാപിക്കുകയും വേണം. ഞാൻ ട്രാക്കിലിറങ്ങി വർഷങ്ങൾ കഴിഞ്ഞാണ് സിന്തറ്റിക് ട്രാക്കിലിറങ്ങുന്നത്. അതുവരെ കേട്ടിട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ അങ്ങനെയല്ല. മികച്ച ട്രാക്കുകളും പരിശീലന സെന്ററുകളും പരിശീലകരുമാണ് മറ്റു സംസ്ഥാനങ്ങളിൽ താരങ്ങളെ വാർത്തെടുക്കുന്നത്. ഹൈ ആൾറ്റിറ്റിയൂഡ് പരിശീലനത്തിയി ഞങ്ങൾ ഊട്ടിയിലാണ് പോകുന്നത്. മൂന്നാർ പോലെയുള്ള ഹൈ ആൾറ്റിറ്റിയൂഡ് സ്ഥലങ്ങൾ നമുക്കുള്ളപ്പോൾ ഇതിനായി നമ്മളെന്തിനു ഊട്ടിയിൽ പോകണം. ഇത്തരം സൗകര്യങ്ങളൊക്കെ ഇടുക്കിയിൽ ഉറപ്പാക്കാൻ കഴിഞ്ഞാൽ അതു മികച്ച നേട്ടമായിരിക്കും.
(തുടരും...)
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്‌കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്‌കൂൾ നയത്തിന്റെ വിജയമെന്ന് സ്‌കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍