നീതി സമം അനീതി
കാവാലം അനിൽ
'ക്രൂശിക്ക, അവനെ ക്രൂശിക്ക.'
ഏകദേശം ഇരുപത് നൂറ്റാണ്ടുകൾക്കു മുമ്പ് പരിശുദ്ധനും നീതിമാനും നിരപരാധിയുമായ യേശുക്രിസ്തുവിന്റെ രക്തത്തിനുവേണ്ടി ദാഹിച്ചലറിയ അന്നത്തെ ജനം വിളിച്ചുപറഞ്ഞ അതേ വാക്കുകൾ ഇന്നും ലോകത്തിൽ മുഴങ്ങി കേൾക്കുന്നു.
അത് ഇപ്പോഴും എപ്പോഴും ലോകത്തിൽ എല്ലായിടത്തും മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
'ക്രൂശിക്ക, അവനെ ക്രൂശിക്ക.'
ഇന്നും നിരപരാധികളുടെ രക്തത്തിനു വേണ്ടിയുള്ള ലോകത്തിന്റെ ദാഹം ശമിച്ചിട്ടില്ല. ലോകത്തിന്റെ നിലവിളി എവിടെയും ഉയർന്നുകേൾക്കാം.
കണ്ണുകെട്ടിയ നിയമവ്യവസ്ഥയുടെ നീതി കൽപ്പനയിൽ സന്ദേഹിച്ച് ഒരെഴുത്തുകാരനെഴുതിയനോവലിന്റെ അവസാന അധ്യായത്തിന്റെ ആരംഭ വചനമാണിത്. കണ്ടും കേട്ടും സ്പർശിച്ചുമറിഞ്ഞ യാഥാർത്ഥ്യത്തിന്റെ തുറന്നെഴുത്തിൽ ആദിമകല്പനയുടെ മുഴക്കവും അത്യന്തം പരിശുദ്ധമായ ദിഗംബരലാവണ്യാതിരേകത്തിന്റെ മന്ദഹാസവുമുണ്ട്. നീതിക്കുവേണ്ടിയുള്ള നിരപരാധിയുടെ ദീർഘനടത്തങ്ങൾക്ക് വരമൊഴി ചമക്കുന്ന മനുഷ്യാത്മാവിന്റെ വ്യഥ ഈ നോവലിനെ ചൂഴ്ന്നുകനക്കുന്നുണ്ട്. മനുഷ്യനെത്ര സുന്ദരമായ പദമാണ് എന്നാച്ഛര്യപ്പെട്ട വിശ്വസാഹിത്യകാരനും നോവുന്ന ആത്മാവിനെ സ്നേഹിക്കാത്ത തത്വശാസ്ത്രത്തെ തമസ്ക്കരിച്ച കവിയും മറ്റും മറ്റും ജീ മലയിൽ എന്ന ഇയ്യെഴുത്തുകാരനു മുമ്പേ പറന്ന പക്ഷികളാണ്. അവരുടെയൊക്കെയും ആർജവം നീതി സമം അനീതി എന്ന മുപ്പത്തിയൊന്ന് അധ്യായങ്ങളുള്ള ഈ നോവലിനുണ്ടെന്നു പറയുവാൻ സന്തോഷമേയുള്ളൂ. എഴുത്ത് ഒരു ധർമ്മവ്യഥയാണ്. ജീവനും പ്രകൃതിയും, പ്രകൃതിയും അതീതവും, കാഴ്ചയും സ്മൃതിയും വേദനയും ഹർഷവുമെല്ലാമെല്ലാം എഴുത്തിൽ തന്റെതായ ആവിഷ്ക്കരണപദ്ധതിയിൽ സന്നിഹിതമാക്കുമ്പോഴാണ് ഒരാൾ എഴുത്തുകാരൻ എന്ന നിലയിൽ വിജയം വരിക്കുന്നത്. അത് തേടിപ്പിടിക്കലും വന്നുചേരുലുമാകാം. ലോകത്തിലിന്നേവരെ എഴുത്തുകാർ എന്ന് കലാതീതമായി അടയാളപ്പെട്ടവരൊക്കെയും ഇതുവരെ പറഞ്ഞവരിൽ നിന്നും വ്യത്യസ്തമായി പുതുതായി തനിക്കു ചിലത് പറയുവാനുണ്ട് എന്നു തോന്നലിൽ എഴുതിയവരാണ്. മറ്റുള്ളവർ പറയുന്നതുതന്നെ പറയുവാനാണെങ്കിൽ തങ്ങളുടെ ആവശ്യം തന്നെ അവിടെയില്ല എന്നവർ കരുതി. പ്രമേയ സ്വീകരണത്തിലും ശിൽപ്പഭദ്രതയിലും കഥാപാത്രസന്നിവേശത്തിലും അവരുടെ സംഭാഷണത്തിലുമടക്കം സാഹിത്യ സിദ്ധാന്തങ്ങൾ നിവർത്തുന്ന എല്ലാ ഉള്ളൊരുക്കത്തിലും ബാഹ്യസൗന്ദര്യ സങ്കൽപ്പങ്ങളിലും രൂപം പൂണ്ടവയെയാണ് സാധാരണ മികച്ച സൃഷ്ടികൾ എന്നു ലോകം വിളിക്കുന്നത്.
ഒരു പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ജോയി എന്ന അദ്ധ്യാപകയുവാവ് പൊലീസ് കസ്റ്റഡിയിലാകുന്നതും നീതിപീഠം അയാൾക്ക് വധശിക്ഷ വിധിച്ച് തൂക്കിലേറ്റുന്നതുമാണ് നീതി - സമം - അനീതി എന്ന നോവലിലെ ഇതിവൃത്തം.
സാഹചര്യത്തെളിവുകളും സാക്ഷിമൊഴിയും പ്രതിക്ക് എതിരായിരുന്നു. അപ്പന്റെയും അമ്മച്ചിയുടെയും ഏകമകനായ, അവർ സത്യനിഷ്ഠനായി വളർത്തിക്കൊണ്ടുവന്ന മകൻ. അദ്ധ്യാപകനായി ആദ്യ പോസ്റ്റിങ് ലഭിച്ച ഗ്രാമത്തിലെ വാടകവീടിനടുത്തുള്ള തുളസി എന്ന നിഷ്ക്കളങ്കയായ പെൺകുട്ടിയെ ചതിച്ചുവെന്ന് വിശ്വസിക്കുവാൻ ആ മാതാപിതാക്കൾക്കാകുമായിരുന്നില്ല. ജോയി തന്റെ നിരപരാധിത്വം ആവർത്തിച്ചു വാദിച്ചുവെങ്കിലും നിയമത്തിന്റെ മുമ്പിൽ അതൊന്നുംതന്നെ ഫലവത്തായില്ല.
ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന സാധാരണ നോവൽ മാത്രമല്ല, ഇത്. പലപ്പോഴും നോവൽ വ്യവസ്ഥയെ അതിലംഘിച്ചുവളരുന്ന മനോഹരമായ, അതേസമയംതന്നെ എല്ലാത്തരം വൃത്തികേടുകളും പതിയിരുന്നാക്രമിക്കുന്ന ഒരു നാടൻ ജീവിതപശ്ചാത്തലം സൃഷ്ടിക്കുവാൻ നോവലിസ്റ്റ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. (ആഖ്യാനശൈലിയിലെ ചില ന്യൂനതകൾ ഒഴിവാക്കേണ്ടതായിരുന്നു.) അനീതി കൊടികുത്തിവാഴുന്ന എപ്പോഴും പ്രസക്തമായ അർത്ഥവത്തായ ചോദ്യങ്ങളുയർത്തുന്ന, ചിലപ്പോഴെക്കെ അതിന്മേൽ ഉത്തരങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുന്ന നോവലിന്റെ ഇതിവൃത്തത്തിലേക്കും പ്രകരണത്തിലേക്കും കടക്കാം.
പണം വാരിയെറിഞ്ഞാൽ മാത്രം കിട്ടുന്ന നിയമബോധത്തെപ്പറ്റിയുള്ള സംശയങ്ങളും ഒരു നിയമവും വേണ്ടരീതിയിൽ ജനങ്ങൾക്കു പ്രയോജനം ചെയ്യുന്നില്ല എന്ന സത്യവും , തന്നെ നീതി - സമം അനീതി എന്ന നോവലെഴുത്തിലേക്കു നയിച്ചതായി ജീ മലയിൽ എന്ന എഴുത്തുകാരൻ ആമുഖത്തിൽ ചേർത്തിരിക്കുന്നു. ഇതൊരു പക്ഷേ ഈ എഴുത്തുകാരന്റെ മാനിഫെസ്റ്റോ ആയി വായിച്ചെടുക്കാവുന്നതാണ്.
കിണറ്റിൽച്ചാടി ദേഹനാശം ചെയ്യുന്നതിന് മുമ്പ് കഥാനായകനായ ജോയിയുടെ മനസ്സിൽ കുടിയേറിയ തുളസിയെപ്പറ്റിയുള്ള ചിന്തകൾ നോവലിസ്റ്റ് ശ്രദ്ധയോടെയാണ് വരഞ്ഞിട്ടിരിക്കുന്നത്.
നല്ലൊരു തറവാട്ടിൽ ജനിച്ച ഭവാനിയമ്മ , രണ്ടാം ഭർത്താവായ പട്ടാളക്കാരനായിരുന്ന സകല വൃത്തികേടുകളുടെയും വിളനിലമായ ശേഖരന്റെ അസഭ്യവർഷത്തിനും നിത്യമർദനത്തിനും ഇരയായി ശരീരം തളർന്നു കിടക്കുമ്പോൾ മരിച്ചുപോയ ഭർത്താവിൽ തനിക്കുണ്ടായ ഏകമകളുടെ ജനിതസുരക്ഷയിൽ വ്യാകുലയാണ്.
ശേഖരന്റെ മർദനവും കള്ള് വാങ്ങിക്കൊടുക്കുന്ന 'വലിയവീട്ടിലെ കുഞ്ഞായ ' തുളസിയോട് അത്യാഗ്രഹമുള്ള റോമിക്ക് അവളെ കൈമാറാനുള്ള പരസ്യമായ നീക്കവും ആ അമ്മയെ വേദനിപ്പിച്ചു. പക്ഷേ, അതിനെതിരെ പ്രതികരിക്കാനോ മകളെ അത്യാപത്തിൽ നിന്ന് രക്ഷിക്കുവാനോ ആകാതെ കട്ടിലിൽ കിടന്ന് നിശ്ശബ്ദം കണ്ണീർവാർക്കുവാനേ അവർക്കു കഴിഞ്ഞുള്ളൂ. ഒടുവിൽ അവർ ഭയന്നത് സംഭവിച്ചു.
തുളസി അമ്മയുടെ മുന്നിൽ വച്ചുതന്നെ റോമിയാൽ മൃഗീയമായി കീഴടക്കപ്പെട്ടു. മകളുടെ നിസ്സഹായമായ കരച്ചിലിനിടയ്ക്കെങ്ങോ അവരുടെ ഹൃദയസ്പന്ദനം നിലച്ചു.
'അമ്മേ, ഇതു കാണുവാനാണോ ഇത്രയുംനാൾ കിടന്നത്?'
എന്ന മകളുടെ ചോദ്യം അവർ കേട്ടില്ല.
ആ പെൺകുട്ടിയുടെ മാനം വിലപറഞ്ഞു വിറ്റ രണ്ടാനച്ഛൻ ശേഖരൻ എല്ലാതന്ത്രവുമൊരുക്കി റോമിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. വിശന്നൊട്ടിയ വയറുമായി കിടന്നുറങ്ങിയിരുന്ന തുളസിയെ വിളിച്ചുണർത്തി റോമിയുടെ മുന്നിലേക്ക് നിർബന്ധിച്ചയയ്ക്കുകയായിരുന്നു. ശേഖരനെപ്പോലെ, റോമിയെപ്പോലെയുള്ളവർ വെറും കഥാപാത്രങ്ങളല്ല. നമുക്ക് ചുറ്റും എത്രയോ ഭവാനിയമ്മമാരും തുളസിമാരും ശേഖരന്മാരും റോമിമാരുമൊക്കെ ഉണ്ട് എന്ന് വ്യക്തമാക്കുകയാണ് നോവലിസ്റ്റ് ഈ കഥനത്തിലൂടെ.
മനുഷ്യൻ മനുഷ്യനെയാണ് ഭയപ്പെടേണ്ടത് എന്നും നിസ്സഹായരുടെ വേദനയുടെയും കണ്ണീരിന്റെയും നടുവിലാണ് നമ്മിലോരുത്തരുടെയും രാപ്പകലുകൾ പിറക്കുന്നതെന്നും ഭംഗ്യന്തരേണ പറയുയാണ് ഈ ഭാഗത്ത്.
സ്ക്കൂൾ മാഷായി ജോലി ലഭിച്ചശേഷം അന്യഗ്രാമത്തിൽ ചെല്ലുന്ന ജോയിക്ക് താമസിക്കാനൊരിടം ലഭിച്ചത് തുളസിയുടെ വീടിന്നടുത്തായിരുന്നു. ആദ്യമാദ്യം ആ വീട്ടിലെ ഒച്ചപ്പാടുകൾ കൗതുകത്തോടെ ശ്രദ്ധിച്ചിരുന്ന ജോയി ആ അമ്മയുടെയും മകളുടെയും ദരിദ്ര, ആകുലജീവിതമറിഞ്ഞപ്പോൾ തുളസിയെ എങ്കിലും രക്ഷിച്ച് അവൾക്കൊരു ജീവിതം നൽകണമെന്ന് മോഹിച്ചു. ആ ചെറുപ്പക്കാരന്റെ മനസ്സിന്റെ വിശുദ്ധി കാണാൻ പക്ഷേ തുളസി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അവളോ, അസ്വതന്ത്രയും. ജോയിയുടെ അപ്പനും അമ്മയുമാകട്ടെ, ജോലി കിട്ടിയസ്ഥിതിക്ക് അയാൾക്ക് വധുവിനെ അന്വേഷണവുമാരംഭിച്ചിരുന്നു.
നിലവിളികളും അലർച്ചകളും ഇരുളിനെ ഭേദിച്ച് കാതിൽ വന്നലയ്ക്കുമ്പോൾ ജോയി മതത്തിന്നതീതമായി തുളസിയെ വിവാഹം കഴിക്കാനുള്ള തന്റെ അഭിലാഷം വീട്ടിൽ അവതരിപ്പിക്കുവാൻ വെമ്പി.
റോമി നിർധനയും നിസ്സഹായയുമായ ആ പെൺകുട്ടിയെ അതിപ്രാകൃതർ പോലുമറയ്ക്കുന്ന രീതിയിൽ മാനഭംഗപ്പെടുത്തിയ രാത്രിയിൽ ബൈക്കപകടത്തിൽ മരിച്ചു.
റോയിയുടെ മരണമറിയുന്ന ജോയി പിന്നീടാണ് ഭവാനിയമ്മയും മരിച്ചതായി മനസ്സിലാക്കുന്നത്.
ദിവസങ്ങൾക്കകം തന്നെ തുളസി അച്ഛാ എന്നു വിളിച്ച ശേഖരനും അവളെ പീഡിപ്പിക്കുന്നു.
ആ ഖേദം അവളെ അടിമുടി തകർത്തു കളയുന്നു. ആത്മഹത്യയെന്ന തീരുമാനത്തിലേക്ക്, നിസ്സഹായരുടെ പ്രതികാരത്തിലേക്ക് അതവളെ നയിക്കുന്നു.
തുളസിയെ വഞ്ചിച്ച് അവൾ ആത്മഹത്യ ചെയ്യാനിടയായതിന്റെ പേരിൽ ജോയി പൊലീസ് കസ്റ്റഡിയിലാകുകയും അപ്പീലുകൾ തള്ളപ്പെട്ട് കോടതി അയാൾക്ക് തുക്കുകയർ തന്നെ അന്തിമമായി വിധിക്കുകയും ചെയ്യുന്നു.
ജോയി തൂക്കിലേറ്റപ്പെട്ട അന്നുതന്നെ അയാൾക്ക് ശിക്ഷ വിധിച്ച ജഡ്ജി പശ്ചാത്താപത്താൽ ആത്മഹത്യ ചെയ്യുന്നു.
കണ്ണും കാതുമടഞ്ഞ ന്യായാസനങ്ങളുടെ പൊള്ളയായ വിധിയുടെ ബലിദാനിയായി ജോയി എന്ന ചെറുപ്പക്കാരൻ മാറുന്നു. നിരപരാധിയെ ക്രൂശിക്കുന്ന നിയമം എന്തു തരം നിയമമാണ് എന്നാണ് നോവലിസ്റ്റ് ഈ സംഭവബഹുലമായ കഥയിലൂടെ ചോദിക്കുന്നത്. അന്യായം ചെയ്യുന്നവർ പൊതു സമൂഹത്തിൽ മാന്യതയുടെ മുഖം മൂടിയിട്ടു വിലസുമ്പോൾ എഴുത്തുകാരന്റെ ചോദ്യം, വലിയ ചോദ്യം തന്നെയെന്ന് പറയേണ്ടിയിരിക്കുന്നു.
എഴുതിയത് : കാവാലം അനിൽ
എഡിറ്റർ,
കുരുക്ഷേത്ര പുബ്ലിക്കേഷൻസ് ആൻഡ് ബുക്ക്സ്.
(സാഹിത്യകാരൻ, കവി, ചെറുകഥാകൃത്ത്, നിരൂപകൻ , എഡിറ്റർ എന്നീ നിലകളിൽ അറിയപ്പെടുന്ന ബഹുമുഖപ്രതിഭ. നിരവധി സാഹിത്യപുരസ്കാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്.)
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്