പ്ലാച്ചിമട സമരത്തെ അട്ടിമറിച്ചതിൽ ഭരണകൂടങ്ങൾക്കും പങ്ക്; സമരത്തിന്റെ നല്ലനാളിൽ ഏറ്റെടുക്കാൻ മൽസരിച്ച രാഷ്ട്രീയപാർട്ടികൾ ഇപ്പോൾ കുറ്റകരമായ മൗനം; കോർപ്പറേറ്റ് ഭീമന് മുന്നിൽ ജനാധിപത്യം അടിയറവ് പറയുന്ന അവസ്ഥ വിവരിച്ച് 'പ്ലാച്ചിമട-ജലത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി:കുടിവെള്ളം വിഷമയമാക്കിയ കൊക്കകോള കമ്പനിക്കെതിരെ പ്ലാച്ചിമടയിലെ ആദിവാസികൾ തുടങ്ങിവെച്ച ചരിത്രസമരത്തിന്റെ കഥയും അനുഭവങ്ങളും വസ്തുതാന്യേഷണവുമാണ് മാതൃഭൂമി റിപ്പോർട്ടർ പി.സുരേഷ്ബാബു രചിച്ച 'പ്ലാച്ചിമട-ജലത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം.ആഗോളഭീമനായ കൊക്കകോള കമ്പനിക്ക് ജനകീയ സമരങ്ങൾക്ക് മുന്നിൽ എവിടെയെങ്കിലും അടിയറവ് പറഞ്ഞിട്ടുണ്ടെങ്കിൽ അത് പ്ലാച്ചിമടയിലാണ്.എന്നാൽ വിജയിച്ച പ്ലാച്ചിമട സമരത്തെ ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും ചേർന്ന് അട്ടിമറിച്ചതിന്റെയും അതിന് പിന്നിലെ ഗൂഢാലോചനകളുടെയും വസ്തുതാപരമായ അന്യേഷണമാണ് ഈ പുസ്തകത്തിലുള്ളത്. കോർപ്പറേറ്റിന് വേണ്ടി സ്വന്തം ജനതയെ വഞ്ചിച്ച ഭരണാധികാരികളുടെ ഇരട്ടമുഖം വെളിപ്പെടുത്തുന്ന പുസ്തകം.ഒപ്പം ഭാവിയെ കരുതിയിരുന്നില്ലെങ്കിൽ കുടിവെള്ളം പോലും കിട്ടാതാവുന്ന സ്ഥിതി വരുമെന്ന ഓർമ്മപ്പെടുത്തലും ജലസമരത്തിന്റെ പ്രസക്തികയുമാണ് പുസ്തകത്തിലുള്ളത്.
പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്കെതിരായ ആദിവാസികളുടെ സഹനസമരം വർഷങ്ങളോളം റിപ്പോർട്ട് ചെയ്തതിന്റെ അനുഭവത്തിലാണ് ലേഖകൻ ഈ പുസ്തകം എഴുതിയിരിക്കുന്നത് .നാലു ഭാഗങ്ങളായി ആ അനുഭവങ്ങൾ സവിസ്തരം വിസ്തരിച്ചിരിക്കുന്നു.നാലു ഭാഗങ്ങളാണ് പുസ്തകത്തിലുള്ളത്.കോളയും നിയമലംഘനവും എന്ന ആദ്യഭാഗം കൊക്കകോളയുടെ ഇന്ത്യയിലേക്കുള്ള വരവിനെക്കുറിച്ചാണ്. വിദേശകമ്പനികളെ നിയന്ത്രിക്കുന്നതിന് ഇന്ദിരാഗാന്ധി കൊണ്ടുവന്ന ഫെറ നിയമം വഴി മൊറാർജി സർക്കാർ ഇന്ത്യയിൽ നിന്നും കെട്ടുകെട്ടിച്ച കൊക്കകോള കമ്പനിയെ പിന്നീട് കോൺഗ്രസ്-ബിജെപി സർക്കാരുകൾ തന്നെ ക്ഷണിച്ചുകൊണ്ടുവന്ന അനുഭവങ്ങൾ വിശദമായി പ്രതിപാദിച്ചിരിക്കുന്നു.ഇതിനുവേണ്ടി ഫെറ നിയമത്തിന്റെ പല്ലും നഖവും കൊഴിച്ച് ഫെമ നിയമം നടപ്പാക്കിയതും ആഗോള-ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി ഇന്ത്യൻ വിപണി വിദേശ കുത്തകകൾക്കുവേണ്ടി മലർക്കെതുറന്നിട്ട സാഹചര്യവും എടുത്തുപറയുന്നു.
മഴനിഴൽ പ്രദേശമായ പാലക്കാട്ട് പ്ലാച്ചിമടയിലും കഞ്ചിക്കോട്ടും കൊക്കകോളയുടെയും പെപ്സിയുടെയും കമ്പനികൾ വരാനുണ്ടായ സാഹചര്യവും അതിന് പിന്നിൽ പ്രവർത്തിച്ച അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ നിലപാടില്ലായ്മയും വ്യക്തമാക്കിയിട്ടുണ്ട്.പ്ലാച്ചിമട സമരത്തിന് കാരണക്കാരായവരെയും സമരത്തെ നയിച്ചവരുടെയും ജീവിതകഥയാണ് രണ്ടാം ഭാഗത്ത്.അക്ഷരം കൂട്ടിവായിക്കാനറിയാത്ത മയിലമ്മയും കന്നിയമ്മയും അവരിൽ ചിലർ മാത്രമാണ്.
ഹിന്ദുസ്ഥാൻ കൊക്കകോള കമ്പനിയുടെ പബ്ലിക് റിലേഷൻ മാനേജരായിരുന്ന നന്ദു ബാനർജയുടെ വെളിപ്പെടുത്തലും കൊക്കകോളയുടെ ഖരമാലിന്യത്തിൽ കാഡ്മിയവും ലെഡും കണ്ടെത്തിയ ബി.ബി.സി റിപ്പോർട്ടും വ്യക്തമാക്കുന്ന രഹസ്യങ്ങളുടെ വെളിപ്പെടുത്തലാണ് മൂന്നാം ഭാഗത്ത്.ഒപ്പം പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം നൽകുന്നതിന് കേരള നിയമസഭ ഒറ്റക്കെട്ടായി പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബിൽ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞതിന് പിന്നിലെ യഥാർത്ഥ സത്യങ്ങളും അന്യേഷണ വിധേയമാക്കുന്നു.
2011-ൽ പാസ്സാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയച്ചെങ്കിലും അന്നത്തെ യു.പി.എ സർക്കാർ ബിൽ രാഷ്ട്രപതിക്കയക്കാതെ പിടിച്ചുവയ്ക്കുകയായിരുന്നു.പിന്നീട് വന്ന മോദി സർക്കാരാവട്ടെ ബിൽ പിടിച്ചുവയ്ക്കുന്നതിന് പകരം അപ്പാടെ തള്ളിക്കളയുകയായിരുന്നു. സംസ്ഥാനം പാസ്സാക്കിയ ബിൽ അഞ്ചുവർഷം പിടിച്ചുവെച്ച ശേഷമാണ് കേന്ദ്ര സർക്കാർ തള്ളിയത്.ബിൽ തള്ളിയിട്ട് ഒന്നരവർഷം ആയെങ്കിലും സംസ്ഥാന സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.ബിൽ ഭേദഗതിയോടെ വീണ്ടും പാസ്സാക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയായ പിണറായി വിജയനോ നിയമമന്ത്രി എ.കെ.ബാലനോ വ്യക്തമായൊരു നിലപാട് സ്വീകരിച്ചിട്ടില്ല.2006 മുതൽ ഓരോ തിരഞ്ഞെടുപ്പിലും പ്ലാച്ചിമട വലിയൊരു പ്രചാരണവിഷയമായി ഉയർന്നുവരാറുണ്ടെങ്കിലും തിരഞ്ഞെടുപ്പ്്് ഫലം വരുന്ന മുറക്ക് ഈ വിഷയം എല്ലാവരും മറക്കുകയാണ് പതിവ്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിലും പ്ലാച്ചിമടക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എടുത്തുപറയുന്നുണ്ട്.എന്നിട്ടും കൊക്കകോളയെ നിയമവിചാരണക്ക് വിധേയമാക്കാൻ മാത്രം നമ്മുടെ സർക്കാരുകൾക്ക് കഴിയുന്നില്ല.പ്ലാച്ചിമടയിലെ ആദിവാസികളുടെ കുടിവെള്ള സ്രോതസ്സ് മലിനപ്പെടുത്തിയതിനെതിരെ പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരം കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും നടപടിയെടുക്കാൻ ഇതുവരെ കേരള പൊലീസ് തയ്യാറായിട്ടില്ല.ആർക്കുവേണ്ടിയാണ് ഈ സർക്കാരുകൾ പ്രവർത്തിക്കുന്നത് എന്നത് ഇതിൽ നിന്നും വ്യക്തമാണ്.ജനങ്ങളുടെ താൽപ്പര്യങ്ങളെക്കാൾ ഉപരി കൊക്കകോളയുടെ താൽപ്പര്യം സംരക്ഷിക്കാനാണ് കേരളത്തിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ പ്രവർത്തിക്കുന്നതെന്ന്് വ്യക്തം.ഈ സാഹചര്യത്തിൽ പ്ലാച്ചിമടൃജലത്തിന്റെ രാഷ്ട്രീയമെന്ന പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ട്.
രാജ്യത്തെ ഭൂജലസമ്പത്തിന്റെ അമിത ചൂഷണത്തെക്കുറിച്ചുള്ള വ്യാകുലതകളാണ് ജലം അമൂല്യമാണെന്ന നാലാം ഭാഗം.44 നദികളുണ്ടായിട്ടും കുടിനീരിന് ടാങ്കർ ലോറികളെ ആശ്രയിക്കേണ്ടിവരുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. പാലക്കാട്ട് ്ചൂട് 42 ഡിഗ്രിവരെ ഉയർന്നു.ലാത്തൂരിലുണ്ടായ കൊടുംവരൾച്ചയും ജലതീവണ്ടിയും ഇവിടെ എല്ലാവർക്കുമുള്ള ഓർമ്മപ്പെടുത്തലുകളാണ്.ഭാവി തലമുറക്ക് വേണ്ടി അവശേഷിക്കുന്ന വെള്ളമെങ്കിലും മാറ്റിവയ്ക്കണമെന്ന സന്ദേശമാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്.വിജയിച്ച സമരം ഏറ്റെടുക്കാൻ ഒട്ടനവധി പേരുണ്ടാവും.
പക്ഷെ പ്ലാച്ചിമടക്കാർക്ക് നീതിയും നഷ്ടപരിഹാരവും നിഷേധിക്കുന്ന ഭരണകൂടങ്ങളുടെ നിലപാടില്ലായ്മക്കെതിരെ പ്രതികരിക്കാൻ ഒരു രാഷ്ട്രീയപാർട്ടികളുമില്ല.പ്ലാച്ചിമടയലെ പാവപ്പെട്ട ആദിവാസികൾ മാത്രം.അവർക്കുവേണ്ടിയാണ് ഈ പുസ്തകം നിലകൊള്ളുന്നത്.തൃശ്ശൂർ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം വിദ്യാർത്ഥികൾക്കും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകർക്കും ഒരു പോലെ പ്രയോജനപ്പെടുമെന്നതിൽ സംശയമില്ല.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍