റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിരണ്ടാം ഭാഗം
ജീ മലയിൽ
അന്നു പ്രഭാതമായിട്ടും ശശി കിടക്കയിൽ നിന്നും എഴുന്നേൽക്കാതെ വളരെ നേരം ചിന്താമഗ്നനായി കിടന്നു. പുതിയ ദിനപ്പിറവി അവന് ഒട്ടും സന്തോഷം പകർന്നില്ല.
കാലമെന്ന വടവൃക്ഷത്തിലെ ഒരു ശാഖയോടു ബന്ധപ്പെട്ടിരുന്ന ഉണങ്ങി ശുഷ്‌കിച്ച ഒരു ഇല ബന്ധമറ്റു താഴെ വീണതുപോലെ അവന്റെ മനസ്സിൽ ആ കോളേജ് ജീവിതത്തിന്റെയെും അവസാനം കുറിക്കപ്പെട്ടു. ആ നരകത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഉപായമായിരുന്നു, തലച്ചോറിനുള്ളിൽ കൂടി ഊളിയിട്ടു നടന്നത്.
തലേ രാത്രിയിൽ തന്നോടു കാട്ടിക്കൂട്ടിയ മൃഗീയ പ്രവൃത്തികൾ ഓരോന്നും അവന്റെ കൺമുമ്പിൽ കൂടി കടന്നു പോയി. തന്നെ ഉപദ്രവിച്ച അവരോടെല്ലാം അടക്കാനാവാത്ത ദേഷ്യവും വെറുപ്പും തോന്നി. അവിടെ നിന്നും രക്ഷപ്പെടണമെന്ന ചിന്ത രൂഢമൂലമായി.
'രക്ഷപ്പെടണം, രക്ഷപ്പെടണം' എന്ന പല്ലവി കോശങ്ങളിലൂടെ ഒഴുകി നടന്നു.
വളരെ താമസിച്ചാണു ശശി കിടക്കയിൽ നിന്നും പൊങ്ങിയത്. കോളേജിൽ എട്ടരയ്ക്കു തന്നെ ക്ലാസ്സ് ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒമ്പതുമണിയായപ്പോൾ വെറി പിടിച്ചവനെപ്പോലെ അവൻ കോളേജിലേക്കു പോയി.എല്ലാം തീരുമാനിച്ചുറച്ചു തന്നെ.
അദ്ധ്യാപകന്റെ അനുവാദം കാക്കാതെ തന്റെ ക്ലാസ്സിൽ കടന്നു ചെന്നു ചോദിച്ചു. ''കുടിക്കാൻ ഇവിടെ വെള്ളമുണ്ടോ?''
അദ്ധ്യാപകൻ എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ അറിയാതെ പകച്ചു നിന്നു. വിദ്യാർത്ഥികൾ ഉറക്കെ ചിരിച്ചു. എങ്കിലും ശശി തൃഷ്ണയുള്ളവനെപ്പോലെ ക്ലാസ്സ് മുറിയുടെ മൂലകളിലേക്കു ദൃഷ്ടികൾ പായിച്ചു.
അപ്പോൾ അദ്ധ്യാപകൻ പറഞ്ഞു. ''ഇവിടെ വെള്ളമില്ല. ''
''ഇല്ലെങ്കി വേണ്ടാ.'' അവൻ ഇറങ്ങി നടന്നു. നേരേ അദ്ധ്യാപകരുടെ ഒരു മുറിയിൽ കയറിച്ചെന്നു.
''കുറച്ചു വെള്ളം കുടിക്കാൻ വേണം.'' അനുവാദം പ്രതീക്ഷിക്കാത്തവനെപോലെ ഉത്തരം കിട്ടുന്നതിനു മുമ്പേ കൂജയിൽ നിന്നും വെള്ളം എടുത്തു കുടിച്ചിട്ട് മിണ്ടാതെ ഇറങ്ങിപ്പോയി. കാര്യം എന്തെന്നു പിടികിട്ടാതെ അദ്ധ്യാപകർ നിശ്ശബ്ദരായി ഇരുന്നു.
അവൻ വരാന്തയിൽ കുറെ നേരം ഉലാത്തി. പല പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതുകണ്ട്അതുവഴി പോയവരെല്ലാം അവനെ ശ്രദ്ധിക്കാൻതുടങ്ങി.
സമയം ഒമ്പതര ആയി.
അവൻഒരു നിമിഷം ചിന്തിച്ചു നിന്നു. പെട്ടെന്ന് അവന്റെ മുഖം രൗദ്രഭാവത്താൽ തിളങ്ങി. അവന്റെ കറുത്ത വർണ്ണത്തിൽ നിന്നും ചുവന്ന തീപ്പൊരികൾ പാറിപ്പറന്നു.
നോട്ടീസ് ബോർഡിന്റെ അടുത്തെത്തിയപ്പോൾ അവൻ നിന്നു. തന്റെ വലതു കരം പൊക്കി മുഷ്ടി ചുരുട്ടി നോട്ടീസ് ബോർഡിന്റെ ചില്ലുകളിൽ ആഞ്ഞിടിച്ചു. ചില്ലുകൾ പൊട്ടിത്തകർന്നുസിമിന്റു തറയിൽ ചിതറി വീണു. കുപ്പിച്ചില്ലിന്റെ കക്ഷണങ്ങൾ അവന്റെ ത്വക്കിലൂടെ കയറിയതിനാൽ രക്തം ഊറി വന്നു. എന്നിട്ടും അവനു വേദന തോന്നിയില്ല. ആ പ്രവൃത്തി ആവർത്തിക്കാൻ പ്രചോദനം വർദ്ധിച്ചു. വീണ്ടും വീണ്ടും അവൻ നോട്ടീസ് ബോർഡുകൾ തകർത്തു. ഓരോന്നും തകർക്കുമ്പോഴും അവന്റെ മുഖത്തു പൈശാചികഭാവം നിറഞ്ഞു നിന്നിരുന്നു. ആ ഭാവത്തിന്റെ സാന്ദ്രത ഏറിയേറി വന്ന് അവനെ പൊതിഞ്ഞു. അവനൊരു അര ഭ്രാന്തനായി മാറി. നിമിഷങ്ങൾക്കുള്ളിൽ അഞ്ചു നോട്ടീസ് ബോർഡുകളുടെ ചില്ലുകൾ പൊട്ടിത്തകർന്നു തരിപ്പണമായി.
ശബ്ദം കേട്ട് അദ്ധ്യാപകരും വിദ്യാർത്ഥികളും സംഭവ സ്ഥലത്തെത്തിച്ചേർന്നു. വീണ്ടും ഇടിക്കാൻ പൊക്കിയ കരം ഒരു വിദ്യാർത്ഥി പിടിച്ചു നിർത്തി.
അവൻ കുതറി മാറാൻ ശ്രമിച്ചുകൊണ്ട്അലറി. ''വിടെന്നെ. കൊല്ലും ഞാൻ. തകർക്കും ഞാൻ എല്ലാറ്റിനെം. വിടെന്നെ, വിടെടാ പട്ടികളെ.''
അപ്പോഴേക്കും മൂന്നു വിദ്യാർത്ഥികൾ അവനെ ബലമായി പിടിച്ചു കഴിഞ്ഞിരുന്നു. തന്റെ ശക്തി മുഴുവൻ പ്രയോഗിച്ചവൻ കുതറിക്കൊണ്ടിരുന്നു.
പ്രിൻസിപ്പാളും ശബ്ദം കേട്ടിറങ്ങി വന്നു.
''അയാളെ ആ മുറിയിലേക്കു കൊണ്ടുപോകൂ.'' അതിനടുത്തുള്ള അദ്ധ്യാപകരുടെ മുറിയിലേക്കു ചൂണ്ടിക്കൊണ്ട് പ്രിൻസിപ്പാൾ ആജ്ഞാപിച്ചു.
അവനെ ആ മുറിയിൽ കയറ്റി കതകടച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടി അവനെ മെരുക്കിയെടുക്കാൻ ശ്രമിച്ചു. ഉപദേശങ്ങളും സാന്ത്വന വാക്കുകളും കേട്ട്അവൻ അലറി. ''എല്ലാത്തിനേം ഞാൻ കൊല്ലും.''
ബോധമില്ലാത്തവനെപ്പോലെ അവൻഅലറി വിളിച്ചു. ഒരു വിദ്യാർത്ഥി അവിടെയിരുന്ന കൂജയിൽ നിന്നും വെള്ളം എടുത്ത് അവന്റെ മുഖത്ത് ഒഴിച്ചു. ഞെട്ടിയുണർന്നവനെപ്പോലെ അവൻ നിന്നു വിറച്ചു.
അല്പനേരത്തിനു ശേഷം അവൻ ശാന്തനായി.
രക്ഷപ്പെടാനുള്ള വികാരവേശത്താൽ അവന്റെ ബോധം നശിച്ചിരുന്നു. ഉപബോധമനസ്സിന്റെ പൂർണ്ണമായ നിയന്ത്രണത്തിലായിരുന്നു,അവൻ പ്രവർത്തിച്ചത്. കുപ്പിച്ചില്ലുകൾ വലതു കരത്തിലെ ഞരമ്പുകളിൽ ആഴ്ന്നിറങ്ങിയത് അവനറിഞ്ഞതേയില്ല. രക്തം ഒഴുകിയതും അവൻ കണ്ടില്ല.
അവൻശാന്തനായപ്പോൾ ഒരു അദ്ധ്യാപകൻ സ്‌നേഹരൂപേണതിരക്കി. ''ശശി, ശശിക്കെന്തു പറ്റി?''
''എനിക്കു വീട്ടിൽ പോണം.'' ശശിപറഞ്ഞു.
''അതിനെന്താ പോകാമല്ലോ.''
''എനിക്കിപ്പോ പോണം. ഇവിടെ എനിക്ക് നിക്കാൻ വയ്യ.എല്ലാരുംകൂടി എന്നെ കൊല്ലും. എന്നെ വിടണം. ഉടനെ തന്നെ വിടണം.'' അവൻ സ്വരം ഉയർത്തി കരഞ്ഞു പറഞ്ഞു. അതു പറയുമ്പോൾ അവൻ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു.
''ശശിക്ക് പോകണമെന്ന് നിർബന്ധമാണെങ്കിൽ ഇന്നുതന്നെ കൊണ്ടുവിട്ടേക്കാം. പോരേ?'' അദ്ധ്യാപകന്റെ സാന്ത്വനവചനം കേട്ട് ശശി അനങ്ങാതെയിരുന്നു.
പ്രിൻസിപ്പാൾ പ്രൊഫസ്സറന്മാരെയും യൂണിയൻ ചെയർമാൻ തോമസിനെയും വിളിപ്പിച്ച് അഭിപ്രായം ആരാഞ്ഞു. ആ അവസ്ഥയിൽ ശശിയെ വീട്ടിൽ കൊണ്ടു ചെന്നാക്കുന്നതാണ്ഉത്തമം എന്നു തീരുമാനിച്ചശേഷംപ്രാവർത്തികമാക്കാൻ തോമസിനെ ഭരമേൽപിച്ചു.
ഒരു കാറിൽ ശശിയെ ആദ്യംആശുപത്രിയിലേക്കു കൊണ്ടു പോയിമുറിവുകളിൽ മരുന്നു വച്ചു കെട്ടി. അവിടെ നിന്നും നേരേ അവന്റെ വീടിനെ ലക്ഷ്യമാക്കി കാർ പാഞ്ഞു.
മാഷ്, ഭദ്രൻ, ജോസ്, ലൂയി, ബിജു, ചെയർമാൻ തോമസ് എന്നിവർ ശശിയെ കാറിൽ അനുഗമിച്ചു.തലേ രാവിൽ തന്നെ കഷ്ടപ്പെടുത്തിയവർ കൂടെ വന്നിട്ടും ഭാവഭേദമോ ദേഷ്യമോ കൂടാതെ ശശി നിശ്ശബ്ദനും ശാന്തനും ആയി കാറിൽ ഇരുന്നു.
കാർ അതിവേഗം പാഞ്ഞു. കാറ്റ് ശക്തിയായി കാറിനുള്ളിലേക്ക് അടിച്ചുകയറി. കാറിന്റെ വേഗം വർദ്ധിക്കുന്തോറും കാറ്റിന്റെ ശക്തിയും വർദ്ധിച്ചു. കാറ്റിന്റെ താഡനമേറ്റു യാത്രക്കാരുടെ മുടി പാറിപ്പറന്നു.
എല്ലാവരുടെയും ചുണ്ടുകളിൽ വേര് ഉറപ്പിച്ചുകൊണ്ട് മൗനത്തിന്റെ വാചാലത കാറിനുള്ളിൽ ഒരു വള്ളി പോലെ പടർന്നു കയറി. ഓരോരുത്തരും അവരവരുടെ ചിന്തകളാൽ മഥിക്കപ്പെട്ടു. ശശി തന്റെ സ്വപ്നസാക്ഷാൽക്കാരത്തിൽ ആഹ്ലാദചിത്തനായി കാറിനു വെളിയിലേക്കു നോക്കിക്കൊണ്ട് ഇരുന്നു.
കുറെ ദൂരം പിന്നിട്ടപ്പോൾ മാഷ് മൗനം ഭഞ്ജിച്ചു.''എടൊ ശശി, തനിക്ക് ഞങ്ങളൊട് ദേഷ്യം വല്ലതും തോന്ന്ണുണ്ടോ?''
മാഷിന്റെ സ്വരം കേട്ട് ഞെട്ടിയുണർന്നതു പോലെ എല്ലാവരും മാഷിനെനോക്കി.
ശശി മാഷിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അല്പനേരം മൗനം ഭജിച്ചിരുന്നു. എന്നിട്ട് വെളിയിലേക്കു ദൃഷ്ടികൾ പായിച്ചു. ''എനിക്കാരോടും ഒരു ദേഷ്യവും തോന്നുന്നില്ല.''
''പിന്നെ താൻ ഒന്നും മിണ്ടാണ്ടിരിക്ക്‌ണെ?''
''എന്തു മിണ്ടാനാ?''
''തന്റെ വീട്ടിലെക്ക് തിരുവനന്തപുരത്തുന്നും എത്ര കിലോമീറ്റർ ഉണ്ട്?'' മാഷ് ചോദിച്ചു.
''മുപ്പത്തഞ്ചു കാണും.''
''വീട്ടിൽ ആരൊക്കെണ്ട്?''
അവൻ അതിനുത്തരം പറഞ്ഞില്ല.
''പറയാൻ ഇഷ്ടല്ലെങ്കിൽ പറയ്ണ്ടാ. കെട്ടൊ? വെറുതെ അറിയാൻ ചൊദിച്ചെന്നെയുള്ളു.''
''അച്ഛനും അമ്മയും അഞ്ചു പെങ്ങന്മാരും ഉണ്ട്.''
''താൻ പ്രീഡിഗ്രിക്ക് എവിടെയാ പഠിച്ചത്?''
''തിരുവനന്തപുരം എം.ജി. കോളേജിൽ.''
''താനാണൊ വീട്ടിൽ മൂത്തത്?''
''അല്ല.എന്റെ അച്ഛൻ.''
അതു കേട്ട് എല്ലാവരും ചിരിച്ചപ്പോൾ മാഷും ചിരിച്ചു. ശശി മാത്രം ചിരിച്ചില്ല.
''അതല്ല. പിള്ളെരിൽ താനാണൊ മൂത്തതെന്ന്?''
''അതെ.''
''തനിക്ക് ഞങ്ങളൊട് ദേഷ്യംന്നും തൊന്ന്ണില്ലന്നല്ലെ പറഞ്ഞെ. പിന്നെന്തിനാ ഇന്ന് ഈ ബഹളെല്ലാം ഉണ്ടാക്കിയെ?''
അവൻ ചോദ്യം കേട്ട്അല്പനേരം മൗനം ഭജിച്ചിരുന്നിട്ടു പറഞ്ഞു. ''എനിക്ക് അവിടെ പഠിക്കാൻ വയ്യാ.
''അതിനു കാരണം?'' ചെയർമാൻ തോമസ്‌ചോദിച്ചു.
അവൻ അതിനുത്തരം പറഞ്ഞില്ല.
അനർഘമായ നിമിഷങ്ങളുടെ താളാത്മകമായ ചലനങ്ങൾക്കൊത്ത് അവരുടെ ചിന്തകളും പുളഞ്ഞു മേഞ്ഞു. ബൃഹത്ത് വിസ്തീർണ്ണമുള്ള ഹൃദയസ്പൃക്കായ ചിന്തകൾ. ധ്രുവങ്ങളുടെ കഠിനതയുള്ള സങ്കീർണ്ണതകൾ മുറ്റിനില്ക്കുന്ന ചിന്തകൾ. അവയുടെ ആഘാതത്തിൽ സ്പന്ദനങ്ങൾ നിലയ്ക്കാൻ വെമ്പി. ആത്മാവിന്റെ കോണുകളിലൂടെ പുറത്തു ചാടുന്ന സീൽക്കാരങ്ങൾ മൗനത്തിന്റെ മാറാലയിൽ തുരങ്കങ്ങൾ സൃഷ്ടിച്ചു. അഗോചരമായ വായു സ്പർശനത്താൽ രോമാഞ്ചമണിയുന്ന പ്രകൃതിയുടെ രോമകൂപങ്ങൾ എഴുന്നു നിന്നു മിനുങ്ങി. മാരുതന്റെ സീൽക്കാരവും എതിരേ വന്ന വാഹനങ്ങളുടെ ഗർജ്ജനങ്ങളും ആ കാറിന്റെ ഞരക്കവും മൗനത്തെ ഭഞ്ജിച്ചു.
അംബരത്തിന്റെ മാറിൽ നിന്നും കീഴോട്ടൊഴുകുന്ന രശ്മികളാൽ പ്രകാശപൂരിതമായ ധരണി.ഭൂമിയുടെ മുകളിൽ അങ്ങിങ്ങായി എഴുന്നു നില്ക്കുന്ന മൊട്ടക്കുന്നുകൾ. അതിലെ ധവളരസം നുണയാൻ ഓടിയെത്തി നിന്നു കിതയ്ക്കുന്ന അന്തരീക്ഷം.
ആനാഹമേറിയ ആ യാത്രയുടെ അവസാനത്തെക്കുറിച്ചുകൊണ്ട് കാർ ശശി ജനിച്ചു വളർന്ന ഗ്രാമഭംഗിയിൽക്കൂടി ഇരമ്പി ഓടിത്തുടങ്ങി. വലിയ കെട്ടിടങ്ങളോ മണിസൗധങ്ങളോ ഇല്ലാത്ത ശാന്തമായ കുഗ്രാമം.
തലയെടുത്തു നില്ക്കുന്ന വൃക്ഷങ്ങളുടെ പച്ചനിറംശോഭയുള്ളവയായി പരിലസിച്ചു. ഗ്രാമസുന്ദരിക്കു മുത്തുക്കുട ചൂടിക്കാനെന്നവണ്ണം കേരവൃക്ഷങ്ങൾ അങ്ങിങ്ങായി വളർന്നു നില്ക്കുന്നു. മുത്തുക്കുടകൾക്കിടയിലും കൊച്ചു കൊച്ചു കുടകളുമായി നില്ക്കുന്ന കമുങ്ങുകളും.
ആ ഗ്രാമത്തിലെ കാറ്റിന് ഒരു സുഗന്ധമുണ്ടായിരുന്നു. ശാന്തിയുടെ സുഗന്ധം. നിശ്ശബ്ദതയുടെ നറുമണം. പട്ടണത്തിലെപ്പോലെ ഗർജ്ജനങ്ങൾ എന്തെന്നറിയാതെ ആടിക്കളിക്കുന്ന തരുലതാദികൾ.
കൊച്ചു കൊച്ചു വാഹനങ്ങൾക്കു പോകാൻ തക്ക റോഡുകൾനെടുനീളത്തിൽ നിലകൊണ്ടു. കാർ വീതി കുറഞ്ഞഒരു നിരത്തിലൂടെ മെല്ലെ പാഞ്ഞു.
ആ ഗ്രാമത്തിലും കാർ എത്തിയതിലുള്ള സന്തോഷാധിക്യത്താൽ ധൂളിപടലങ്ങൾ ധൂളിച്ചു വിട്ടു, ഗ്രാമസുന്ദരി. വളവു തിരിഞ്ഞ് കൊച്ചു കൊച്ചു വീടുകൾ നിരന്നു നില്ക്കുന്ന ഒരു ചെറിയ പാതയിൽ കാർ എത്തി. ചാണകം മെഴുകിയ തറയും ഭിത്തികളുമുള്ള വീടുകൾ. മണ്ണു കുഴച്ച ചെളിയിൽ നിന്നും വാർത്തെടുത്ത കട്ടകൾ ഭിത്തിയായി നിലകൊള്ളുന്നു.
ഓല മേഞ്ഞ ആ കുടിലുകളിൽ അരച്ചാൺ വയറിനു വേണ്ടി വേല ചെയ്യുന്ന രാജ്യത്തിന്റെ അഭിമാന ഭാജനങ്ങൾ. അവർക്ക് അമ്മ അപ്പ•ാർ മറ്റുള്ളവരെ കബളിപ്പിച്ചു സമ്പാദിച്ച സ്വത്തുക്കളോ പണം നിറച്ച ചാക്കുകളോ ഇല്ല. കഷ്ടപ്പെട്ടു വയറു നിറയ്ക്കാൻ വിധിക്കപ്പെട്ട, സമൂഹത്തിന്റെ ജീവനായ, സമൂഹം എന്ന ക്രൂരമൃഗത്തിന്റെ ആട്ടും ചവിട്ടും ഏൽക്കേണ്ടി വരുന്ന ഒരുപറ്റം മനുഷ്യർ. അവർ വേല ചെയ്തു ജീവിക്കുന്നു.ആ കുടിലുകളിൽ അന്തിയുറങ്ങുന്നു. അവർ ജനിച്ചതും ജീവിക്കുന്നതും മരിക്കാൻ പോകുന്നതും അവയിൽ തന്നെ. ആ ഗ്രാമത്തിൽ പണം അധികമായതിന്റെ ഉറക്കമില്ലായ്മ ഇല്ല. നാളയെക്കുറിച്ചുള്ള മനോവേദനയില്ല.
'ഇന്നത്തേടം ഇന്ന്. നാളത്തേടം നാളെ'. അതാണ് അവരുടെ മുദ്രാവാക്യം. നാളയെപ്പറ്റി അവർ വിഷമിക്കാറില്ല.
''ആ കാണുന്ന വീടിന്റെ മുമ്പിൽ വണ്ടി നിർത്തണം.'' ശശി ഒരു ഓലക്കുടിൽ ചൂണ്ടിക്കാട്ടി പറഞ്ഞു. കാർ ആ കുടിലിന്റെ മുമ്പിൽ നിന്നു.
കുടിലിനുള്ളിൽ നിന്നും മദ്ധ്യവയസ്‌കയായ ഒരു സ്ത്രീയും രണ്ടു യുവതികളും ഇറങ്ങി വന്നു. ശശിയുടെ അമ്മയും പെങ്ങന്മാരും. അന്നവർക്കു വേലയില്ലാതിരുന്നതിനാൽ അവടെയുണ്ടായിരുന്നു.അവർ കാര്യം പിടി കിട്ടാതെ പകച്ചു നിന്നു.
കാറിന്റെ ഇരമ്പൽ കേട്ട് കാറിൽ വന്നത് ആരാണെന്നറിയാൻ അടുത്തുള്ള കുടിലുകളിൽ നിന്നും സ്ത്രീപുരുഷന്മാരുംകുട്ടികളും ഇറങ്ങി വന്നു.
ശശികുടിലിലേക്കു കയറിപ്പോകുമ്പോൾ തന്നെ അനുഗമിച്ചവരെ അങ്ങോട്ടുക്ഷണിച്ചു.
തോമസ് പറഞ്ഞു. ''താൻ പോയിട്ടു വാ. ഞങ്ങൾ ഇവിടെയിരിക്കാം.''
അവന്റെ പിന്നാലെ അമ്മയും പെങ്ങന്മാരും കുടിലിനുള്ളിലേക്ക്കയറിപ്പോയി.
അവൻ ഒരു വെട്ടുകത്തിയുമായി ഇറങ്ങി വരുന്നതു കണ്ട് കാറിലിരുന്നവർക്കു ഭയം തോന്നി. അവന്റെ പുറകാലെഅമ്മയും പെങ്ങന്മാരും ഇറങ്ങി വന്നു.
''എന്തിന്ണ് അയാൾ വെട്ടുകത്തിയുമായി വര്ണത്?'' മാഷ് സ്‌നേഹിതരോടു ചോദിച്ചു.
''പകരം ചോദിക്കാൻ.''ഭദ്രൻ ഉരുവിട്ടു.
''സൈഡ് ഗ്ലാസ്സുകൾ വേഗം കയറ്റിയിട്ട്കാർ വിടാൻ റെഡിയാക്കി നിർത്തിക്കോഡ്രൈവർ? പരിചയമില്ലാത്ത നാടാ. എല്ലാം കൂടി ശരിപ്പെടുത്തിക്കളയും.''ഭദ്രൻ വീണ്ടും മന്ത്രിച്ചു.
തലേ രാത്രിയിൽ കാട്ടിക്കൂട്ടിയതിനുശശിതങ്ങളോടുപകരം ചോദിക്കാൻപോകുകയാണോ എന്നവർ സംശയിച്ചു.
''നമ്മൾ ഇത്രേം പേരില്ലേ. വല്ലോം ചെയ്യാൻ വന്നാൽ തന്നെ അടിച്ചു താഴെ കളഞ്ഞിട്ട് രക്ഷപ്പെടാം. പേടിക്കേണ്ടാ.'' തോമസ് അവര്ക്ക് ധൈര്യം പകർന്നു കൊടുത്തു.
എല്ലാവരും ശശിയുടെ നടപ്പു സസൂക്ഷ്മം ശ്രദ്ധിച്ചുകൊണ്ട് കാറിൽഇരുന്നു.
ശശിവെട്ടുകത്തി വലതു കൈയിൽ പിടിച്ച് ആഞ്ഞു വീശിക്കൊണ്ടു നടന്നടുത്തു. അവന്റെ അപ്പോഴത്തെ മുഖഭാവം അവരുടെ ഭയം വർദ്ധിപ്പിച്ചു.
ഭദ്രന്റെ ഹൃദയം ദ്രുതഗതിയിൽ ചലിച്ചുകൊണ്ടിരുന്നു.
അവരുടെ അടുത്തെത്തിയപ്പോൾ ശശി പറഞ്ഞു. ''വരൂ അങ്ങോട്ടു കേറിയിരിക്കാം.''
ശശി വീണ്ടും ക്ഷണിച്ചിട്ടും അവർ കാറിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞില്ല.
''കൊച്ചു കുടിലാണേലും അങ്ങോട്ടൊന്നു കേറിയിരുന്നാട്ടെ കുഞ്ഞുങ്ങളെ.'' ശശിയുടെ അമ്മയും അപേക്ഷിച്ചു.
''വേണ്ടാ. ഞങ്ങൾ ഇവിടെ നില്ക്കാം.'' അവർ കാറിൽ നിന്നും വെളിയിൽ ഇറങ്ങി.
''വരൂന്നേ. കരിക്ക് വെട്ടിത്തരാം.'' ശശി അവരുടെ മുഖങ്ങളിലേക്കു നോക്കി.
''അല്ലേൽ നിങ്ങൾ ഇവിടെ നില്ല്.ഞാൻ വെട്ടിക്കൊണ്ടു വരാം.''
നല്ല പരിചയമുള്ളവനെപ്പോലെശശി അതിവേഗത്തിൽ കുടിലിന്റെ മുമ്പിൽ നില്ക്കുന്ന ഒരു തെങ്ങിൽ ചാടിക്കയറി. തെങ്ങിൽനിന്നും ഒരു കരിക്കുകുല താഴെ വീണ് കരിക്കുകൾ ചിതറിത്തെറിച്ചു.
അപ്പോൾശശിയെ അനുഗമിച്ചവർ കൂരയുടെ മുറ്റത്തേക്കു കയറി നിന്നു.
സന്തോഷത്തോടെ അവർ ഇളനീരു കുടിച്ചു ക്ഷീണം തീർത്തു.
അയൽപക്കത്തെ കുടിലുകളിലെ കുട്ടികൾ കാറിന്റെ ചുറ്റും കൂടി നിന്ന് അതിൽ തൊട്ടു നോക്കുകയും വരച്ചു നോക്കുകയും ചെയ്തു. അവർ എന്തോ അത്ഭുതം കണ്ട ആനന്ദത്തോടെ കാറിനു ചുറ്റും ഓടിച്ചാടി നൃത്തം ചവിട്ടി.
ആതിഥേയന്റെ ആതിഥ്യ മര്യാദയിൽ നന്ദി അറിയിച്ചുകൊണ്ടു അതിഥികൾ കാറിൽ കയറി.
കാർ പുക തള്ളിക്കൊണ്ടു ഞരങ്ങി നീങ്ങി.
കുട്ടികൾ കൂകി വിളിച്ചുകൊണ്ടു പുറകേയും ഓടി.
ശശിയെ കൊണ്ട് വിടാൻ പോയവർ ഹോസ്റ്റലിൽ തിരിച്ചെത്തുമ്പോൾ തരിമ്പും വെളിവ് ഉണ്ടായിരുന്നില്ല. അവർ കാറിൽ വന്നിറങ്ങുന്നതും സീനിയർ ഹോസ്റ്റലിലേക്ക് കയറി പോകുന്നതും ജൂനിയർ ഹോസ്റ്റലിന്റെവ മുമ്പിൽ നില്ക്കുകയായിരുന്ന വിനോദ് കണ്ടു.
'എന്തിനാണ് അവർ ശശിയെ പീഡിപ്പിച്ച് ഓടിച്ചത്? റാഗിങ് അവസാനിച്ചു എന്നു പറയുമ്പോഴും ഏതു സമയത്തും വേണമെങ്കിൽ അവര്ക്കു റാഗ് ചെയ്യാമെന്ന അവസ്ഥ.'അവൻ ചിന്തിച്ചു.
'ഒരു ദരിദ്ര കുടുംബത്തിന്റെഅ രക്ഷകനാകേണ്ടവനെയാണ് അവർ ഓടിച്ചു വിട്ടത്. ഒരു സാധു കുടുംബത്തിന്റെു ഉയര്ച്ച്ക്കാണ് അവർ വിഘാതം ഉണ്ടാക്കിയത്. ദാരിദ്ര്യത്തിൽ നിന്നും മോചനം നേടാനുള്ള ആ പാവങ്ങളുടെ അവസരമാണ് അവർ നഷ്ടപ്പെടുത്തിയത്.
തങ്ങളുടെ ജൂണിയറായി പഠിച്ചവനെ എക്കാലവും നിസ്സാരനാക്കാനുള്ള വ്യഗ്രത അതിൽ ഒളിഞ്ഞു കിടക്കുന്നു.അവരുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് അവരുടെമേൽ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രത മാത്രമാണ് അത്തരം ദുഷ്ടമാനസരുടെചേതോവികാരം എന്ന് വിനോദിനു തോന്നി.
ഇരയുടെ ഭയംവേട്ടക്കാരനു പ്രചോദനം നല്കുന്നു. അതുവേട്ടക്കാരന്റെി ധൈര്യമായി മാറുന്നു.
നക്‌സൽ എന്ന സാങ്കേതിക നാമത്തിന് അവനെ യോഗ്യനാക്കിയത് എന്താണ്? അവന്റെ നിറമോ, അവന്റെത കുലമോ?
നക്‌സൽ എന്നപേരു നല്കി അവഹേളിച്ചുകൊണ്ട് അതുവരെയുള്ള ശശിയുടെ വ്യക്തിത്വം അവർ ഇല്ലാതാക്കി. നഗ്‌നനാക്കി നിര്ത്തിി വൈകൃതങ്ങൾ ചെയ്യിച്ചു രസിച്ചുകൊണ്ട് അവന്റെത പ്രതിച്ഛായ ശൂന്യമാക്കി. ഒരു മനുഷ്യനെ അനാവൃതമാക്കി ഒന്നുമല്ലാതാക്കുന്ന അവസ്ഥയിൽ വേട്ടക്കാർ ഉയര്ന്നകവരും ഇരകൾ താഴ്ന്നവരുമായി മാറുന്നു.
ജീവചൈതന്യം നഷ്ടപ്പെടുമ്പോൾ ക്രിമികള്ക്കും പുഴുക്കള്ക്കും തീറ്റയാവേണ്ട മലിനവുംപാപപങ്കിലവുമായ ജഡം തിരുമേനിയെന്നു സ്വയം നടിച്ച്, ചിന്താശക്തി നഷ്ടപ്പെട്ട സാധാരണ ജനങ്ങളുടെ മേൽ വാഴ്ച നടത്തി സ്വയം പ്രഖ്യാപിത പരിശുദ്ധന്മാരായി കാലക്ഷേപം ചെയ്തുകൊണ്ട് ജീവിതം ആസ്വദിക്കുന്നതു കാണുന്ന അവരുടെ പിൻതലമുറക്കാർ തങ്ങളുടെ ജൂണിയർ വിദ്യാര്ത്ഥി കളുടെ സ്വാതന്ത്ര്യത്തിന്റൊ മേൽ കത്തി വച്ചുകൊണ്ട് അവരുടെ മേലുള്ള ആധിപത്യം, മേല്‌ക്കോ യ്മ, അധികാരം,ഒക്കെ റാഗിങ് എന്ന തിന്മപ്രവൃത്തിയിലൂടെ സ്ഥാപിച്ചെടുക്കുന്നു.
ഉന്നതങ്ങളിൽ നിന്നും പ്രാപിക്കാതെ സ്വയം സ്ഥാപിച്ചെടുത്ത അത്തരം സ്ഥാനങ്ങൾ ഒരു അവകാശം പോലെ അണിഞ്ഞു നടന്ന ജീവൻ നഷ്ടപ്പെട്ട മേനി ആരുടേതായാലും സമയത്തോടു സമയം അടുക്കും മുമ്പേ ജീര്ണ്ണി ച്ചു തുടങ്ങാനുള്ളതാണ്. അഴുകാനുള്ളതാണ്. എല്ലാ തിരുമേനികളും കീടങ്ങൾ തിന്നു തീര്ക്കും . അതിനു പ്രത്യേക പരിഗണനയൊന്നും ഒരു കീടവും നല്കില്ല. അല്ലെങ്കിൽ തീയ്ക്കു ഭക്ഷണമാകണം.
സൃഷ്ടാവായ ദൈവത്തിന്റെര മുമ്പിൽ എല്ലാ മനുഷ്യരും സമന്മാരാണെങ്കിൽ എന്തിനു ചില മനുഷ്യർ മാത്രം തിരുമേനിയെന്നു സ്വയം നടിച്ച് ഉന്നതങ്ങളിൽ നിന്നും ലഭിക്കാത്ത തിരുമേനി എന്ന മേല്വംസ്ത്രം ധരിച്ചുകൊണ്ട് സ്വന്ത സിംഹാസനങ്ങൾ പണിത് അതിൽ ഉപവിഷ്ടരായി മറ്റുള്ളവരെ അപഹസിക്കുന്നു.
ആ തിരുമേനിവര്ഗ്ഗം മറ്റുള്ളവരേക്കാൾ ശ്രേഷ്ഠരാണെന്ന സ്വയം ഭാവം കൈവരിച്ചു സമുദായങ്ങള്ക്കും മേൽ ഇരുന്നരുളുന്നതു പോലെഅവരുടെ ചേഷ്ടകൾ അരങ്ങേറുന്ന സമുദായങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും വരുന്ന റാഗിംഗിലെ വേട്ടക്കാരുംപുതുകാലതിരുമേനിമാർ ആയി ചമയുന്നു.
ആത്മീയലോകത്തു പോലും വിഷച്ചെടികൾ മാതിരി കടന്നു കൂടിയിരിക്കുന്ന അത്തരം സ്വയം പ്രഖ്യാപിത ശ്രേഷ്ഠന്മാിരെ കണ്ടു വളരുകയും അവരുടെ ബാഹുല്യത്താൽ ശ്വാസം മുട്ടി ജീവിക്കേണ്ടി വരികയും ചെയ്യുന്ന സമൂഹത്തിൽ ഇത്തരം പുതുകാല തിരുമേനികൾ മനുഷ്യരെ അടിമകൾ ആക്കുന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
സമൂഹത്തിൽ അരങ്ങേറുന്ന ഇത്തരം മാലിന്യകാര്യങ്ങളാണ് മറ്റെല്ലാ തിന്മകളുടെയും മൂല കാരണം. അത്തരം കാര്യങ്ങൾ സമൂഹത്തിൽ നിന്നും മാറാത്തിടത്തോളം കാലം റാഗിങ് എന്ന തിന്മയും ഒഴിഞ്ഞു പോകില്ല. രണ്ടിലും ഒരേ ഉദ്ദേശ്യം അരങ്ങേറുന്നു. സഹജീവികളുടെ വ്യക്തിത്വത്തിൻ മേലുള്ള അഹംഭാവത്തിന്റെങയും ആധിപത്യത്തിേെന്റയും കടന്നു കയറ്റം.
അത്തരം അതിക്രമങ്ങള്‌ക്കൊ്ന്നിനും പ്രതിവിധിയുണ്ടാകുന്നില്ല. കാലാകാലങ്ങളായി സമൂഹത്തിൽ നടക്കുന്ന ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായിഅത് സമൂഹത്തിന്റൊ മുമ്പിൽ ഇപ്പോഴും നിറഞ്ഞാടുന്നു. ജനങ്ങളുടെ മുഖത്തു നോക്കി കൊഞ്ഞനം കാണിക്കുന്നു.
ആ ചിന്തകൾ തന്നെ ഭ്രാന്തു പിടിപ്പിക്കുന്നതു പോലെ വിനോദിനു തോന്നി. അവൻ എഴുന്നേറ്റ് ജലനരികിൽ ചെന്ന് വെളിയിലേക്കു നോക്കി. അരണ്ട വെളിച്ചത്തിലും അങ്ങ് ദൂരെ മലകൾ കാണാം.
അവൻ ആ മലകളെ നോക്കി മന്ത്രിച്ചു.
ഹേ...അടിമകളെ ഉറക്കെ കരയുക...ഹേ സൃഷ്ടികളെ തല കുനിക്കുക...കുനിഞ്ഞ ശിരസ്സുമായി നിന്നുവിലപിക്കുക.
(സന്ദര്ശിക്കുക: Writer's facebook page: www.facebook.com/geemalayil)
(തുടരും................)
(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍