റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയഞ്ചാം ഭാഗം
ജീ മലയിൽ
മാഷ് ആ കത്ത് ഒന്നു കൂടി വായിച്ചു. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകാത്തവനെപ്പോലെ പലയാവൃത്തി.
''എന്താ മാഷേ, ഇത്രയധികം വായിക്കാൻ. അധികമൊന്നും ആലോചിക്കണ്ടാ. തക്ക ഒരു മറുപടി അങ്ങു കാച്ചിയേക്കണം.'' കുര്യൻ പറഞ്ഞു.
മാഷിനു ദുഃഖം അടക്കാൻ കഴിഞ്ഞില്ല.മാഷ് പറഞ്ഞു. ''ന്നാലും അ തള്ളച്ചി തുപോലൊരു കത്ത് നിക്കയച്ചല്ലൊ.''
മാഷിന്റെ സ്വരം വിറയാർന്നിരുന്നു. നയനങ്ങൾ തുളുമ്പിയിരുന്നു. അടക്കാനാവാത്ത ദുഃഖം മുഖത്ത് മുറ്റി നിന്നിരുന്നു.
എന്താണു ചെയ്യേണ്ടതെന്ന് ഒരെത്തും പിടിയുമില്ലാത്തവനെപ്പോലെമാഷ് ചിന്താമഗ്നനായി.
''അതൊന്നും അത്ര കാര്യമാക്കണ്ടാ മാഷേ.''സ്റ്റീഫനുംമാഷിനെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു.
ആയിടയ്ക്കാണ് മാഷിന്റെ ഉറ്റ സ്‌നേഹിതനായ എഞ്ചിനീയറിങ് വിദ്യാർത്ഥി മത്തായി അവന്റെ നാട്ടിൽ വച്ചു പുഴയിൽ വീണു മരിച്ചത്.
മത്തായിയുടെ നിനച്ചിരിക്കാത്ത സമയത്തുണ്ടായഅപകടമരണം മാഷിൽ ദുഃഖത്തിന്റെ അഗ്നി സ്ഫുരണങ്ങൾ വിതറി. ഒരു മാസം കഷ്ടിച്ചാകുന്നു, ആ ഉറ്റസുഹൃത്ത് ഈ ലോകത്തോടു വിട പറഞ്ഞിട്ട്.
നീന്തൽ വിദഗ്ധൻ കൂടിയായിരുന്ന മത്തായി വെള്ളത്തിൽ വീണു മുങ്ങി മരിച്ചത് എങ്ങനെയെന്ന് എത്ര ചിന്തിച്ചിട്ടും മാഷിനു മനസ്സിലായില്ല. ബോധം നശിക്കുന്നതുവരെ അവൻ കഞ്ചാവു വലിക്കാറുണ്ടായിരുന്നു.
മരണത്തിനു മുമ്പ് നാട്ടിലേക്കു പോയപ്പോൾ മാഷാണ് മൂന്നു കഞ്ചാവുപൊതികൾ അവനു കൊടുത്തുവിട്ടത്.അതു വലിച്ചു ബോധമില്ലാതെ വെള്ളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിത്താണതാവുമോ? അങ്ങനെയുണ്ടായ അപകടം മൂലമാവുമോ അവൻ മരിച്ചത്?അപ്രകാരമുള്ള ചിന്തകൾ മാഷിന്റെ മനസ്സിലൂടെ കടന്നു പോകുകപതിവായപ്പോൾ അവ മാഷിനെ വല്ലാതെ അലട്ടുകയും വേട്ടയാടുകയും ചെയ്തു കൊണ്ടിരുന്നു.
മത്തായി തട്ടി വിടാറുള്ള അഭിപ്രായങ്ങളൊക്കെ തന്റെ അഭിപ്രായങ്ങളുമായി വളരെ പൊരുത്തമുള്ളവയായി പലപ്പോഴും മാഷിനു തോന്നാറുണ്ടായിരുന്നു. അതിനാൽ മത്തായിയോടു സംസാരിക്കാൻ മാഷിനു പ്രത്യേക ഉത്സാഹമായിരുന്നു.
ജീവിതം വെറും മായയാണെന്ന് ഉറക്കെപ്പറയാറുള്ള മത്തായിയുടെ വ്യക്തിത്വം ആർക്കും അളക്കാൻ പറ്റാത്തതായിരുന്നു. കുടുബബന്ധങ്ങളും മാതൃപിതൃപുത്ര ബന്ധങ്ങളുമെല്ലാം സ്വാർത്ഥതയുടെ ചിഹ്നങ്ങളാണെന്നു കൊട്ടിഗ്‌ഘോഷിച്ചു നടന്ന മത്തായി ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത കണ്ണിയായിരുന്നു. അജ്ഞതയുടെ കൂമ്പാരത്തിൽ മറ്റുള്ളവരെ തള്ളിയിട്ട്അജ്ഞാത ലോകത്തിലേക്ക് ഒഴിഞ്ഞു മാറി നടന്നു, മത്തായി. ജീവിതം സുഖിക്കാനുള്ളതാണ്, അതു സുഖിച്ചു തന്നെ തീർക്കണം, കഴിവു കിടക്കുന്ന കാലത്തോളം എന്ന് എപ്പോഴും മന്ത്രിച്ചുകൊണ്ട്, മനുഷ്യ ശരീരത്തിന് ആവശ്യമായ എല്ലാ സുഖഭോഗങ്ങളും ആവോളം ആസ്വദിച്ചു നടന്ന മത്തായി ഇപ്പോൾ വെറും സ്വപ്നമായി തീർന്നിരിക്കുന്നു.
മത്തായിയുടെ മരണ ശേഷം അവന്റെ കിടക്കയും പെട്ടിയും മറ്റു സാധനങ്ങളും മാഷും കുര്യനും കൂടിമത്തായിയുടെ വീട്ടിൽ എത്തിച്ചിരുന്നു.മകന്റെ മരണം സൃഷ്ടിച്ച മുറിപ്പാടുകൾ ഉണങ്ങാതിരുന്നതിനാലാവാം, അന്ന് അവന്റെ അമ്മ ആതിഥ്യ മര്യാദയോ സ്‌നേഹ നന്ദി പ്രകടനങ്ങളോ ഒന്നും കാട്ടാതിരുന്നത് എന്നു മാഷ് ചിന്തിച്ചു.
'ഇപ്പോ മനസ്സിലാക്ണു, ആ മുഖത്ത് അന്നു നിഴലിച്ചിരണത് എന്നോടുള്ള വെറുപ്പായിരുന്നുന്ന്. ഇതാ ഈ കത്തിൽ ആ വെറുപ്പു മുഴുവൻ എഴുതിക്കൊള്ളിച്ച് എന്റെ നേരെ അയച്ചിരിക്ക്ണു. ഒരു കൊല്ലം മുമ്പു മത്തായിയുടെ വീട്ടിൽ ചെന്നപ്പോ ആ അമ്മയ്ക്ക് എത്ര സ്‌നേഹമായിര്ന്നു എന്നോട്. അന്ന് ആ അമ്മ പറഞ്ഞ വാക്കുകൾ ഓളങ്ങളായി തലച്ചോറിൽ ഒഴുകാറുണ്ട്. ഉപദേശം,അപേക്ഷ, ശാസന എല്ലാമെല്ലാം ഉൾക്കൊണ്ടിര്ന്നു ആ വാക്കുകളിൽ. ഈ കത്തിലൊ? അതിനു പകരം വെറുപ്പു നിറഞ്ഞ വാക്കുകൾ. ഈ കത്ത് ന്നെ നോക്കി പല്ലിളിക്കുന്നൊ?'
മാഷ് ആ കത്ത്ഒന്നുകൂടി വായിക്കാൻ ശ്രമിച്ചു. കത്തിലെ ചെലവാചകങ്ങളിൽ ദൃഷ്ടികൾ തറഞ്ഞു നിന്നു.
'എന്റെ മൂത്ത മകനെ നിങ്ങൾ എല്ലാവരും കൂടി നശിപ്പിച്ച് ഇല്ലാതാക്കി. എന്റെ ഭർത്താവു മരിച്ചിട്ടും അല്ലലോ ദുഃഖമോ അറിയിക്കാതാണ് ഞാനവനെ വളർത്തിയത്.നിങ്ങളുടെ നശിക്കപ്പെട്ട വർഗ്ഗത്തിന്റെ കൂട്ടുകെട്ടിൽ അവൻ നാശത്തിലേക്കു നീങ്ങുന്നതായി എനിക്കറിയാമായിരുന്നു. ഞാൻ അവനെ വളരെ ദിനങ്ങൾ ഉപദേശിച്ചു നോക്കിയിട്ടുണ്ട്. ഞാനവനയച്ച കത്തുകളിൽ മുഴുവനും എന്റെ കണ്ണുനീരിന്റെ വടുക്കൾ കാണാമായിരുന്നു. പക്ഷേ അവനുഅതൊന്നും പ്രശ്‌നമായിരുന്നില്ല എന്ന് എനിക്കു നല്ലതു പോലെമനസ്സിലായിരുന്നു. ഞാൻ പറയുന്നതൊക്കെ അവനു പുല്ലായിരുന്നു. നിങ്ങൾ നയിച്ച വഴിയായിരുന്നു അവന്റെ സ്വർഗ്ഗം. ആ സ്വർഗ്ഗം അവനെ കുഴിച്ചു മൂടിയിരിക്കുന്നു. എന്റെ കുടുംബത്തിലെ വിളക്കു നിങ്ങൾ അണച്ചു കളഞ്ഞിരിക്കുന്നു.
അവൻ ഇവിടെ പഠിക്കുന്ന കാലം എത്ര മര്യാദയോടും അനുസരണയോടും കൂടി വളർന്നവനായിരുന്നു. നിങ്ങൾ ഒരിക്കൽ ഇവിടെ വന്നത് ഓർമ്മയുണ്ടാകുമല്ലോ? അന്ന് നിങ്ങളെ കണ്ടപ്പോൾത്തന്നെ എനിക്കു തോന്നിയിരുന്നു, എന്റെ മകനെ നിങ്ങൾ നശിപ്പിക്കുമെന്ന്.അത്ര ദുഷ്ടത നിറഞ്ഞതായിരുന്നു, നിങ്ങളുടെ മുഖം. അതു സംഭവിക്കാതിരിക്കാൻ ഞാൻ നിങ്ങളെ അന്നു ഒരുപാട് ഉപദേശിച്ചെന്നാണ് ഓർമ്മ.
അവന്റെ സാധനങ്ങളെങ്കിലും കൊണ്ടുവന്നു തരാൻ സ•നസ്സു തോന്നിയതിന് നന്ദി പറയണമല്ലോ? പക്ഷേ മൂന്നു പവനുള്ള അവന്റെ മാലയും ഒരു പവനുള്ള മോതിരവും വാച്ചും എവിടെ? ഒന്നുകിൽ നിങ്ങൾ എടുത്തു. അല്ലെങ്കിൽ എന്റെ മകൻ നശിച്ചു കൊണ്ടിരിക്കുമ്പോൾ അവ നിങ്ങളെല്ലാവരും കൂടി കുടിച്ചു മുടിച്ചു. മരണത്തിനു രണ്ടാഴ്ച മുമ്പ് അവൻ ഇവിടെ വന്നപ്പോഴും അവന്റെ ദേഹത്ത് ഇവയെല്ലാം ഉണ്ടായിരുന്നു. പിന്നെ അവ എവിടെപ്പോയി? നിങ്ങൾ ഒതുക്കിക്കളഞ്ഞു. അല്ലേ? അവസാനം വന്നപ്പോൾ അവയെപ്പറ്റി ഞാൻ ചോദിച്ചതിനൊന്നും അവൻ ശരിയായ മറുപടി തന്നില്ല. ആ സാധനങ്ങൾ പോയാലും എനിക്കൊന്നുമില്ല. എന്റെ മകനെത്തന്നെ ഇല്ലാതാക്കിയില്ലേ?അവനേക്കാൾ വലുതല്ലല്ലോ അവ? ഇനിയെങ്കിലും മറ്റുള്ള അമ്മമാരുടെ അരുമ മക്കളെ നിങ്ങൾ നശിപ്പിക്കരുതേ എന്നു മാത്രമേ എനിക്കു കേണപേക്ഷിക്കാനുള്ളു.'
ആ വാചകങ്ങളിൽ ദൃഷ്ടികൾ ഉടക്കി നിന്നപ്പോൾ മാഷിന്റെ ദുഃഖം അണപൊട്ടിരണ്ടു ചാലുകളായി കവിളുകളിൽക്കൂടിഒഴുകി. വിങ്ങിപ്പൊട്ടാതിരിക്കാൻ നന്നേ ശ്രമിച്ചു.
മാഷ്‌സ്വയം ചോദിച്ചു.''ആരണ് മത്തായിയെ കൊന്നത്? നശിപ്പിച്ചത്? ഞാനൊ?അതൊ,വൻതന്നെ നശിക്കുവാര്‌ന്നൊ? ഞാൻ നശിച്ചിട്ടുണ്ടെന്ന് സമ്മതിക്കാം. പക്ഷേ മറ്റുള്ളരെ നശിപ്പിക്കാൻ കൂട്ടു നിന്നിട്ടുണ്ടൊ? മത്തായി എത്രയോ പ്രാവശ്യം പറഞ്ഞിട്ടുണ്ട്, അവന്റെ അപ്പനുള്ളപ്പോൾ അസ്വാതന്ത്ര്യത്തിന്റെ ഇടുങ്ങിയ മുറികളിൽ ബന്ധിക്കപ്പെട്ടവാനായിരുന്നു താനെന്ന്. നിന്നു തിരിഞ്ഞാൽ പോലും ശകാര വർഷം പതിയുമായിരുന്നെന്ന്. അപ്പൻ മരിച്ചു കഴിഞ്ഞപ്പോഴും അമ്മ അവനെ അടക്കി നിർത്താൻ ശ്രമിച്ചു.
നാടും വീടും വിട്ട്ബന്ധുക്കൾ ആരോരും ഇല്ലാത്ത സ്ഥലത്തു താമസം തുടങ്ങിയപ്പോൾ താൻ അനുഭവിച്ച സ്വാതന്ത്ര്യം അവൻഅമിതമായി ആസ്വദിച്ചു. അരുതെന്ന് മാതാപിതാക്കൾ മുമ്പ് കർശനമായി വിലക്കിയവയെല്ലാം നിർല്ലോഭം അനുഭവിച്ചു. അത് അവനെ നാശത്തിലെക്കുനയിച്ചെങ്കിൽ അതിനുള്ള കാരണക്കാർ ആരണ്? വീട്ടിലെഅമിതമായ ബന്ധനവും ശാസനയുംഅസ്വാതന്ത്ര്യവുമായിരുന്നില്ലെ അവനെ നാശത്തിൽഎത്തിച്ചത്?''
മാഷ് വളരെ നേരം ചിന്താധീനനായിരുന്നു. കുര്യനും സ്റ്റീഫനും മാഷിനെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.
''ടേക്ക് ഇറ്റ് ഈസി. വട്ടുപിടിച്ച തള്ളമാർ ഇതല്ല, ഇതിനപ്പുറോം എഴുതും. അതൊക്കെ കാര്യമാക്കിയാൽ നമ്മക്ക് ജീവിക്കാൻ പറ്റുമോ?'' കുര്യൻ ഉദീരണം ചെയ്തു.
''ശരിയാണെന്നേ.'' സ്റ്റീഫനും പറഞ്ഞു.
മാഷിന്റെ തൊണ്ട വിറച്ചു. '' എല്ലാം സഹിക്കാര്ണു. അവന്റെ മാലയും മറ്റും നമ്മൾ ഒതുക്കിയെന്ന് എഴുതിയെ എങ്ങനെ സഹിക്കും? അവർ ഇത്ര നികൃഷ്ടജീവിയായിപ്പോയല്ലോ.''
മാഷിന്റെ കണ്ണീർ കണങ്ങൾ തറയിൽ വീണു ചിതറി.
''അതിനു തക്ക ഒരു മറുപടിയങ്ങ് വിട്ടേച്ചാൽ മതി. അവർ മേലിൽ ആർക്കും ഇതു പോലെ എഴുതില്ല,'' കുര്യൻ വീണ്ടും ഓർമ്മിപ്പിച്ചു.
മാഷ് ചിന്തിച്ചു. 'എഴുതണോ? ക്ഷമിക്കാവുന്നതല്ലേള്ളൂ. തീർച്ചയായുംഅല്ല. കള്ളനും കൊലപാതകിയും ആക്കിയെങ്ങനെ സഹിച്ചിരിക്കും? ഇതിന് മറുപടി എഴ്തണം.'
മാഷ് പേനയും കടലാസും മുമ്പിൽ വച്ചു ആലോചിച്ചു. 'എന്തെഴുത്ണം?'
പേന കയ്യിലെടുത്തു തുറന്നു പിടിച്ചു. എഴുതാൻ വാക്കുകൾക്കുവേണ്ടി പരതി നടന്നു. കടലാസിൽ ഒന്നും എഴുതാൻ കഴിയാതെ വളരെ നേരം ഇരുന്നു. ദീർഘനേരത്തെ ആലോചനയ്ക്കു ശേഷം സന്ധ്യയ്ക്ക് എഴുതാമെന്നു ചിന്തിച്ചുറച്ച് വീണ്ടും എഴുതേണ്ടതെന്തെന്നു ആലോചിച്ചു തുടങ്ങി. രാത്രിയുടെ നിശ്ശബ്ദതയിൽ മാഷ് കത്തെഴുതി.
'മത്തായിയുടെ പ്രിയപ്പെട്ട പ്രിയമുള്ള അമ്മയ്ക്ക്.
അവിവേകമായോ അനാവശ്യമായോ എന്തെങ്കിലും എഴുതിയാൽ സാദരം ക്ഷമിക്കണമെന്ന് ആദ്യമേ അപേക്ഷിക്കുന്നു.
അർത്ഥമില്ലാത്ത ആരോപണങ്ങൾ എഴുതി വിട്ടതു നിഷേധിക്കാതെയിരുന്നാൽ ഞാൻ കുറ്റക്കാരനായി നിങ്ങൾ ചിന്തിക്കുമല്ലോ എന്നു ഭയപ്പെടുന്നു. അതിനാൽ എഴുതാൻ നിർബന്ധിതനാവുകയാണ്.
ആദ്യമേ എഴുതട്ടെ.നിങ്ങളുടെ മൂത്ത മകനെ നശിപ്പിക്കാനോ ഇല്ലാതാക്കാനോ ഞാൻ കൂട്ടു നിന്നിട്ടില്ല.വീട്ടിലെ അമിതമായ പാരതന്ത്ര്യം അവനെ അലട്ടിയിട്ടുണ്ട് എന്ന് അവൻ തന്നെ എത്രയോ പ്രാവശ്യം ഞങ്ങളോട് ഉരുവിട്ടിട്ടുണ്ട്. ആ അസ്വാതന്ത്ര്യത്തിൽ നിന്നും മോചനം കിട്ടിയെന്നു ധരിച്ച് ഇവിടെ ഒറ്റക്കു കഴിയുമ്പോൾ അമിതമായി പലതിലും വഴുതി വീണ് സ്വാതന്ത്ര്യത്തെ ദുർവിനിയോഗം ചെയ്തതിൽ ഞാനോ ഇവിടുത്തെ മറ്റു കൂട്ടുകാരോ എങ്ങനെ കുറ്റക്കാർ ആവും? അടിമയെപ്പോലെ വീട്ടിൽ വളർന്ന അവൻഇവിടെ യജമാനനെപ്പോലെപെരുമാറിയതിൽ അത്ഭുതപ്പെടാനുണ്ടോ?
ഒന്നു ചോദിച്ചു കൊള്ളട്ടെ. നിങ്ങളുടെ രണ്ടാമത്തെ മകൻ അവിടെ അമ്മയുടെ കൂടെ താമസിച്ചിട്ടും കൊളേജിൽ കുറുവടിയും പാലാക്കത്തിയുമായി നടക്കുന്നതും തല്ലു കേസുകൾ ഉണ്ടാക്കുന്നതും എന്തു കൊണ്ടാണ്? അതിനും കുറ്റക്കാർ ഞങ്ങളാണെന്നു പറയില്ലല്ലോ? ഇതൊക്കെ വളർന്ന സാഹചര്യത്തിന്റെയോ വളർത്തിയ രീതിയുടേയോ ദോഷഫലം കൊണ്ടാണെന്ന് ഇപ്പോഴെങ്കിലും മനസ്സിലാകുമല്ലോ?
സ്വന്തം കുട്ടികളാണെന്നു കരുതി അവരെ അടിമകളായി കരുതാതെ ആവശ്യത്തിനു സ്വാതന്ത്ര്യം നല്കിയാൽ, മാതാപിതാക്കളിൽ നിന്നും അകലെയായിരിക്കുമ്പോഴുംഅവർ കിട്ടിയ സ്വാതന്ത്ര്യം ദുർവിനിയോഗം ചെയ്യില്ല. അവർക്കുള്ളതും സ്വതന്ത്രമായ ജീവനാണ്. അവരും ദാഹിക്കുന്നതു ബന്ധനമില്ലാത്ത ജീവിതത്തിനാണ.
പിന്നെ നിങ്ങളുടെ മകന്റെ മാലയും മോതിരവും മറ്റും. അവ അവൻ തന്നെ വിറ്റു നശിപ്പിച്ചതിനു ഞങ്ങളാരുംതന്നെ ഉത്തരവാദികളല്ല. ആ പണത്തിന്റെ പങ്ക് ഞങ്ങളാരും അനുഭവിച്ചിട്ടുമില്ല. ഞങ്ങൾക്കും വീട്ടിൽ നിന്നുകാശയച്ചു തരാറുണ്ട്. മറ്റുള്ളവരുടെ ദയാദാക്ഷിണ്യത്തിലല്ല ഞങ്ങൾ കഴിയുന്നത്. നിങ്ങളുടെ മകനെപ്പോലെ തന്നെ ഞങ്ങളും ഞങ്ങളുടെ മാതാപിതാക്കളുടെ കാശാണു ചെലവാക്കുന്നത്.
ഞാൻ അവിടെ വന്നപ്പോഴേ നിങ്ങൾക്കു തോന്നി, ഞാനൊരുദുഷ്ടനാണെന്ന്. അല്ലേ? അതിനുത്തരവാദി ഞാനല്ലല്ലോ?എന്റെ മുഖം ദുഷ്ടതയുള്ളതായി തോന്നുന്നുവെങ്കിൽ സൃഷ്ടി വൈരുദ്ധ്യമെന്നു കരുതൂ. മനുഷ്യനെ ബാഹ്യമായ തൊലിയുടെ സൗന്ദര്യത്തിൽ കൂടി അളക്കാതെ, പ്രകൃതത്തിലൂടെയും സ്വഭാവത്തിലൂടെയും അളക്കാൻ പഠിക്കൂ. മേലിൽ ആർക്കും ഇതു പോലെയുള്ള നികൃഷ്ടമായ വാക്കുകൾ ഉപയോഗിച്ചു കത്തിടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ശ്രമിക്കണമെന്നും അപേക്ഷ.
മത്തായി മരിച്ചുവെങ്കിലും അവൻ ഇപ്പോഴുംഞങ്ങളുടെ കൂടെ ജീവിക്കുന്നു. ഓർമ്മകളിലൂടെ.... ഞങ്ങളുടെ മരണം വരെയും അവൻ ഞങ്ങളുടെ സ്പന്ദനതന്തുക്കളിൽ ഉണ്ടായിരിക്കും.
അവന്റെ അമ്മയ്ക്ക് ഇങ്ങനെയൊരു കത്തിടേണ്ടി വന്നതിൽ അതിയായ ദുഃഖമുണ്ട്. ജാസ്തിയായി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിൽ മാപ്പ്.
മറുപടി അയയ്ക്കണമെന്നില്ല.
മത്തായിയുടെ സ്‌നേഹിതൻ, രാഹുലേയൻ.'
കത്തെഴുതിക്കഴിഞ്ഞ് ഒരു പ്രാവശ്യം മാഷ് വായിച്ചു നോക്കി. മനസ്സിൽ സംതൃപ്തി നിഴൽ വിരിച്ചു.
കത്ത് കവറിലിട്ടു ഒട്ടിച്ച്, അഡ്രസ്സെഴുതി ഭദ്രമായി വച്ചു.
മാഷ് എഴുന്നേറ്റു.
''വന്നേ നമുക്കൊന്നു നടന്നിട്ടു വരാം.'' മാഷ് കുര്യനെ വിളിച്ചു.
അവർ വെളിയിലേക്കിറങ്ങുമ്പോൾ ലൂയി അവിടേക്കു നടന്നു വരുന്നതു കണ്ടു.മുമ്പോട്ടു വച്ച കാലുകൾ വേഗം നിശ്ചലമായി.
''മാഷ് ഇവിടെ കാണുമെന്നെനിക്കു തോന്നി. ഉച്ച തൊട്ട് ഹോസ്റ്റലിലൊക്കെ മാഷിനെ തെരക്കി നടക്കുവാരുന്നു.'' ലൂയി ചിരിച്ചു.
''ഞങ്ങൾ ഹോസ്റ്റലിലെക്കാ.''
മാഷ് പറഞ്ഞപ്പോൾ ലൂയി തന്റെ മുണ്ടിനിടയിൽ നിന്നും ഒരു കുപ്പി പുറത്തെടുത്തു.
''നമുക്കല്പം വീത്തിയിട്ടു പോകാം.'' ലൂയി അവരെ മുറിക്കുള്ളിലേക്കു വിളിച്ചു.
കുപ്പിയിലെ ചുവന്ന മദ്യം നേരേ അവരുടെ വായിലേക്ക് ഒഴുകി. കണ്ഠനാളത്തിലൂടെ താഴേക്കു പോയപ്പോൾ എരിയുന്ന പ്രതീതി അനുഭവപ്പെട്ടു.
കുര്യൻ പറഞ്ഞു. ''നെഞ്ചെരിയുന്നല്ലോ. ഇത്തിരി വെള്ളം കൊണ്ടുവരട്ടെ.''
തൊണ്ടയിൽ നിന്നും നീണ്ട ഒരു ശബ്ദം പുറപ്പെടുവിച്ചുകൊണ്ടു കുര്യൻ വെള്ളം എടുക്കാനോടി.
കുപ്പി കാലിയായി.
മാഷിന്റെ ദുഃഖം മദ്യത്തിൽ മുങ്ങിത്താണു. മദ്യം മൂന്നു പേരിലും നല്ലതു പോലെ പ്രവർത്തിക്കാൻ തുടങ്ങി.
''വാ. ഇനി നമുക്കു പൊവാം.'' മാഷ് ലൂയിയുടെ കൈയ്ക്കു പിടിച്ചിട്ട് കുര്യനെ നോക്കി.
കുര്യൻ പറഞ്ഞു. ''കൂട്ടായില്ലേ? ഇനിയും ഞാൻ വരണോ, മാഷേ?''
''വരണില്ലേൽ വര്ണ്ട. നമുക്ക് പൊവാം''.
അവർ എൻകോസിൽ നിന്നും ഇറങ്ങിസാന്ദ്രതയേറിയ ലഹരിയുടെ അടിയേറ്റ് ആടി നടന്നു. നിലാവിന്റെ അരണ്ട വെളിച്ചമേ ഉണ്ടായിരുന്നുള്ളു. ബസുകൾ പോകുന്ന റോഡിലൂടെ നടന്ന് അവർ കോളേജ് ജംഗ്ഷനിലെത്തി.
''ഒരു പായ്ക്കറ്റ് സിഗററ്റ് വാങ്ങി വരട്ടെ, മാഷേ.'' ലൂയി ഒരു കടയിലേക്കു കയറി.
സിഗററ്റു് വാങ്ങിയിട്ട് ഒന്നു കത്തിച്ചു പിടിച്ചുകൊണ്ടു മാഷിന്റെ അടുത്തേക്കു നടന്നു ചെന്നു. നിശ്ചലനായി അവിടെ നിന്നിരുന്ന മാഷിന്റെ ചിന്ത വീണ്ടും മത്തായിയുടെ അമ്മയുടെ കത്തിലേക്കു കടന്നു ചെന്നിരുന്നു.
''മാഷെ, സിഗററ്റ്.''
മാഷ്ചിന്തയിൽ നിന്നും ഉണർന്ന് സിഗററ്റിനു തീ കൊളുത്തുമ്പോൾ ഒരു കാർ കുന്നു കയറി പോകുന്നതവർ കണ്ടു. ലൂയിയുടെയും മാഷിന്റെയും ശ്രദ്ധ ആ കാറിലേക്കു തിരിഞ്ഞു.
''നമ്മളെ തല്ലിയവനാണു മാഷെ.''
''ആര്?ശിവനൊ?''മാഷ് ആരാഞ്ഞു.
''ഉം..........''
അവർ പതുക്കെ കയറ്റം കയറാൻ തുടങ്ങി. രണ്ടു പേരിലും പകയും ക്രൗര്യവും ഇരച്ചു കയറുകയായിരുന്നു.
മാഷ് ചിന്തിച്ചു. 'ലൂയിയെ തല്ലിയവൻ. അവൻ തിരിച്ചു വരുമ്പോ കാർ തടഞ്ഞു നിർത്തി പൊട്ടിക്കണം. ലൂയിയെ തല്ലിയ നാൾ തൊട്ടു വിചാരിക്ക്വാണ്. ഇപ്പൊ കിട്ടിയ അവസരം പാഴാക്കര്ത്.'
ലൂയിയും അതേ കാര്യത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു. 'ഷാപ്പിൽ നിന്നും വരുന്ന വഴിക്ക് അവൻതല്ലിയതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല.'
ലൂയി അറിയാതെ കവിളൊന്നു തടവിയിട്ട് ശ്വാസം പുറത്തേക്ക് ആഞ്ഞു വിട്ടു.
മാഷ് പറഞ്ഞു. ''അവൻ തിരിച്ചു വരുമ്പം കാർ തടഞ്ഞു നിർത്തി രണ്ടു കൊടുക്ക്ണം.''
''കാറിനകത്ത് മറ്റാരെങ്കിലും കാണുമോ?''
''കാണില്ലാര്ക്കും.അല്ലാണ്ടിപ്പം കണ്ടാലെന്ത്?വര്‌ട്ടെ. റോഡിന്റെ നടുക്കുന്ന് മാറര്ത്. കാറു വരുമ്പൊ തിരിഞ്ഞങ്ങ് നിക്ക്ണം.''
മാഷിന് ഒരുതരം ആവേശം ഉണ്ടായി.
''അവന്റെ കയ്യുടെ ലിവറേജ് ഇത്തിരി കിട്ടിയാരുന്നു മാഷേ.''
ലൂയിവീണ്ടും കവിൾ തടവി. കവിളിൽ കൈ തൊട്ടപ്പോൾ കവിൾ തരിച്ചു വന്നു. വാശി തീർക്കാൻ കിട്ടുന്ന അവസരം വിനിയോഗിക്കാൻ പോകുന്നതിനു മുന്നോടിയായി നെഞ്ചിടിപ്പും ഏറിക്കൊണ്ടിരുന്നു.
മത്തായിയുടെ അമ്മ അയച്ച കത്തിൽക്കൂടി കിട്ടിയ ചൂടേറിയ പ്രഹരത്തിനു പ്രതികാരം വീട്ടാനായി മാഷ്‌കൈകൾ കൂട്ടിത്തിരുമ്മി.
വൃക്ഷങ്ങളും അവരുടെ സംഭാഷണത്തിന്റെ പൊരുൾ മനസ്സിലാക്കിയതുപോലെ നടക്കാൻ പോകുന്ന സംഭവത്തെ പ്രതീക്ഷിച്ചു നിശ്ചലമായി നിന്നു. ആകാശത്തിൽ ചന്ദ്രൻ ചെറിയ കല പോലെ മാത്രം കാണപ്പെട്ടു.
റോഡിന്റെ ഇരുവശങ്ങളിലും നില്ക്കുന്ന മരങ്ങളുടെ നിഴലുകൾഅരണ്ടവെളിച്ചത്തിൽറോഡിൽ പതിഞ്ഞു കിടന്നിരുന്നു.
കറുത്ത റോഡിൽ ഇരുണ്ട നിഴലുകൾ കൂടിലയിച്ചതിനാൽ അവ്യക്തമായി മാത്രമേ റോഡു കാണാമായിരുന്നുള്ളു.
അവർകാലുകൾ ഇടറാതെ, കുഴഞ്ഞ മേനിയെ നിയന്ത്രിച്ചു നിർത്തി.
നാഡിയിലൂടെഒഴുകുന്നരക്തത്തിലും ഞരമ്പുകളിലൂടെ ഒഴുകുന്ന വൈദ്യുതിപ്രവാഹത്തിലും ധൈര്യം ശേഖരിച്ച്, കൈകൾ വായുവിൽ ആഞ്ഞു വീശി, അവർ കയറ്റം കയറി.
വളവു തിരിയാൻ നേരം ദൂരെ നിന്നും രണ്ടു പ്രകാശ ഗോളങ്ങൾ തങ്ങളുടെ നേർക്കു വരുന്നതു കണ്ടു. വേഗം വളവ് ഓടിക്കടന്നു മുമ്പോട്ടു നടന്ന്, റോഡിന്റെ നടുവിൽ പുറം തിരിഞ്ഞു നിന്നു.
ഗോളങ്ങൾ അടുത്തടുത്തു വന്നു. നിശ്ചലമായി.
കാറിന്റെ ഹെഡ് ലൈറ്റുകൾ അണയ്ക്കാതെ ഡ്രൈവർ ശിവൻ തല വെളിയിലേക്കിട്ടു വിളിച്ചു പറഞ്ഞു. ''മാറിനെടാ അവിടന്ന്''
അവർ ചെകിടരെപ്പോലെ അനങ്ങാതെ നിന്നു.
ഡ്രൈവർ എഞ്ചിൻ നിർത്തി. പ്രാകാശ ഗോളങ്ങൾ അണഞ്ഞു.അയാൾ കാറിന്റെ ഡോർ തുറന്നു വെളിയിലേക്കിറങ്ങി.
ആകാശത്തിലെചന്ദ്രക്കല മാത്രമേ അവരെ നോക്കി നിന്നുള്ളു.
''ആരാടാ റോഡിന്റെ നടുക്കു കേറി നില്ക്കുന്നെ?മാറി നില്ലെടാ.'' അഹംഭാവ പ്രൗഢിയിൽ, റൗഡിത്തരം മുറ്റിനില്ക്കുന്ന ശബ്ദത്തോടെ അയാൾ അവരുടെ നേർക്കു പാഞ്ഞടുത്തപ്പോൾ അവർ തിരിഞ്ഞു നിന്നു.
''ഞങ്ങളാടാ.'' മാഷ് അലറി.
മാഷ് ശിവന്റെ ഷർട്ടിനു കടന്നു പിടിച്ചു നിർത്തി. ലൂയി അയാളുടെ പിറകിൽ ചെന്നു ഷർട്ടിന്റെ കോളറിനു കൂട്ടിപ്പിടിച്ചു.
''നീ എന്നെ തല്ലിയവനല്യോ? അതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല. അതിനു തിരിച്ചു തന്നില്ലെങ്കി നിനക്ക് എന്തു തോന്നുമെന്നു കരുതി നിന്നതാ. എടാ പാആടി മോനേ, നീ ഞങ്ങളെ തല്ലാൻ വളർന്നോ?'' ലൂയി അയാളുടെ കരണക്കുറ്റി തീർത്തു മൂക്കടക്കം ഒരടി.
അടി പുറകിൽ നിന്നും വരുമെന്നു ഡ്രൈവർ പ്രതീക്ഷിച്ചിരുന്നില്ല.ചെവിക്കുള്ളിൽ വണ്ടൻ മൂളുന്നതു പോലെ തോന്നി. ഡ്രൈവർ തിരിഞ്ഞു ലൂയിയെ അടിക്കാൻ തുനിയുമ്പോൾ മാഷ് അയാളുടെ മൂക്കിനൊരിടി.
ഡ്രൈവർ താഴെ വിണു. എങ്കിലും വേഗം എഴുന്നേറ്റു.
ലൂയി അയാളെ കടന്നു പിടിച്ചു.
''നീ ലൂയിയെ തല്ലാൻ വളർന്നൊടാ.'' മാഷിന്റെ അലർച്ച ദിഗന്തത്തിൽ മുഴങ്ങിക്കേട്ടു.
ശിവൻ ലൂയിയുടെ പിടിയിൽ നിന്നും കുതറി മാറി. ചോരയൊലിക്കുന്ന മൂക്ക് അമർത്തിപ്പിടിച്ചുകൊണ്ട് റോഡിൽ കൂടി താഴേക്ക് ഓടി. മാഷും ലൂയിയും പിന്നാലെ പാഞ്ഞു ചെന്നു. ലൂയി താഴെ നിന്നും വേഗം ഒരു കല്ലെടുത്ത് പായുന്ന രൂപത്തിനു നേരേ ഒരേറ്.
അയ്യോ എന്നു നിലവിളിച്ചുകൊണ്ട് അയാൾ താഴെ പതിച്ചു.
അവർ അവനെ വളഞ്ഞു.
അവന്റെഷർട്ടിനു കൂട്ടിപ്പിടിച്ചു പൊക്കി മാഷ് ഗർജ്ജിച്ചു. ''നീ ഇനീം തല്ലുമൊടാ പട്ടീ.''
''ഇല്ല സാറന്മാരെ.തല്ലില്ല.എന്നെ ഇനിയും തല്ലല്ലേ.''
അവന്റെ കാലിൽ നിന്നും കല്ലുകൊണ്ടു പൊട്ടിയൊലിക്കുന്ന ചോര റോഡിൽ വീണു പടർന്നു. മാഷ് അരിശം തീരാത്തവനെപ്പോലെ വീണ്ടും ഡ്രൈവറുടെ കവിളത്തു ആഞ്ഞടിച്ചു.
''ഇനി തല്ലല്ലേ സാറന്മാരെ.'' അയാൾ മൂക്കു പൊത്തിപ്പിടിച്ചു കേണു.
''നീ ഞങ്ങളെ എന്തു വിചാരിച്ചെടാ തെണ്ടിപ്പരിഷെ. നിന്റെ തല്ലു വാങ്ങാനാണോ ഞങ്ങൾ ഇവിടെ വന്നു കിടക്ക്‌ണെ. നീയൊക്കെ റൗഡി കളിക്കണത് മറ്റുള്ളോര്‌ടെ തലയി മതി. എഞ്ചിനീയറിങ് കോളേജിലെപിള്ളേര്‌ടെ തലയിൽ വെണ്ട. അവര്‌ടെ കൈക്കും എല്ലുമൂപ്പുണ്ട്. മനസ്സിലായൊടാ?''
അയാൾ നിശ്ശബ്ദനായികേട്ടുകൊണ്ടു നിന്നു.
മൂക്കിൽ നിന്നും ഊറി വരുന്ന ചോര അയാൾ കൈകൾ കൊണ്ടു തുടച്ചു. വെളിച്ചം ഇല്ലാതിരുന്നതിനാൽ ചോരയൊലിച്ചിറങ്ങുന്നതു ലൂയിയും മാഷും കണ്ടില്ല.
''മതി മാഷേ, വിട്ടേര്.'' ലൂയി ക്രോധം കൊണ്ടു തുള്ളുന്ന മാഷിനെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു.
''ഇവനെയൊക്കെ ഇങ്ങനെ വിട്ടാപ്പൊരാ.'' മാഷ് ആഞ്ഞു തുപ്പി. മദ്യത്തിന്റെ ഗന്ധം കലർന്ന ഉമിനീർ റോഡിൽ വീണു ചിതറി.
''നീ ഇതിനു പ്രതികാരം ചെയ്യാൻ മുതിർന്നാ ഇതിന്റെയൊക്കെ ഇരട്ടി തരും. പറഞ്ഞെക്കാം.ആരെയെങ്കിലും വിട്ടു കാർ പിടിപ്പിച്ച് വഴിയിൽ ഇട്ട് നിന്നെയൊക്കെമതിയാവോളം തല്ലാൻ ഞങ്ങൾക്കൊരിക്കലും പ്രയാസമുണ്ടവില്ലെന്നൊർത്തൊ.പൊടാ, തെമ്മാടീ.''
മാഷ് അയാളുടെ ദേഹത്തു പിടിച്ചൊരു തള്ളു കൊടുത്തു. ദേഷ്യമടക്കാൻ പാടുപെട്ടുകൊണ്ടു വേഗം ഹോസ്റ്റലിലേക്ക് ആഞ്ഞു ചവിട്ടി നടന്നു.
ഡ്രൈവർ കിട്ടിയ പ്രഹരങ്ങളുടെ വേദന ശമിക്കാൻ വേണ്ടി റോഡിൽ ഇരുന്നു.
അബോധമായി അടിഞ്ഞു കിടന്നിരുന്നവൈരാഗ്യത്തിനു ശമനം കിട്ടിയപ്പോൾ മാഷിന്റെയും ലൂയിയുടെയും മനസ്സുകൾ ശാന്തമാകാൻ തുടങ്ങി.
വികസിച്ചു നിന്നിരുന്ന സിരകളിലെ അമിതപ്രവാഹവും ശരീരത്തിലാകമാനം ഇഴഞ്ഞു നടന്നിരുന്ന പെരുപ്പും ഹൃദയത്തിന്റെ ദ്രുതഗതിയിലുള്ള മിടിപ്പും അവസാനിച്ചിരുന്നു.
ഹോസ്റ്റലിലേക്കു നടക്കുമ്പോൾ മാഷ് ഉരുവിട്ട വചനങ്ങൾ അന്തരീക്ഷത്തിലൂടെ ഒഴുകി നടന്നു.
''മത്തായ്‌ടെ അമ്മേന്റെ് കത്തിലൂടെ കിട്ടിയ അടിക്കുടെ ചേര്ത്ത്‌ന മ്മ്‌ടെ തല്ല് കിട്ടൻ യൊഗം അ തെണ്ടിക്കാര്ണു. ഒരു വെടിക്ക് രണ്ട് പ്രതികാരം ഒന്നിച്ച് കഴിഞ്ഞ പൊലെ. പ്രതികാരം ചെയ്തു കഴിഞ്ഞപ്പൊ മനസ്സിന്റെു വാശിയും വൈരാഗ്യൊം കെട്ടടങ്ങി. പ്രതികാരം പ്രതിയോഗിയോട് ആകണെന്നില്ല. കൈയിൽ കിട്ടണ ആരൊടുമാകാം.പകരക്കാരനൊടുമാകാം. അതണ്മനുഷ്യമനസ്സിന്റെ് വക്രത. അവനു പൊലും അറിയാത്ത അവനു പൊലും മനസ്സിലാകാത്ത വക്രത.''
(തുടരും.........)
(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)
(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍