കാമ്പസുകളിൽ കവിതയല്ലാതെ പിന്നെന്താണ് പിറക്കുക? സഖാവ് കവിതയെ വിമർശിക്കുന്ന ബുദ്ധിജീവികളോട് എം.സ്വരാജ് എംൽഎ ചോദിക്കുന്നു; സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
തലശ്ശേരി ബ്രണ്ണൻ കോളജിലെ സാം മാത്യു എഴുതി ആര്യ ദയാൽ ആലപിച്ച കവിതയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കവിതയെ എതിർത്തും ഐക്യദാർഢ്യം പ്രക്യാപിച്ചും നിരവധി പേർ ഇതിനോടകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. എന്നാൽ നവമാദ്ധ്യമങ്ങളിൽ വൈറൽ ആയ കവിതയെ വിമർശിക്കുന്നവർക്കെതിരെ എം.സ്വരാജ് എംഎൽഎയും. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വിമർശിക്കുന്നവർക്ക് സ്വരാജ് മറുപടി നൽകിയിരിക്കുന്നത്. സൂക്ഷിക്കുക, ബുദ്ധിജീവികൾ ദേഷ്യത്തിലാണ് എന്ന തലക്കെട്ടോടെയാണ് ഫോസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഹൃദയത്തെ തൊടുന്ന ഹൃദയം കൊണ്ടെഴുതിയ കവിതയാണ് സഖാവ്. എനിക്കേറെ ഇഷ്ടമായ കവിതയാണ് ഇതെന്ന് വളച്ചുകെട്ടലില്ലാതെ പറയാം. സെമസ്റ്റർ പരീക്ഷയുടെ കാലത്തുകൊല്ലപ്പരീക്ഷ എന്നു കവിതയിൽ പറയാൻ പാടുണ്ടോ എന്നൊക്കെ എഴുതാൻ ധൈര്യം കാണിച്ച പരമ പണ്ഡിതന്മാരെ പ്രത്യേക ഇനമായി കണ്ട് സംരക്ഷിക്കേണ്ടതാണെന്നു സ്വരാജ് പോസ്റ്റിൽ പറയുന്നു.
വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാരായി ചമയുന്ന മാന്യന്മാരും വിപ്ലവമെന്നു കേൾക്കുമ്പോൾ തന്നെ അജീർണം വരുന്നവരും പക്ഷെ ഇവിടെ കൈ കോർത്തു പിടിച്ച് ആക്രോശിക്കുന്നു. രോഷം കൊള്ളുന്നു. നിലവിളിക്കുന്നു. പൈങ്കിളി, പൈങ്കിളി എന്ന് വിലപിക്കുന്നു. പൂമരങ്ങൾ വെട്ടാൻ കയ്യിൽ കോടാലിയും കഴുത്തറുക്കാൻ കത്തിയും, വിഷം നിറച്ച പേനയുമായി കടന്നു വരുന്ന പരമ മാന്യന്മാർ ഒന്നോർക്കണം. ഇലയും പൂവും മഴയും കാറ്റും കിളിയും വാക്കും എല്ലാമെല്ലാം കാമ്പസിലുണ്ട്. നെഞ്ചുയർത്തി നിന്ന നേരുകളും തലകുനിക്കാത്ത നിഷേധികളും ജയിലിലായ പോരാളികളുമുണ്ട്. അവിടങ്ങളിൽ കവിതകൾ പിറന്നില്ലെങ്കിൽ പിന്നെവിടെയാണതു പിറക്കുകയെന്ന് സ്വരാജ് ചോദിക്കുന്നു.
സ്വരാജിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം......
സൂക്ഷിക്കുക , 'ബുദ്ധിജീവികൾ ' ദേഷ്യത്തിലാണ്. ...
ഇപ്പോൾ പരക്കെ ചർച്ച ചെയ്യപ്പെടുന്ന സഖാവെന്ന കവിത കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്ത് എനിക്കയച്ചു തന്നത്. കാമ്പസുകളാകെ ഈ കവിത ഏറ്റു പാടുന്നതായാണ് അറിയുന്നത്. കുരീപ്പുഴയുടെ 'ജെസ്സി' പോലെ ഈ കവിതയും ക്യാമ്പസിൽ വേരുകളാഴ്ത്തി ആകാശത്തിന്റെ അപാര വിസ്തൃതിയിലേക്ക് ശിരസുയർത്തി നിൽക്കുന്ന മഹാ വൃക്ഷമായി വളർന്നു കഴിഞ്ഞിരിക്കുന്നു.
ഹൃദയത്തെ തൊടുന്നതാണ് ആ കവിത. ഹൃദയം കൊണ്ടെഴുതിയതാണ് ആ കവിത. കവിത ചൊല്ലിയ പെൺകുട്ടി ആ കവിതയുടെ ഭാവത്തെ ഹൃദ്യമായിത്തന്നെ ആവിഷ്കരിച്ചു. വളച്ചുകെട്ടലുകളില്ലാതെ പറയട്ടെ എനിക്കേറെ ഇഷ്ടമായി. എന്നാൽ കവിതയെക്കുറിച്ച് ചില 'ബുദ്ധിജീവികൾ ' എഴുതിയ ഹിമാലയൻ നിരൂപണങ്ങൾ ഭയാനകമെന്നു പറയാതെ വയ്യ. വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാരായി ചമയുന്ന മാന്യന്മാരും, വിപ്ലവമെന്നു കേൾക്കുമ്പോൾ തന്നെ അജീർണം വരുന്നവരും പക്ഷെ ഇവിടെ കൈ കോർത്തു പിടിച്ച് ആക്രോശിക്കുന്നു ... രോഷം കൊള്ളുന്നു.... നിലവിളിക്കുന്നു..... പൈങ്കിളി... പൈങ്കിളി... എന്ന് വിലപിക്കുന്നു.
ഈ കവിതയിൽ വിപ്ലവം പോര. കനൽ, കത്തി, ചോര തുടങ്ങിയ വാക്കുകളില്ലാത്തതിനാൽ മൂർച്ചയില്ല. സാമൂഹ്യ പ്രതിബദ്ധതയില്ല. ചുരുങ്ങിയ പക്ഷം പീത പുഷ്പങ്ങൾ എന്നത് രക്തപുഷ്പമെന്നെങ്കിലും ആക്കാമായിരുന്നു..... എന്ന സ്റ്റൈലിലാണ് പണ്ഡിതരുടെ വിമർശനം. മരണക്കിടക്കയിൽ വച്ച് കാറൽ മാർക്സ് ആവശ്യപ്പെട്ടത് ബിഥോവന്റെ ഒരു സിംഫണി കേൾക്കണമെന്നായിരുന്നു. ദാസ് കാപ്പിറ്റലിന്റെ ഒരു പാരഗ്രാഫ് വായിച്ചു കേൾക്കണമെന്നായിരുന്നില്ല. അക്കാരണം കൊണ്ട് 'യാഥാർത്ഥ വിപ്ലവ സിംഹങ്ങൾ' മാർക്സിന് വിപ്ലവം പോരെന്ന് തീർപ്പാക്കുകയും അദ്ദേഹത്തെ മരണാനന്തരം തൂക്കിലേറ്റാൻ വിധിക്കുകയും ചെയ്യുമോ ആവോ. 'A real revolutionery is guided by the strong feeling of Love ' എന്നെഴുതിയ ചെ ഗുവേരയ്ക്കും 'യഥാർത്ഥ വിപ്ലവകാരികൾ' എന്തെങ്കിലും ശിക്ഷ വിധിക്കാതിരിക്കില്ല... !
ഒരു കഥ വായിക്കുമ്പോൾ , ഒരു കവിത കേൾക്കുമ്പോൾ, അല്ലെങ്കിൽ ഒരു സിനിമ കാണുമ്പോൾ ..... നമ്മുടെ മനസിൽ സ്നേഹത്തിന്റെ , ആർദ്രതയുടെ , കാരുണ്യത്തിന്റെ , കരുതലിന്റെ , പ്രതീക്ഷയുടെ ... ഒക്കെ ചെറിയൊരു പ്രകാശം പരക്കുന്നുണ്ടെങ്കിൽ അതാണ് ഉത്തമ സാഹിത്യവും കലയുമെന്ന് മനസിലാക്കാൻ ചിലർ ഇനിയുമേറെ യാത്ര ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു. ഒരു കോളേജ് വിദ്യാർത്ഥി എഴുതി മറ്റൊരു കോളേജ് വിദ്യാർത്ഥിനി ചൊല്ലിയ ഒരു പത്തുവരി കവിത ചിലരെ ഇത്രമാത്രം അസ്വസ്ഥരും , നിദ്രാ വിഹീനരുമാക്കി മാറ്റിയെങ്കിൽ അതാണ് ഈ കവിതയുടെ കരുത്ത്. വിമർശകരുടെ ബ്രഹ്മാണ്ഡ നിരൂപണങ്ങളെയും , ആക്ഷേപ സമാഹാരങ്ങളെയുമൊക്കെ സഹതാപത്തോടെ അവഗണിച്ചു കൊണ്ട് കേരളീയ കലാലയങ്ങൾ ഈ കവിത നെഞ്ചേറ്റുമെന്ന് എനിക്കുറപ്പാണ്.
ഇത് ലോകത്തിലെ ഏറ്റവും മഹത്തായ കവിതയായതുകൊണ്ടല്ല. മറിച്ച് കേരളീയ കലാലയങ്ങളിലെ സർഗ്ഗാത്മകവും ക്ഷുഭിതവുമായ യൗവ്വനത്തെ ലളിതമായി, മിഴിവാർന്ന നിറങ്ങളാൽ ഹൃദയങ്ങളിലെഴുതി വെക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഈ കവിത കലാലയമേറ്റു പാടുന്നത്.
സെമസ്റ്റർ പരീക്ഷയുടെ കാലത്തുകൊല്ലപ്പരീക്ഷ എന്നു കവിതയിൽ പറയാൻ പാടുണ്ടോ എന്നൊക്കെ എഴുതാൻ ധൈര്യം കാണിച്ച പരമ പണ്ഡിതന്മാരെ പ്രത്യേക ഇനമായി കണ്ട് സംരക്ഷിക്കേണ്ടതാണ്. ഇപ്പോൾ പൂമരങ്ങൾ വെട്ടിക്കളയണമെന്ന് ആക്രോശിക്കുന്നവരും അവരുടെ മുൻഗാമികളും എത്ര അദ്ധ്വാനിച്ചിട്ടും പൂക്കളും പൂക്കാലവും ബാക്കിയായെന്നോർക്കണം. വെട്ടേറ്റു വീണ പൂമരങ്ങളൊക്കെയും കുറ്റിയിൽ നിന്നും തളിർത്തു വളരുമെന്നും കൊല്ലപ്പെട്ട ഓരോ കുട്ടിയിൽ നിന്നും കണ്ണുകളുള്ള തോക്കുകൾ ജനിക്കുമെന്നും കാലം തെളിയിച്ചതാണ്.
പൂമരങ്ങൾ വെട്ടാൻ കയ്യിൽ കോടാലിയും കഴുത്തറുക്കാൻ കത്തിയും, വിഷം നിറച്ച പേനയുമായി കടന്നു വരുന്ന പരമ മാന്യന്മാരെ ഒരു നിമിഷം കണ്ണു തുറന്നൊന്നു നോക്കുക.... കാതോർക്കുക.... ഇലയും പൂവും മഴയും കാറ്റും കിളിയും വാക്കും എല്ലാമെല്ലാം കാമ്പസിലുണ്ട് . നെഞ്ചുയർത്തി നിന്ന നേരുകളും , തലകുനിക്കാത്ത നിഷേധികളും , ജയിലിലായ പോരാളികളുമുണ്ട് .....
അവിടങ്ങളിൽ കവിതകൾ പിറന്നില്ലെങ്കിൽ പിന്നെവിടെയാണതു പിറക്കുക ....?
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍