ആത്മാവിന് തീപിടിച്ചാൽ വസ്ത്രം കത്തിപ്പോകാതിരിക്കുന്നത് എങ്ങനെയെന്ന് എഴുതുമ്പോൾ എന്റെ ചാരേ ക്രിസ്തുവുണ്ടായിരുന്നു; പ്രണയത്തിന്റെ ഉന്മാദം എന്നിൽ നിറഞ്ഞുനിന്നു; ഏതോ യാമത്തിൽ തളർന്നുറങ്ങി ഉണർന്നപ്പോൾ മേശപ്പുറത്തെ ഡയറിയിൽ നിറയെ പ്രണയം; പ്രണയത്തിന്റെ നൂറ്റിയൊന്ന് മന്ത്രങ്ങൾ കോർത്ത് 'പ്രണയ ലുത്തിനിയ' പിറവിയെടുത്ത ഓർമ്മകൾ പ്രണയദിനത്തിൽ പങ്കുവച്ച് കവി റോസി തമ്പി
മറുനാടൻ മലയാളി ബ്യൂറോ
'ഇവിടെ നൂറ്റൊന്നു കാവ്യബിന്ദുക്കളാൽ
പ്രണയഭദ്രാസനപ്പള്ളി തീർത്തു നീ
അതിലെയൾത്താരയിൽ മുഴങ്ങുന്നുണ്ട്
ഹൃദയരാഗരഹസ്യ സങ്കീർത്തനം'
നൂറ്റൊന്ന് പ്രണയമുത്തുമണി കവിതകൾ കോർത്ത 'പ്രണയ ലുത്തിനിയ' എന്ന ഡോ. റോസി തമ്പിയുടെ സമാഹാരത്തിന്റെ പിൻതാളിൽ ആശംസാഗീതമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചത് ഇങ്ങനെ. പ്രണയിക്കുന്നവർക്കായി ഈ നൂറ്റൊന്ന് പ്രണയഗീതകങ്ങളെ മനോഹരമായ ഒരു ഓട്ടോഗ്രാഫ് പുസ്തകത്തിന്റെ രൂപത്തിൽ ഒരുക്കിയിരിക്കുകയാണ് പ്രസാധകരായ എച്ച് ആൻഡ് സി. മൂന്നാമത്തെ എഡിഷനുമായി റോസി ടീച്ചറുടെ നറുകവിതകൾക്ക് ആസ്വാദകർ ഏറുമ്പോൾ ഈ വലന്റൈൻസ് ദിനത്തിൽ തന്റെ കവിതകളെപ്പറ്റിയും പ്രണയത്തെയും ആത്മീയതയേയും കോർത്തിണക്കുന്ന സങ്കൽപനത്തെപ്പറ്റിയുമെല്ലാം മറുനാടനോട് വ്യക്തമാക്കുകയാണ് കവി റോസി തമ്പി
2016ൽ ആണ് ഇത്തരമൊരു കവിതാസമാഹാരം ഇറങ്ങുന്നത്. ഇതിനും ഒരു ദശകം മുമ്പ് നടത്തിയ ജറുസലേം യാത്രയാണ് റോസി ടീച്ചറിലെ കവിയെ ഉണർത്തുന്നത്. ആ അനുഭവത്തെപ്പറ്റി കവി മുമ്പ് ദേശാഭിമാനിയിൽ റോസി ടീച്ചർ ഒരു അനുഭവക്കുറിപ്പെഴുതിയത് ഇങ്ങനെ:
ജറുസലേം ഞാൻ കണ്ടത് അർധബോധത്തിലാണ്. യാത്രയിലുടനീളം എനിക്ക് കടുത്ത പനിയായിരുന്നു. കണ്ണുകൾ ഇടയ്ക്കിടെ അടഞ്ഞുപോയിക്കൊണ്ടിരുന്നു. ഗോൽഗൊഥാ, ഗദ്സമനതോട്ടം, സ്നാപക യോഹന്നാന്റെ ഗോപുരം, അക്കൽദാമ, താബോർമല, ഗലീലിക്കടൽ... എല്ലാം മങ്ങിയ കാഴ്ചകളായി. പക്ഷേ, അപ്പോഴും എന്റെ ഉള്ളിൽ നിത്യപ്രണയമായി ക്രിസ്തു പ്രകാശം ചൊരിഞ്ഞുനിന്നു.
ലോകത്തെ അത്രമേൽ സ്നേഹിച്ച എന്റെ പ്രിയൻ കാലടികൾ ഉറപ്പിച്ച മണ്ണ്, പൗരോഹിത്യ നൃശംസതകളെ ധീരതയോടെ വെല്ലുവിളിച്ച് അവൻ പീഡാനുഭവങ്ങൾ ഏറ്റുവാങ്ങി അനശ്വരനായ വിശുദ്ധ ഭൂമി... ഒലിവുമരങ്ങളെ തഴുകിവരുന്ന കാറ്റ് ശരീരത്തിൽവന്ന് തൊടുമ്പോൾ ക്രിസ്തുവിന്റെ ആലിംഗനം അനുഭവിക്കുംപോലെ.
നാൽപ്പത് വയസ്സായെങ്കിലും പതിനെട്ടോ പത്തൊൻപതോ വയസ്സിൽ കാമുകനോടൊപ്പം ഒളിച്ചോടി ദൂരദേശത്തെവിടെയോ അവന്റെ കരം ചേർത്തുപിടിച്ച് നടക്കുന്ന പെൺകുട്ടിയുടെ ആവേശം എന്നിൽ നിറഞ്ഞു. ജീവിതത്തിൽ ആരെയും പ്രണയിച്ച് ഓടിപ്പോകാനുള്ള ധൈര്യമുണ്ടായിരുന്നില്ല. ക്രിസ്തുവായിരുന്നു എന്റെ പ്രണയം. എന്റെ കളിക്കൂട്ടുകാരൻ. മടങ്ങിയെത്തിയ ഞാൻ മറ്റൊരാളായിരുന്നു.
അതുവരെ പഠനങ്ങളും ലേഖനങ്ങളും മാത്രമെഴുതിക്കൊണ്ടിരുന്ന എന്നിൽ വാക്കുകൾ മറ്റേതോ രീതിയിൽ വന്നുനിറയാൻ തുടങ്ങി. ഉള്ളിൽ അസ്വസ്ഥത പെരുകിപ്പെരുകിവന്നു. ജറുസലേം എന്നോടുപറയുന്നത് എന്ന തലക്കെട്ടിൽ ഒരു ലേഖനമെഴുതി. അത് അസ്സൽ പ്രണയലേഖനംതന്നെയായിരുന്നു. എങ്കിലും മനസ്സ് തൃപ്തമായില്ല. ഒടുവിൽ അജ്ഞാതമായ പ്രേരണയിൽ ഇങ്ങനെ എഴുതി:
'വിത്ത് ജീവനെ കാത്തുവയ്ക്കുംപോലെ
സമയമാകുംവരെ ഞാൻ
നിന്റെ പ്രണയത്തെ കാത്തുവയ്ക്കും''
അത് കവിതയായിരുന്നു. അതുവരെ ചില കുത്തിക്കുറിക്കലല്ലാതെ കവിത എഴുതിയിട്ടുണ്ടായിരുന്നില്ല. പക്ഷേ, തുടർന്നെഴുതിയ വരികളുമായി ഇത് പൊരുത്തപ്പെട്ടതേയില്ല. അങ്ങനെ ഈ വരികൾ വേർപെടുത്തി മാറ്റിവച്ചു. ശേഷിച്ച വരികൾക്ക് തലക്കെട്ടുനൽകി 'പറയാൻ ബാക്കിവച്ചത്'. ഇതായിരുന്നു എന്റെ ആദ്യകവിത. പിന്നീട് എല്ലാ കവിതകളും ഇതേ വരികൾ എഴുതിയാണ് തുടങ്ങിയതെങ്കിലും ആദ്യാനുഭവം ആവർത്തിച്ചു. കവിത പൂർത്തിയാകുമ്പോൾ ആദ്യമെഴുതുന്ന രണ്ടുവരികൾ വേർപെട്ടുനിന്നു. കവിതകളുടെ തുടക്കത്തിലും ഇടയ്ക്കും അവസാനവുമൊക്കെ ഇത് ചേർത്തുനോക്കി. ശരിയായില്ല.
അങ്ങനെ കുറെ കവിതകളായപ്പോൾ, കുറെപ്പേരെങ്കിലും അവയെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞപ്പോൾ, ആദ്യസമാഹാരം പുറത്തിറക്കി 'പറയാൻ ബാക്കിവച്ചത്'.. കാലം അങ്ങനെ പൊയ്ക്കൊണ്ടിരുന്നു. ഒരുദിവസം വീണ്ടും മനസ്സ് വല്ലാതെ കലങ്ങിമറിഞ്ഞു. ശരീരംതന്നെ തളർന്നുപോകുംപോലെ. രാത്രി കനത്തുവന്നു. ഞാൻ വീടിന്റെ രണ്ടാംനിലയിലെ ചെറിയമുറിയിൽ എഴുത്തുമേശയ്ക്കുമുന്നിൽപോയി ഇരുന്നു. പതിവുപോലെ ആ രണ്ടുവരികൾ അറിയാതെ എഴുതി. ഇതെഴുതിയത് എനിക്ക് ഓർമയുണ്ട്. ബാക്കിയെല്ലാം ജറുസലേം യാത്രയിലെപ്പോലെ അർധബോധാവസ്ഥയിൽ എഴുതിപ്പോവുകയാണ്. എല്ലാം രണ്ടുവരിവീതം. മുമ്പ് അങ്ങനെ എഴുതിയിട്ടില്ല.
ഇരുളിൽ മഴവില്ലായ് തെളിവിൽ കാർമിന്നലായ്
പിളരുന്ന ജീവന്റെ ആനന്ദമാണ് പ്രണയം.
ഇതെഴുതുമ്പോൾ പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു.
വെള്ളിമേഘങ്ങൾക്കുമുകളിലൂടെ
വെളിച്ചത്തിലേക്ക് പറന്നുയരുന്ന
രണ്ടീയൽപക്ഷികളുടെ
ഒന്നാകുമനുഭൂതിയാണ് പ്രണയം.
ആത്മാവിന് തീപിടിച്ചാൽ വസ്ത്രം കത്തിപ്പോകാതിരിക്കുന്നതെങ്ങനെയെന്ന് എഴുതുമ്പോൾ എന്റെ ചാരേ ക്രിസ്തുവുണ്ടായിരുന്നു. പ്രണയത്തിന്റെ ഉന്മാദം എന്നിൽ നിറഞ്ഞുനിന്നു. എന്റെ വാക്കുകളെ അവൻ തിരുത്തി. വഴങ്ങാതിരുന്നപ്പോൾ കലഹിച്ചു. എന്റെ വരികൾക്കായി ഞാൻ വാശിപിടിക്കവെ അവൻ കയർത്തു. ഒരുവേള ശാരീരികമായി ഉപദ്രവിക്കുകപോലും ചെയ്തുവോ? രാത്രിയുടെ ഏതോ യാമത്തിൽ തളർന്നുറങ്ങി. ഉണർന്നപ്പോൾ ചുറ്റും ജനാലകളുള്ള മുറിയിൽ നിറയെ പ്രകാശം.
നേരം നന്നായി വെളുത്തിരുന്നു. മേശപ്പുറത്തെ ഡയറിയിൽ നിറയെ പ്രണയം. ഒരു വാക്കുപോലും തിരുത്തേണ്ടതില്ലാത്ത പ്രണയം. പ്രണയത്തിന്റെ നൂറ്റിയൊന്ന് മന്ത്രങ്ങൾ അതാണ് എന്റെ പുതിയ കാവ്യസമാഹാരം 'പ്രണയ ലുത്തിനിയ'. ഒരു കവിതയിലും പൊരുത്തപ്പെടാതിരുന്ന എന്റെ ആദ്യവരികൾ ഇതിൽ അത്ഭുകരമായി പൊരുത്തപ്പെട്ടു. ആ വരികൾ അതിനുവേണ്ടി അന്നേ എഴുതപ്പെട്ടതായിരുന്നുവോ. - ഇത്തരത്തിലാണ് ഡോ. റോസി തമ്പി തന്റെ പ്രണയഗീതങ്ങളുടെ സൃഷ്ടിയെ വിശദീകരിച്ചത്.
ഉത്തമഗീതത്തിന്റെ ഒരു വായനാനുഭവവും ഒരു ദശകംമുമ്പ് നടത്തിയ ജറുസലേം യാത്രയുമെല്ലാമായിരുന്നു പ്രചോദനമെന്ന് കവി പറയുന്നു. ആത്മാവ് ആത്മാവിനോട് സംവദിക്കുന്ന ഒന്നാണ് പ്രണയം. ലൗകികമായി നമ്മൾ ജീവിക്കുമ്പോൾതന്നെ അതിനുമപ്പുറത്തേക്ക് നീളുന്ന എന്തോ ഒന്ന് നമ്മെ പ്രണയത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നുണ്ട്. നമുക്ക് പ്രണയത്തെ തിരഞ്ഞെടുക്കാനാവില്ല. പ്രണയം നമ്മളെ തിരഞ്ഞെടുക്കുംവരെ. ദൈവം നമ്മളെ തേടിവരുന്നതുപോലെ തന്നെ ആണ് പ്രണവും നമ്മളെ തേടി എത്തുന്നത്. ഇണയോട് മാത്രമല്ല, നമ്മളോടുതന്നെയും മറ്റ് സർവ ചരാചരങ്ങളോടും പരന്നുനിൽക്കുന്ന ഒന്നാണത്.
ദൈവം എന്നു പറയുന്നതിന് പകരം നിൽക്കുന്ന ഒരാനന്ദമാണ് സ്നേഹം. ഗോഡ് ഈസ് ലൗ എന്നാണ് ക്രിസ്തു പറയുന്നത്. അതുവരെയുണ്ടായിരുന്ന ദൈവസങ്കൽപത്തിൽ ദൈവത്തെ ഒരു ശിക്ഷകൻ എന്ന നിലയിൽ കണ്ടെങ്കിൽ പിന്നീട് അത് മാറുന്നു. ദൈവം സ്നേഹമായി മാറുന്നു. മറ്റാരേയും പോലെ ദൈവത്തേയും നമ്മൾ പ്രണയിക്കുകയാണ് വേണ്ടതെന്ന സങ്കൽപം. ആ അനുഭവമാണ് ഈ സമാഹാരത്തിലെ കവിതകളിൽ. ലുത്തിനിയ ഒരു പ്രാർത്ഥനാരൂപമാണ്. കൃത്യമായി പറഞ്ഞാൽ മന്ത്രോച്ചാരണം. പ്രണയിയായ ക്രിസ്തു ഇങ്ങനെ എന്റെ രചനാജീവിതത്തിൽ മാത്രമല്ല വ്യക്തിജീവിതത്തിലും ഇടപെട്ടിട്ടുണ്ട്. കേൾക്കുന്നവർ ചിത്തഭ്രമമെന്ന് പറഞ്ഞേക്കാം. വിരോധമില്ല. - റോസി ടീച്ചർ പറയുന്നു.
പെണ്ണ് ഉടലിനെ അറിയുന്നത്
കാമുകന്റെ നനവാർന്ന ചുണ്ടിലൂടെയാണ്.
ആണ് തന്നെ തന്നെ കാണുന്നത്
കാമുകിയുടെ അടഞ്ഞ കണ്ണുകളിലൂടെയാണ്.
മാംസനിബദ്ധമല്ല രാഗം എന്ന് പാടിയ കുമാരനാശാന്റെ സങ്കൽപനമല്ല തന്റെ പ്രണയസങ്കൽപമെന്ന് കവി വിശദീകരിക്കുന്നു. പ്രണയം ഓരോരുത്തർക്കും ജീവിച്ചിരിക്കാനുള്ള പ്രചോദനം കൂടിയാണ്. ശരീരവും ആത്മാവും കൂടിച്ചേരുന്നതാണ് മനുഷ്യൻ. ശരീരത്തെ നിഷേധിച്ചുകൊണ്ട് പ്രണയം സാധ്യമല്ല. രതിയും പ്രണയവും ഒന്നുചേർന്നുള്ള സോളമന്റെ ഉത്തമഗീതംതന്നെ നോക്കൂ. ശരീരത്തിന്റെ രതിയും ആത്മരതിയുമെല്ലാം ചേർന്നുള്ള പ്രണയമാണ് അതിലെ സങ്കൽപനം. നെയ്ത്തുകാരൻ തുണിനെയ്യുന്നതുപോലെ. ആത്മീയത എന്നു പറയുമ്പോൾ പ്രണയത്തെയും ശരീരത്തെയും ഒഴിവാക്കുന്നു എന്ന മട്ട് ശരിയല്ല. ദൈവത്തെയും പ്രണയിക്കുകയാണ് നമ്മൾ. - കവി വ്യക്തമാക്കുന്നു.
കണ്ണൂരിൽ നിന്നുള്ള ലിഖിതം ബുക്സ് ആണ് പ്രണയ ലുത്തീനീയ ആദ്യം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് രണ്ട് എഡിഷനുകൾ എച്ച് ആൻഡ് സിയും. പുതിയ എഡിഷനിൽ ഒരു ഓട്ടോഗ്രാഫ് പുസ്തകരൂപത്തിൽ ഒരോ പേജിലും കവി കുറിച്ച സ്നേഹമന്ത്രങ്ങൾ ചേർത്താണ് ്പ്രണയ ലുത്തീനിയ പുറത്തിറങ്ങിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ജില്ലകളിലുമുള്ള എച്ച് ആൻഡ് സി സ്റ്റോറുകളിൽ പ്രണയിനികൾക്കായി ഓട്ടോഗ്രാഫ് രൂപത്തിൽ തയ്യാറാക്കിയ ഈ സ്നേഹഗീതക സമാഹാരം ലഭിക്കും. ഇപ്പോൾ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിലെ മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. റോസി തമ്പി. ഭർത്താവ് വി.ജി. തമ്പി, മക്കൾ ചൂരുലത, സ്വാതിലേഖ.
Stories you may Like
- അപമാനിക്കപ്പെട്ട കേരള ഗുൽസാർ; ശ്രീകുമാരൻ തമ്പിയുടെ ജീവിത കഥ
- ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ പ്രിയങ്കയുടെ ഭർത്താവിനെതിരെ ഇ.ഡി
- സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
- കേരള ഗാനത്തിൽ 'ക്ലീഷെ' കണ്ടെത്തിയത് 'സ്വയം പ്രഖ്യാപിത അന്തർദേശിയ കവി'!
- കേരള ഗാന വിവാദം അതിരൂക്ഷമായി അധ്യക്ഷന്റെ പ്രതികരണം; പാട്ട് അംഗീകരിച്ചത് ആര്?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്