സത്യമോ മിഥ്യയോ
ജോയ് ഡാനിയേൽ
ചില ചോദ്യങ്ങൾക്ക് ഒരിക്കലും ഉത്തരം ഉണ്ടാകില്ല. ചില ഉത്തരങ്ങൾക്ക് ഒരിക്കലും ചോദ്യവും.
1980കളിലെ ഒരു രാത്രി. രാത്രി എന്നാൽ അർദ്ധരാത്രി. കാവിനുള്ളിലെ പാലമരത്തിന്റെ ശിഖരങ്ങളിൽ നിന്ന് യക്ഷികൾ പുറത്തിറങ്ങുകയും പകൽ മനുഷ്യർ നടക്കുന്ന വഴികളിലൊക്കെ നടന്ന് നമുക്ക് കേൾക്കാനാകാത്ത ശബ്ദത്തിൽ ആർത്തട്ടഹസിക്കുകയും, തോന്നുന്ന പോലെ വിഹരിക്കുകയും ചെയ്യുന്ന രാത്രി. കാവും, സെമിത്തേരിയും, കള്ളിപ്പാലകളും, കരിമ്പനകളും തമ്മിൽ പറയത്തക്ക ദൂരം ഇല്ലായിരുന്നു.
ബസ്സ് ഇഞ്ചപ്പാറ ജംഗ്ഷനിൽ നിന്നു. ഞാൻ കയ്യിലിരുന്ന ബാഗ് തോളിലേക്ക് വലിച്ചിട്ട് റോഡരികിൽ നിന്ന് മൂരിനിവർത്തി. ഹോ! എന്തൊരു ക്ഷീണം. എത്ര ദിവസമായുള്ള അലച്ചിൽ ആണ്? പാലക്കാട് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിനായി വീട്ടിൽ നിന്നും പടി യിറങ്ങിയിട്ട് ഒരാഴ്ചയായി. എല്ലാം കഴിഞ്ഞ് ജില്ലാ പ്രധിനിധികളും, പ്രവർത്തകരും പലവഴിക്ക് പിരിഞ്ഞ് ഇപ്പോൾ തിരികെയെത്തി. എന്നെ യാത്രയാക്കി പാഞ്ഞുപോയ അവസാന കെ.എസ്.ആർ.ടി.സി വാഹനത്തിന്റെ വെളിച്ചം ആറുമുക്ക് പാലത്തിനപ്പുറത്ത് വളവിലേക്ക് തിരിഞ്ഞ് അപ്രത്യക്ഷവുമായി.
ഞാൻ ശ്വാസം നീട്ടിവലിച്ചു. ദിവസങ്ങളോളം നഷ്ടമായ എന്റെ ഗ്രാമത്തിന്റെ ഗന്ധം ഞാൻ ആസ്വദിച്ചു. മുന്നോട്ടു നടക്കവെ നാലുപാടും കണ്ണോടിച്ചു. ചന്ദ്രൻപിള്ളയുടെ അന്തിതിരക്കൊഴിഞ്ഞ അടച്ചിട്ട കടയുടെ മുന്നിൽ കിടക്കുന്ന ചാവലിപട്ടി തലയുയർത്തി എന്നെ ഒന്നുനോക്കിയിട്ട് ഗൗനിക്കാത്ത മാതിരി തിരിഞ്ഞു കിടന്നു. വിജനമായ റോഡിന്റെ ഓരത്ത് തലയെടുപ്പോടെ നിൽക്കുന്ന സെന്റ് പോൾസ് പള്ളിയുടെ കുരിശിലേക്ക് വന്നു പതിക്കുന്ന പ്രകാശത്തെക്കാൾ കവലയിൽ മിന്നുന്ന തെരുവുവിളക്കിനു തെളിച്ചം ഉണ്ടായിരുന്നപോലെ.
എന്റെ സിരകളിൽ ഇപ്പോളും പാർട്ടി സമ്മേളനത്തിന്റെ ഉഷ്ണരക്തം തിളക്കുകയാണ്. ദേശീയ സംസ്ഥാന നേതാക്കൾ പകർന്നു നൽകിയ വിപ്ളവത്തിന്റെ ഊർജ്ജം നിറഞ്ഞൊഴുകുന്ന ഞരമ്പുകൾ. പാർട്ടിയേയും അതിന്റെ സിദ്ധാന്തങ്ങളേയും ഓർത്തു ഞാൻ നെഞ്ചുവിരിച്ചു നടന്നു. ടാറിട്ട റോഡിൽ നിന്നും വീട്ടിലേക്ക് നീളുന്ന പഞ്ചായത്ത് റോഡിലേക്ക്.
അന്ധകാരം കഠിനം ആണെങ്കിലും മുന്നിലുള്ള ഓരോ കുണ്ടും, കുഴിയും എനിക്ക് സുപരിചിതമാണ്. രാത്രിയിലെ നടത്തം പുത്തരിയല്ലല്ലോ. കണ്ണടച്ചാണെങ്കിലും നടന്ന് വീട്ടിനുള്ളിലെത്താം.
വലതുവശത്ത് സെന്റ് പോൾസ് പള്ളിയുടെ സെമിത്തേരി. കുഴിമാടങ്ങളിൽ ആത്മാവ് നഷ്ടപ്പെട്ട് മണ്ണോടലിഞ്ഞു ചേർന്ന് ഏകാന്തതയിൽ ഉറങ്ങുന്ന ശരീരങ്ങൾ. കാശുള്ളവൻ വെള്ളയടിച്ച കുഴിമാടങ്ങളിലും കുചേലന്മാർ കൂട്ടിവച്ച മൺകൂനക്കടിയിലും അന്തിവിശ്രമം കൊള്ളുന്നു. അരണ്ട വെളിച്ചത്തിൽ നേർത്ത കാറ്റിൽ ശവക്കോട്ടയിൽ ഉലയുന്ന ചെടികൾ എന്നെ മാടിവിളിക്കുന്ന പോലെ.
പുതിയൊരു മൺകൂന. അതുനോക്കി ഞാനൊന്നു നിന്നു. ഈ അടുത്ത ദിവസം ആരോ മരിച്ചിരിക്കുന്നു. മൺകൂനക്കുമേൽ പുതുമ നഷ്ടപ്പെടാത്ത മൂന്നു, നാല് റീത്തുകൾ. ഏതോ മരത്തിന്റെ എങ്ങോട്ടോ വളർന്നുപോയ ശിഖരം ആരോവെട്ടിമുറിച്ച് എവിടെയോ പണിതീർത്ത് നശ്വരതയും അനശ്വരതയും വിളിച്ചോതി ഒരു മരക്കുരിശ് ശിരസ്സ് ഭാഗത്ത് നാട്ടിയിരിക്കുന്നു.
ശവക്കോട്ടയിൽ ഇരുന്ന് ഒരു ബീഡി വലിച്ചാലോ? ഞാൻ ബാഗിൽ കൈ തിരുകി നോക്കി. ബാക്കിവന്ന ഒരു പൊതി ദിനേശ് ബീഡിയുണ്ട്. വേണ്ടാ ഇവിടിരിക്കണ്ട. ബീഡി പുറത്തെടുത്ത് ഞാൻ മുന്നോട്ടുള്ള നടത്തക്ക് വേഗം കൂട്ടി. സാധാരണ കൂട്ടുകാരുമൊത്ത് വീട്ടിലേക്കുള്ള വഴിയിൽ ഈ പ്രേതാത്മാക്കളുമായി സല്ലപിച്ച് ബീഡിവലിച്ചിട്ടേ പോകൂ.
സെമിത്തേരി കഴിഞ്ഞാൽ പാറകൂട്ടങ്ങൾ ആണ്. അങ്ങ് ദൂരെ രാക്ഷസൻ പാറയുടെ മുകളിളിരിന്നു കുറവൻ പാറയും, കുറത്തിപാറയും നാട്ടിലുള്ളതെല്ലാം നോക്കിക്കാണുന്നു. രാക്ഷസൻപാറ രണ്ടുവട്ടം മൂളിയിട്ടുണ്ടുപോലും! ഇനി ഒരിക്കൽകൂടി മൂളിയാൽ പാറപൊട്ടും. പൊട്ടിയൊലിച്ച് ഗ്രാമം മുഴുവൻ നശിച്ച് നാറാണക്കല്ലുവയ്ക്കും. രാക്ഷസൻ പാറയുടെ കാവൽക്കരാരാണത്രെ കുറവൻ പാറയും കുറത്തിപ്പാറയും. നൂറ്റാണ്ടുകളായി അവർ ഗ്രാമത്തിൽ കാണാതതായി ഒന്നുമില്ല, കേൾക്കതതായി ഒന്നുമില്ല.
പഞ്ചായത്ത് റോഡ് അവസാനിക്കുന്നു. ചെറുപാറക്കൂട്ടങ്ങൾ താണ്ടി നടന്നാൽ ഇടവഴിയാണ്. ഇടവഴി പലഭാഗത്തെക്കായി പിരിഞ്ഞുപോകവെ വലത്തോട്ടു നടന്നാൽ വീടെത്തും. ഒന്ന് കുളിക്കണം. എന്തെങ്കിലും അടുക്കളയിൽ ബാക്കി ഉണ്ടേൽ വെട്ടിവിഴുങ്ങി ഒരു മൊന്ത വെള്ളവും മോന്തി ഒരു ദിനേശ് ബീഡി കൂടി വലിച്ച് കിടക്കയിൽ നിദ്രാദേവതയുടെ ആശ്ലേഷവും കാത്ത് കിടക്കണം.
എന്റെ കാൽകീഴിൽ ഞെരിയുന്ന കരിയിലകളുടെ ശബ്ദം ഒഴിച്ചാൽ എങ്ങും ഏകാന്തത. എങ്ങും നിശബ്ദത. രാക്ഷസൻപാറയുടെ താഴ്വാരത്തിലെ കുറുക്കന്മാരും, പന്നികളും, മുയലുകളും, വാവലുകളും എന്തിന് പ്രകൃതിയുടെ കാവൽക്കാരായി നിൽക്കുന്ന മരക്കൂട്ടങ്ങൾ പോലും നിശബ്ധത ഭാന്ജിക്കുന്നില്ല. തണുപ്പ് ആക്രമിച്ചപ്പോൾ ഞാൻ തീപ്പെട്ടി ഉരച്ച് ബീഡി കത്തിച്ചു. ആദ്യപുക മൂക്കിലൂടെ പുറത്തേക്ക് വിടുമ്പോൾ എങ്ങുനിന്നോ ഒരുന്മേഷം പിറവിയെടുക്കുന്നു.
ബീഡിതീ എന്റെ വഴിവിളക്കായി തീർന്നു. പെട്ടെന്ന് നിശബ്ധതക്ക് വിരാമമായപൊലെ എവിടെയോ ഒരു നായയുടെ ഓരിയിടാൻ മുഴങ്ങി. മരചിച്ചില്ലകളിൽ നിന്നെവിടെയോ ഒരു വലിയ വാവൽ എന്റെ തലക്കുമീതെ ചിറകടിച്ച് പറന്നു പോയി. രണ്ടു തുള്ളി ജലകണങ്ങൾ എന്റെ കൈത്തണ്ടയിൽ വന്നു പതിച്ചു! മഴക്കുള്ള വട്ടമാണോ? ഞാൻ അത്ഭുതപ്പെട്ടു. ആകാശത്ത് ചന്ദ്രൻ ലോപിച്ച്, ലോപിച്ച് നിരാശനായി തല കുമ്പിട്ടുനിൽക്കുന്നു. നക്ഷത്രങ്ങളെ ഭൂമിയിലെ മിന്നാമിന്നുകൾ വെല്ലുവിളിക്കുന്നപോലെ.
പെട്ടെന്ന് പുറകിൽ ഒരു ചുമയുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു. പുറകിൽ ആരോ തന്നെ അനുഗമിക്കുന്നുണ്ടോ? അതെ! ഒരു കറുത്ത രൂപം തന്റെ തൊട്ടടുത്ത്! എന്നിൽ നിറഞ്ഞൊഴുകിയിരുന്ന ഉഷ്ണ രക്തം ഒരു നിമിഷം എങ്കിലും തണുത്തുറഞ്ഞുപോയി.
'ആരാ...?!' എന്റെ തൊണ്ടയിൽ നിന്നും പാടുപെട്ട് ശബ്ദം പുറത്തുവന്നു. 'മനസ്സിലായില്ല... ആരാ..?' ഉത്തരം ഒരു കാറിച്ചയോടുകൂടിയ ഒരു ചുമ കൂടി മാത്രമായിരുന്നു. ഇരുട്ടിൽ മുന്നിൽ നിൽക്കുന്ന രൂപത്തിലേക്ക് ബീഡികുറ്റിയുടെ കനലിന്റെ വെളിച്ചത്തിൽ ഞാൻ സൂക്ഷിച്ചു നോക്കി.
'സാറേ... എന്നെ മനസ്സിലായില്ലേ..?ഞാൻ ഒനാൻ മൂപ്പനാ...'
ഒനാൻ മൂപ്പൻ ??!! ഇയാൾ എന്താണീ പാതിരാത്രി ഇവിടെ?
ഒനാൻ മൂപ്പൻ. ഗ്രാമത്തിലെ പരോപകാരിയായ മനുഷ്യൻ. ആരെങ്കിലും എന്തെങ്കിലും കൊടുത്തൽ കഴിക്കും. അമ്പലക്കുളത്തിൽ പോയി കുളിക്കും. സെമിത്തേരിയിലോ ചന്ദ്രൻപിള്ളയുടെ കടത്തിണ്ണയിലോ രാത്രി കിടന്നുറങ്ങും. അധികം സംസാരിക്കാത്ത എന്നാൽ സംസാരിക്കുമ്പോൾ ഗാംഭീര്യ സ്വരം പുറത്ത് വരുന്ന ഒനാൻ മൂപ്പൻ. ഇവിടെ ഇയാൾക്ക് എന്താണ്?
'എന്താ മൂപ്പാ രാത്രി ഇവിടെ? ഒറക്കം ഒന്നുമില്ലിയൊ??' അയാൾ എന്നെ തുറിച്ചു നോക്കുന്നു. ദൂരെക്കാണുന്ന സൈന്റ് പോൾസ് പള്ളിയുടെ ഉയർന്നുനിൽക്കുന്ന കുരിശിൽ നിന്നും അയാൾ ഇറങ്ങി വന്ന പോലെ എനിക്ക് തോന്നി. അയാൾക്ക് കാത് നന്നായി കേൾക്കില്ല എന്ന് അയാൾ ഒഴികെ ഏല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതിനാൽ ആ ചോദ്യം തന്നെ ഞാൻ ആവർത്തിച്ചു.
'ഒന്നുമില്ല സാറേ.... വെറുതെ... ഭയങ്കര തണുപ്പ്. സാറു വലിക്കുന്ന ബീഡിയുടെ വെട്ടം കണ്ട് ശവക്കോട്ടയിൽ നിന്ന് എണീറ്റ് വന്നതാ... ഒരു ബീഡി എനിക്കും തായോ...'
ഞാൻ ബാഗിൽ കൈ ഇട്ട് ഒരു ബീഡി എടുത്ത് അയാൾക്ക് കൊടുത്തു.
'വന്നാട്ടെ... ആ പാറപ്പുറത്ത് ഇമ്മിണി നേരം ഇരുന്നിട്ട് പോകാം..'
എവിടെയോ കൊള്ളിയാൻ പോലെ മിന്നിയ ഭീതി അകന്നുപോയ സന്തോഷത്തിൽ ഞാൻ ഞാൻ അയാളുടെ പുറകെ നടന്നു. തൊട്ടടുത്ത പാറപ്പുറത്ത് അയാൾ ഇരുന്നു. കത്തിതീരാറായ ബീഡിയിൽനിന്ന് ഞാൻ കൊടുത്ത ബീഡിയിലേക്ക് തീപകർന്ന് പുക വലിച്ചൂതി ഒനാൻ മൂപ്പൻ വീണ്ടും ചുമച്ചു.
അയാൾ എന്റെ യാത്രയെപറ്റി ചോദിച്ചു. പാർട്ടി സംസ്ഥാന സമ്മേളനത്തെ പറ്റിയും നേതാക്കളായ ജ്യോതി ബസു, ഹർകിഷൻ സിങ് സുർജിത്, സഖാവ് ഇ.എം.എസ്, നായനാർ അങ്ങിനെ നേതാക്കളുടെ നിര തന്നെ നിരത്തി.
'ഏണസ്റ്റ് ചെഗുവേരയെ പറ്റി എന്താണഭിപ്രായം?..... ഒളിപ്പോരാളികളും നക്സലിസവും എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?.... യഹൂദ്യനായ ജീസസ് െ്രെകസ്റ് എന്ന കമ്മ്യൂണിസ്റ്റ്കാരനെപറ്റി സാർ എന്തുപറയുന്നു?'
അയാളുടെ നരച്ചതാടി നിറഞ്ഞ മുഖത്തെ തീവ്രവികാരം കാണാൻ എന്റെ കത്തിതീരാറായ ബീഡി യുടെ കനൽ മാത്രം പോരായിരുന്നു. ചുണ്ടത്ത് എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിനേക്കാൾ എരിച്ചിൽ ആ കണ്ണുകളിൽ ഞാൻ ദർശിച്ചു.
എത്രനേരം ഞാങ്ങൾ അങ്ങിനെ ഇരുന്നു എന്നെനിക്കറിയില്ല. 'നേരം ഒത്തിരിയായി...പോകാൻ ധൃതി ഉണ്ട്...' അയാളുടെ അനുവാദം ചോദിക്കാതെ ഞാൻ എണീറ്റു.
'ആയിക്കോട്ടെ... സാറ് മുന്നിൽ നടന്നാട്ടെ... ഞാൻ പിന്നിൽ നടന്നോളാം'
ഞാനൊന്നും മിണ്ടിയില്ല. നടത്തത്തിനു വേഗം കൂട്ടി. പിന്നിൽ ചിലമ്പൊലിപൊലെ പാദങ്ങൾക്കടിയിൽ കരിയില ഞെരിഞ്ഞമരുന്ന ശബ്ദം എനിക്ക് കേൾക്കാം.
ഇടവഴി രണ്ടായി പിരിയുന്നു. വലത്തോട്ട് നടന്നാൽ എന്റെ വീട്.
'അപ്പോ ..സാറ് പോയാട്ടെ...ഞാൻ ഇടത്തോട്ട് നടന്നോളാം ...'
വീടിന്റെ പടിയിലേക്ക് കാലിലെ മണ്ണു തട്ടിക്കളഞ്ഞ് കയറുമ്പോൾ അയാൾ ഇടത്തു വശത്തുള്ള റോഡിലേക്ക് പോയത് എന്തിനാണെന്ന് ഞാൻ ചിന്തിച്ചു. രാക്ഷസൻ പാറയിലേക്ക് പോകുന്ന റോഡാണത്. അവിടെ അയാൾക്ക് എന്താണ്?
ഞാൻ കതകിൽ തട്ടി. മൂന്നാമത്തെ തട്ടിന് അമ്മ ഓടാമ്പൽ നീക്കി കതക് തുറന്നുതന്നു.
'എന്തൊരു പോക്കാ ചെറുക്കാ ഇത്?... പാർട്ടി, പാർട്ടി എന്ന് പറഞ്ഞാൽ ഇങ്ങനേം ഉണ്ടോ?...'
ഞാൻ മറുപടി പറഞ്ഞില്ല. ദിനേശ് ബീഡിയുടെ മണം അമ്മ അറിയേണ്ട. മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു
'എന്താമ്മേ.. കരണ്ടില്ലേ?..'
'ഇല്ലെടാ...ഉച്ചക്ക് പോയതാ...' അമ്മ റാന്തലിന്റെ തിരി ഉയർത്തി മേശമേൽ വച്ചു. യാത്രാവിശേഷങ്ങൾ ചോദിച്ചെങ്കിലും അത് വർണ്ണിക്കാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല ഞാൻ. നാളെ ഉച്ചവരെ കിടന്നുറങ്ങാനുള്ള ഉറക്കം കൺതടങ്ങളിൽ ബാക്കിയുണ്ട്.
'നീ കുളിച്ചിട്ടു വാ...ഞാൻ വിളമ്പിവയ്ക്കാം ..'
തോർത്തെടുത്ത് കുളിമുറിയിലേക്ക് നടക്കവേ ഞാൻ ചോദിച്ചു.
'അമ്മേ, സെമിത്തേരിയിൽ ആരാണ് മരിച്ചത്? റീത്ത്ഒക്കെ വച്ചിരിക്കുന്നല്ലൊ ?'
എന്റെ അസാനിദ്ധ്യത്തിൽ ഗ്രാമത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടത് ആരാണ് എന്നറിയാനുള്ള കൗതുകം ആയിരുന്നു ആ ചോദ്യത്തിനു പിന്നിൽ. മൺകൂനക്കു മുകളിലെ പുതുമ മാറാത്ത പുഷ്പചക്രങ്ങൾ അരണ്ട വെളിച്ചതിൽ കണ്മുന്നിൽ നിൽക്കുന്നു.
'അയ്യോ... അതു ഞാൻ പറഞ്ഞില്ലല്ലോ....അത് നമ്മുടെ ഒനാൻ മൂപ്പനാ മോനെ...അയാൾ മിനിയാന്ന് മരിച്ചുപോയെടാ. ആരും ഇല്ലായിരുന്നു. അവസാനം പഞ്ചയത്തുകാരും ലൈബ്രറിക്കാരും ഒക്കെകൂടിയാ ശവമടക്ക് നടത്തിയെ.'
കുളിമുറിയിലേക്ക് നടക്കാൻ പാദങ്ങൾ പുറത്തേക്ക് എടുത്തു വച്ച ഞാൻ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു.
'ആര്..? ഒനാൻ മൂപ്പനോ ?'
'ങ്ഹാ .. ഒനാൻ മൂപ്പൻ ... ഓ പോട്ടെ. ചുമച്ചും കുരച്ചും ഇങ്ങനെ ആരുമില്ലാതെ കടത്തിണ്ണയിൽ ഒക്കെ കിടക്കുന്നതിനേക്കാൾ ഭേതമാ..'
ഞാൻ കേട്ടത് അമ്മയുടെ ശബ്ദം ആണെന്നും അത് സത്യം തന്നെ ആണെന്നും എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല.
രാക്ഷസൻ പാറയിലെവിടെയോ വാവലുകളുടെ കട, കട ശബ്ദം ഉയർന്നു പൊങ്ങി. അരണ്ട വെളിച്ചത്തിൽ ചുമച്ച്, ചുമച്ച് നടന്നു നീങ്ങുന്ന ഒനാൻ മൂപ്പന്റെ ചിത്രം ചുമരിൽ പതിച്ച ചിത്രം പോലെ വ്യക്തമായിരുന്നു.
താൻ കാണുന്നത് സത്യമോ അതോ മിഥ്യയോ? ദിനേശ് ബീഡിയുടെ തീക്കനൽ തിളങ്ങിയും ചെ ഗുവേരയെ കുറിച്ചുള്ള ചോദ്യം മുഴങ്ങിയും നിന്നു.
സമയം അപ്പോൾ രാതി ഒരുമണി കഴിഞ്ഞിരുന്നു.
അമ്മ അടുക്കളയിലേക്ക് നടന്നു.
ചില ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകില്ല. ചില ഉത്തരങ്ങൾക്ക് ചോദ്യവും.
കുറിപ്പ്: എൺപതുകളിൽ എന്നെ ചരിത്രം പഠിപ്പിച്ച മണി സാറിന് ഇത് സമർപ്പിക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്