മോഹൻലാൽ ഇടുന്ന അണ്ടർവെയർ ഏതാണെന്നു ഫോൺ വിളിച്ചു ചോദിച്ചപ്പോൾ ആന്റണി പെരുമ്പാവൂർ പറഞ്ഞത് പോടാ പട്ടിയെന്നു.... ജയന്ത് മാമന്റെ കഥ താളവട്ടം
ഊളമ്പാറയിലെ കക്കൂസിനു വൃത്തിയില്ലായെങ്കിലും മോഹൻലാലിനെ പോലെ തോൾ ഒരു വശം ചരിച്ചു പിടിച്ചാണ് ഞാൻ തൂറിയത്. ഇന്നു ഊളമ്പാറ ഭ്രാന്താശുപത്രിയിൽ എന്നെ വീട്ടുകാർ എത്തിച്ചിട്ട് 5 ദിവസം കഴിഞ്ഞിരിക്കുന്നു. തൂറിയിട്ടു അണ്ടർവെയർ ഇടാൻ എടുത്തപ്പോൾ എംസിആർ കമ്പനി എന്ന പേരു കണ്ടു. ചേട്ടൻ ഊളമ്പാറ കൊണ്ടുപോകാൻ ഡ്രസ്സ് വാങ്ങിയപ്പോൾ ഞാൻ ഒരു കാര്യമേ ആവശ്യപെട്ടുള്ളു. അണ്ടർവെയറും മുണ്ടും മോഹന്‍ലാൽ ധരിക്കുന്ന എംസിആർ തന്നെ വേണമെന്ന്. 2008 ൽ ദുബായിൽ നിന്നു ആന്റണി പെരുമ്പാവൂരിനെ വിളിച്ചു മോഹന്‍ലാൽ ഇടുന്ന അണ്ടർവെയർ ഏതാണന്നു ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപെട്ടില്ല. 'പോടാ പട്ടിയെന്നു' വിളിച്ചു അദ്ദേഹം ഫോൺ വെച്ചു.
ഊളമ്പാറയിൽ പലതരം ആള്‍ക്കാരുണ്ട്. നരേന്ദ്ര മോദി ഭക്തി കൂടി ഭ്രാന്താവയരുണ്ട്. ആൾ ദൈവങ്ങളുടെ അടിമകളായി ഭ്രാന്തായവരുണ്ട്. എന്നെ പോലെ സിനിമാ മോഹം കൊണ്ടു ഭ്രാന്ത് ആയവരുണ്ട്. കുടുംബ പ്രശ്നങ്ങള്‍ മൂലം സമനില തെറ്റിയവരുണ്ട്. പക്ഷെ നരേന്ദ്ര മോദി ഭക്തി കൂടിയവരെ കൊണ്ടു ജീവിക്കാൻ വയ്യാത്ത അവസ്ഥയിലായിട്ടുണ്ട് കാര്യങ്ങൾ. രാവിലെ 5 മണിക്കു തന്നെ ദേശിയ ഗാനവും വന്ദേമാതരവും തുടങ്ങും. ദേശിയ ഗാനം പാടത്തവരെ കയ്യിൽ കിട്ടുന്ന കമ്പ് എടുത്തു അവർ അടിക്കും. ആഴ്ചയിൽ ഒരിക്കൽ ഭക്ഷണത്തിന്റെ കൂടെ തരുന്ന കാളയിറച്ചിയും നിർത്തിയില്ലായെങ്കിൽ പാചകപ്പുര കത്തിക്കുമെന്നാണ് അവർ പറയുന്നത്.
ഞാൻ ജനിക്കുന്നതിനു മുൻപുള്ള കഥകൾ അച്ഛൻ പറയുമായിരുന്നു. അച്ഛന്റെ അച്ഛൻ ഒരു ജന്മിയായിരുന്നു. പാണവേലിൽ ഗോവിന്ദ മേനോൻ എന്ന എന്റെ മുത്തച്ഛൻ നാട്ടിലെ അറിയപ്പെടുന്ന ഭൂ പ്രഭു ആയിരുന്നു. 1957 ലെ ഇഎംഎസ് സർക്കാരിനെ അട്ടിമറിക്കാൻ മുത്തച്ഛൻ മന്നത്തു പത്മനഭാനോട് തോളോട് തോൾ ചേര്‍ന്നു പ്രവര്‍ത്തിച്ചെങ്കിലും ഇഎംഎസിനെ പിരിച്ചു വിടുന്നതിനു മുൻപ് ആ സർക്കാ ർ ഭൂ പരിഷ്കരണം നടപ്പാക്കി. എന്റെ അച്ഛനുള്പ്പടെയുള്ള എല്ലാ മക്കളുടെയും കൊച്ചുമക്കളുടെയും പേരിൽ വസ്തുവകകൾ എഴുതി വെച്ചിട്ടും സർക്കാർ മിച്ച ഭൂമി പിടിച്ചെടുത്തു. ഞങ്ങൾ നായന്മാരുടെ വസ്തു സർക്കാർ മിച്ച ഭൂമിയായി പിടിച്ചെടുത്തപ്പോൾ ക്രിസ്ത്യാനികൾ റബ്ബർ കുരു കുഴിച്ചിട്ടു കിളിർത്ത റബ്ബർ തൈ കാട്ടി പുരയിടം തോട്ടമാണ് എന്നു വരുത്തി തീര്‍ത്തും ഭൂമി സര്ക്കാെരിനു കൊടുക്കാതെ രക്ഷിച്ചെടുത്തു.
മുത്തച്ഛനു സാധാരണ എല്ലാ നായന്മാരെപോലെ തന്നെ ജോലി ചെയ്യാൻ താല്പര്യമില്ലാതെ ഇരുന്നതു കൊണ്ടു വസ്തു വകകൾ വിറ്റ് ഓണവും പിറന്നാളും കല്യാണങ്ങളും നടത്തി സുഖമായി ജീവിച്ചു. എന്റെപ അച്ഛന്റെ യൗവ്വന കാലമായപ്പോഴേക്കും തറവാട് ക്ഷയിച്ചു, അച്ഛൻ ആ.ഇീാ ഉം ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിച്ചു പാസ്സായി. 1970 ജോലിയും കൂലിയും ഇല്ലാതെ നടന്ന എല്ലാ ചെറുപ്പക്കാരും നക്സലൈറ്റായതു പോലെ അച്ഛനും അതിൽ ചേര്‍ന്നു പ്രവർത്തിച്ചു. തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ മതിലിൽ എഴുതി വെച്ചതിനു പൊലീസ് തിരയുന്നത് അറിഞ്ഞു അച്ഛൻ വിപ്ലവം പാതി വഴിയിൽ ഉപേക്ഷിച്ചു മുംബൈയിലെ അമ്മാവന്റെ് അടുത്തു പോയി.
മുംബൈയിൽ മാർവഡി കമ്പനിയിൽ ജോലി ചെയ്തിരുന്ന അച്ഛനു സൗദിഅറേബ്യയിൽ വിസയും ജോലിയും കിട്ടി, 4 വര്ഷ്ത്തിനു ശേഷം 555 സിഗരറ്റും സോണി കമ്പനിയുടെ ടേപ്പ് റെക്കോര്‍ഡറുമായി നാട്ടിൽ വന്ന അച്ഛനു കമ്മ്യൂണിസവും തോക്കിൻ കുഴലിലുടെയുള്ള വിപ്ലവവുമെന്നൊക്കെ കേള്ക്കുനന്നത് തന്നെ ദേഷ്യമായിരുന്നു. ആ വരവിൽ തന്നെ അച്ഛൻ സ്കൂൾ ടീച്ചറായ എന്റെു അമ്മയെ വിവാഹം കഴിച്ചു, എനിക്ക് ഒരു ചേട്ടനും ഒരു ചേച്ചിയും. അച്ഛന്റെ ഗള്ഫി ലെ അധ്വാനം കൊണ്ടു വീടു പച്ച പിടിച്ചു.
1980 ൽ മോഹൻലാലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ആയെങ്കിലും എനിക്കപ്പോഴും നസീറിന്റെ സിനിമ തന്നെ ആയിരുന്നു ഇഷ്ടം. പക്ഷെ ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് , സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ സിനിമകൾ മോഹൻലമലിനോടുള്ള ഒരു ഇഷ്ടം വളർത്തി. 1986 ൽ ഇറങ്ങിയ രാജാവിന്റെ മകനോട് കൂടി ഞാൻ മോഹൻലാലിന്റെ കടുത്ത ആരാധകനായി. മോഹൻലാലും ഞാനും നായരാണല്ലോ എന്നത് എനിക്ക് കൂടുതൽ അഭിമാനമേകി. തുമ്പമൺ പഞ്ചായത്ത് മോഹന്ലാഎൽ ഫാന്‍സ് അസോസിയേഷൻ പ്രസിഡന്റ് ആയി എന്നെ തെരഞ്ഞെടുത്തപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യായിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷനു വേണ്ടിയുള്ള അമിത പ്രവർത്തനം മൂലം പ്രീ ഡിഗ്രി ഞാൻ എട്ടു നിലയിൽ പൊട്ടി.
ചേട്ടൻ ഡിപ്ലോമ പാസ് ആയപ്പോൾ അച്ഛന്റെ കമ്പനിയിൽ തന്നെ ജോലി ശരിയാക്കി സൗദിയിൽ പോയി. ചേച്ചിയുടെ കല്യാണം കഴിഞ്ഞു, നാട്ടിൽ പ്രീ ഡിഗ്രി തോറ്റ് ഫാൻസ് അസോസിയേഷൻ പ്രവർത്തനവുമായി നടന്നിരുന്ന എന്നെ അച്ഛന്റെ നിർബന്ധപ്രകാരം ഐടിസിയിൽ ഇലക്ട്രീഷൻ കോഴ്സ് പഠിക്കാൻ ചേർത്തു. അപ്പോഴേക്കും അച്ഛൻ ആരോഗ്യ സ്ഥിതി മോശമായതുകൊണ്ടു ജോലി മതിയാക്കി സൗദിഅറേബ്യയിൽ നിന്നു തിരിച്ചു വന്നിരുന്നു.
ചേട്ടൻ സൗദി അറേബ്യയിൽ എനിക്ക് വിസ ശരിയാക്കിയെങ്കിലും മോഹൻ ലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തനം അവസാനിപ്പിച്ച് പോകാൻ എനിക്ക് തീരെ മനസില്ലായിരുന്നു. എങ്കിലും പോയി. സൗദിയിൽ ഞാൻ ചെന്ന കമ്പനിയിൽ മലയാളി മുസ്ലിങ്ങൾ ആയിരുന്നു കൂടുതൽ. സിനിമയിൽ ജാതിയില്ലായെന്നു വെറുതെ സിനിമാക്കാർ തന്നെ പറയുമെങ്കിലും ഹിന്ദുക്കൾ പൊതുവേ മോഹൻലാൽ ആരാധകരും മുസ്ലിങ്ങൾ മമ്മൂട്ടി ആരാധകരുമായാണ് കണ്ടു വരുന്നത്. മമ്മൂട്ടി ആരാധകരുടെ ഇടയ്ക്കുള്ള എന്റെ ജീവിതം വളരെ ദുസ്സഹമായിരുന്നു. മോഹൻലാലിനെ മമ്മൂട്ടി ആരാധകർ തന്തയ്ക്കു വിളിക്കുമ്പോൾ സ്വന്തം അച്ഛനു പറയുമ്പോലെ എന്റെ ഹൃദയം വേദനിച്ചു.
ദേവാസുരം എന്ന സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു. എല്ലാം നഷ്ടപെട്ട മംഗലശേരി ഇന്ദുചൂടാനായി ഞാൻ സ്വയം മാറുകയായിരുന്നു. ഇന്ദു ചൂടനെ പോലെ നാട്ടുക്കാരെ മാത്രമല്ല സ്ഥലം എസ്ഐയെയയൂം ഞാൻ അടിച്ചു. അവസാനം സഹിക്ക വയ്യാതെ എന്നെ ഊളമ്പാറയിൽ ആക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഞാൻ ഇവിടെയെത്തി. പത്രത്തിൽ നോക്കിയപ്പോഴാണ് പുലി മുരുകൻ നാളെ റിലീസ് ആണെന്ന് അറിയുന്നത്. വാർഡന്റെ കയ്യിൽ നിന്നു മോഷ്ടിച്ച 200 രൂപയുമായി പുളിമുരുകൻ റിലീസ് ചെയ്യുന്ന തിയേറ്റർ ലക്ഷ്യമാക്കി ഞാൻ ഓടി...2002 ൽ എന്റെ കല്യാണം നടക്കുമ്പോൾ മോഹൻലാലിനു തൊണ്ടയ്ക്കു ഓപ്പറേഷൻ നടത്തി ശബ്ദം പോയിരിക്കുകയായിരുന്നു. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജില്ല ഭാരവാഹിയുടെ കൂടെ പ്രിൻസ് സിനിമയുടെ ലൊക്കേഷനിൽ പോയി ഞാൻ കല്യാണ കുറി കൊടുത്തെങ്കിലും അദ്ദേഹം വിവാഹത്തിൽ പങ്കെടുത്തില്ല. കല്യാണ മണ്ഡപത്തിൽ നിൽക്കുമ്പോഴും മോഹൻലാലിനു ശബ്ദം തിരിച്ചു കിട്ടുമോയെന്ന ചിന്ത എന്നെ വല്ലാതെ ഉത്കണ്ഠാകുലനാക്കി. മമ്മൂട്ടി ആരാധകരുടെ കൂടെയുള്ള ജീവിതം മടുത്തു ഞാൻ 2006 ൽ ദുബായിൽ ജോലിക്കു വന്നു.
ആയിടയ്ക്കാണ് ദുബൈയിൽ ഒരു സ്റ്റേജ് ഷോയുമായി ബന്ധപെട്ട് കലാഭവൻ ഷാജിയെന്ന പ്രൊഡക്ഷൻ കണ്ട്രോളർ വരുകയും ഞാനുമായി പരിചയത്തിലാകുകയും ചെയ്തു. എന്റെ മോഹൻ ലാൽ ആരാധന തിരിച്ചറിഞ്ഞ ഷാജി എന്തു കൊണ്ടു എനിക്ക് മോഹൻലാൽ നായകനായ ഒരു സിനിമ ചെയ്തു കൂടായെന്നു ചോദിച്ചു. രണ്ടു കോടി രൂപാ ബഡ്ജറ്റിൽ ഒരു മോഹൻലാൽ സിനിമ ഞങ്ങൾ പ്ലാൻ ചെയ്തു. മോഹൻലാലിനെ കാണാൻ കൊച്ചിയിൽ എത്തിയപ്പോഴാണ് അറിയുന്നത് അടുത്ത 20 വർഷത്തേക്കുള്ള മോഹൻലാലിന്റെ ഡേറ്റ് ആന്റണി പെരുമ്പാവൂരും സുഹൃത്തുക്കളും കൂടി ബുക്ക് വാങ്ങിച്ചിരിക്കുകയാണെന്ന്. മമ്മൂട്ടിയെ വെച്ചു സിനിമ ചെയ്യാൻ എന്നിലെ മോഹൻലാൽ ആരാധകൻ സമ്മതിച്ചില്ല.
അവസാനം രണ്ടാം നിരയിലുള്ള ഒരു നായകനെ വെച്ചു സിനിമ ഷാജിയുടെ സുഹൃത്തായ സംവിധായകൻ സംവിധാനം ചെയ്തു. എന്റെ അച്ഛൻ അവകാശമായി തന്ന രണ്ടേക്കർ റബ്ബർ തോട്ടം രണ്ടു കോടി രൂപയിക്ക് വിറ്റ് സിനിമ പിടിക്കാൻ ഇറങ്ങിയെങ്കിലും പടം 3 കോടി രൂപയിക്കാന് തീര്ന്നറത്. സിനിമ തീര്ന്നറപ്പോഴേക്കും ഞാൻ ഒരു കോടി രൂപയുടെ കടക്കാരനായി മാറിയിരുന്നു. സിനിമ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കോട്ടു ഉയരാത്തതുകൊണ്ടു ആദ്യത്തെ ആഴ്ച തന്നെ തീയറ്ററിൽ നിന്നെടുത്തു മാറ്റി. സിനിമ തിയേറ്ററിൽ ഓടാത്തതുകൊണ്ടു ടിവി ചാനലുകൾ സാറ്റ്ലൈറ്റ് റൈറ്റ് എടുത്തില്ല. വസ്തുവിട്ട രണ്ടു കൊടിയും പോയി ഒരു കോടി കടവുമായി. സിനിമയ്ക്കു വേണ്ടി 6 മാസം നാട്ടിൽ നിന്നതുകൊണ്ടു ദുബായിലെ ജോലിയും നഷ്ടപെട്ടു.
വീട്ടിൽ ബ്ലേഡ് പലിശയ്ക്കു കടം വാങ്ങിയവർ കയറിയിറങ്ങി ബഹളം വെച്ചതോടെ അച്ഛന്റെ ആരോഗ്യ സ്ഥിതി വഷളായി മരിച്ചു. എനിക്ക് ഒരു മകൾ ജനിച്ചു. മോഹൻലാലിന്റ മകളുടെ പെരു തന്നെ എന്റെ മകൾക്കും കൊടുത്തു. വിസ്മയ.അമ്മയുടെ പെന്ഷതൻ കൊണ്ടു എന്റെര കുടുംബവും ജീവിക്കേണ്ട സ്ഥിതിയായി. പക്ഷെ ഞാൻ മോഹന്‍ലാൽ ഫാന്സേ അസോസിയേഷൻ പ്രവര്ത്തയനങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുത്തു എന്റെ വിഷമങ്ങൾ മറക്കാൻ ശ്രമിച്ചു.
കാസിനോവാ എന്ന സിനിമ റിലീസ് ചെയ്യുന്ന ദിവസം മില്മാേ സമരമാണ്.മോഹന്‍ലാലിന്റെ ഫ്ലെക്ഷൽ അഭിഷേകം ചെയ്യാൻ പാലില്ല. വീട്ടിൽ എന്റെ് മകള്‍ക്ക് കൊടുക്കാൻ വെച്ചിരുന്ന പാൽ ഞാൻ മോഹന്ലാ്ലിന്റെഎ ഫ്ലെക്സിൽ അഭിഷേകം ചെയ്യാൻ എടുത്തു കൊണ്ടു പോയത് എന്റെ ഭാര്യക്കും അമ്മയ്ക്കും വലിയ വിഷമം ഉണ്ടാക്കി.
ദേവാസുരം എന്ന സിനിമ എന്നെ വല്ലാതെ സ്വാധീനിച്ചു. എല്ലാം നഷ്ടപെട്ട മംഗലശേരി ഇന്ദുചൂടാനായി ഞാൻ സ്വയം മാറുകയായിരുന്നു. ഇന്ദു ചൂടനെ പോലെ നാട്ടുക്കാരെ മാത്രമല്ല സ്ഥലം എസ്ഐയെയയൂം ഞാൻ അടിച്ചു. അവസാനം സഹിക്ക വയ്യാതെ എന്നെ ഊളമ്പാറയിൽ ആക്കാൻ വീട്ടുകാർ തീരുമാനിച്ചു. ഞാൻ ഇവിടെയെത്തി. പത്രത്തിൽ നോക്കിയപ്പോഴാണ് പുലി മുരുകൻ നാളെ റിലീസ് ആണെന്ന് അറിയുന്നത്. വാർഡന്റെ കയ്യിൽ നിന്നു മോഷ്ടിച്ച 200 രൂപയുമായി പുളിമുരുകൻ റിലീസ് ചെയ്യുന്ന തിയേറ്റർ ലക്ഷ്യമാക്കി ഞാൻ ഓടി...
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍