10,034 രൂപാ വച്ച് 180 മാസ തവണയായി പതിനഞ്ചു വർഷംകൊണ്ട് അടച്ചുതീർക്കേണ്ട ലോൺ; 100 തവണയ്ക്കുമേൽ മുടങ്ങാതെ അടച്ചു കഴിഞ്ഞപ്പോൾ ബാങ്ക് പറയുന്നു ഇനിയും 157 തവണ കൂടി ബാക്കിയുണ്ടെന്ന്! പത്തുലക്ഷത്തിന് മേൽ കൃത്യമായി തവണകളടച്ചിട്ടും വീണ്ടും 16 ലക്ഷത്തോളം അടയ്ക്കാൻ നിർദ്ദേശിച്ച് ഒരു ബാങ്കുകൊള്ള; ന്യൂജൻബാങ്കുകൾ പാവങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തുന്നത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
കൊച്ചി: നീരവ് മോദിയും വിജയ് മല്ല്യയും ശതകോടികളുമായി മുങ്ങി... വീഡിയോകോൺ ഉൾപ്പെടെ തട്ടിപ്പുനടത്തിയതിന്റെയും മറ്റും കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. കോർപ്പറേറ്റുകൾക്ക് വാരിക്കോരി വായ്പ കൊടുക്കുന്ന കാര്യത്തിലും ഒരു ആസ്തിയും നോക്കാതെ സ്നേഹം വാരിക്കോരി ചൊരിയുന്നതിലും ഇന്ത്യയിലെ പൊതുമേഖലാ-സ്വകാര്യ ബാങ്കുകൾ തമ്മിൽ ഒരു വ്യത്യാസവുമില്ല.
അതേസമയം, ലോണിന്റെ ഒരു തിരിച്ചടവ് മുടങ്ങിയാലോ അല്ലെങ്കിൽ എന്തിനേറെ അക്കൗണ്ടിൽ മിനിമം ബാലൻസിന്റെ പേരിൽ പോലും സാധാരണക്കാരനെ പിഴിയുന്നതിന് ബാങ്കുകൾ മുന്നിട്ടിറങ്ങുകയും ചെയ്യും. സർവീസ് ചാർജ് എന്ന പേരിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം പണമീടാക്കിയും ഫൈനിട്ടും ബാങ്കുകൾ ആത്മാർത്ഥത കാണിക്കും. ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐക്ക് എതിരെപ്പോലും വലിയതോതിൽ ഇക്കാര്യത്തിൽ വിമർശനം ഉയരുന്നു. എന്നിട്ടും ഇതിനെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാരോ റിസർവ് ബാങ്കോ ചെറുവിരൽപോലും അനക്കുന്നുമില്ല.
പൊതുമേഖലാ ബാങ്കുകളുടെ കാര്യം ഇതാണെങ്കിൽ ഏതാണ്ട് ബ്ളേഡ് കമ്പനികളുടെ സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ ന്യൂജൻ ബാങ്കുകൾ. മിക്കവയും തട്ടിപ്പിന്റെ നേർച്ചിത്രങ്ങൾ. പാലും പഞ്ചസാരയും വാഗ്ദാനം നൽകി ലോൺ എടുപ്പിക്കും. തുടക്കത്തിൽ പലിശ കുറവാണെന്നും മറ്റ് ബാങ്കുകളേക്കാൾ മാസത്തവണ കുറവാണെന്നുമെല്ലാം ആയിരിക്കും മോഹന വാഗ്ദാനങ്ങൾ. എന്നാൽ അതിന് ശേഷം നടക്കുന്നതെല്ലാം ഉഗ്രൻ തട്ടിപ്പുകളെന്ന പരാതി വ്യാപകമാകുകയാണ്. ലോൺ ക്ലോസ് ചെയ്യാൻ കുറച്ചുകാലമേയുള്ളൂ എന്നു കരുതി സമാധാനിച്ചിരിക്കുന്നവർക്ക് ഇടിത്തീ പോലെയാകും ലോൺ അടച്ചു തീരാൻ ഇനിയും വർഷങ്ങളുണ്ടെന്ന സന്ദേശം ലഭിക്കുക.
ഇത്തരം ചതികളുടെ കഥകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി ചർച്ചയാവുകയാണ്. ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നു. എന്നാൽ ഇപ്പോഴും ഈ ബാങ്കുകളുടെ കൊള്ളയ്ക്കെതിരെ ഒരു നടപടിയും ഉണ്ടാകുന്നില്ല. സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രതിഷേധങ്ങളെല്ലാം ന്യൂജൻ ബാങ്കുകളും കണ്ടില്ലെന്ന് നടിക്കുന്നു. കാരണം ഇടപാടുകാരെ പിഴിയാനുള്ള തന്ത്രമാണ് ഇത്. പലിശ കുറച്ച് ലോൺ അനുവദിക്കും. മാസങ്ങൾ കഴിയുമ്പോൾ പലിശ നിരക്കു മാറ്റും. ഇതോടെ മാസത്തവണകളുടെ എണ്ണം കുത്തനെ കൂടും. മാസം അടയ്ക്കേണ്ട തുകയിൽ മാറ്റം വരുത്താതെയാണ് അടയ്ക്കേണ്ട മാസങ്ങളുടെ എണ്ണംകൂട്ടി നടത്തുന്ന കൊള്ള. അടയ്ക്കേണ്ട തുകയിൽ മാറ്റം വരുത്താത്തതിനാൽ ഇക്കാര്യം അന്വേഷിക്കാത്ത ലോൺ അക്കൗണ്ട് ഉടമ ഇക്കാര്യം അറിയുകയേയില്ല. ഈ ചതിയുടെ കഥപറഞ്ഞ് ഫേസ്ബുക്കിൽ വന്നൊരു പോസ്റ്റ് വലിയ ചർച്ചയാവുകയാണ് ഇപ്പോൾ.
ബാങ്ക് കൊള്ളയുടെ കഥ ഇങ്ങനെ:
സോഷ്യൽ മീഡിയ ചർച്ചയാക്കുന്ന ന്യൂജെൻ ബാങ്ക് കൊള്ളയുടെ കഥയിതാണ്. അദേഹം ഒൻപത് വർഷം മുമ്പ് പത്ത് ലക്ഷം രൂപാ ഒരു ന്യൂ ജെനറേഷൻ ബാങ്കിൽ നിന്നും ഹൗസിങ് ലോൺ എടുത്തു. അക്കാലത്ത് അദ്ദേഹം 2500 രൂപയോളം മാസം അടയ്ക്കുന്ന ടിഡിഎസ് പേയർ ആയിരുന്നു. അതും കൂടി ലാഭിക്കാമല്ലോ എന്ന് ആരെക്കൊയോ ഉപദേശിക്കുകയും കൂടി ചെയ്തിട്ടാണ് അദ്ദേഹം ലോണെടുത്തത്. ഇഎംഐ 10,034 രൂപാ വച്ച് 180 തവണ അതായത് പതിനഞ്ച് വർഷത്തെക്കായിരുന്നു ലോൺ. അദ്ദേഹം മുടങ്ങാതെ അത് അടച്ചും പോന്നു. ഇത് വരെ 104 തവണകളായി 10,40,000 രൂപയ്ക്ക് മുകളിൽ അടച്ചിട്ടുമുണ്ട്.
ഒരു കാഷ്വൽ ടോക്കിൽ 'എന്തിനാ ചേട്ടാ വെറുതെ പലിശ കൊടുക്കുന്നത് ? അതങ്ങ് തീർത്തു കൂടെ ?' എന്ന സുഹൃത്തിന്റെ ചോദ്യം കാര്യമായെടുത്തു. പിറ്റേ ദിവസം തന്നെ തനിക്ക് ലോൺ പെട്ടെന്ന് അടച്ച് തീർക്കാനുള്ള താല്പര്യം ബാങ്കിനെഴുതി. ഏകദേശം 8,24,440 രൂപയാണ് അടയ്ക്കേണ്ട തുകയെന്നാണ് ഇമെയലിലൂടെ ബാങ്കിൽ നിന്നും മറുപടി കിട്ടിയത്. ഒന്നിച്ചടയ്ക്കുകയാണെങ്കിൽ തുക ഇതിൽ നിന്നും കുറയുകയാണല്ലോ വേണ്ടത്, അല്ലെങ്കിൽ തുക ഒന്നിച്ചടച്ചിട്ടെന്ത് ലാഭം എന്നായി അദ്ദേഹത്തിന്റെ ആദ്യ സംശയം. പക്ഷേ അദ്ദേഹം ഞെട്ടിയത് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ പോസ്റ്റിൽ വന്ന ബാങ്കിന്റെ ലെറ്റർ കണ്ടപ്പോഴാണ്.
അതുപ്രകാരം 2031 ൽ മാത്രമേ ലോൺ അക്കൗണ്ട് ക്ലോസ് ആവൂ എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്. അതായത് ഇനി 157 മാസം കൂടി ഇഎംഐ അടയ്ക്കണം 157 ത 10,034 = 15,75,000ത്തോളം രൂപ. 180 മാസം കൊണ്ട് അടച്ചുതീർക്കേണ്ട ലോൺ മുടങ്ങാതെ 100 ന് മുകളിൽത്തവണ അടച്ചു കഴിഞ്ഞപ്പോൾ ബാങ്ക് പറയുന്നു ഇനിയും 157 തവണ കൂടി ബാക്കിയുണ്ടെന്ന്! ഇത് ബാങ്കിന്റെ ഉഡായിപ്പാണോ അതോ ലോണെടുക്കുമ്പോൾ അദ്ദേഹത്തിനുണ്ടായ ശ്രദ്ധക്കുറവാണോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.
പുതുക്കിയ പലിശ നിരക്ക് അനുസരിച്ചു ഇഎംഐയുടെ എണ്ണത്തിൽ മാറ്റം വരാം. എന്നാൽ അതൊരിക്കലും ആദ്യം തീരുമാനിച്ച അത്രയും ആകണമെന്നില്ല, തിരിച്ചടവ് മുടങ്ങിയിട്ടുണ്ടെങ്കിലും അത് സംഭവിക്കാം. എങ്കിലും ഇത്രയധികം വ്യത്യാസം അസ്വാഭാവികമാണെന്നാണ് അഭിപ്രായമാണ് പൊതുവിൽ ഉയരുന്നത്. ലോൺ എടുത്തത് ഫ്ളോട്ടിങ് റേറ്റിൽ ആണെങ്കിൽ ഈ ചതി സംഭവിക്കുമെന്നാണ് പൊതുവേ ഉയരുന്ന വാദം. പലിശ ഉയർന്നപ്പോൾ ഇഎംഐ മാറാതെ ലോൺ കാലയളവ് ബാങ്ക് വർധിപ്പിച്ചു. അതുകൊണ്ട് ഇന്ററസ്റ്റ്് കംപോണേന്റ് ഇപ്പോളും ഇഎംഐയിൽ സിംഹഭാഗവും ആയി തുടരും. ലോൺ ഡോക്യുമെന്റ് ഫിൽ ചെയ്തത് ഫ്ളോട്ടിങ് റേറ്റ് ആയത് അറിവില്ലായ്മ മൂലമോ ബാങ്ക് ചതിച്ചതോ ആവും. പക്ഷേ ഇനി ഈ അധിക തുക അടയ്ക്കാൻ വായ്പ എടുത്തയാൾ നിർബന്ധിതനാണെന്നതാണ് വസ്തുത.
ഓരോ മൂന്നു മാസത്തിലും പലിശ പുതുക്കി നിശ്ചയിക്കും. നൂറു മാസങ്ങൾക്കുള്ളിൽ പലിശ നിരക്കിൽ വന്നിട്ടുള്ള വ്യത്യാസങ്ങൾ കൂടി കണക്കിലെടുക്കണം. ഇഎംഐ സ്ഥിരമായി കണക്കാക്കുവാൻ പാടില്ലെന്നാണ് വിദഗ്ദ്ധർ നൽകുന്ന ഉപദേശം. പലിശയിൽ മാറ്റം വരുത്തുന്നത് നമ്മൾ അറിയില്ല. അതിന് പകരം തവണ കൂടിക്കൊണ്ടിരിക്കും. മറ്റൊരു അപകടം ഉണ്ട്. ഇത് ക്ലോസ് ചെയ്യാൻ ചെല്ലുമ്പോൾ വലിയൊരു തുക ക്ലോസിങ് ഫീസ് ഈടാക്കും. അതുകൊണ്ടു വളരെ ചെറിയൊരു തുക നിലനിർത്തിക്കൊണ്ടു ബാക്കി അടക്കുക മാത്രമാണ് പോംവഴി. ആ പണം രണ്ടോ മൂന്നോ തവണ കൊണ്ട് അടച്ചു തീർത്താൽ ക്ലോസിങ് ഫൈൻ ഉണ്ടാവില്ല. അങ്ങനെ രക്ഷപ്പെടാം. പലപ്പോഴും ലോൺ ഒറ്റയിടിക്ക് ക്ലോസ് ചെയ്യുന്നത് ബാങ്കുകൾക്ക് കൂടുതൽ ഗുണകരമാകുന്നത് ലോൺ ക്ലോസിങ് തുക കാരണമാണ്.
മിക്ക ബാങ്കുകളും വായ്പാ തുക ഈടാക്കുന്നത് ഇന്ന് ബാങ്കിലൂടെയാണ്. ചിലപ്പോഴൊക്കെ തിരിച്ചടവ് മടുങ്ങാം. ഏജന്റ് പണം വാങ്ങിയ ശേഷം അടയ്ക്കാൻ മുടങ്ങിയാലും ഇതേ പ്രശ്നം വരും. എന്നാൽ ഏജന്റുമാർ കൈയിൽ നിന്ന് പണം വാങ്ങുമ്പോൾ ചെക്ക് ബൗൺസ് തുക ഈടാക്കില്ല. ഇത് കെട്ടിക്കിടന്നും വലിയ തുകയായി മാറും. ലോൺ അടച്ച് തീരാതെ വരുമ്പോൾ അന്വേഷിക്കും. അപ്പോൾ മാത്രമാകും ഇക്കാര്യം അറിയുക. ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ലോൺ തട്ടിപ്പ് ഉന്നയിച്ച് നൽകിയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നത്.
പോസ്റ്റ് ചുവടെ:
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്