എസ് ബി ഐ നടത്തിയത് ഇടപാടുകാരുടെ കീശ കൊള്ളയടിക്കാനുള്ള ശ്രമംതന്നെയെന്നു വ്യക്തമാകുന്നു; ബഡ്ഡി ഉപയോക്താക്കൾക്കാണ് സർവീസ് ചാർജെന്നു പറഞ്ഞത് വീണിടത്തു കിടന്നുരുളൽ; ബഡ്ഡിക്ക് എടിഎം സൗകര്യം തുടങ്ങിയിട്ടില്ല; 25 രൂപ പിടിക്കാൻ തീരുമാനിച്ചത് എല്ലാ ഇടപാടുകൾക്കുമെന്നു വ്യക്തം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എസ് ബി ഐ വീണ്ടും ഇടപാടുകാരെ പറ്റിച്ചു. എടിഎം വഴിയുള്ള ഓരോ പണം പിൻവലിക്കലിനും ഇരുപത്തഞ്ചു രൂപ സർവീസ് ചാർജ് ഈടാക്കാൻ ബാങ്ക് തീരുമാനിച്ചത് എല്ലാവർക്കും ബാധകമാകുന്ന നിലയിലെന്നു വ്യക്തമാകുന്നു. പിന്നീട് വിവാദമായപ്പോൾ അത് ബഡ്ഡി ഇടപാടുകാർക്കു മാത്രമാണെന്നു വീണിടത്തു കിടന്നുരുണ്ടാണ് എസ് ബി ഐ തടി രക്ഷിച്ചതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബഡ്ഡി ഇടപാടുകാർക്ക് എടിഎം സൗകര്യം നൽകുന്നതിനായി ഇതുവരെ നടപടികളൊന്നുമായിട്ടില്ലെന്നും അതേക്കുറിച്ച് ബാങ്ക് ആലോചിച്ചു വരുന്നതേയുള്ളുവെന്നുമാണ് എസ് ബി ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞദിവസമാണ് ജൂൺ ഒന്നുമുതൽ എടിഎം വഴിയുള്ള ഓരോ പിൻവലിക്കലിനും ഇരുപത്തഞ്ചു രൂപ പിടിക്കാൻ ബാങ്ക് തീരുമാനിച്ച് ഉത്തരവിറക്കിയത്. ജൂൺ ഒന്നു മുതൽ പുതിയ നിരക്കുകൾ ബാധകമാകുമെന്നും ബാങ്കിന്റെ കോർപറേറ്റ് വെബ്സൈറ്റിലൂടെ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു. ഇക്കാര്യം മാധ്യമങ്ങൾ വിവാദമാക്കിയപ്പോൾ ഉത്തരവിലെ അവ്യക്തതയാണെന്നും ബഡ്ഡി മൊബൈൽ വാലറ്റ് ഉപയോഗിക്കുന്നവർ എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിനാണ് സർവീസ് ചാർജെന്നും ബാങ്ക് വിശദീകരിക്കുകയായിരുന്നു.
ആദ്യം ഇറക്കിയ സർക്കുലറിൽ അവ്യക്തതയുണ്ടായിരുന്നെന്നു കാട്ടി തിരുത്തിയതും തടിരക്ഷിക്കാനുള്ള ശ്രമമായിരുന്നെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഉത്തരവ് വിവാദമായി മണിക്കൂറുകൾക്ക് അകം എടിഎം പിൻവലിക്കലിനുള്ള സർവീസ്ചാർജ് ബഡ്ഡി ഉപയോക്താക്കൾക്കാണെന്ന് ആദ്യംതിരുത്തി. പിന്നീട് മെട്രോ നഗരങ്ങളിൽ എട്ട് ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ പത്ത് ഇടപാടുകളും സൗജന്യമാണെന്നും കൂടുതൽ വിശദീകരണം നൽകി വീണ്ടും ഉത്തരവിറക്കുകയും ചെയ്തു. ഇതെല്ലാം പറ്റിയ വീഴ്ച മറയ്ക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ബഡ്ഡി മൊബൈൽ വാലറ്റിനെ എടിഎം സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഇതുവരെ യാതൊരു നടപടിയും ബാങ്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരത്തിൽ ഒരു ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിനെക്കുറിച്ചു ജൂണിനു ശേഷം ചിന്തിക്കാൻ മാത്രമാണ് ബാങ്ക് തീരുമാനിച്ചിട്ടുള്ളത്.അടിയന്തര തുക കൈമാറ്റം (ഐഎംപിഎസ്), കീറിയതും മുഷിഞ്ഞതുമായ നോട്ടുകളുടെ മാറ്റം, എടിഎം ബിസിനസ് കറസ്പോണ്ടൻസ്, പതിനായിരം രൂപവരെയുള്ള ഇടപാടുകൾ നടത്തുന്ന ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ നാലുകാര്യങ്ങൾ ഇനം തിരിച്ചായിരുന്നു ഉത്തരവ്. ഇവയ്ക്ക് സർവീസ് ചാർജ് പുതിയതായി ഈടാക്കുകയോ സർവീസ് ചാർജിൽ മാറ്റം വരുത്തുകയോചെയ്യുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
എസ്ബിറ്റി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ച ഏപ്രിൽ ഒന്നിന് മിനിമം ബാലൻസ് അടക്കമുള്ള കാര്യങ്ങളിൽ പുതിയ നിബന്ധന എസ് ബി ഐ കൊണ്ടുവന്നിരുന്നു. ബ്ലേഡ് കമ്പനികളേക്കാൾ വലിയ കഴുത്തറപ്പാണ് ബാങ്ക് നടത്തുന്നതെന്നായിരുന്നു അന്നുതന്നെ ആരോപണം ഉയർന്നത്. അതിനു പിന്നാലെയാണ് ജൂൺ മുതൽ പുതിയ സർവീസ് ചാർജ് കൊണ്ടുവന്നു ഇടപാടുകാരെ കൊള്ളയടിക്കാൻ ബാങ്ക് നീക്കം നടത്തിയത്. പ്രതിഷേധമുണ്ടായപ്പോൾ ഏതെങ്കിലും വിധത്തിൽ തടിരക്ഷിക്കുക എന്നതുതന്നെയാണ് ബാങ്ക് സ്വീകരിച്ച നയം. വിവാദമായാൽ പിൻവലിക്കാൻ ലക്ഷ്യമിട്ടുതന്നെയാണ് ഉത്തരവിറക്കിയതെന്നും ബാങ്കുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
എസ്ബിറ്റിയെ ലയിപ്പിച്ച സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന കേരളത്തിൽനിന്നുതന്നെയാണ് പുതിയ ഉത്തരവിനെതിരേ എതിർപ്പു ശക്തമായി ഉയർന്നത്. ജൂൺ ഒന്നുമുതൽ ഏർപ്പെടുത്തിയ മാറ്റങ്ങളിൽ ജനങ്ങൾക്കു നേരിട്ടു നഷ്ടമുണ്ടാക്കുന്ന എടിഎം നിബന്ധന ഒഴികെയുള്ളവ അതേപടി നിലനിർത്തിയിട്ടുണ്ടെന്നതുതന്നെയാണ് കൗതുകകരമായ കാര്യം. ഉത്തരവ് പൂർണമായി പിൻവലിക്കാൻ എസ് ബി ഐ തയാറായിരുന്നില്ല. മാത്രമല്ല, പ്രതിഷേധം ശക്തമായപ്പോഴും ഉത്തരവ് തിരുത്തുന്നതിനു പകരം ട്വീറ്റിലൂടെ ചില മറുപടികളായി തങ്ങളുടെ ഉത്തരവിൽ അവ്യക്തതയുണ്ടായെന്ന ഒഴുക്കൻ മറുപടി മാത്രമാണ് ബാങ്ക് നൽകിയത്.
വീണ്ടും പ്രതിഷേധം നിയന്ത്രിക്കാനാവാതെ വന്നപ്പോൾ മാത്രം ഉത്തരവ് പുതുക്കുകയായിരുന്നു. ആദ്യത്തെ ഉത്തരവിൽ ഓരോ വരി ചേർത്ത് വ്യക്തതവരുത്തെന്ന വ്യാജേനെ പ്രതിഷേധത്തിന്റെ മുനയൊടിക്കുക മാത്രമാണ് ബാങ്ക്ചെയ്തത്. അതായത്, സമീപഭാവിയിൽ പുതിയ സർവീസ് ചാർജുകൾ ഈടാക്കുന്നതിനുള്ള തന്ത്രമാണ് ബാങ്ക് തയാറാക്കുന്നതെന്നും സൂചനയുണ്ട്. പുതിയ സർവീസ് ചാർജുകൾ ഈടാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിരവധി അക്കൗണ്ടുടമകൾ എസ് ബി ഐയിലെ അക്കൗണ്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഇതും പുനർചിന്തനത്തിന് ബാങ്കിനെ പ്രേരിപ്പിച്ചു.
ഉത്തരവും പ്രതിഷേധവും ചർച്ച ചെയ്യാൻ ബാങ്ക് ഉന്നതരുടെ യോഗം മൂന്നാറിൽ
അതിനിടെ, എസ് ബി ഐ കേരള സർക്കിൾ ജനറൽ മാനേജർ വിളിച്ചു ചേർത്ത കേരളത്തിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗം മൂന്നാറിൽ തുടങ്ങി. വിവാദ ഉത്തരവിന് മുമ്പാണ് യോഗം വിളിച്ചതെങ്കിലും ചർച്ചയാകുന്നതു മുഴുവൻ ഉത്തരവും അതിനുശേഷമുണ്ടായ പ്രതികരണവുമാണ്. ബാങ്ക് ഇത്തരത്തിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. താൽകാലികമായി ഉത്തരവ് പിൻവലിച്ചെങ്കിലും മറ്റെന്തെങ്കിലും മാർഗത്തിൽ കൂടുതൽ ചാർജുകൾ ഏർപ്പെടുത്തും. ഇതെങ്ങനെ വേണമെന്ന കാര്യത്തിൽ കേരളത്തിലെ ബാങ്ക് ഉന്നതോദ്യോഗസ്ഥരുടെ അഭിപ്രായം തേടുക എന്ന ഉദ്ദേശവും യോഗത്തിനുണ്ട്. ചീഫ് ജനറൽ മാനേജർമാരും റീജണൽ മാനേജർമാരും പങ്കെടുക്കുന്ന യോഗം ഇന്നു സമാപിക്കും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍