ഏഴ് പതിറ്റാണ്ട് തെങ്ങിൻ തണലിൽ മലയാളിയെ സേവിച്ച എസ് ബി ടിക്ക് ഇന്ന് അന്ത്യാഭിവാദ്യം; നാളെ മുതൽ എല്ലാ ബ്രാഞ്ചുകളും ബോർഡ് മാറ്റി എസ് ബി ഐ ആകും; ഒറ്റ ശാഖ പോലും തൽകാലം പൂട്ടില്ല; ഓൺലൈൻ ബാങ്കിങ് തൽകാലം എസ് ബി ടിയുടെ പേരിൽ തന്നെ; ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിൽ എസ് ബി ഐയും
കൊച്ചി : ലോകത്തെതന്നെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറുന്ന എസ്ബിഐയിൽ എസ്ബിറ്റി ലയിക്കുന്നതോടെ തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിന്റെ സ്മരണയുണർത്തുന്ന ബാങ്കും ഇല്ലാതാകുകയാണ്. കൊച്ചി രാജ്യത്തിന്റെ സ്മരണയുണർത്തുന്നതായിരുന്നു ബാങ്ക് ഓഫ് കൊച്ചിൻ. കൊച്ചിയുടെ സ്വന്തം ബാങ്കെന്ന നിലയിൽ 1928ൽ രൂപംകൊണ്ട ബാങ്ക് ഓഫ് കൊച്ചിൻ 1985ൽ എസ്ബിഐയിൽ നിർബന്ധിതമായി ലയിപ്പിക്കപ്പെട്ടു. ഇപ്പോഴിതാ എസ് ബി ടിയും. അങ്ങനെ കേരളത്തിന്റെ സ്വന്തം ബാങ്ക് ഇല്ലാതവുകയാണ്. ശനിയാഴ്ച മുതൽ 'തെങ്ങിൻതണലില്ലാത്ത', സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുദ്രപേറി ഈ ശാഖകൾ ഇടപാടുകാരെ വരവേൽക്കും.
എല്ലാ ശാഖകളിലും ശനിയാഴ്ചയോടെ എസ്.ബി.ഐ.യുടെ ബോർഡുകൾ വെയ്ക്കും. എസ്.ബി.ഐ.യുടെയും ലയിക്കുന്ന ബാങ്കുകളുടെയും അക്കൗണ്ട്, ഇടപാട് എന്നിവ സംബന്ധിച്ച വിവരങ്ങൾ ഏകോപിപ്പിക്കുന്നത്(ഡാറ്റാ ലയനം) ഏപ്രിൽ 23-നേ പൂർത്തിയാവൂ. ഇന്റർനെറ്റ് ബാങ്കിങ്ങിൽ മാത്രമാണ് ഉടൻ മാറ്റംവരുന്നത്. ലയനത്തിനുശേഷം എസ്.ബി.ടി അക്കൗണ്ടുള്ളവരും ഇന്റർനെറ്റ് ബാങ്കിങ്ങിനായി www.onlinesbi.com എന്ന സൈറ്റിലാണ് പ്രവേശിക്കേണ്ടത്. ഓൺലൈൻ ഇടപാടുകൾക്ക് ഇനിയൊരു അറിയിപ്പ് വരുന്നതുവരെ നിലവിലുള്ള ബാങ്ക് തന്നെ തിരഞ്ഞെടുക്കണമെന്നും എസ്.ബി.ഐ. എസ്.എം.എസിലൂടെ ഇടപാടുകാരെ അറിയിച്ചിട്ടുണ്ട്.
എസ്.ബി.ഐ.യിൽ ലയിച്ചെങ്കിലും എസ്.ബി.ടി. തത്കാലം ശാഖകളൊന്നും പൂട്ടില്ല. ശാഖകളിലെ ജീവനക്കാർക്കും മാറ്റമില്ല. അക്കൗണ്ട് നമ്പരോ പാസ് ബുക്കോ ഇപ്പോൾ മാറുന്നില്ല. ചെക്ക് ബുക്കും ഇന്റർനെറ്റ് സൗകര്യവും തുടർന്നും ഉപയോഗിക്കാം. ജൂൺവരെ നിലവിലുള്ള ചെക്ക് ബുക്കും പാസ് ബുക്കും ഉപയോഗിക്കാം. അടുത്തടുത്തുള്ള 160 ശാഖകൾ സ്ഥലപ്പേരിൽ അല്പം മാറ്റംവരുത്തി നിലനിർത്തും. ഒരേസ്ഥലത്ത് രണ്ട് ശാഖകൾ വരുമ്പോഴുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണിത്. ഇവയുടെ ഐ.എഫ്.എസ്.സി. കോഡ് മാറില്ല.
എസ്.ബി.ടി.യുടെ അവസാനത്തെ ഔദ്യോഗികചടങ്ങ് വെള്ളിയാഴ്ച മൂന്നിന് പൂജപ്പുരയിലെ ആസ്ഥാനത്ത് നടക്കും. പോസ്റ്റൽ സർവീസസ് ഡയറക്ടർ തോമസ് ലൂർദ് രാജ് എസ്.ബി.ടി. മാനേജിങ് ഡറക്ടർ സി.ആർ. ശശികുമാറിന് നൽകി കവർ പ്രകാശനം ചെയ്യും.
എസ്.ബി.ടി.ക്ക് കേരളത്തിൽ 888 ശാഖകളുണ്ട്; എസ്.ബി.ഐ.ക്ക് 483-ഉം. എസ്.ബി.ടി.യോടൊപ്പം എസ്.ബി.ഐ.യിൽ മറ്റ് നാലു ബാങ്കുകൾക്ക് കേരളത്തിൽ വളരെക്കുറച്ച് ശാഖകളേയുള്ളൂ. ഏതാണ്ട് 1400-ഓളം ശാഖകളുള്ള വിപുലമായ ശൃംഖലയായിരിക്കും കേരളത്തിൽ ഇനി എസ്.ബി.ഐ.ക്കുണ്ടാവുക. എസ്.ബി.ടി.യുടെ പൂജപ്പുരയിലെ ആസ്ഥാനമന്ദിരമായിരിക്കും കേരളത്തിലെ എസ്.ബി.ഐ.യുടെ മേഖലാ ആസ്ഥാനം. ഇപ്പോൾ എസ്.ബി.ഐ.യുടെ മേഖലാ ഓഫീസ് പ്രവർത്തിക്കുന്നിടത്തുനിന്ന് ആഴ്ചകൾക്കകം ഇവിടേക്ക് പ്രവർത്തനം മാറ്റും.
എസ്.ബി.ടി. മേധാവിയുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടർന്ന് എന്ത് പദവി വഹിക്കുമെന്ന കാര്യത്തിൽ ദിവസങ്ങൾക്കകം തീരുമാനമുണ്ടാകും.
ലയിക്കുന്നത് കേരളത്തിന്റെ സ്വന്തം ബാങ്ക്
ഏഴു പതിറ്റാണ്ടിലേറെക്കാലം കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന നിലയിൽ പ്രവർത്തിക്കുകയും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ പല തലത്തിലും സ്വാധീനിക്കുകയും ചെയ്ത എസ്ബിറ്റി ചരിത്രമായി മാറുമ്പോൾ കേരളത്തിനു നഷ്ടമാകുന്നതു സംസ്ഥാനത്തെ ഏക പൊതു മേഖല വാണിജ്യ ബാങ്കാണ്.
കേരളം ആസ്ഥാനമായുള്ള വാണിജ്യ ബാങ്കുകളിൽ ഏറ്റവും വലുത് എന്ന സ്ഥാനം എസ്ബിറ്റി എക്കാലത്തും നിലനിർത്തി. ഇന്ന് അവസാനിക്കുന്ന സാമ്പത്തിക വർഷത്തെ കണക്കുകൾ പിന്നീടു മാത്രമേ തയാറാകൂ. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാങ്കിന്റെ മൊത്തം ബിസിനസ് 1,68,123 കോടി രൂപയിലെത്തിയിരുന്നു. ഇതിൽ 1,01,119 കോടിയും നിക്ഷേപമായി ലഭിച്ചതാണ്. കേരളം ആസ്ഥാനമായുള്ള ബാങ്കുകളിൽ ആയിരത്തിലേറെ ശാഖകളുള്ള രണ്ടു ബാങ്കുകളിലൊന്നെന്ന സ്ഥാനവും എസ്ബിറ്റിക്ക് അവകാശപ്പെട്ടത്.
1252 ശാഖകളുള്ള ഫെഡറൽ ബാങ്കിന്റെ തൊട്ടുപിന്നിലാണ് 1177 ശാഖകളുള്ള എസ്ബിറ്റി. ജീവനക്കാരുടെ എണ്ണത്തിൽ എസ്ബിറ്റിക്കാണ് ഒന്നാം സ്ഥാനം: 14,892 പേർ. എസ്ബിറ്റിയുടെ 79.09% ഓഹരികളും എസ്ബിഐയുടെ പക്കലാണ്. 0.89% ഓഹരികൾ കേരള സർക്കാരിന്റേത്. 60,000 വരുന്ന വ്യക്തിഗത ഓഹരി ഉടമകൾ. എസ്ബിറ്റിയുടെ ഓരോ 10 ഓഹരിക്കും എസ്ബിഐയുടെ 22 ഓഹരി പകരം നൽകിയാണു ലയനം.
എസ് ബി ഐ 50 വമ്പന്മാരുടെ പട്ടികയിലെത്തും
എസ്ബിറ്റി ഉൾപ്പെടെ അഞ്ച് അനുബന്ധ ബാങ്കുകളെ ഏറ്റെടുത്തു ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിലേക്കു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും. കാനഡയിലെ ബാങ്ക് ഓഫ് മോൺട്രിയോൾ, ഡെന്മാർകിലെ ഡാൻസ്കെ ബാങ്ക്, ജപ്പാനിലെ സുമിട്ടോമോ മിത്സൂയി എന്നിവയ്ക്കൊപ്പം എത്തുന്ന എസ്ബിഐക്ക് പട്ടികയിൽ സ്ഥാനം 45 ആയിരിക്കുമെന്നു കണക്കാക്കുന്നു.
എസ്ബിഐ 32,18,498 കോടി രൂപയുടെ ബാങ്ക് എന്ന നിലയിലേക്കാണ് ഉയരുന്നത്. ശാഖകളുടെ എണ്ണം 23,889ൽ എത്തും. ജീവനക്കാരുടെ എണ്ണമാകട്ടെ 2,71,765 ആയി ഉയരും. അക്കൗണ്ടുകളുടെ എണ്ണം 55 കോടിയിൽനിന്ന് 75 കോടിയാകും. ആകെ നിക്ഷേപം 26,04,473 കോടി രൂപ. എടിഎമ്മുകളുടെ എണ്ണം 58,000 ആകും. നിലവിൽ എസ്ബിഐയുടെ വിപണി വിഹിതം 17 ശതമാനമാണ്. അത് 23 ശതമാനത്തിലേക്കാണ് ഉയരുന്നത്. അതേസമയം, മൂലധന പര്യാപ്തത അനുപാതം 13.73 ശതമാനത്തിൽനിന്ന് 13.73 ശതമാനമാകും.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍