പരസ്യത്തിൽ മോദിയുടെ ചിത്രം നൽകി അഭിനന്ദിച്ചത് വെറുതെയായില്ല; കറൻസി നിരോധനത്തിന്റെ 'സുഖത്തിൽ' ദിവസം അമ്പതുലക്ഷം ഇടപാടു നടത്തി റെക്കോഡിട്ട് പേ ടിഎം; ആയിരക്കണക്കിന് സ്റ്റാഫിനെ പുതുതായി നിയമിച്ച് കച്ചവടം കൊഴുപ്പിക്കാൻ ഡിജിറ്റൽ വാലറ്റ് കമ്പനികൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കേന്ദ്രസർക്കാർ കള്ളപ്പണം പിടിച്ചെടുക്കുന്നതിനായി 500, 1000 രൂപ കറൻസികൾ പിൻവലിച്ചപ്പോൾ കോളടിച്ചത് പേടിഎം പോലുള്ള ഡിജിറ്റൽ വാലറ്റ് കമ്പനികൾക്ക്. സാധാരണക്കാർക്ക് നോട്ടുകൾ പിൻവലിച്ചതിനെ തുടർന്നുണ്ടായ ദുരിതങ്ങൾ കൂടുന്നുവെന്ന വിമർശനം ശക്തമാകുമ്പോഴാണ് ഡിജിറ്റൽ ഇടപാടുകൾ വർധിച്ചതോടെ പേടിഎം അടക്കമുള്ള ഡിജിറ്റൽ വാലറ്റ് കമ്പനികൾ റെക്കോഡ് ഇടപാടുകളുമായി മുന്നേറുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ ജനങ്ങളുടെ ബാങ്ക് ഇടപാടുകൾക്ക് വലിയ നിയന്ത്രണം ഏർപ്പെടുത്തി പണം പെട്ടെന്ന് ബാങ്കുകളിൽ നിന്ന് തിരിച്ചെടുക്കാനാകാത്ത വിധം വ്യവസ്ഥ ചെയ്തത് മനപ്പൂർവമാണെന്ന മട്ടിൽ വിമർശനങ്ങളും ഉയരുന്നു.
കറൻസി നിരോധനം പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസങ്ങളിൽ മോദിയുടെ ചിത്രവുമായി, അദ്ദേഹത്തെ അഭിനന്ദിച്ച് പേ ടിഎം പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകിയതും ഇതോടെ ചർച്ചയായിട്ടുണ്ട്. റിലയൻസ് ജിയോയുടെ പരസ്യങ്ങളിൽ മോദിയുടെ ചിത്രം അംബാനിമാർ ഉപയോഗിച്ചതിനെ ചൊല്ലി ഉയർന്ന വിവാദങ്ങൾ ഒരുവിധം കെട്ടടങ്ങിയതിനു പിന്നാലെ മോദിയുടെ പ്രഖ്യാപനത്തിലൂടെ നേട്ടമുണ്ടാക്കുന്ന മറ്റൊരു സ്ഥാപനം മോദിയുടെ ചിത്രം പരസ്യത്തിൽ നൽകിയതിനെ ചൊല്ലിയാണ് ചർച്ചകൾ സജീവമാകുന്നത്.
'ഇനി എടിഎം ഇല്ല, പേ ടിംഎം കരോ' എന്ന മുദ്രാവാക്യമുയർത്തിയാണ് നവംബർ ഒമ്പതിനും പത്തിനും മിക്ക മാദ്ധ്യമങ്ങളിലും കമ്പനി പരസ്യം നൽകിയത്. രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ പണമിടപാട് സ്ഥാപനമാണ് പേടിഎം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനംകൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടാക്കുന്നത് പേടിഎമ്മിനാണെന്നും എന്താണ് ഇതിന്റെ പിന്നിലെ ഡീൽ എന്നും ചോദിച്ച് ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ ഈ വിഷയം ട്വീറ്റിലൂടെ ഉന്നയിക്കുകയും ചെയ്തിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ ഏറ്റവും ബോൾഡായ തീരുമാനമെടുത്ത പ്രധാനമന്ത്രിക്ക് അഭിനന്ദനം അറിയിച്ചാണ് കമ്പനി പരസ്യം നൽകിയത്.
നോട്ടുകൾ പിൻവലിച്ച് ഏതാണ്ട് ഒരാഴ്ച പിന്നിടുമ്പോൾ പേടിഎമ്മിലൂടെ ശരാശരി 50 ലക്ഷം ഇടപാടുകളാണ് പ്രതിദിനം നടക്കുന്നത്. ഏതാണ്ട് 24,000 കോടി രൂപ ക്രയവിക്രയം ചെയ്യപ്പെടുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ വാലറ്റ് കമ്പനിയെന്ന നിലയിലേക്ക് ഉയർന്നിരിക്കുകയാണ് കമ്പനി. രൂപയുടെ ഉപയോഗത്തിൽനിന്നു മൊബൈൽ ഇടപാടുകളിലേക്കു മാറുന്നതിനുള്ള സുവർണാവസരമാണ് രാജ്യത്തു സംജാതമായിരിക്കുന്നതെന്ന് പേടിഎം സീനിയർ വൈസ് പ്രസിഡന്റ് നിതിൻ മിശ്ര അഭിപ്രായപ്പെടുന്നു.
മോദിയുടെ പ്രഖ്യാപനത്തിന് മുമ്പ് ആഴ്ചയിൽ പേടിഎമ്മിലൂടെ ശരാശരി മൂന്നു തവണ മാത്രം ഇടപാടുകൾ നടത്തിയിരുന്നവർ ഇപ്പോൾ 18 തവണ വരെ ഇടപാടുകൾ നടത്തുന്നുണ്ട്. കറൻസി നിരോധനം പ്രഖ്യാപിച്ചതിനു പിന്നാലെ പേടിഎം മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണം 200 ശതമാനം വർധിച്ചു. കഴിഞ്ഞ ആഴ്ച പേടിഎമ്മിലൂടെ നടന്ന ഇടപാടുകളുടെ കണക്കിൽ 250 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.
മറ്റു ഡിജിറ്റൽ പേഴ്സ് കമ്പനികളും നേട്ടമുണ്ടാക്കുന്നുണ്ടെങ്കിലും പേടിഎമ്മിന്റെയത്ര നില മെച്ചപ്പെട്ടിട്ടില്ല. മൊബിക്വിക്കും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ഇടപാടുകളുടെ കണക്കിൽ വർധന രേഖപ്പെടുത്തി. പ്രതിദിനം ശരാശരി രണ്ടു ലക്ഷം പേർ മൊബിക്വിക്കിലേക്കും എത്തുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യം മുതലാക്കി ഇടപാടുകൾ വളരെ വേഗം വിപുലപ്പെടുത്തി വിപണിയിൽ ആധിപത്യം നേടാനുള്ള മത്സരം ഡിജിറ്റൽ വാലറ്റ് കമ്പനികൾ തമ്മിൽ തുടങ്ങിക്കഴിഞ്ഞു. പേടിഎം വരുംദിവസങ്ങളിലെ തിരക്കുകളെ നേരിടാൻ പുതുതായി 10,000 ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുകയാണ്. മൊബിക്വിക്കും ഇതേ പാതയിലാണ്.
പേടിഎം അക്കൗണ്ടുകളിലേക്ക് എത്തുന്ന പണത്തിന്റെ അളവിൽ കഴിഞ്ഞ ആഴ്ച മാത്രം ആയിരം ശതമാനം വളർച്ചയാണ് ഉണ്ടായത്. എത്തുന്ന ആൾക്കാരുടെ എണ്ണത്തിൽ 700 ശതമാനവും വർധനവുണ്ടായി. ചെറുകിട കടകളിലും ഫാർമസികളിലും റസ്റ്റൊറന്റുകളിലും പമ്പുകളിലുമെല്ലാം മൊബൈൽ വാലറ്റുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറൻസി ഇടപാടുകൾ നിരുത്സാഹപ്പെടുത്താനുദ്ദേശിച്ച് കേന്ദ്ര സർക്കാർ സാമ്പത്തിക നടപടികൾ ശക്തമാക്കുമ്പോൾ കോളടിച്ചിരിക്കുന്നത് ഇത്തരം കമ്പനികളാണ്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍