മെയ്ക് ഇൻ ഇന്ത്യയിൽ റബറും; ഇറക്കുമതി തീരുവ അഞ്ച് ശതമാനം കൂട്ടി; റബർ കൃഷിക്കും കർഷകർക്കും താങ്ങാവാൻ പുതിയ തീരുമാനവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പ്രകൃതിദത്ത റബറിന്റെ ഇറക്കുമതി തീരുവ കൂട്ടി. 20 ൽനിന്ന് 25 ശതമാന മായണ് തീരുവ കൂട്ടിയത്. ധന വിനിയോഗ ബില്ലിന്റെ ചർച്ചക്കിടെ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റി ലിയാണ് ഈ വിവരം ലോക സഭയിൽ അറിയിച്ചത്. തീരുമാനം ധന ബില്ലിൽ ഉൾപ്പെടുത്തി. റബർ കൃഷിക്കും കർഷകനും പ്രോത്സാഹനമായി മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര വിലയനുസരിച്ച് ആർ.സി.സിഫ4 ഇനം റബറിന് കിലോഗ്രാമിന് 113 രൂപയാണ് നിലവിലെ വില. അഞ്ച് ശതമാനം തീരുവ വരുന്നതോടെ വിലയിൽ ആറ് രൂപയുടെ വർധനവ് ഉണ്ടാകും. ഇതുപ്രകാരം കർഷകർക്ക് കിലോഗ്രാമിന് 119 രൂപ വില ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേരളത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് തീരുമാനം. റബർ വിലയിടിവ് തടയാൻ കേരള സർക്കാർ ഒരു ലക്ഷം ടൺ റബർ സംഭരിക്കാൻ തയ്യാറാകണമെന്നും വിലസ്ഥിരതാഫണ്ടിൽ നിന്ന് കേന്ദ്രം 500 കോടി രൂപ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. അഡ്വാൻസ്ഡ് ലൈസൻസിങ് വഴിയുള്ള ഇറക്കുമതി അവസാനിപ്പിക്കണം. റബർ വ്യാപാരികളും ടയർ നിർമ്മാതാക്കളും ഇറക്കുമതിയിൽനിന്ന് പിന്മാറണം. പകരം ആഭ്യന്തര മാർക്കറ്റിൽനിന്ന് റബർ വാങ്ങിയാൽ ഇറക്കുമതി ചെയ്യാനെടുക്കുന്ന അതേ വിലയ്ക്ക് അവർക്ക് റബർ നൽകാൻ തയ്യാറാണെന്നും മാണി പറഞ്ഞു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, ആർ.പി.എസ്. തുടങ്ങിയ സംഘടനകൾ വഴി റബർ സംഭരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനായി 500 കോടിയുടെ കേന്ദ്രഫണ്ടും ആവശ്യപ്പെട്ടിരുന്നു. റബറിനെ മെയ്ക് ഇന്ത്യാ പദ്ധതിയിൽ ഉൾപ്പെടുത്തുമ്പോൾ വ്യവസായികമായ ഉപയോഗം ആഭ്യന്തര റബറിന് കൂടുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ പ്രതീക്ഷയോടെയാണ് തീരുമാനത്തെ കേരളം കാണുന്നതും.
റബർ വിലത്തകർച്ചയിൽനിന്ന് കർഷകരെ രക്ഷിക്കുന്നതിന്റെ നടപടികൾ ചർച്ച ചെയ്യാൻ വാണിജ്യമന്ത്രി നിർമലാ സീതാരാമൻ രണ്ട് ദിവസം മുമ്പ് യോഗം വിളിച്ചിരുന്നു. ഇറക്കുമതി നിയന്ത്രിക്കുക, തീരുവ കൂട്ടുക തുടങ്ങിയവയായിരുന്നു റബർ ഉൽപാദക സംസ്ഥാനങ്ങളിലെ എംപിമാർ ഉന്നയിച്ച പ്രധാനആവശ്യങ്ങൾ. വിലത്തകർച്ച നിയന്ത്രിക്കണമെന്ന സമ്മർദം ശക്തമായതിനെ തുടർന്നാണ് വീണ്ടും യോഗം വിളിച്ചത്. എന്നാൽ ഒരു അനുകൂല തീരുമാനവും അന്നുണ്ടായില്ല. ഇതോടെ ആശങ്കയും സജീവമായി. അതാണ് ജെയ്റ്റ്ലിയുടെ പ്രസ്താവന ഇല്ലാതാക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ മെയ്ക് ഇൻ ഇന്ത്യയിൽ റബർ എത്തുമ്പോൾ പ്രതീക്ഷ കൂടുന്നു.
രാജ്യത്ത് വ്യവസായ ആവശ്യത്തിന് ആവശ്യമായ റബർ ഉൽപാദിപ്പിക്കുന്നില്ല. അതുകൊണ്ട് ഇറക്കുമതി കൂടിയേ കഴിയൂ. വ്യവസായികൾ ആവശ്യപ്പെടുന്ന ഗുണനിലവാരം ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന സ്വാഭാവിക റബറിന് അവകാശപ്പെടാനാവില്ല. റബറിന്റെ ഉൽപാദനച്ചെലവു കൂടുതലും ഉൽപാദനക്ഷമത കുറവുമാണ്. ഈ പോരായ്മ പരിഹരിക്കപ്പെടണമെന്നൊക്കെയായിരുന്നു വാണിജ്യ മന്ത്രാലയത്തിന്റെ നിലപാട്. എന്നാൽ തീരുവ 20ൽ നിന്ന് 25 ശതമാനമാക്കാൻ വാണിജ്യമന്ത്രാലയം ശിപാർശ ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ തീരുമാനം ഉണ്ടായത്. എന്നാൽ മെയ്ക് ഇൻ ഇന്ത്യയിലേക്കുള്ള വരവ് അപ്രതീക്ഷിതമാണ്.
റബർ വിലയിടിവിനെത്തുടർന്നുണ്ടായിട്ടുള്ള വരുമാനത്തകർച്ച മൂലം കേരളത്തിലെ 11.5 ലക്ഷത്തോളം വരുന്ന ചെറുകിടഇടത്തരം വിഭാഗത്തിൽപ്പെട്ട റബർ കർഷകരും ഈ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ടാപ്പിങ് തൊഴിലാളികളും മറ്റുള്ളവരും അതീവഗുരുതരമായ ജീവിത പ്രതിസന്ധിയെ നേരിടുകയാണ്. 245 രൂപയോളം വിലയുണ്ടായിരുന്ന മുന്തിയ ഇനം റബറിന്റെ വില നടപ്പ് മാസത്തിൽ 118 രൂപയായി ഇടിഞ്ഞു. കഴിഞ്ഞ 5 വർഷത്തിൽവച്ച് ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. റബർ മേഖലകളിൽ വ്യാപാര - വാണിജ്യ രംഗങ്ങളാകെ സ്തംഭനാവസ്ഥയിലാണ്. നിർമ്മാണരംഗത്തെപ്പാലും അത് പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ റബർ കൃഷിയുടെ ചെലവ് വൻതോതിൽ വർദ്ധിച്ചു വരികയായിരുന്നു. വളം, കീടനാശിനി, ടാപ്പിങ് ഉപകരണങ്ങൾ തുടങ്ങിയവയുടെ വില കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 4 മടങ്ങായാണ് വർദ്ധിച്ചിട്ടുള്ളത്.
ടാപ്പിങ് നടത്തിയാൽ വീണ്ടും കടബാധ്യതകൾ വർദ്ധിക്കുമെന്നതുകൊണ്ടാണ് നിരവധി കർഷകർ ടാപ്പിങ് നിർത്താൻ നിർബന്ധിതമായത്. റബർത്തൈ നട്ട്, 78 വർഷത്തോളം അദ്ധ്വാനവും മുതൽ മുടക്കും വിനിയോഗിച്ചതിനുശേഷം മാത്രമാണ് ഉൽപ്പാദനം ആരംഭിക്കുന്നത്. ഇപ്രകാരം കഴിഞ്ഞ 8 വർഷത്തിനുള്ളിൽ മുതൽ മുടക്ക് നടത്തിയ കർഷകർക്ക് ടാപ്പിങ് തുടങ്ങാൻ പോലുമാവുന്നില്ല എന്നത് വിവരിക്കാനാവാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്. ടയർ വ്യവസായികളും ഊഹക്കച്ചവടക്കാരും ചേർന്ന് കൊള്ളലാഭത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആസൂത്രിത നടപടികളാണ് റബറിന്റെ വിലയിടിവിന് പിറകിലുള്ളതെന്നാണ് വിലയിരുത്തലുകൾ. അനിയന്ത്രിതമായ ഇറക്കുമതി അനുവദിച്ചുകൊണ്ടാണ് ഇത് സാധിച്ചിരുന്നത്. തീരുവ കൂടുമ്പോൾ ഇറക്കുമതി കുറയുമെന്നാണ് പ്രതീക്ഷ.
2012ൽ റബർ ഇറക്കുമതി 80,000 ടണ്ണായിരുന്നത് 2013ൽ 3 ലക്ഷം ടണ്ണായി വർദ്ധിച്ചു. 2014ലെ ആദ്യ നാലുമാസത്തിനുള്ളിൽ മാത്രം നടന്ന ഇറക്കുമതി 1.2 ടണ്ണാണ്. അതായത് ഈ വർഷത്തെ ഇറക്കുമതി 4 ലക്ഷം ടണ്ണായി വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ഇറക്കുമതി തീരുവ കൂട്ടുന്നത്. എന്നാൽ ഇതു മാത്രം കൊണ്ട് പ്രതിസന്ധി പൂർണ്ണമായും മറികടക്കാൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം.
മെയ് ദിനം പ്രമാണിച്ച് നാളെ (01.05.2015) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍