27 രൂപയ്ക്ക് വാങ്ങുന്ന പെട്രോൾ വിൽക്കുന്നത് 65 രൂപക്ക്; ഓരോ തവണ വില കുറയ്ക്കുമ്പോഴും കമ്പനികൾ ലാഭം ഉയർത്തും: എണ്ണക്കമ്പനികളും സർക്കാറും ചേർന്ന് സാധാരണക്കാരനെ പിഴിഞ്ഞുണ്ടാക്കുന്നത് എണ്ണിത്തിട്ടപ്പെടുത്താൻ വയ്യാത്ത കോടികൾ
തിരുവനന്തപുരം: 'അച്ഛേ ദിൻ ആനേ വാലാഹേ'.. തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിൽ നരേന്ദ്ര മോദിയുടെ ഉയർത്തിയ പ്രധാന മുദ്രാവാക്യമായിരുന്നു ഇത്. എന്തായാലും മോദി പറഞ്ഞ ആ നല്ലനാളുകൾ ഇപ്പോൾ വന്നിരിക്കയാണ്.. എന്നാൽ അത് റിലയൻസ് അടക്കമുള്ള എണ്ണക്കമ്പനികൾക്കാണെന്ന് മാത്രം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോൾ സന്തോഷം ഉള്ളിലടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾ. ചുളുവിലയ്ക്ക് കിട്ടുന്ന ഇരട്ടിയോളം ലാഭത്തിന് വിൽക്കാൻ കഴിയുന്ന മറ്റേത് രാജ്യമുണ്ട് ലോകത്ത്? എണ്ണക്കമ്പനികൾക്ക് സന്തോഷിക്കാൻ മറ്റെന്ത് കാര്യം വേണം. എണ്ണവില ആദ്യഘട്ടത്തിൽ ഇടിഞ്ഞപ്പോൾ പാക്കിസ്ഥാൻ പോലും 29 രൂപ കുറവു വരുത്തിയപ്പോൾ മോദി ഭരിക്കുന്ന ഇന്ത്യയിൽ കാര്യം മറ്റൊന്നായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ആറ് വർഷത്തേതിൽ ഏറ്റവും താഴ്ച്ച നിലയിൽ എത്തിയ പശ്ചാത്തലത്തിലും ഇന്ത്യയിലെ ജനങ്ങൾക്ക് മാത്രം വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാത്ത അവസ്ഥയിലാണ്.
എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിൽ ഇന്നലെ പെട്രോൾ വില 2 രൂപ 40 പൈസയും ഡീസൽ വില രണ്ട് രൂപ 15 പൈസയുടെയും കുറവാണ് എണ്ണക്കമ്പനികൾ വരുത്തിയത്. എന്നാൽ ഡീസൽ പെട്രോൾ തീരുവകൾ രണ്ട് രൂപ ഉയർത്തി വില കുറച്ചതിന്റെ ഗുണം സർക്കാറിലേക്ക് വകയിരുത്തുകയും ചെയ്തു കേന്ദ്രസർക്കാർ. എന്നാൽ അന്താരാഷ്ട്ര വില നിർണ്ണയപ്രകാരം ഇന്ത്യയിലെ എണ്ണക്കമ്പനികൾ വരുത്തിയിരിക്കുന്ന ഇടിവ് വെറും നാമമാത്രമാണെന്ന് വ്യക്തമാകുമ്പോഴാണ് എണ്ണക്കമ്പനികളുടെ പകൽകൊള്ള വ്യക്തമാകുന്നത്. ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എണ്ണവില എത്തിയതോടെ ഇന്നലെ മാത്രം ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കമ്പനികൾ കുറക്കേണ്ടിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ കൂടി കണ്ണടച്ചതോടെ എണ്ണക്കമ്പനികൾക്ക് കൊള്ളയടിക്കാൻ അവസരം ഒരുങ്ങുകയും ചെയ്തു.
വിലനിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും 40 രൂപയ്ക്ക് ഡീസലും നൽകാമെന്നിരിക്കെ ഇപ്പോൾ ഈടാക്കുന്നത് യഥാക്രമം ശരാശരി 64 രൂപയും 54 രൂപയും. അതായത് ലിറ്ററിന് 25 രൂപയ്ക്കുപകരം അതിന്റെ പകുതിയോളം മാത്രമാണ് കുറച്ചിരിക്കുന്നത്. ജനങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട വിഹിതം സർക്കാരും എണ്ണക്കമ്പനികളും പങ്കുവച്ചു. വിലക്കയറ്റം തടയാമെന്നിരിക്കെയാണ് ഈ കൊള്ള. ചുരുക്കത്തിൽ എണ്ണക്കമ്പനികളും സർക്കാറും തമ്മിൽ നടന്ന നഗ്നമായ ഒത്തുകളിയാണ് ഇപ്പോൾ നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഓയിൽ വില കുറയുന്നതിനനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതിയും കമ്പനികൾ ലാഭവിഹിതവും വർദ്ധിപ്പിക്കുന്നതാണ് പെട്രോൾ, ഡീസൽ വില ആനുപാതികമായി കുറയാതിരിക്കാൻ കാരണം. റിഫൈനറിയിൽ നിന്ന് ലിറ്ററിന് 27.62 രൂപയ്ക്ക് എണ്ണക്കമ്പനികൾക്ക് ലഭിക്കുന്ന പെട്രോളാണ് ജനം ഇന്നലെവരെ 65.74 രൂപ നൽകി വാങ്ങിയിരുന്നത്. 2010ലെ 110 ഡോളറിൽ നിന്ന് ക്രൂഡ്ഓയിൽവില 46 ഡോളർ വരെ എത്തിയപ്പോഴാണ് ഈ സ്ഥിതി. ബാരലിന് 136 ഡോളർ വരെ വിലയുണ്ടായിരുന്ന 2008 ജൂണിൽ പെട്രോൾ വില ലിറ്ററിന് 55 രൂപ മാത്രമായിരുന്നു.
ഡോളർരൂപ വിനിമയ നിരക്കും, കമ്പനി ചെലവും, ക്രൂഡ് ഓയിൽ നിലവാരവും എല്ലാം ഏറ്റവും മോശം സ്ഥിതിയിൽ ആണെങ്കിൽ പോലും 110 ഡോളറിന് ക്രൂഡ്ഓയിൽ ലഭിക്കുമ്പോൾ ഓയിൽ കമ്പനികൾക്ക് പെട്രോൾ ലിറ്ററിന് 49 രൂപയ്ക്ക് വിൽക്കാമായിരുന്നു. ബാരലിന് 50 ഡോളർ കണക്കാക്കിയാൽപോലും പെട്രോൾ വില ലിറ്ററിന് 23 രൂപയേയാകൂ.
ക്രൂഡ്ഓയിൽ വിലയിടിവനുസരിച്ച് രണ്ടു മാസത്തിനിടെ പെട്രോളിന് ലിറ്ററിന് 6.95 രൂപ എക്സൈസ് നികുതി വർദ്ധിപ്പിച്ചു. ഒരു ലിറ്റർ പെട്രോൾ വിൽക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എക്സൈസ് , വിൽപ്പന നികുതി ഇനത്തിൽ ലഭിക്കുന്നത് 15 രൂപ. ക്രൂഡോയിലിനു കേന്ദ്ര സർക്കാരിനു ലഭിക്കുന്ന കസ്റ്റംസ് നികുതി വേറെ. ഡീലർമാർക്ക് കമ്മീഷൻ 2.40 രൂപ. വിലയിടിവിന്റെ പശ്ചാത്തലത്തിൽ എണ്ണവില ഇടിവിന്റെ ഗുണം പിന്നീട് ലഭിക്കുമെന്ന് പറഞ്ഞ് പ്രതിഷേധങ്ങളെ ശമിപ്പിക്കുകയാണ് മോദി സർക്കാറിന്റെ തന്ത്രം.
എപ്പോഴും നഷ്ടക്കണക്കുകൾ മാത്രം ബോധിപ്പിക്കുന്ന എണ്ണക്കമ്പനികൾ ഇപ്പോൾ കൊള്ളലാഭം ഉണ്ടാക്കുന്നത് പല വഴിയിലൂടെയാണ്. ക്രൂഡ്ഓയിൽ ഇന്ത്യയിൽ കൊണ്ടുവന്ന് സംസ്കരിച്ചാണ് വിൽക്കുന്നതെങ്കിലും ക്രൂഡിനുപകരം പെട്രോളിന്റെ അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന റിഫൈനറി ഗെയ്റ്റ് െ്രെപസ് സംവിധാനത്തിലൂടെയാണ് കമ്പനികളുടെ പിഴിച്ചിൽ. പുറത്തെ വിലയും സംസ്കരണച്ചെലവും ലാഭവുംവച്ച് വിലയിട്ടാൽ അടിസ്ഥാന ഇന്ധനവിലയിൽ വലിയ മാറ്റമുണ്ടാകും.
ക്രൂഡ്ഓയിൽ ഒരു വീപ്പയുടെ വില: 46 ഡോളർ (2834 രൂപ)
ഒരു വീപ്പയിലുള്ളത്:158.98 ലിറ്റർ.
ഒരു ലിറ്റർ വില : 17.83 രൂപ
സംസ്കരണച്ചെലവ് : 5 രൂപ
ആകെ: 22.83 രൂപ
കമ്പനികൾ വിൽക്കുന്ന തുക 33.68 (കസ്റ്റംസ് നികുതി അടക്കം )
ലിറ്ററിൽ ലാഭം ശരാശരി: 8 രൂപ.
ഇപ്പോഴത്തെ സാഹചര്യത്തിൽ എണ്ണക്കമ്പികളും സർക്കാറും ജനങ്ങളെ പിഴിഞ്ഞുണ്ടാക്കുന്നത് എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്ത വിധത്തിലുള്ള കോടികളാണ്. കഴിഞ്ഞ ആറു വർഷത്തെ പെട്രോളിയം സബ്സിഡി ബാദ്ധ്യത 3.1 ലക്ഷം കോടി രൂപയാണ് സർക്കാറിനുള്ളത്. ഇക്കാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് നികുതി, നികുതിയേതര ഇനത്തിൽ ലഭിച്ചത് 15 ലക്ഷം കോടി രൂപയും. കസ്റ്റംസ്, എക്സൈസ് നികുതി വരുമാനം 6,21,520 കോടി സംസ്ഥാനങ്ങൾക്ക് വിൽപ്പന നികുതി 6,04,307 കോടി കമ്പനികൾക്ക് എണ്ണപ്പാടങ്ങൾ നൽകിയതിന്റെ റോയൽറ്റി ഒരു ലക്ഷം കോടിയും നേടി. പൊതു മേഖലാ എണ്ണ കമ്പനികളുടെ ലാഭവിഹിതം 90,000 കോടിയിലെത്തുകയും ചെയ്തു. കഴിഞ്ഞവർഷം ഇതാണ് സ്ഥിതിയെങ്കിൽ ഇപ്പോഴത്തെ കഥ പറയേണ്ടതില്ലല്ലോ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍