ആകെ വാങ്ങാൻ കഴിയുന്നത് ഭാര്യമാർ അറിയാതെ ഉപയോഗിക്കാൻ വയാഗ്ര മാത്രം; ദിവസവും ഉയരുന്നത് കടലാസിലെ വില മാത്രം; ലോകത്തൊരു റിസർവ്വ് ബാങ്കും അംഗീകാരം നൽകിയിട്ടില്ല; ഏത് നിമിഷവും ബലൂൺ പോലെ ചുരുങ്ങി പോകും; പിന്നാമ്പുറത്ത് നിറയെ വ്യാജന്മാരും തട്ടിപ്പുകാരും; ആകാശം മുട്ടേ വളരുന്ന വില കണ്ട് ആരും ബിറ്റ് കോയിനിൽ കൊണ്ട് തലവയ്ക്കരുതേ!
മറുനാടൻ ഡെസ്ക്
വാഷിങ്ടൺ: ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 14000 ഡോളർ കടന്നു. 14,485 ഡോളറാണ് വ്യാഴാഴ്ചയിലെ ബിറ്റ്കോയിനിന്റെ ഉയർന്ന മൂല്യം. 2017 തുടക്കം മുതലാണ് ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിനിന്റെ മൂല്യം ഉയരാൻ തുടങ്ങിയത്. ഇതുവരെ 1400 ശതമാനം വരെ നേട്ടം ബിറ്റ്കോയിനുണ്ടായിട്ടുണ്ട്. അതേ സമയം, ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അതീവ ശ്രദ്ധപുലർത്തണമെന്ന് മുന്നറിയിപ്പ് ധനകാര്യ എജൻസികൾ നൽകിയിട്ടുണ്ട്. യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്, ആർ.ബി.ഐ എന്നിവരും ബിറ്റ്കോയിനിൽ നിക്ഷേപിക്കുമ്പോൾ കരുതലുണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്. അതായത് ഊതി വീർപ്പിച്ച ബലൂണിനെ പോലെയാണ് ബിറ്റ് കോയിൻ അത് ഇപ്പോൾ വേണമെങ്കിലും തകർന്നടിയാം. ഒരു സുരക്ഷിതത്വവുമില്ലാത്ത നിക്ഷേപമാണ് ഇത്.
പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ. ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്. ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിൻ മുന്നോട്ട് വയ്ക്കുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും റിസർവ്വ് ബാങ്കുകൾക്കുണ്ട്. അതുകൊണ്ട് തന്നെ ആരും ഇതിനെ അംഗീകരിക്കുന്നുമില്ല. ഇത്തരമൊരു കോയിനാണ് ഊതിവീർപ്പിച്ച കണക്കുമായെത്തുന്നത്. അതുകൊണ്ട് ബിറ്റ് കോയിനിനെ സംശയത്തോടെ തന്നെ കാണുകയാണ് സാമ്പത്തിക വിദഗ്ദ്ധർ.
ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു. നിലവിലെ നാണയ സംവിധാനങ്ങളിലെല്ലാം കറൻസിയുടെ മൂല്യം ഒരു കേന്ദ്രീകൃത സ്ഥാപനത്തിന്റെ നിയന്ത്രണത്തിലാണ്. ഉദാഹരണത്തിന് നമ്മുടെ കറൻസിയുടെ മൂല്യവും വിതരണവുമെല്ലാം റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്. ഇത്തരമൊരു സുരക്ഷിതത്വം ബിറ്റ് കോയനില്ല.
അതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും ചതി തേടിയെത്തും. ബിറ്റ്കോയിൻ വാലറ്റ് നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കുക അസാധ്യം. വാലറ്റ് നഷ്ടമാവുകയോ പാസ്വേഡ് മറന്നുപോവുകയോ ചെയ്താൽ വാലറ്റിലെ പണവും നഷ്ടമാകും. അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഇതിൽ ഒളിച്ചിരിക്കുന്നത്.
വാങ്ങാനാവുന്നത് വയാഗ്ര മാത്രം
ഈയിടെ ഒരു പ്രഖ്യാപനം വന്നു. ഓൺലൈനിലൂടെ വയാഗ്ര വാങ്ങാൻ ബിറ്റ് കോയിൻ ഉപയോഗിക്കാമെന്നതായിരുന്നു അത്. ഭാര്യമാരിൽ നിന്ന് പോലും വയാഗ്ര വാങ്ങിയത് മറച്ചുവയ്ക്കാമെന്ന പരസ്യ വാചകവുമായാണ് ഈ പ്രഖ്യാപനമെത്തിയത്. ഇത് തന്നെയാണ് ബിറ്റ് കോയിനെ സംശയ നിഴലിൽ നിർത്തുന്നത്. സർവ്വത്ര ദുരൂഹതയും രഹസ്യവും. രഹസ്യ ഇടപാടുകൾക്ക് വേണ്ടിയുള്ളതാണ് ബിറ്റ് കോയിനെന്ന ഇന്ത്യൻ റിസർവ്വ് ബാങ്കിന്റെ ആശങ്ക ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോർട്ടും. വയാഗ്രയ്ക്ക് അപ്പുറം എന്തെങ്കിലും ഇതു കൊണ്ട് വാങ്ങാനാകുമോ എന്ന് ആർക്കും അറിയില്ല. എന്നിട്ടും പ്രതീക്ഷയോടെ ആളുകൾ ബിറ്റ് കോയിന് പിന്നാലെയാണ്. സോപ്പ് കുമിള പോലെ പൊട്ടുന്ന കച്ചവടക്കളിയാകും ഇതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഒട്ടനവധി നിഗൂഢതകൾ നിറഞ്ഞ് നിൽക്കുന്ന, ജന്മം തന്നെ എവിടെ നിന്നാണെന്ന് അറിയാത്ത ബിറ്റ് കോയിൻ ഉൾപ്പെടെ ക്രിപ്റ്റോ കറൻസികൾ ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒന്നിലധികം തവണ ഇതിനോടകം വ്യക്തമാക്കിയിട്ടുമുണ്ട്. ഒരു വ്യക്തിയോ, ഒന്നിലധികം വ്യക്തികളോ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത യാഥാർഥ്യമല്ലാത്ത വെർച്വൽ കറൻസിയാണ് ബിറ്റ് കോയിൻസ്. കംപ്യൂട്ടർ ശൃംഖലകളിലൂടെ ഇന്റർനെറ്റിലൂടെ മാത്രം ഒഴുകിയെത്തുന്ന നേരിൽ കാണാൻ സാധിക്കാത്ത ബിറ്റ് കോയിനുകളുടെ ഉപജ്ഞാതാക്കളെക്കുറിച്ച് ഇനിയും വ്യക്തതയില്ല.
ഔദ്യോഗിക മധ്യവർത്തികളെയും കേന്ദ്ര ബാങ്കുകളെയും രാജ്യങ്ങളുടെ പരമാധികാരത്തെയും തന്നെ നിഷ്പ്രഭമാക്കിക്കൊണ്ട് ലോകത്തെവിടെയുമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്രയവിക്രയം നടത്താനും പണമിടപാടുകൾ പൂർത്തിയാക്കാനും സാധ്യമാക്കിക്കൊണ്ടാണ് ക്രിപ്റ്റോ കറൻസികൾ വ്യാപകമാകുന്നത്. ആര് എവിടെ നിന്ന് പുറപ്പെടുവിപ്പിക്കുന്നുവെന്നോ വിനിമയ മൂല്യം എങ്ങനെ ഉരുത്തിരിഞ്ഞ് വരുമെന്നോ തർക്കങ്ങൾക്കും പരാതികൾക്കും ആര് ഇടനിലക്കാരനാകുമെന്നോ ഒന്നും നിശ്ചയമില്ലാത്ത പൂർണമായ ദുരൂഹതകൾ നിറഞ്ഞതാണ് ക്രിപ്റ്റോ കറൻസികൾ. ഉപജ്ഞാതാക്കൾ തന്നെ നാട്ടുകാർ ശേഖരിച്ചുണ്ടാക്കിയ മൂല്യം കവർന്നെടുത്ത് എപ്പോൾ വേണമെങ്കിലും അപ്രത്യക്ഷമാകാം.
ക്രിപ്റ്റോ കറൻസികൾ എന്ന വിളിക്കപ്പെടുന്ന ഡിജിറ്റൽ അസെറ്റിൽ ഇപ്പോൾ കുറെ ഏറെ എണ്ണം ഓരോ ദിവസവും പുറത്തു വരുന്നുണ്ട്. ബിറ്കോയിന് കടിഞ്ഞൂൽ ആയതു കൊണ്ട് ജനശ്രദ്ധ കിട്ടുന്നു എന്നെ ഉള്ളൂവെന്നാണ് സാമ്പത്തക വിദഗ്ദർ പറയുന്നത്. ഈ സാഹചര്യത്തിൽ പല തട്ടിപ്പുകാരും ക്രിപ്റ്റോ കറൻസിയുമായി എത്തുമെന്ന ആശങ്കയും സജീവമാണ്്.
ട്യൂലിപ് മാനിയ, ജപ്പാൻ ബെഡ് പോലെ ഉള്ള തട്ടിപ്പ്
ട്യൂലിപ് മാനിയ, ജപ്പാൻ ബെഡ് പോലെ ഉള്ള തട്ടിപ്പാണ് ബിറ്റ് കോയിനും എന്ന് വിലയിരുത്തുന്നവരുമുണ്ട്. അതിനിടെ ബിറ്റ്കോയിൻ എന്നത് ഇന്ത്യയിൽ നിയമവിരുദ്ധമെന്ന് ധനകാര്യ മന്ത്രി ജെയ്റ്റ്ലിയും വ്യക്തമാക്കിയിട്ടുണ്ട്. പുകഴ്ത്തലിനേക്കാളേറെ രോഷം ഏറ്റുവാങ്ങിക്കൊണ്ടാണ് ബിറ്റ്കോയിൻ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. ഓഹരി രംഗത്തെ പ്രമുഖരും സ്ഥാപനങ്ങളും വിവിധ സർക്കാരുകളും തട്ടിപ്പെന്ന് വിശേഷിപ്പിച്ചിട്ടും ബിറ്റ്കോയിനിൽ പ്രതീക്ഷയർപ്പിക്കാൻ ആളുകളുണ്ടായി. ചൈനയും ദക്ഷണി കൊറിയയും അടക്കമുള്ള രാജ്യങ്ങൾ ബിറ്റ്കോയിന്റെ മൂല്യം ഉയർന്നതിൽ ആശങ്ക പ്രകടിപ്പിച്ചു കഴിഞ്ഞു.
വിഖ്യാത ധനതത്വ ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവും സബ് പ്രൈം ക്രൈസിസ് വോൾ സ്ട്രീറ്റിന്റെയും ഊഹക്കച്ചവട കഴുകന്മാരുടെ സൃഷ്ടിയുമെന്നു വിശേഷിപ്പിച്ച ജോസ്ഫ് സ്റ്റിഗ്ലിറ്സും എല്ലാ രാജ്യങ്ങളും ഈ തട്ടിപ്പിനെ നിരോധിക്കണം എന്നും അത് സമൂഹത്തിനു ഒരു ഗുണവും ചെയ്യാത്ത കറൻസി എന്ന വ്യാജപേരിൽ റിയപ്പെടുന്ന ഊഹക്കച്ചവട ഉപകരണമാണെന്നും പറയുന്നു. ഏതെങ്കിലും സെൻട്രൽ ബാങ്കിന്റെ പിന്തുണയോ നിയമ വിധേയമായ വിനിമയ മൂല്യമോ ഇല്ലാതിരുന്ന ബിറ്റ്കോയിൻ 2009 ൽ പ്രത്യക്ഷപ്പെട്ടപ്പോൾ വില ഏതാനും യു.എസ് സെന്റുകൾ മാത്രമായിരുന്നു. അവിടെനിന്നാണ് നിഗൂഢതകൾ ഇനിയും അകലാത്തതും ജന്മം തന്നെ എവിടെ നിന്നാണെന്ന് അറിയാത്തതുമായ ഈ ക്രിപ്റ്റോ കറൻസിയുടെ വളർച്ച.
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നിയമങ്ങളും ചട്ടങ്ങളും മാറ്റി സാങ്കേതിക വിദ്യ ഒരുക്കി പൂർണ സജ്ജമായ ഇന്ത്യയിലും ബിറ്റ്കോയിൻ ഇടപാടുകൾ നടക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസി ഇന്ത്യയിൽ അംഗീകരിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പല തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലോകവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന മനുഷ്യക്കടത്തും അതിനു ഉപയോഗിച്ച് വരുന്ന ബിറ്റ്-കോയിൻ രീതിയും തടയാൻ ആഹ്വാനം ചെയ്തു കൊണ്ട് വത്തിക്കാൻ പോലും രംഗത്തുവന്നു.
എല്ലാം രഹസ്യ ഇടപാട്
ബിറ്റ്കോയിൻ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുക. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്. പണം വെളുപ്പിക്കുന്ന വമ്പന്മാരും, ആയുധക്കച്ചവടക്കാരും മയക്കുമരുന്നിടപാടുകാരുമൊക്കെ ബിറ്റ്കോയിൻ ഉപയോഗിക്കാൻ തുടങ്ങിയാൽ എങ്ങനെയൊണ് അതിൽ ഇടപെടുക എന്നത് ഒരു വലിയ ചോദ്യമായിരുന്നു. ബിറ്റ്കോയിൻ ഇടപാടുകളെല്ലാം അതീവ രഹസ്യമായാണ് നടക്കുക. അതുകൊണ്ടുതന്നെ ഈ രഹസ്യ ഇടപാടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതാര് എന്ന് കണ്ടെത്തുക വിഷമമാണ്.
ഏതു കമ്പ്യൂട്ടറാണ് ബിറ്റ്കോയിൻ ഉല്പാദിപ്പിച്ചെടുത്തത് എന്നു കണ്ടെത്താനാവും. അത്രതന്നെ. പക്ഷേ അതിനെയും മറി കടക്കാനാവുന്ന സോഫ്റ്റ് വെയറുകൾ ഇതിനകം വികസിപ്പിച്ചെടുത്തു കഴിഞ്ഞു. പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വളരെ കൃത്യമായും പ്രഖ്യാപിച്ചതുപോലെ 'പലരും ബിറ്റ്കോയിനെ ഒരു നാണയമെന്ന് വിശേഷിപ്പിക്കുന്നു. ഒരു മോണിറ്ററി അഥോറിറ്റിയും പുറത്തിറക്കുന്നതല്ല അത് എന്നതുകൊണ്ടുതന്നെ അത് യഥാർത്ഥ നാണയമല്ല. ബിറ്റ്കോയിൻ ഒരു അയഥാർത്ഥ സാധനമാണ്. (അതിന് നിയമാനുസൃത പദവിയില്ല. അതുകൊണ്ടുതന്നെ കമ്പോളത്തിൽ പ്രചാരമുള്ള കറൻസിയായി ഉപയോഗിക്കാനാവില്ല; പാടില്ല'. ഏറ്റവും കൂടുതൽ ബിറ്റ്കോയിനുകൾ കൈകാര്യം ചെയ്യുന്ന ചൈനയിൽ ഈ നിയന്ത്രണ ഉത്തരവ് വന്നതോടെ, ബിറ്റ്കോയിന്റെ വില കുത്തനെ ഇടിയുമെന്നായിരുന്നു ധാരണ, പക്ഷേ പ്രതീക്ഷിച്ച കുലുക്കമൊന്നും നമ്മുടെ ബിറ്റ്കോയിനെ ബാധിച്ചില്ല എന്നതാണ് വസ്തുത.
2013 തുടക്കത്തിൽ ബിറ്റ്കോയിന്റെ മൂല്യം 14 ഡോളറായിരുന്നു. വർഷാവസാനമെത്തും മുമ്പ് 800 ലേറെയായി വളർന്നു. ഡിസംബർ 4 ന് 1200 ഡോളറായിരുന്നു ബിറ്റ്കോയിന്റെ മൂല്യം. കൂടുതൽ കൂടുതലാളുകൾ തേടിയെത്തിയതു കൊണ്ടാണ് ഇതെന്നു വ്യക്തം. അത്തരമൊരവസ്ഥയിലാണ് പോൾ ക്രൂഗ്മാനെപ്പോലൊരാൾ ''ബിറ്റ്കോയിൻ തിന്മയാണ്'' എന്ന് പ്രഖ്യാപിക്കുന്നത്. എവിടെ നിന്നാണ് ഈ കോയിന് മൂല്യം വന്നു ചേരുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. വെറുമൊരു കമ്പ്യൂട്ടർ സോഫ്റ്റ്വെയർ പ്രയോഗത്തിന് എങ്ങനെയാണ് ഇങ്ങനെയൊക്കെ പ്രചാരം നേടാനാവുന്നതും അതിന് മൂല്യമുണ്ടാവുന്നതും.
ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് താക്കീത് നൽകിക്കൊണ്ട് ആദ്യം രംഗത്തെത്തിയത് ബാങ്ക് ഓഫ് ലെബനണും ന്യൂസിലാന്റ് കേന്ദ്രബാങ്കും ആസ്ട്രേലിയൻ കേന്ദ്രബാങ്കുമാണ്. യൂറോപ്യൻ കേന്ദ്രബാങ്കാവട്ടെ, കുറേക്കൂടി കർക്കശമായി ബിറ്റ്കോയിൻ ഇടപാടുകൾ മരവിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് കരുതിക്കളിച്ചാൽ മതിയെന്നും പൊതുജനങ്ങൾക്ക് താക്കീത് നൽകിയിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്