ഒറ്റത്തവണ തീരുവ കൂട്ടിയപ്പോൾ ഖജനാവിൽ എത്തിയത് 4200 കോടി..! രണ്ടര മാസം കൊണ്ട് തീരുവ വർധനയിൽ മാത്രം 20,000 കോടി നേടി; അധികാരമേറ്റ ശേഷം എക്സൈസ് തീരുവയിനത്തിൽ മാത്രം മോദി സർക്കാർ നേടിയത് ഒന്നരലക്ഷം കോടി രൂപ; എല്ലാ തീരുവകളും ചേർത്താൽ ശതകോടികൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും മുകളിലുള്ള എക്സൈസ് തീരുവയെ ഒരു കറവപ്പശുവാക്കി മാറ്റുന്ന വിധത്തിലാണ് മോദി സർക്കാർ പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ആനുകൂല്യം ഇന്ത്യയിലെ സാധാരണക്കാർക്ക് ലഭിച്ചിട്ടില്ല. പെട്രോൾ, ഡീസൽ വകയിൽ ഒറ്റത്തവണ തീരുവ കൂട്ടിയപ്പോൾ മോദിയുടെ ഖജനാവിൽ എത്തിയത് 4200 കോടി രൂപയോളമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടരമാസം കൊണ്ട് തീരുവ വർധനവിലൂടെ സർക്കാർ കൈക്കലാക്കിയിരിക്കുന്നത് 20,000 കോടി രൂപയാണ്. അധികാരമേറ്റെടുത്ത ശേഷം എക്സൈസ് തീരുവയിനത്തിൽ മാത്രം മോദി സർക്കാർ നേടിയത് ഒന്നരലക്ഷം കോടി രൂപയാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ എല്ലാ തീരുവകളും ചേർത്താൽ സർക്കാർ നേടിയ തുക ശതകോടികളായിരിക്കും.
എന്നാൽ ഇത്തരത്തിൽ നികുതി വർധിപ്പിച്ചത് പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിൽപനയിൽ വില വർധനവുണ്ടാക്കുകയില്ലെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്നുള്ള റിഡക്ഷനുകളിൽ ഈ വർധനവ് തട്ടിക്കിഴിക്കപ്പെടുന്നതിനാലാണ് ഉപഭോക്താക്കൾക്ക് ഇതിന്റെ ഭാരം അനുഭവപ്പെടാത്തത്. ജനുവരി 16ന് ഒരു ലിറ്റർ ഡീസലിനും പെട്രൊളിനും മുകളിൽ രണ്ട് രൂപയായിരുന്നു സർക്കാർ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചിരുന്നത്.
അതിന് മുമ്പ് ജനുവരി 2 ന് പെട്രോളിനു ഡീസലിനും രണ്ടു രൂപവീതം എക്സൈസ് നികുതി വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 12ന് പെട്രോളിനും ഡീസലിനും മുകളിലുള്ള എക്സൈസ് നികുതി ലിറ്ററിന് 1.50 രൂപയായി ഉയർത്തിയിരുന്നു. അതിന് ശേഷം കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് പെട്രോളിന് ലിറ്ററൊന്നിന് എക്സൈസ് നികുതി 2.25 രൂപയും ഡീസലിന് 1 രൂപയുമായി ഉയർത്തിയിരുന്നു. എന്നാൽ എണ്ണക്കമ്പനികൾ ഈ വർധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് പകർന്നിരുന്നില്ല. തങ്ങളുടെ ലാഭത്തിൽ നിന്നായിരുന്നു അവർ വർധിപ്പിച്ച നികുതി നൽകിയിരുന്നത്. 2014-2015 വർഷത്തിൽ സർക്കാർ പെട്രോളിയം മേഖലയിൽ നിന്നും 99,184 കോടി രൂപയായിരുന്നു ശേഖരിച്ചിരുന്നത്. നിലവിലുള്ള സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ പിരിച്ചെടുത്ത 33,042 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം നവംബറിന് മുമ്പ് നാല് പ്രാവശ്യവും സർക്കാർ പെട്രോൾ ഡീസലിന് മുകളിലുള്ള എക്സൈസ് നികുതികൾ വർധിപ്പിച്ചിരുന്നു. 2014 നവംബറിനും 2015 ജനുവരിക്ക് ഇടയിലായിരുന്നു ഈ വർധനവുകൾ ഉണ്ടായിരുന്നത്. ഇത്തരത്തിൽ നാല് പ്രാവശ്യം വർധനവ് വരുത്തിയതിലൂടെ ഒരു ലിറ്റർ പെട്രോളിന് മുകളിലെ എക്സൈസ് നികുതിയിൽ മൊത്തത്തിൽ 7.75 രൂപയുടേയും ഡീസലിന് മേൽ ലിറ്ററിന് 6.50 രൂപയുടെയും വർധനവാണ് ഉണ്ടായിരുന്നത്. പെട്രോളിനും ഡീസലിനും മുകളിലുള്ള നികുതി ആദ്യമായി സർക്കാർ വർധിപ്പിച്ചിരുന്നത് 2014 നവംബർ 12നായിരുന്നു. തുടർന്ന് അതേ വർഷം ഡിസംബർ രണ്ടിന് ഒരു ലിറ്റർ പെട്രോളിന് മേൽ 2.25 രൂപയും ഡീസലിന് മേൽ 1 രൂപയുമായിരുന്നു വർധിപ്പിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ജനുവരി രണ്ടിന് ഇരു ഇന്ധനങ്ങൾക്കും മേൽ രണ്ട് രൂപ എക്സൈസ് നികുതി വർധിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ജനുവരി 16ന് അതേ അനുപാതത്തിൽ വീണ്ടും നികുതി വർധിപ്പിച്ചു.
നിലവിൽ പെട്രോളിനുള്ള നിർമ്മാണ ചെലവിനേക്കാൾ വളരെ കൂടുതലാണ് ഇതിന്മേലുള്ള നികുതികൾ എന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാവുന്ന കാര്യമാണ്.ഈ മാസത്തിന്റെ തുടക്കത്തിലെ കണക്കുകൾ പ്രകാരം ഡൽഹിയിൽ ഉപഭോക്താവ് ഒരു ലിറ്റർ പെട്രോളിന് നൽകേണ്ടുന്നത് 59.35 രൂപയാണ്. ഇതിൽ ഓയിൽ മാർക്കറ്റിങ് കമ്പനി(ഒഎംസി)കൾക്കുള്ള ചാർജ് 22.46 രൂപയാണ്. ഡീലേർസ് പേ ആയി 25.50 രൂപയും എക്സൈസ് നികുതി വകയിൽ 19.37 രൂപയുമാണ് നൽകേണ്ടുന്നത്.
ഡീലറുടെ കമ്മീഷൻ ലിറ്ററൊന്നിന് 2.25 രൂപയാണ്. വാറ്റ് വകയിൽ 11.87 രൂപയാണ്ലിറ്റർ പെട്രോളിനേകുന്നത്. ഇപ്രകാരം ഡൽഹിക്കാർ നൽകുന്ന പെട്രോൾ വിലയിൽ 61 ശതമാനവും കമ്പനികൾക്കും ഡീലർമാർക്കും കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനുമാണ് പോകുന്നത്. ഈ മാസം തുടക്കത്തിലെ കണക്കുകൾ പ്രകാരം ഡൽഹിയിൽ ഡീലസിന് ലിറ്ററിന് 45.03 രൂപയാണ് വില. ഒഎംസി ചാർജ് 18.69 രൂപയാണ്. ഡീലേർസ് പേ ലിറററിന് 23.11 രൂപയും എക്സൈസ് ഡ്യൂട്ടി 13.83 രൂപയുമാണ്. ഡീലറുടെ കമ്മീഷൻ 1.43 രൂപയും വാറ്റ് 6.66 രൂപയുമാണ്. ഇത് പ്രകാരം ഡൽഹിക്കാർ നൽകുന്ന പണത്തിന്റെ 58.4 ശതമാനവും കമ്പനികൾ, ഡീലർമാർ , കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ എന്നിവർക്കാണ് പോകുന്നത്.
സമീപകാലത്തായി ക്രൂഡ് ഓയിൽ വിലയിടിഞ്ഞത് പലവിധത്തിൽ നേട്ടമുണ്ടാക്കുന്നുണ്ട്. 2012ൽ എണ്ണവില മൂർധന്യത്തിലെത്തിയപ്പോൾ മൊത്തം ചെലവായിരുന്നത് 108 ബില്യൺ ഡോളറായിരുന്നു. ഇപ്പോൾ കഴിഞ്ഞ 12 മാസക്കാലമായി ഇത് വെറും 61 ബില്യൺ ഡോളറായി ചുരുങ്ങിയിരിക്കുകയാണ്. ഇതിലൂടെ നെറ്റ് സേവിങ്സായി 47 ബില്യൺ ഡോളറാണ് ലഭിക്കുന്നത്. ഇതിൽ 60 ശതമാനവും സർക്കാരിനാണ് പോകുന്നത്. അതിലുടെയും കോടിക്കണക്കിന് രൂപയാണ് ഖജനാവിലേക്ക് എത്തുന്നത്. തൽഫലമായി എണ്ണ സബ്സിഡി 14 ബില്യൺ ഡോളറായി താണിട്ടുണ്ട്. എക്സൈസ് ഡ്യൂട്ടി ഉയരുകയും അത് 14 ബില്യൺ ഡോളറാവുകയും ചെയ്തു. ഇതിൽ 8 ബില്യൺ ഡോളറാണ് കൺസ്യൂമർമാരിലേക്ക് എത്തുന്നത്. കോർപറേറ്റ് സെക്ടറിലേക്ക് 11 ബില്യൺ ഡോളറുമെത്തുന്നു. എണ്ണവിലയിലെ താഴ്ച പലവിധത്തിൽ നമുക്ക് ഗുണകരമാകുന്നുണ്ടെന്നോർക്കുക. അതായത് ഇതിലൂടെ പെട്രോൾ വിലയും ഡീസൽ വിലയും കുറയുന്നതാണ്. വിമാനടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇടിവുണ്ടാവുകയും ചെയ്യും. പെയിന്റ് വിലയിലും കുറവുണ്ടാകും.
ഇന്ത്യയിലെ പെട്രോൾ വില ഘടന പ്രകാരം ഫ്യൂവൽ കമ്പോണന്റ് വകയിൽ 52 ശതമാനവും കസ്റ്റമേർസ് ഡ്യൂട്ടി വകയിൽ 4 ശതമാനവും എക്സൈസ് ഡ്യൂട്ടി വകയിൽ 25 ശതമാനവും സെയിൽസ് വാറ്റ് വകയിൽ 17 ശതമാനവും ഡീലറുടെ കമ്മീഷൻ വകയിൽ 2 ശതമാനവുമാണ് നൽകപ്പെടുന്നത്. ഇന്ത്യയിലെ ഡീസലിന്റെ വിലഘടന പ്രകാരം ഫ്യൂവൽ കമ്പോണന്റ് വകയിലാണ് 66 ശതമാനം വിലയും നൽകപ്പെടുന്നത്. കസ്റ്റമേർസ് ഡ്യൂട്ടി വകയിൽ 7 ശതമതാനം, എക്സൈസ് ഡ്യൂട്ടിയായി 13 ശതമാനം, സെയിൽസ് വാറ്റായി 12 ശതമാനം, ഡീലറുടെ കമ്മീഷനായി രണ്ട് ശതമാനവുമാണ് നിശ്ചയിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍