കർഷകർക്ക് എട്ടുലക്ഷം കോടി; മദ്രസയ്ക്ക് നൂറുകോടി; ചേരി വികസനം കോർപ്പറേറ്റ് ഉത്തരവാദിത്വം; വിദ്യാഭ്യാസത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും പദ്ധതികൾ; മോദിയുടെ കന്നി ബജറ്റിനു കയ്യടി
സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ ശക്തമായി തുടരുമ്പോൾ തന്നെ, വിപണി പ്രതീക്ഷിച്ചിരുന്ന നിലയിൽ വെട്ടിത്തുറന്ന സ്വകാര്യവത്കരണ നടപടികളുമായി കോർപ്പറേറ്റുകളുടെ പ്രിയഭാജനമാകാനല്ല, ചെറിയ ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധയർപ്പിച്ചുകൊണ്ട്, ആം ആദ്മി ബജറ്റ് അവതരിപ്പിക്കാനാണ്, പുതുതായി അധികാരമേറ്റ എൻഡിഎ ഗവൺമെന്റിന്റെ കന്നി ബജറ്റിലൂടെ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി തയ്യാറായിരിക്കുന്നത്. ഒറ്റയടിക്ക് നിഫ്റ്റി 300 പോയിന്റെ താഴെപ്പോയതിലൂടെ തന്നെ ഓഹരി വിപണിയിൽ ഈ ബജറ്റ് ഏൽപ്പിച്ച ആഘാതം എത്ര വലിയതാണെന്നു കാണാം. ഇത് അച്ചെ ദിൻ ബജറ്റ് അല്ലെന്നു കുറ്റപ്പെടുത്തി ഇക്കണോമിക് ടൈംസിന്റെ അസോസിയേറ്റ് എഡിറ്റർ സൗഭിക് ചക്രബർത്തി തന്നെ രംഗത്തുവന്നിരിക്കുന്നു എന്നത് കോർപ്പറേറ്റ് ഇന്ത്യ എൻഡിഎ സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചിരുന്നതിന്റെ കടകവിരുദ്ധമാണ് ബജറ്റ് എന്നു വായിക്കാനാകും.
തൊഴിൽ നഷ്ടവും അതിൽ ആശങ്കയില്ലാത്ത ഗവൺമെന്റിനേയും സഹിക്കാനുള്ള മൂഡിലല്ല, രാഷ്ട്രമെന്ന് വ്യക്തമാക്കിയാണ് അരുൺ ജയ്റ്റ്ലി യൂണിയൻ ബജറ്റിലേക്ക് കടന്നത്. മൂന്നു മുതൽ നാലുവരെ വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ജിഡിപിയിൽ 78% വളർച്ചയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ മുതൽ ഇന്ധന, വാതക സബ്സിഡികൾ വരെ, ടാർഗെറ്റഡ് ആക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ നീക്കങ്ങളുടെ തുടർച്ച തന്നെയാണ്, ജയ്റ്റ്ലിയുടെ ബജറ്റിലും ഉള്ളത്. പ്ലാനിങ് കമ്മിഷനെ ഇല്ലാതാക്കുമെന്ന് കരുതപ്പെട്ടിരുന്ന മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ, എക്സ്പെൻഡിച്ചർ മാനേജ്മെന്റ് കമ്മിഷൻ രൂപീകരിക്കുമെന്ന പ്രഖ്യാപനം കടന്നുവന്നു എന്ന തമാശയുമുണ്ട്.
ബിസിനസുകാരെ കഷ്ടപ്പെടുത്തുന്ന നികുതി വകുപ്പിന്റെ നടപടികൾക്ക് കർട്ടൻ ഇടാൻ ഉറപ്പിച്ച മട്ടാണ്, ധനമന്ത്രിക്ക്. ചെറുകിട ബിസിനസുകാരെയാവും ഇത് ഏറെ സഹായിക്കുക. സ്ഥിരസ്വഭാവമുള്ള മുൻകൂട്ടി നിശ്ചയിക്കാവുന്ന നികുതി ഘടനയാവും ഉണ്ടാവുക. വർഷാവസാനത്തോടെ മൂല്യവർദ്ധിത നികുതിയുടെ സ്ഥാനത്ത് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് നടപ്പാക്കും.
റിട്രോസ്പെക്റ്റീവ് ടാക്സ് എന്ന പരിപാടി ഇനിമേൽ ഉണ്ടാവില്ല എന്ന് ബജറ്റ് വ്യക്തമാക്കുന്നു. മുമ്പ് നടന്ന ഒരു കാര്യത്തിനു മേൽ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്തുന്ന പരിപാടിയാണ് റിട്രോസ്പെക്റ്റീവ് ടാക്സ്. നേരത്തെ ഹച്ചിൻസൺ എസ്സാറിനെ വൊഡാഫോൺ ഏറ്റെടുത്തപ്പോൾ ഇന്ത്യയിൽ മെർജർ ആൻഡ് അക്വിസിഷനുമായി ബന്ധപ്പെട്ട് പ്രത്യേക നികുതിവ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ഇടപാട് നടന്നതിനു പിന്നാലെ, കമ്പനികളുടെ ലയനവും ഏറ്റെടുക്കലും ടാക്സ് ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്, അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പല രാഷ്ട്രങ്ങളിലും നിലവിലുള്ള നിയമമായിരുന്നു, ഇതെങ്കിലും ഇന്ത്യയിൽ വൊഡാഫോണിനെ മാത്രം ലക്ഷ്യമാക്കി ഇത്തരമൊരു നിയമം അവതരിപ്പിച്ചു എന്ന ആക്ഷേപം ശക്തമായിരുന്നു. അതു സംബന്ധിച്ച കേസ് ഇപ്പോഴും നടക്കുകയാണ്. അതിനിടയിലാണ്, പുതിയ പ്രഖ്യാപനം എന്നതുകൊണ്ടുതന്നെ, വിദേശ നിക്ഷേപകരുടെ വിശ്വാസം വർദ്ധിപ്പിക്കാൻ ഇത് കാരണമാകും.
പ്രതിരോധമേഖലയിൽ 100% വിദേശ നിക്ഷേപം നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 49% എഫ്ഡിഐ അനുവദിക്കാനേ, ജയ്റ്റ്ലി തയ്യാറായുള്ളൂ. പ്രതിരോധ മേഖലയിലെ ഓഹരികൾ 10% കണ്ടു കൂപ്പുകുത്തിയത് വെറുതെയല്ല. അതേ സമയം ഇൻഷൂറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49% ആക്കി ഉയർത്തിയത്, ആ മേഖലയിൽ കൂടുതൽ ചലനം സൃഷ്ടിക്കും. ധനക്കമ്മി 201516 വർഷത്തിൽ 3.6%ൽ ഒതുക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. നിർമ്മാണമേഖലയിലും അടിസ്ഥാനമേഖലാ വികസനത്തിലും ശ്രദ്ധയർപ്പിക്കണമെന്ന കാര്യം ധനമന്ത്രി ഊന്നിപ്പറയുന്നു. പൊതുമേഖലാ ബാങ്കുകളുടെ ഭൂരിപക്ഷ നിയന്ത്രണം സർക്കാരിൽ തന്നെ നിലനിർത്തുമെന്ന് ബജറ്റ് സാക്ഷിക്കുന്നു. 51% ഓഹരി സർക്കാർ കൈവശം വയ്ക്കുന്നതിലൂടെ, വിപണിയുടെ സമ്മർദ്ദത്തെ ഒരു പരിധി വരെ അതിജീവിച്ചു എന്നു പറയാം. അതേ സമയം ബാങ്കുകൾക്ക് തങ്ങളുടെ 49% ഓഹരി വിറ്റഴിക്കുകയുമാവാം. മുൻകൂർ നികുതി അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കും. ചെലവുകുറഞ്ഞ ഭവന നിർമ്മാണത്തെ സംബന്ധിക്കുന്ന വ്യവസ്ഥകൾ ലഘൂകരിക്കും.
ഇന്ത്യയിലെ ഒൻപത് വിമാനത്താവളങ്ങളിൽ ഘട്ടംഘട്ടമായി ഇവിസ സംവിധാനം കൊണ്ടുവരും. ഇത് യാത്ര കൂടുതൽ സുഗമമാക്കാൻ ഉതകുന്നതും വിനോദസഞ്ചാര മേഖലയ്ക്കും ബിസിനസ് മേഖലയ്ക്കും ഒരേപോലെ ഗുണകരവുമാണ്. കാർഷികാവശ്യത്തിനുള്ള ജലവിതരണം മെച്ചപ്പെടുത്താൻ 1000 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. 2019 ഓടെ, എല്ലാ വീടുകളിലും സാനിറ്റേഷൻ സൗകര്യങ്ങൾ ഉറപ്പാക്കും. ഗ്രാമീണ ആരോഗ്യത്തെ വലിയ തോതിൽ മെച്ചപ്പെടുത്താൻ ഇടയാക്കുന്ന നടപടിയാണിത്. നഗരങ്ങളിൽ അടിസ്ഥാനമേഖലാ വികസനത്തിനായി 7060 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നൂറു സ്മാർട് സിറ്റികളാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഇത് റിയൽ എസ്റ്റേറ്റ് വിപണിക്ക് ഉണർവ്വു പകരും. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്, കൂടുതൽ വായ്പകൾ ലഭ്യമാകാൻ സഹായിക്കും.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 50,047 കോടി രൂപ നീക്കിവയ്ക്കാനും മോദി സർക്കാർ ശ്രദ്ധിച്ചിരിക്കുന്നു. കിസാൻ വികാസ് പത്ര ഏർപ്പാടാക്കും. 14,389 കോടി രൂപയാണ് ഗ്രാമീണ റോഡുകളുടെ വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിക്കായി 3600 കോടി രൂപ ചെലവഴിക്കും. ആരും ക്ലെയിം ചെയ്യാത്ത പ്രൊവിഡന്റ് ഫണ്ടിലെ തുക ഉപയോഗപ്പെടുത്തി മുതിർന്ന പൗരന്മാരെ സഹായിക്കും. എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറയുന്നു. ഗ്രാമീണ ഊർജ്ജോത്പാദന വിതരണ രംഗങ്ങൾ മെച്ചപ്പെടുത്താൻ 500 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. പോസ്റ്റൽ സ്കീമുകളിലും മറ്റും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പണം, എന്തു ചെയ്യണമെന്ന് പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിക്കും. സബ്സിഡി വ്യവസ്ഥയെ പൊളിച്ചെഴുതാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് താത്ക്കാലികാടിസ്ഥാനത്തിൽ ദോഷം ചെയ്യുമെന്നു വേണം കരുതാൻ.
കറൻസി നോട്ടുകളിൽ ബ്രെയ്ലി ലിപി കൂടി ഉൾപ്പെടുത്തും. 15 പുതിയ ബ്രെയിൽ പ്രസുകൾ കൂടി തുടങ്ങും. വികലാംഗർക്കായി പ്രത്യേക പദ്ധതികൾ ആരംഭിക്കും.
പെൺകുട്ടികളോടുള്ള താത്പര്യക്കുറവ് പരിഹരിക്കാൻ ബേട്ടി പഠാവോ, ബേട്ടി ബഠാവോ യോജന എന്ന പുതിയ സ്കീമിനായി നൂറുകോടി രൂപ നീക്കിവയ്ക്കും. ഡൽഹിയിൽ സ്ത്രീകൾക്കായി ക്രൈസിസ് മാനേജ്മെന്റ് സെന്റർ ആരംഭിക്കും. നാഷണൽ ക്യാപ്പിറ്റൽ റീജിയണിലെ എല്ലാ ജില്ലകളിലും സെന്ററിന്റെ ഓഫീസുകളുണ്ടാവും. നിർഭയ ഫണ്ടിൽ നിന്നാവും അതിന് സാമ്പത്തികപിന്തുണ നൽകുക. എല്ലാ നഗരങ്ങളിലെയും സ്ത്രീസുരക്ഷയ്ക്കായി 150 കോടി രൂപ ചെലവഴിക്കും. ലിംഗവിവേചനം പരിഹരിക്കാൻ നൂറുകോടി വേറെ.
ദേശീയ ഭവന ബാങ്കിങ് പദ്ധതിക്കായി 8000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്കായി 14,389 കോടി രൂപയാണ് മാറ്റിവച്ചത്. ദേശീയ തൊഴിലുറപ്പു പദ്ധതിക്കായുള്ള അലോക്കേഷൻ അതേപോലെ തുടരും. അടുത്തിടെ ആരംഭിച്ച ആറു പുതിയ എയിംസ് ആശുപത്രികൾ പ്രവർത്തനസജ്ജമായി. ആന്ധ്ര, പശ്ചിമബംഗാൾ, വിദർഭ, പൂർവാഞ്ചൽ എന്നിവിടങ്ങളിൽ തുടങ്ങുന്ന നാലു പുതിയ എയിംസ് ആശുപത്രികൾക്കായി അഞ്ഞൂറുകോടി രൂപ നീക്കിവച്ചു. നാലെണ്ണം കൂടി പരിഗണനയിൽ. ദന്തചികിത്സാസൗകര്യങ്ങൾ അടക്കമുള്ള 12 പുതിയ ഗവൺമെന്റ് മെഡിക്കൽ കോളജുകൾ കൂടി തുടങ്ങും. യുവാക്കൾക്കായി സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമുകളും നിർദ്ദേശിച്ചിട്ടുണ്ട്. ഊർജ്ജവിതരണം, സബ്സിഡിയോടു കൂടിയതും സബ്സിഡി ഇല്ലാത്തതും എന്നിങ്ങനെ രണ്ടായി തിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണിത്.
ഉത്പാദന യൂണിറ്റുകൾക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇനി അധിക അനുമതിയുടെ ആവശ്യമില്ല. ഇത് ധാരാളം ചെറുകിട ഉത്പാദക യൂണിറ്റുകളെ സഹായിക്കുന്ന നീക്കമാണ്.
മോദിക്ക് താത്പര്യമുള്ള പദ്ധതികളെല്ലാം ജയ്റ്റ്ലി അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കിവയ്പ്പുകൾക്ക് ഉള്ള ഇംപാക്റ്റ് എന്താണെന്നു കണ്ടുതന്നെ അറിയണം. ഏതായാലും യുപിഎ ഗവൺമെന്റ് കഴിഞ്ഞ പത്തുവർഷമായി അവതരിപ്പിച്ചുകൊണ്ടിരുന്ന ബജറ്റിൽ നിന്ന് കാര്യമായ മാറ്റമൊന്നും ബജറ്റിലില്ല എന്നും പറയണം. ഉദാഹരണത്തിന് നാലു പുതിയ എയിംസ് ആശുപത്രികൾ കൂടി പരിഗണിക്കുന്നു എന്ന് ബജറ്റിൽ പരാമർശമുണ്ട്. ഈ പരിഗണന കൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നു വ്യക്തമല്ല. ബജറ്റ് ആയതുകൊണ്ടുതന്നെ, ഒന്നുകിൽ ഫണ്ട് അലോട്ട് ചെയ്യപ്പെടും, അല്ലെങ്കിൽ ആ പദ്ധതിയേ ഇല്ല എന്നു തന്നെയാണ് കരുതേണ്ടിവരിക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്