എമിറേറ്റ്സോ ജെറ്റ് എയർവെയ്സോ ടാറ്റയോ എയർ ഇന്ത്യയുടെ ഉടമകളാകും; അമേരിക്കയിലേയും ബ്രിട്ടണിലേയും വൻകിട ബ്രാന്റുകൾ സ്വന്തമായി കച്ചവടത്തിനിറങ്ങും; എല്ലാ വിദേശ വിമാന കമ്പനികളും ഇന്ത്യൻ വിപണിയിൽ പരീക്ഷണത്തിന് ഇറങ്ങും; നേരിട്ടുള്ള വിദേശ നിക്ഷേപ കാര്യത്തിൽ ഇന്നലെ കേന്ദ്ര സർക്കാർ എടുത്ത നിയമം നമ്മളെ എങ്ങനെ ബാധിക്കും?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖല മാറ്റത്തിന്റെ പാതയിലാണ്. നേരത്തെ തന്നെ ഈ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുമതി കൊടുത്തിരുന്നു. അപ്പോഴും എയർ ഇന്ത്യയെ ഒഴിവാക്കി. പൂർണ്ണ ഇന്ത്യൻ കമ്പനിയായി എയർഇന്ത്യ എന്ന പൊതു മേഖലാ സ്ഥാപനത്തെ നിലനിർത്തി. എന്നാൽ അന്താരാഷ്ട്ര വെല്ലുവിളികളെ മറികടന്ന് മുന്നോട്ട് പറക്കാൻ എയർ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്ന് സർക്കാർ തിരിച്ചറിയുകയാണ്. അതൊണ്ട് തന്നെ വിദേശ നിക്ഷേപം എയർ ഇന്ത്യയിലും എത്തുകയാണ്. ഇതോടെ വമ്പൻ വിദേശ വിമാനക്കമ്പനികൾ എയർ ഇന്ത്യയിലും മുതൽമുടക്കാനെത്തും. എയർ ഇന്ത്യയിൽ 49 ശതമാനംവരെയുള്ള വിദേശനിക്ഷേപത്തിനും അനുമതിയായി.
അതായത് എയർ ഇന്ത്യയുടെ 51 ശതമാനം ഓഹരികൾ ഇന്ത്യയ്ക്ക്. ബാക്കി വിദേശത്തേക്കും. നിലവിൽ പൊതുമേഖലയിലാണ് എയർഇന്ത്യയുടെ നിൽപ്പ്. ഇത് ഏത് സമയത്തും പൂർണ്ണമായും സ്വകാര്യ വൽക്കരിക്കാൻ സർക്കാർ തയ്യാറായേക്കും. കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനാണ് ഇത്. ഇത്തരത്തിൽ ഒരു തീരുമാനമെടുത്ത് എയർ ഇന്ത്യയെ പൂർണ്ണമായും സ്വകാര്യ വൽക്കരിച്ചാൽ അതിന്റെ 51 ശതമാനം ഓഹരികൾ ഇന്ത്യൻ വ്യക്തികളിൽ നിലിർത്തും. ബാക്കി 49 ശതമാനം വിദേശിക്കും. ഇതാണ് കേന്ദ്ര സർക്കാരിന്റെ മനസ്സിലുള്ളത്. എയർ ഇന്ത്യയെ കണ്ണിട്ട് നിരവധി വിദേശ കമ്പനികൾ രംഗത്തുണ്ടെന്ന് മോദി സർക്കാർ തിരിച്ചറിയുന്നു. എമറൈറ്റ്സും ജെറ്റും ടാറ്റയുമെല്ലാം എയർ ഇന്ത്യാ ഓഹരിയിൽ കണ്ണുള്ളവരാണ്. വലിയ സാമ്പത്തിക ബാധ്യത നിലവിൽ എയർ ഇന്ത്യക്കുണ്ട്. ഓഹരി വിറ്റ് കിട്ടുന്ന പണം ഈ ബാധ്യതകൾ പരിഹരിക്കാനാവും ഉപയോഗിക്കുക. ഇതിലൂടെ എയർ ഇന്ത്യയുടെ ഖ്യാതി ഉയർത്താമെന്നും കരുതുന്നു.
പുതിയ വിദേശ കമ്പനികളുമായുള്ള എയർ ഇന്ത്യയുടെ ചങ്ങാത്തം സാങ്കേതികമായും കമ്പനിയെ മുന്നോട്ട് കൊണ്ടു പോകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ വ്യവസായ സൗഹൃദമാക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും സാമ്പത്തികവളർച്ച മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ പറയുന്നു. പൊതുബജറ്റ് അടുത്തമാസം ഒന്നിന് പ്രഖ്യാപിക്കാനിരിക്കേയാണ് വിദേശനിക്ഷേപ നയത്തിൽ ഈ മാറ്റങ്ങൾ വരുത്തിയത്. വ്യോമയാന നയത്തിലെ മാറ്റം ആഭ്യന്തര വിമാന സർവ്വീസുകൾക്കും പുത്തനുണർവ്വ് വരും. എയർ ഇന്ത്യ ഉയർത്തുന്ന വെല്ലുവിളികൾ മറ്റ് സ്വകാര്യ വിമാന കമ്പനികളേയും കൂടുതൽ മെച്ചമാക്കും. ഇതിലൂടെ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ. ഈ ലക്ഷ്യവും സ്വകാര്യ നിക്ഷേപത്തെ എയർഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിന് പിന്നിലുണ്ട്.
ഇതിനൊപ്പം ഒറ്റ ബ്രാൻഡ് ചില്ലറവിൽപ്പന മേഖലയിലും നിർമ്മാണ മേഖലയിലും സർക്കാർ അനുമതിയില്ലാതെ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. അതായത് ഇനി വിദേശ കമ്പനികൾക്ക് ചില്ലറ വിൽപ്പനയിൽ സജീവമായി ഇടപെടാം. നിലവിൽ ഭാഗീക നിക്ഷേപം മാത്രമാണ് അനുവദിച്ചിരുന്നത്. ഇന്ത്യൻ വിപണിയെ ലക്ഷ്യമിടുന്ന അമേരിക്കൻ ബ്രാൻഡുകൾ കൂട്ടത്തോടെ ഇനി ഇവിടെ എത്തും. മത്സരാധിഷ്ഠിത വിപണിയുടെ നേട്ടം സാധാരണക്കാർക്ക് കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാൽ പരമ്പരാഗത കച്ചവട രീതികളെ ഇത് സ്വാധീനിക്കുകയും ചെയ്യും. വാൾമാർട്ട് പോലുള്ള വമ്പൻ കമ്പനികൾ ഇന്ത്യയിൽ സജീവമാകും.
വൈദ്യുതി എക്സ്ചേഞ്ചുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നീ മേഖലകളിലെ വിദേശനിക്ഷേപ വ്യവസ്ഥകളും ഉദാരമാക്കി. ഒറ്റ ബ്രാൻഡ് ചില്ലറവിൽപ്പന മേഖലയിൽ 49 ശതമാനംവരെയുള്ള വിദേശ നിക്ഷേപത്തിന് നിലവിൽ സർക്കാർ അനുമതി ആവശ്യമില്ല. അതാണ് ഇപ്പോൾ 100 ശതമാനമാക്കിയത്. മിക്കവാറും എല്ലാ വിദേശ ബ്രാൻഡുകളുടെയും സ്ഥാപനങ്ങൾ ഇപ്പോൾ രാജ്യത്തുണ്ട്. ആ നിലയ്ക്ക് വലിയമാറ്റം ഈ രംഗത്ത് ഉണ്ടാവാൻ സാധ്യതയില്ല. ടൗൺഷിപ്പുകൾ, ഭവനനിർമ്മാണം, അടിസ്ഥാനസൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് ബ്രോക്കിങ് സർവീസുകൾ എന്നീ രംഗങ്ങളിലാണ് സർക്കാർ അനുമതി ആവശ്യമില്ലാതെ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത്. ഇതും വമ്പൻ മാറ്റത്തിന് വഴിവക്കും.
സർക്കാരിനും സ്വകാര്യ മേഖലയ്ക്കും വൈദ്യുതി വാങ്ങാനും വിൽക്കാനും സൗകര്യമുള്ളവയാണ് വൈദ്യുതി എക്സ്ചേഞ്ചുകൾ. അവ കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. ഇത്തരം എക്സ്ചേഞ്ചുകളിൽ 49 ശതമാനം വിദേശ നിക്ഷേപത്തിന് നിലവിൽ അനുമതി വേണ്ട.ഇതും മാറ്റുകയാണ്. വിദേശനിക്ഷേപം സ്വീകരിക്കുന്ന ഇന്ത്യൻ കമ്പനികൾ ഓഡിറ്റർമാരെ നിയമിക്കുന്ന വിഷയത്തിൽ ഇപ്പോൾ നിയന്ത്രണങ്ങളില്ല. പുതിയ നയപ്രകാരം അതിന് നിയന്ത്രണംവരും. സംയുക്തമായി ഓഡിറ്റ് ചെയ്യുമ്പോൾ ഒരു ഓഡിറ്റർ പുറമേനിന്നായിരിക്കണം.
സാമ്പത്തികവളർച്ചയ്ക്ക് ഊന്നൽനൽകുന്ന ഘടകമാണ് വിദേശനിക്ഷേപം. പ്രതിരോധം, നിർമ്മാണമേഖല, ഇൻഷുറൻസ്, പെൻഷൻ, സാമ്പത്തിക സേവനങ്ങൾ, വാർത്താസംപ്രേഷണം, വ്യോമയാനം, ഫാർമസ്യൂട്ടിക്കൽസ്, വ്യാപാരം തുടങ്ങിയ മേഖലകളിലെല്ലാം അടുത്തിടെ വിദേശനിക്ഷേപ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുവഴി വിദേശനിക്ഷേപം കൂടി. ഇത് മനസ്സിലാക്കിയാണ് നയം മാറ്റം. 2013-14 ൽ 36.05 ബില്യൺ ഡോളറായിരുന്നു വിദേശ നിക്ഷേപം. 2014-15ൽ അത് 36.05 ബില്യൺ ഡോളറും 2015-16 ൽ 55.46 ബില്യൺ ഡോളറും ആയി. 2016-17 ൽ 60.08 ബില്യൺ ഡോളറിന്റെ വിദേശനിക്ഷേപം ലഭിച്ചു.
ഈ രംഗത്ത് നയം കുറച്ചുകൂടി ഉദാരമാക്കിയാൽ കൂടുതൽ വിദേശനിക്ഷേപം ലഭിക്കുമെന്നും പുതിയ തീരുമാനങ്ങൾ അതിന്റെ അടിസ്ഥാനത്തിലാണെന്നും സർക്കാർ വിശദീകരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍