നോട്ട് നിരോധനത്തിനായി മാസങ്ങളുടെ മുന്നൊരുക്കം നടത്തിയെന്ന കേന്ദ്രവാദം പച്ചക്കള്ളം; നോട്ട് പിൻവലിക്കലിനെ താൻ അനുകൂലിച്ചിരുന്നില്ലെന്ന് രഘുറാം രാജൻ; പ്രത്യാഘാതങ്ങൾ മാരകമായിരിക്കും എന്നാണ് അഭിപ്രായപ്പെട്ടത്; മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വന്ന ഇടിവിന് പ്രധാനകാരണമായി: മന്മോഹൻ സിംഗിനെ ശരിവെച്ച് മോദിയുടെ മണ്ടത്തരത്തെ തള്ളി ആർബിഐ മുൻ ഗവർണർ
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ നടപടിക്ക് മാസങ്ങളുടെ മുന്നൊരുക്കം നടത്തിയെന്നാണ് കേന്ദ്രസർക്കാർ ജനങ്ങളോടായി അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ, ഈ വാദം പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ രംഗത്തെത്തി. നോട്ട് നിരോധനത്തെ ഒരു സമയത്തും താൻ അനുകൂലിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയാണ് രഘുറാം രംഗത്തെത്തിയത്. നോട്ട് അസാധുവാക്കാൻ തീരുമാനിച്ച ബോർഡിൽ താൻ അംഗമായിരുന്നില്ല. താൻ റിസർവ് ബാങ്ക് ഗവർണറായിരുന്ന സമയത്ത് നോട്ട് നിരോധനത്തെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും രഘുറാം രാജൻ വ്യക്തമാക്കി.
സെപ്റ്റംബർ മൂന്നിന് റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ഇതാദ്യമായാണ് നോട്ട് നിരോധനം സംബന്ധിച്ച് രഘുറാം രാജൻ അഭിപ്രായ പ്രകടനം നടത്തുന്നത്. 2016 ഫെബ്രുവരിയിൽ നോട്ട് നിരോധനത്തെ സംബന്ധിച്ച് സർക്കാർ തന്റെ അഭിപ്രായമാരാഞ്ഞിരുന്നു. അന്ന് വാക്കാൽ തന്റെ അഭിപ്രായം അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങൾ നേടാൻ മറ്റ് വഴികളുണ്ടായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ ഡു വാട്ട് ഡു ഐ ഡു എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് രഘുറാം രാജൻ നോട്ട് നിരോധനത്തെ സംബന്ധിച്ച് അഭിപ്രായം പ്രകടനം നടത്തിയിരിക്കുന്നത്.
താൻ ഗവർണറായിരുന്ന സമയത്ത് നോട്ട് നിരോധനം സംബന്ധിച്ച തീരുമാനം കൈക്കൊള്ളാൻ ആർബിഐയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നില്ലെന്നും രഘുറാം രാജൻ വെളിപ്പെടുത്തുന്നു. 2016 സെപ്റ്റംബർ മൂന്നിനാണ് അദ്ദേഹത്തെ ആർബിഐ ഗവർണർ സ്ഥാനത്ത് നിന്നും നീക്കിയത്. ഇതോടെ, മാസങ്ങൾ നീണ്ടുനിന്ന തയ്യാറെടുപ്പുകൾക്ക് ശേഷമാണ് 2016 നവംബർ എട്ടിന് നോട്ട് നിരോധനം നടപ്പിലാക്കിയതെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദമാണ് പൊളിയുന്നത്. തന്റെ പിൻഗാമിയുടെ കാലാവധിയുടെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന്റെ പൊതുജനങ്ങളുമായുള്ള ഇടപഴകലുകളിൽ നുഴഞ്ഞുകയറാൻ താൽപര്യമില്ലാത്തതിനാലാണ് കഴിഞ്ഞ ഒരു വർഷം ഇതിനെ കുറിച്ച് പ്രതികരിക്കാതിരുന്നതെന്നും രഘുറാം രാജൻ വിശദീകരിക്കുന്നു.
നോട്ട് നിരോധനം സംബന്ധിച്ച നിലപാട് അറിയിക്കാൻ 2016 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ തന്നോട് ആവശ്യപ്പെട്ടതായും അതിന് വാക്കാൽ മറുപടി നൽകിയതായും രാജൻ പറയുന്നു. ദീർഘകാലത്തിൽ ചില നേട്ടങ്ങൾ ഉണ്ടായേക്കാമെങ്കിലും അതിന്റെ ഹൃസ്വകാല പ്രത്യാഘാതങ്ങൾ മാരകമായിരിക്കും എന്നാണ് താൻ പറഞ്ഞ അഭിപ്രായമെന്നും അദ്ദേഹം വെളിപ്പെടുത്തി. അസന്ദിഗ്ധമായി തന്നെയാണ് തന്റെ അഭിപ്രായം പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തികരംഗത്ത് കനത്ത ആഘാതമാണ് ഏൽപ്പിച്ചതെന്ന് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര വളർച്ചയിൽ വൻ ഇടിവാണ് ഉണ്ടായത്. ഇക്കാര്യം മുൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവചിക്കുകയും ചെയ്തിരുന്നു. മന്മോഹൻ സിംഗിന്റെ വാദങ്ങൾ നൂറ് ശതമാനം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന കണക്കുകൾ.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള പാദത്തിൽ മൊത്തം ആഭ്യന്തര ഉത്പാദനം ഏഴ് ശതമാനം ആയിരുന്നത് ജനുവരി-മാർച്ച് പാദത്തിൽ 6.1 ശതമാനമായും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഈ വർഷത്തെ രണ്ടാം പാദത്തിൽ 5.7 ശതമാനമായും ഇടിഞ്ഞു. പ്രചാരത്തിലുള്ള പണത്തിന്റെ അളവ് കുറഞ്ഞത് ഉപഭോഗത്തെ ബാധിക്കുകയും തന്മൂലം പൂതിയ നിക്ഷേപങ്ങൾ തുടങ്ങാൻ വ്യവസായികൾ മടിക്കുകയും ചെയ്തു.
നോട്ട് നിരോധനമല്ല ജിഡിപി വീഴ്ചയ്ക്ക് കാരണം എന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ വന്ന ഇടിവിന് പ്രധാനകാരണം നോട്ട് നിരോധനമാണെന്നാണ് രാജന്റെ പക്ഷം. ജിഡിപിയിൽ രണ്ട് ശതമാനം വരെ ഇടിവുണ്ടായിട്ടുണ്ടെന്നും ഇതിന്റെ മുല്യം രണ്ട് മുതൽ രണ്ടര ലക്ഷം വരെ കോടി രൂപയ്ക്ക് ഇടയിലാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. പണം തിരികെ ബാങ്കുകളിലേക്ക് എത്താതിരുന്നാൽ ഈ നഷ്ടം പരിഹരിക്കാം എന്നായിരുന്നു നടപടി സ്വീകരിച്ചവർ വിചാരിച്ചിരുന്നത് എന്നാണ് താൻ കരുതുന്നതെന്നും രാജൻ വ്യക്തമാക്കി.
നിരോധിച്ച നോട്ടുകളിൽ മൂന്ന് ലക്ഷം കോടി രൂപ വരെ ബാങ്കുകളിൽ മടങ്ങിയെത്തില്ലെന്നായിരുന്നു സർക്കാർ പ്രതീക്ഷ. ഇത് റിസർവ് ബാങ്കിന്റെ ബാധ്യത കുറയ്ക്കുമെന്നും വർദ്ധിക്കുന്ന ലാഭം നിക്ഷേപങ്ങൾക്കും വികസനപ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കാമെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ. എന്നാൽ നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളിൽ മടങ്ങിയെത്തിയെന്നാണ് ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നത്.
കള്ളപ്പണം നിയന്ത്രിക്കുന്നതിൽ നോട്ട് നിരോധന നടപടി ഫലം കണ്ടില്ലെന്നാണ് ഇതിന്റെ അർത്ഥമെന്നും രാജൻ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം മൂലം ഉണ്ടാകാവുന്ന നഷ്ടങ്ങളെയും നേട്ടങ്ങളെയും കുറിച്ച് താൻ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും എന്നിട്ടും സർക്കാർ തീരുമാനവുമായി മുന്നോട്ട് പോവുകയാണെങ്കിൽ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ച് വിശദീകരിച്ചിരുന്നതായും രാജൻ വെളിപ്പെടുത്തി. വേണ്ട തയ്യാറെടുപ്പുകൾ നടത്തിയില്ലെങ്കിൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ചും ആർബിഐ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തിടുക്കപ്പെട്ട് തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു കമ്മിറ്റിക്ക് രൂപം നൽകാനാണ് സർക്കാർ ശ്രമിച്ചത്. നോട്ട് നിരോധനത്തിന്റെ പ്രധാന ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പായിരുന്നു എന്ന കാര്യം വ്യക്തമാണ്. എന്നാൽ, തെരഞ്ഞെടുപ്പിലെ നേട്ടത്തിന് വേണ്ടി രാജ്യത്തിന്റെ അതിവേഗ കുതിപ്പിനെയാണ് നരേന്ദ്ര മോദി കളഞ്ഞു കുളിച്ചത്. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയെന്ന ബഹുമതി ഇന്ത്യക്ക് ഏറെക്കാലത്തിന് ശേഷം നഷ്ടമാകുകയായിരുന്നു.
(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍