40 ശതമാനം കറൻസിയിലും 30 ശതമാനം സ്ഥലം - ഫ്ലാറ്റ് - സ്വർണം വാങ്ങാനും 20 ശതമാനം ഷെയർ മാർക്കറ്റിലും നിക്ഷേപിക്കുക; ഒൻപത് ശതമാനം ഊഹക്കച്ചവടത്തിലും ഒരു ശതമാനത്തിന് ലോട്ടറി വരെ വാങ്ങാനും: സമയം നിക്ഷേപിക്കാനും ഉണ്ട് അഞ്ചു വഴികൾ: മുരളി തുമ്മാരുകുടിയുടെ നിക്ഷേപ സുവിശേഷങ്ങൾ
മുരളി തുമ്മാരുകുടി
''ചേട്ടാ, ഈ ഇൻവെസ്റ്മെന്റിനെപ്പറ്റി ഒന്നെഴുതണം കേട്ടോ.'' ദുബായിൽ വച്ച് ഒരു സുഹൃത്ത് പറഞ്ഞതാണ്. അപ്പോൾ ഞാൻ പറയുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. സർ വിളി മിക്കവാറും തീർന്നു. നന്ദി! വാസ്തവത്തിൽ പണമെറിഞ്ഞ് പണമുണ്ടാക്കിയിട്ടുള്ള ആളൊന്നുമല്ല ഞാൻ. അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്ന ആളും അല്ല. എന്നാലും ഇൻവെസ്റ്മെന്റിനെപ്പറ്റി എനിക്ക് എന്റെ ചില രീതികൾ ഉണ്ട്. അതു നിങ്ങളുമായി പങ്കുവെക്കാം.
എല്ലാ നിക്ഷേപങ്ങളിൽ നിന്നും ഉള്ള വരുമാനം (return) ഒരുപോലെ അല്ല. ആഗോള വ്യാപകമായി ഇൻവെസ്റ്മെന്റിന്റെ ഒരു അടിസ്ഥാന തത്വം മൂലധനം തിരിച്ചു കിട്ടാൻ സാധ്യത കുറവുള്ള എന്തെങ്കിലും പ്രസ്ഥാനത്തിൽ നിക്ഷേപിക്കുമ്പോൾ ആണ് അതിൽ നിന്നും വരുമാനം കൂടുതൽ കിട്ടാൻ സാധ്യത എന്നതാണ്. നമ്മുടെ ഇൻവെസ്റ്മെന്റുകൾ എന്നുപറയുന്നത് ഒരു പിരമിഡ് പോലെ പലതരം നിക്ഷേപങ്ങൾ അടുക്കിവച്ച ഒന്നായിരിക്കണം. അതിലേറ്റവും റിസ്ക്ക് കുറഞ്ഞതിൽ ഏറ്റവും കൂടുതൽ പണം. അതാണ് പിരമിഡിന്റെ അടിസ്ഥാനം. അതിന്റെ തൊട്ടുമീതെ റിസ്ക്ക് അല്പം കൂടിയത് എന്നിങ്ങനെ.
നിങ്ങളുടെ സന്പാദ്യത്തിന്റെ നാൽപ്പത് ശതമാനമെങ്കിലും റിസ്ക് ഏറ്റവും കുറഞ്ഞ ഏതെങ്കിലും സംവിധാനത്തിൽ നിക്ഷേപിക്കണം. സ്വിറ്റ്സർലാൻഡിൽ അത് ഇവിടുത്തെ വിടുത്തെ കറൻസിയാണ്. ബാങ്കിൽ നിക്ഷേപിച്ചാൽ അര ശതമാനം പോലും പലിശ കിട്ടില്ല, പക്ഷെ ആവശ്യം വരുമ്പോൾ അതെ വിലയിൽ തിരിച്ചു കിട്ടും എന്നുറപ്പുണ്ട്. നമ്മുടെ പെൻഷൻ ഫണ്ട് എല്ലാം ഇങ്ങനെ ഏറ്റവും റിസ്ക്ക് കുറഞ്ഞ പ്രസ്ഥാനത്തിൽ നിക്ഷേപിക്കപ്പെടേണ്ടതാണ്. മറ്റുരാജ്യങ്ങളിൽ അവിടുത്തെ സാമൂഹ്യ സാന്പത്തിക രാഷ്ട്രീയസ്ഥിതിയനുസരിച്ച് ഡോളർ ഒക്കെ ആകാം.
ഇതിന്റെ തോട്ടുമീതെ നമ്മുടെ സന്പാദ്യത്തിന്റെ മുപ്പത് ശതമാനം അല്പം കൂടി റിസ്കുള്ള എന്തെങ്കിലും പ്രസ്ഥാനത്തിൽ (സ്ഥലം, ഫ്ലാറ്റ്, സ്വർണം എന്നിങ്ങനെ) നിക്ഷേപിക്കുക. മറ്റുനാടുകളിലെ കാര്യം ആണ് പറഞ്ഞത് അവിടെ വീടിന്റെയും സ്വർണത്തിന്റെയും വില ഒക്കെ മുകളിലേക്കും താഴേക്കും പോകാറുണ്ട്. നാട്ടിൽ ഏറെക്കാലമായി സ്ഥലവും ഫ്ലാറ്റും സ്വർണ്ണവും ഒക്കെ മുകളിലേക്ക് മാത്രം പോയിരുന്നതിനാൽ ആളുകൾ ഇതിനെ ഏറ്റവും സുരക്ഷതമായാണ് കരുതിയിരുന്നത്. ഇത് മാറിത്തുടങ്ങി.
ഇനി മൊത്തം സന്പാദ്യത്തിന്റെ ഇരുപത് ശതമാനം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കുക. ഇതിന് ലാഭസാധ്യത കൂടുതലാണ് അതെ സമയം റിസ്ക്കും ഉണ്ട്. നിങ്ങൾക്ക് അത്യാവശ്യം സമയവും, അറിവും താല്പര്യവും ഒക്കെ ഉണ്ടെങ്കിൽ സ്വന്തമായി ഷെയറുകൾ വാങ്ങി മാനേജ് ചെയ്യുക. ഇല്ലെങ്കിൽ മ്യുച്വൽ ഫണ്ടിൽ നിക്ഷേപിക്കുക.
ഇനിയുമുണ്ടല്ലോ പത്തുശതമാനം. ഇതിൽ ഒൻപത് ശതമാനം ശരിക്കും റിസ്ക്കുള്ള എന്തെങ്കിലും സംരംഭത്തിൽ ഇറക്കാം. സാന്പത്തിക നടത്തിപ്പിന്റെ അടിസ്ഥാനതത്വം റിസ്ക് കൂടുംതോറും ലാഭവും കൂടുമെന്നാണ് പറഞ്ഞല്ലോ. അപ്പോൾ ആരെങ്കിലും ഒക്കെ ബാങ്ക് പലിശയുടെ ഇരട്ടി തരാം എന്ന് പറഞ്ഞു വന്നാൽ അത് ഒന്നല്ലെങ്കിൽ ശുദ്ധ തട്ടിപ്പായിരിക്കും അല്ലെങ്കിൽ ഏറെ റിസ്ക്ക് ഉള്ള എന്തെങ്കിലും പ്രസ്ഥാനമായിരിക്കും ( ഉദാഹരണത്തിന് പുതുതായി എന്തെങ്കിലും ബിസിനസ്സ് തുടങ്ങുന്നതിൽ ഷെയർ എടുക്കുക, വേണമെങ്കിൽ ഒരു സിനിമ തന്നെ എടുക്കുക, ആരെങ്കിലും ബ്ളേഡ്ബാങ്കിൽ ഇരുപത് ശതമാനം പലിശ ഓഫർ ചെയ്താൽ അതിൽ നിക്ഷേപിക്കുക എന്നിങ്ങനെ). പൊതുവെ പറഞ്ഞാൽ കാശ് പോകാനാണ് സാധ്യത എന്ന് മനസ്സിൽ കൂട്ടണം. അതെ സമയം ഫേസ്ബുക്കുണ്ടാക്കാൻ സുക്കര്ബര്ഗിന് പതിനായിരം ഡോളർ കൊടുത്ത ആൾക്ക് രണ്ടായിരത്തി അഞ്ഞൂറ് കോടി തിരിച്ചു കിട്ടി എന്ന് വായിച്ചിട്ടുണ്ട്. ചില സിനിമ എടുത്തവരുടെ കാര്യവും ഇങ്ങനെ ഒക്കെ തന്നെ. എന്താണെങ്കിലും നമ്മുടെ ആസ്തിയുടെ പത്തു ശതമാനം അല്ലേ, അൽപ്പം കൂടുതൽ റിസ്ക് എടുക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല. കറൻസി ട്രേഡിങ്ങും ഷെയറിന്റെ പ്രതിദിനം ഉള്ള വിൽക്കൽ വാങ്ങലും കമ്മോദിറ്റി ഫ്യൂച്ചർ ട്രേഡിങ്ങും ഒക്കെ ഈ ഗണത്തിൽ പെടുത്താം.
നമ്മുടെ പിരമിഡിലെ ഓരോ നിലയുടെയും പുരോഗതിയനുസരിച്ച് പണം പുനർനിക്ഷേപിക്കണം. ഉദാഹരണത്തിന്, നാട്ടിലെ സ്ഥലത്തിന്റെ വില ഇരട്ടിച്ച് എന്റെ കൈയിലുള്ള ഡോളറിന്റെ മുകളിൽ പോയാൽ പതുക്കെ അതുവിറ്റ് അടിസ്ഥാനം വീണ്ടും ശക്തിപ്പെടുത്തണം. അതുപോലെതന്നെ ഷെയറിന്റെ കാര്യവും. ഷെയർ വില കൂടിവന്നാൽ അതുവിറ്റ് ഷെയറിലുള്ള മൊത്തം തുക കുറച്ച് സ്വർണ്ണമോ ഫ്ലാറ്റോ ഒക്കെ ആക്കാം.ഇനിയുമുണ്ട് ഒരു ശതമാനം. അത് നിയമ വിധേയമായ ഏത് ലോട്ടറിയിലും നിക്ഷേപിക്കാവുന്നതാണ്. ദുബായി എയർപോർട്ടിലെ മില്യനെയർ ലോട്ടറി, അബു ദാബിയിലെ സൂപ്പർ കാർ, യൂറോപ്പിലെ യൂറോ മില്യൺ എന്നിങ്ങനെ ഏതും. മക്കാവുവിലെ കാസിനോയിലോ ലാസ് വേഗസ്സിലെ സ്ലോട്ട് മെഷീനിലോ ഒക്കെ ധൈര്യമായി ഈ ഒരു ശതമാനം അടിച്ചു പൊളിക്കാം (ഇന്റർനെറ്റിൽ അയച്ചു തരുന്ന മുപ്പത് മില്യൺ ഫ്രീ ലോട്ടറിയിൽ മാത്രം വേണ്ട). ഇതിലൊക്കെ ലാഭം കിട്ടാനുള്ള സാധ്യത തീരെ കുറവാണ്. പക്ഷെ കിട്ടിയാൽ നിങ്ങളുടെ ജീവിതം മാറിമറിയും. ലോട്ടറി കിട്ടുമോ ഇല്ലയോ എന്നത് നമുക്ക് പറയാൻ കഴിയില്ലെങ്കിലും ലോട്ടറിയെടുക്കാത്ത ആൾക്ക് ഒരിക്കലും കിട്ടില്ല എന്നുറപ്പാണ്. അതുകൊണ്ടുതന്നെ തീരെ ചാൻസ് കുറവാണെങ്കിലും നമ്മുടെ സന്പാദ്യത്തിന്റെ ഒരുശതമാനം ഇതിൽ നിക്ഷേപിക്കുന്നതിൽ ഒരുതെറ്റുമില്ല. മാസത്തിൽ ഒരു ലോട്ടറി മേടിച്ച് പലയാളുകളും ലക്ഷപ്രഭുക്കളോ കോടീശ്വരന്മാരോ ആയിട്ടുണ്ട്. പക്ഷെ ആരും അതുകൊണ്ട് നശിച്ചുപോയിട്ടില്ല.
ഇത്രയും കാര്യങ്ങൾ അടിസ്ഥാനപരമായി ചെയ്തുകഴിഞ്ഞാൽ ഇനിയാണ് ശ്രദ്ധിക്കേണ്ട കാര്യം. നമ്മുടെ പിരമിഡിലെ ഓരോ നിലയുടെയും പുരോഗതിയനുസരിച്ച് പണം പുനർനിക്ഷേപിക്കണം. ഉദാഹരണത്തിന്, നാട്ടിലെ സ്ഥലത്തിന്റെ വില ഇരട്ടിച്ച് എന്റെ കൈയിലുള്ള ഡോളറിന്റെ മുകളിൽ പോയാൽ പതുക്കെ അതുവിറ്റ് അടിസ്ഥാനം വീണ്ടും ശക്തിപ്പെടുത്തണം. അതുപോലെതന്നെ ഷെയറിന്റെ കാര്യവും. ഷെയർ വില കൂടിവന്നാൽ അതുവിറ്റ് ഷെയറിലുള്ള മൊത്തം തുക കുറച്ച് സ്വർണ്ണമോ ഫ്ലാറ്റോ ഒക്കെ ആക്കാം.
ഇനി ഒരിക്കലും ചെയ്യരുതാത്ത കാര്യവുമുണ്ട്. നമ്മുടെ റിസ്ക് കൂടിയ ഇൻവെസ്റ്മെന്റിൽ നല്ല റിട്ടേൺ കണ്ടാൽ റിസ്ക് കുറഞ്ഞ ഇൻവെസ്റ്റ്മെന്റ് മുകളിലേക്ക് മാറ്റരുത്. ഫിക്സഡ് ഡെപ്പോസിറ്റ് എടുത്ത് ഷെയർ മേടിക്കരുത്. ഭൂമിവിറ്റ് സിനിമപിടിക്കുകയോ ബ്ലേഡിലിടുകയോ ചെയ്യരുത്. റിയൽ എസ്റ്റേറ്റിന്റെ വില കുതിക്കുകയും ഷെയർ മാർക്കറ്റ് തിളങ്ങുകയുമൊക്കെ ചെയ്യുന്ന കാലത്ത് ഫിക്സഡ് ഡിപ്പോസിറ്റ് പൊട്ടിച്ചോ, സ്വർണം വിറ്റോ പണയം വച്ചോ, എന്തിന് ബാങ്ക് ലോണെടുത്ത് വരെ ഷെയറിലും ഭൂമിയിലും ഇടാൻ തോന്നുന്നത് സ്വാഭാവികമാണ്. ജീവിതത്തിൽ പൊട്ടിപ്പാളീസാകുന്നവർ മുഴുവൻ മുകളിലേക്ക് ഇത്തരം നിക്ഷേപങ്ങൾ പാസ് ചെയ്യുന്നവരാണ്.
ഈപ്പറഞ്ഞ അഞ്ചുരസങ്ങൾ കൂടാതെ ഞാൻ തന്നെ ഗവേഷണം ചെയ്തു കണ്ടു പിടിച്ചു നടപ്പാക്കുന്ന നാലു നിക്ഷേപങ്ങൾ വേറെയുമുണ്ട്. നിക്ഷേപിക്കാൻ നമുക്കുള്ളത് പണം മാത്രമല്ല, സമയവും കൂടിയാണ് എന്നതാണ് ആദ്യത്തെ കണ്ടു പിടുത്തം. നമ്മുടെ പണം എവിടെ നിക്ഷേപിക്കുന്നു എന്നത് പോലെ തന്നെയാണ് നമ്മുടെ സമയം എവിടെ നിക്ഷേപിക്കുന്നു എന്നതും. നമ്മുടെ പണം വർദ്ധിപ്പിക്കാൻ അധികം സമയം നിക്ഷേപിക്കേണ്ട കാര്യം ഇല്ല, പക്ഷെ ഇനി പറയുന്ന നാല് നിക്ഷേപങ്ങളിൽ പണത്തിലും അധികം സമയം ആണ് നിക്ഷേപിക്കേണ്ടി വരുന്നത്. പക്ഷെ വരുമാനം ഗംഭീരം ആണ്.
നമ്മുടെ റിസ്ക് കൂടിയ ഇൻവെസ്റ്മെന്റിൽ നല്ല റിട്ടേൺ കണ്ടാൽ റിസ്ക് കുറഞ്ഞ ഇൻവെസ്റ്റ്മെന്റ് മുകളിലേക്ക് മാറ്റരുത്. ഫിക്സഡ് ഡെപ്പോസിറ്റ് എടുത്ത് ഷെയർ മേടിക്കരുത്. ഭൂമിവിറ്റ് സിനിമപിടിക്കുകയോ ബ്ലേഡിലിടുകയോ ചെയ്യരുത്. റിയൽ എസ്റ്റേറ്റിന്റെ വില കുതിക്കുകയും ഷെയർ മാർക്കറ്റ് തിളങ്ങുകയുമൊക്കെ ചെയ്യുന്ന കാലത്ത് ഫിക്സഡ് ഡിപ്പോസിറ്റ് പൊട്ടിച്ചോ, സ്വർണം വിറ്റോ പണയം വച്ചോ, എന്തിന് ബാങ്ക് ലോണെടുത്ത് വരെ ഷെയറിലും ഭൂമിയിലും ഇടാൻ തോന്നുന്നത് സ്വാഭാവികമാണ്. ജീവിതത്തിൽ പൊട്ടിപ്പാളീസാകുന്നവർ മുഴുവൻ മുകളിലേക്ക് ഇത്തരം നിക്ഷേപങ്ങൾ പാസ് ചെയ്യുന്നവരാണ്.നമ്മിൽ നിക്ഷേപിക്കുക : ലോകത്തെ ഏറ്റവും ബെസ്റ് നിക്ഷേപം സ്വയം നമ്മിൽ നടത്തുന്നതാണ്. അത് പുതിയ എന്തെങ്കിലും പടിക്കുന്നതിലാവാം, ഒരു സർട്ടിഫിക്കേഷൻ എടുക്കുന്നതിൽ ആവാം, യാത്ര ചെയ്യുന്നതിലാകാം, ആരോഗ്യപരിപാലനത്തിലാകാം. നമ്മൾ നമ്മുടെ കഴിവും നെറ്റ്വർക്കും വികസിപ്പിക്കാൻ ചെലവാക്കുന്ന സമയത്തിന്റെയും തുകയുടെയും അത്രയും സ്ഥിരതയുള്ളതും വരുമാനസാധ്യതയുള്ളതുമായ ഒരു നിക്ഷേപവും വേറെയില്ല. കാരണം ഒരു പ്രധാനമന്ത്രിക്കും യുദ്ധത്തിനും ഒന്നും ഇത് അടിച്ചു മാറ്റാൻ പറ്റില്ല.
ഒരുദാഹരണം പറയാം. ഞാൻ ബ്രൂണെയിൽ ജോലിചെയ്യുന്ന കാലത്ത് ഐക്യരാഷ്ട്രസഭയുടെ നേതൃത്വപരിശീലനകേന്ദ്രത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലനപരിപാടിക്ക് എനിക്കവസരം കിട്ടി. അയ്യായിരം ഡോളറാണ് ഫീസ്. യാത്രയും താമസസൗകര്യവും ചേർന്ന് അത്രതന്നെ വേറെയും വരും. ഇതെന്റെ രണ്ടുമാസത്തെ ശന്പളത്തോളം വരും. ഞാൻ എന്റെ ഹ്യൂമൻ റിസോഴ്സസ് മാനേജരോട് കാര്യം പറഞ്ഞു. ''But Muralee, you are on a short term contract with us. So we can't invest in you'
ഏതാണെങ്കിലും കോഴ്സിന് പോകുവാൻ ഞാൻ തീരുമാനിച്ചു. ഒരുമാസത്തെ അവധിക്ക് അപേക്ഷയുമായി ചെന്ന എന്നോട് അദ്ദേഹം ചോദിച്ചു. 'This is too much money. Do you really want to spend it?' അദ്ദേഹത്തോട് ഭവ്യമായി ഞാൻ പറഞ്ഞു. ''Sir, Im on a long term contract with myself, os this is my investment in me'.
ഐക്യരാഷ്ട്രസഭയെപ്പറ്റി അറിയാനും ലോകത്തിലെ നൂറോളം രാജ്യങ്ങളിലെ സമപ്രായക്കാരുമായി അടുത്തിടപഴകാനും ലോകനേതാക്കളുമായി താരതമ്യം ചെയ്യാനുമൊക്കെ അന്നുകിട്ടിയ അവസരമാണ് പിൽക്കാലത്ത് എനിക്ക് കരിയറിലും ശന്പളത്തിലുമൊക്കെ വൻനേട്ടങ്ങൾ തന്നത്. അന്നത്തെ പതിനായിരം ഡോളർ ബാങ്കിലോ സ്വർണ്ണത്തിലോ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് ഒരു ലക്ഷം ഡോളറായേനെ. എന്നാൽ എന്നിൽ ഇൻവെസ്റ്റ് ചെയ്തപ്പോൾ അതിന്റെ മൂല്യം എത്രയോ മടങ്ങായി. അതാണ് സെൽഫിൽ ഇൻവെസ്റ്റ്മെന്റ് ചെയ്യുക എന്ന് പറയുന്നത്.
നിക്ഷേപിക്കാൻ നമുക്കുള്ളത് പണം മാത്രമല്ല, സമയവും കൂടിയാണ് എന്നതാണ് ആദ്യത്തെ കണ്ടു പിടുത്തം. നമ്മുടെ പണം എവിടെ നിക്ഷേപിക്കുന്നു എന്നത് പോലെ തന്നെയാണ് നമ്മുടെ സമയം എവിടെ നിക്ഷേപിക്കുന്നു എന്നതും. നമ്മുടെ പണം വർദ്ധിപ്പിക്കാൻ അധികം സമയം നിക്ഷേപിക്കേണ്ട കാര്യം ഇല്ല, പക്ഷെ ഇനി പറയുന്ന നാല് നിക്ഷേപങ്ങളിൽ പണത്തിലും അധികം സമയം ആണ് നിക്ഷേപിക്കേണ്ടി വരുന്നത്. പക്ഷെ വരുമാനം ഗംഭീരം ആണ്.രണ്ടാമത്തെ ഇൻവെസ്റ്റ്മെന്റ് നമ്മുടെ കുട്ടികളിലാണ്. വിദ്യാഭ്യാസത്തിൽ നടത്തുന്ന നിക്ഷേപം ഏറെ ലാഭകരമാണെന്ന് ലോകത്ത് അനവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികൾക്ക് പറ്റാവുന്നത്ര മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന പണവും സമയവും ഉഗ്രൻ നിക്ഷേപമാണ്.
മൂന്നാമത്തേത് ബന്ധുക്കളിലും ബന്ധങ്ങളിലുമാണ്. ഇത് പണം കൊണ്ടുതന്നെ ആകണമെന്നില്ല. നിങ്ങളുടെ സമയമാണ് പലപ്പോഴും ബന്ധുക്കൾ ആഗ്രഹിക്കുന്നതും ബന്ധങ്ങൾ നിലനിർത്താൻ വേണ്ടതും. ബന്ധുക്കളിലും സുഹൃത്തുക്കളിലും നടത്തുന്ന ഇൻവെസ്റ്റ്മെന്റ് ഏതാണ്ട് ഷെയർ കച്ചവടം പോലെയാണ്. ചിലതിൽ നിന്നൊന്നും തിരിച്ചുകിട്ടില്ല. ചെലവാക്കിയ പണവും സമയവും പോയതുതന്നെ. നന്നായിവരുന്ന പത്തുശതമാനം ബന്ധങ്ങൾ മതി നഷ്ടപ്പെട്ട തൊണ്ണൂറു ശതമാനത്തിലും മുടക്കിയ മുതല് തിരിച്ചുപിടിക്കാൻ.
ഇനിയുള്ളത് നമ്മുടെ സമൂഹത്തിൽ നമ്മൾ നിക്ഷേപിക്കുന്നതാണ്. നമ്മൾ സ്വന്തമായിട്ടോ കുട്ടികളിലോ എന്തൊക്കെ ഇൻവെസ്റ്റ്മെന്റ് നടത്തിയാലും സമൂഹത്തിൽ അസ്ഥിരത ഉണ്ടായാൽ അതിനൊന്നും അർത്ഥമില്ലാതാകും. ചിലപ്പോൾ എല്ലാമിട്ടെറിഞ്ഞ് ഓടിപ്പോകേണ്ടിയും വരാം. അതുകൊണ്ടുതന്നെ നമ്മൾ ജീവിക്കുന്ന സമൂഹത്തിലെ നിക്ഷേപം പ്രധാനമാണ്.
സമൂഹത്തിൽ നിക്ഷേപിക്കാൻ പണം മാത്രമല്ല, നമ്മുടെ അറിവും ബന്ധങ്ങളും ഉപയോഗിക്കാം. അത് രണ്ടുതരത്തിൽ ചെയ്യാം. ഒന്നുകിൽ സമൂഹത്തിൽ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പണം ചെലവാക്കാം, ഉച്ചനീചത്വങ്ങൾ കുറക്കാൻ ശ്രമിക്കാം, അങ്ങനെ അസ്ഥിരത ഒഴിവാക്കാം. പക്ഷെ ഇത് വ്യക്തിഗതമായി ശ്രമിക്കുന്നതിന് പരിധിയുണ്ട്. നമ്മൾ വിചാരിച്ചാൽ പത്തുകുട്ടികളെ പഠിപ്പിക്കാം. അല്ലെങ്കിൽ ഒരാൾക്ക് വീടുവച്ചുകൊടുക്കാം. നൂറുകുട്ടികൾക്ക് ട്യൂഷൻ കൊടുക്കാം എന്നിങ്ങനെ. ഇതൊക്കെ നല്ലതും ചെയ്യേണ്ടതുമാണ്. പക്ഷെ അതുകൊണ്ടു സമൂഹം മാറുമെന്ന് പ്രതീക്ഷിക്കാൻ പറ്റില്ല.
നമ്മുടെ ചുറ്റും സമൂഹത്തിൽ ഇടപെടുന്ന മാറ്റത്തിന്റെ പോരാളികൾ ഉണ്ട്. ഇവർ പരിസ്ഥിതി പ്രവർത്തകർ ആകാം, സിവിൽ സെർവന്റ്സ് ആകാം, മാദ്ധ്യമ പ്രവർത്തകർ ആകാം, സ്ത്രീ ശാക്തീകരണത്തിന് പ്രവർത്തിക്കുന്നവർ ആകാം. അവരിൽ നിക്ഷേപിക്കുക. ഉദാഹരണത്തിന് എന്റെ കൈയിൽ രണ്ടുലക്ഷം രൂപയുണ്ടെങ്കിൽ എനിക്കൊരു എഞ്ചിനീയറിങ് വിദ്യാർത്ഥിയെ നാലു വർഷം സ്പോൺസർ ചെയ്യാം.പക്ഷെ സമൂഹത്തിൽ നിക്ഷേപിക്കാൻ മറ്റൊരു മാർഗ്ഗം കൂടിയുണ്ട്. നമ്മുടെ ചുറ്റും സമൂഹത്തിൽ ഇടപെടുന്ന മാറ്റത്തിന്റെ പോരാളികൾ ഉണ്ട്. ഇവർ പരിസ്ഥിതി പ്രവർത്തകർ ആകാം, സിവിൽ സെർവന്റ്സ് ആകാം, മാദ്ധ്യമ പ്രവർത്തകർ ആകാം, സ്ത്രീ ശാക്തീകരണത്തിന് പ്രവർത്തിക്കുന്നവർ ആകാം. അവരിൽ നിക്ഷേപിക്കുക. ഉദാഹരണത്തിന് എന്റെ കൈയിൽ രണ്ടുലക്ഷം രൂപയുണ്ടെങ്കിൽ എനിക്കൊരു എഞ്ചിനീയറിങ് വിദ്യാർത്ഥിയെ നാലു വർഷം സ്പോൺസർ ചെയ്യാം. എന്നാൽ ഇതേ പഠനം നമ്മുടെയൊരു എം എൽ എ യോ വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉ ഗസ്ഥനെയോ നെതർലാൻഡ്സിൽ വിദ്യാഭ്യാസ വായ്പാ സന്പ്രദായത്തെപ്പറ്റി മനസ്സിലാക്കാൻ വേണ്ടി പത്തുദിവസം ഹോളണ്ടിലയച്ച് പരീശീലിപ്പിക്കാം. അവിടെ കാണുന്ന പാഠങ്ങൾ ചിലതെങ്കിലും ഇവർ നാട്ടിൽ നടപ്പിലാക്കിയാൽ പതിനായിരക്കണക്കിന് എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ പഠനത്തിന് അത് സഹായമാകും. ഇതാണ് കൂടുതൽ ലിവറേജ് കിട്ടുന്നത്.
ഗൾഫിലും യൂറോപ്പിലുമൊക്കെയുള്ള മലയാളി അസോസിയേഷനൊക്കെ നാട്ടിൽ പോയി നൂറുകുട്ടികൾക്ക് സ്പോൺസർഷിപ്പും നാലുപേർക്ക് വീടും വച്ചുകൊടുക്കുന്ന സമയത്ത് ഹോംകോങ്ങിലെ പബ്ലിക് ഹൗസിംഗിനെപ്പറ്റിയോ ജർമ്മനിയിലെ സൗജന്യ വിദ്യാഭ്യാസത്തെപ്പറ്റിയോ നാട്ടിലെ നേതാക്കളെയോ മാദ്ധ്യമപ്രവർത്തകരെയോ സിവിൽ സെർവന്റസിനെയോ ഒക്കെ അവിടെ കൊണ്ട് പോയി പഠിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ചിലപ്പോൾ ആഗ്രഹിക്കാറുണ്ട്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്