മിന്നൽ പണിമുടക്കുകൾ വേണ്ട; ഒന്നരമാസം നോട്ടീസ് നൽകാതെ സമരത്തിനിറങ്ങിയാൽ ഡയസ്നോൺ; സ്ഥാപനങ്ങൾ പൂട്ടി താക്കോലുമായി മുതലാളിമാർക്ക് പോകാൻ സർക്കാരിന്റെ അനുമതിയും വേണ്ട; തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് രാജ്യത്ത് വ്യവസായിക മുന്നേറ്റമെത്തിക്കാൻ ഒരുങ്ങി മോദി സർക്കാർ
ന്യൂഡൽഹി: രാജ്യപുരോഗതിക്ക് മിന്നൽ പണിക്കുകൾ അനിവാര്യമാണോ എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് നാളേറെയായി. ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം പ്രധാനപ്പെട്ടതാണ്. എന്നാൽ മിന്നൽ പണിമുടക്കുകൾ നിഷേധിക്കുന്നത് മറ്റുള്ളവരുടെ മൗലികാവകാശങ്ങളെയായി മാറുക പതിവാണ്. എന്നാൽ കുത്തക മുതലാളിമാരുടെ ചൂഷണത്തിൽ നിന്ന് തൊഴിലാളികൾക്ക് രക്ഷനേടാൻ സംഘടിത ശക്തി അനിവാര്യവുമാണ്. ഇത് പലപ്പോഴും രാജ്യത്തിന്റെ വ്യവസായിക മുന്നേറ്റത്തിന് തടസ്സമായി എന്ന വിലയിരുത്തലുകളും ഉണ്ട്. അതുകൊണ്ട് തന്നെ മെയ്ക് ഇൻ ഇന്ത്യാ മദ്രാവാക്യവുമായി മുന്നേറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊഴിൽ നിയമങ്ങളിൽ കലോചിത മാറ്റം വരുത്തിയേ മതിയാകൂ. അതിനുള്ള തയ്യാറെടുപ്പിലാണ് മോദി സർക്കാർ
വ്യവസായ മേഖലയിൽ സമരങ്ങൾക്കും മിന്നൽ പണിമുടക്കുകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് പദ്ധതി. സമരവും ലോക്കൗട്ടും പാടില്ല. ഏതു മേഖലയിലായാലും സമരത്തിന് ഒന്നരമാസത്തെ മുൻകൂർ നോട്ടീസ് നൽകണം. കേന്ദ്ര തൊഴിൽമന്ത്രാലയം തയ്യാറാക്കിയ പുതിയ 'ലേബർ കോഡ് ഓൺ ഇൻഡസ്ട്രിയൽ റിലേഷൻസ് ബില്ലി'ലാണ് ഇതടക്കമുള്ള കർശന വ്യവസ്ഥകളുള്ളത്. 300 പേർ വരെ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ തൊഴിലാളികളെ പിരിച്ചുവിടാനോ 'ലേ ഓഫ്' ചെയ്യാനോ തൊഴിലുടമയ്ക്ക് സർക്കാറിന്റെ മുൻകൂർ അനുമതി വേണ്ട. ട്രേഡു യൂണിയൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനുള്ള ഒട്ടേറെ നിർദേശങ്ങളും ബില്ലിലുണ്ട്്്. 1926ലെ ട്രേഡ്യൂണിയൻ നിയമം, 1946 ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേർസ്) നിയമം,1947 ലെ വ്യവസായതർക്ക നിയമം എന്നിവ ഏകോപിപ്പിച്ചാണ് പുതിയ ബിൽ തയ്യാറാക്കിയത്.
കാരണം കാണിക്കാതെ ജോലിക്കു വരാതിരിക്കുകയും പത്തോ കൂടുതലോ പേർ നോട്ടീസ് നൽകാതെ മുങ്ങുകയോ ചെയ്താൽ എട്ടുദിവസത്തെ വേതനം തടഞ്ഞുവെക്കും. വ്യവസായ മേഖലയിൽ ആദ്യമായാണ് 'ഡയസ്നോൺ' ഏർപ്പെടുത്തുന്നത്. പൊതുസേവനവുമായി ബന്ധപ്പെടുന്ന മേഖലകളിലെ പണിമുടക്കിനുമാത്രം രണ്ടാഴ്ചത്തെ നോട്ടീസ് നൽകിയാൽ മതിയെന്നാണ് നിലവിലെ വ്യവസ്ഥ. ഇതിനെയാണ് മാറ്റുന്നത്. ഫലത്തിൽ ഏത് വ്യവസായ സ്ഥാപനങ്ങളിൽ ഏത് തരത്തിലുള്ള സമരം ചെയ്യണമെങ്കിലും മുൻകൂർ നോട്ടീസ് നൽകേണ്ടി വരും. ഒരു സ്ഥാപനത്തിൽ ട്രേഡു യൂണിയൻ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊഴിലാളികളുടെ 10 ശതമാനമോ 100 പേരോ അംഗങ്ങളായിരിക്കണമെന്ന വ്യവസ്ഥ 2001ൽ കൊണ്ടുവന്നിരുന്നു. അതിന് മാറ്റമില്ലാതെ തുടരും
ബില്ലിന്മേൽ സമവായമുണ്ടാക്കാൻ മെയ് ആറിന് തൊഴിൽ മന്ത്രാലയം എല്ലാ തൊഴിലാളി സംഘടനകളെയും ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ബില്ലിലെ വ്യവസ്ഥകൾ തൊഴിലാളി വിരുദ്ധമാണെന്നാണ് യൂണിയനുകളുടെ നിലപാട്. ഈ ബില്ലുൾപ്പെടെയുള്ള തൊഴിലാളിവിരുദ്ധ നടപടികളിൽ പ്രതിഷേധിക്കാൻ, ബിജെപി. അനുകൂല സംഘടനയായ ബി.എം.എസ്സിന്റെ നേതൃത്വത്തിൽ മെയ് 26ന് ഡൽഹിയിൽ ദേശീയ കൺവെൻഷൻ ചേരാൻ നിശ്ചയിച്ചിട്ടുണ്ട്. മോദി സർക്കാർ അധികാരമേറ്റതിന്റെ ഒന്നാം വാർഷികമാണ് അന്ന്. രാജ്യമൊട്ടുക്കും പണിമുടക്കുൾപ്പെടെയുള്ള കാര്യങ്ങൾ കൺവെൻഷൻ ചർച്ച ചെയ്യും.
300 പേർ വരെ പണിയെടുക്കുന്ന സ്ഥാപനങ്ങൾ അടയ്ക്കാനോ ലേ ഓഫ് ചെയ്യാനോ സർക്കാറിന്റെ മുൻകൂർ അനുമതി വേണ്ടെന്ന നിയമം രാജസ്ഥാനിലെ ബിജെപി.സർക്കാറാണ് ആദ്യം കൊണ്ടുവന്നത്. അതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ആ നിർദ്ദേശം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് കേന്ദ്രലക്ഷ്യം. ഇതു നടപ്പായാൽ രാജ്യത്തെ 80 ശതമാനം സ്ഥാപനങ്ങളും സർക്കാർ നിയന്ത്രണത്തിന് പുറത്താകും. 300ലധികം ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ കാര്യത്തിൽത്തന്നെ തൊഴിലുടമയുടെ അപേക്ഷയിൽ രണ്ടുമാസത്തിനകം സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കാം എന്നാണ് വ്യവസ്ഥ.
പണിമുടക്ക് നടത്താൻ പാടില്ലെന്ന് തൊഴിലുടമയ്ക്കും തൊഴിലാളിക്കും തമ്മിൽ കരാറുണ്ടാക്കാമെന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ. നിയമന ഉത്തരവ് നൽകുമ്പോൾ തന്നെ അതിൽ ഇക്കാര്യം എഴുതിച്ചേർക്കാം. പിന്നീട്, അത് ലംഘിച്ചാൽ നിയമവിരുദ്ധമാകും. കരാർ ലംഘിച്ച് പണിമുടക്കിയാൽ മിനിമം പിഴ 20,000 രൂപ. തൊഴിലാളികൾക്ക് കുടിശ്ശിക ലഭിക്കാനുണ്ടെങ്കിൽ അത് റവന്യൂ റിക്കവറിയിലൂടെ ഈടാക്കണം, തൊഴിൽ തർക്കമുണ്ടായാൽ അനുരഞ്ജന ഉദ്യോഗസ്ഥന്റെ മുന്നിൽ തൊഴിലുടമ നിർബന്ധമായും ഹാജരാവണം. നിലവിൽ നിർബന്ധമില്ലായിരുന്നു, ഒരു തൊഴിലാളിയെ താത്കാലികമോ കാഷ്വലോ ആയി ഒരു വർഷത്തിൽകൂടുതൽ ജോലി ചെയ്യിക്കുന്നത് അന്യായമായ നടപടിയായി കണക്കാക്കുമെന്നും വ്യവസ്ഥയുണ്ട്.
തൊഴിലുടമയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ നടപടിയെടുക്കാൻ തൊഴിലാളിക്ക് അവകാശമില്ല. അക്കാര്യത്തിൽ നടപടി എടുക്കേണ്ടത് സർക്കാറാണ്. ഒരാൾക്ക് പരമാവധി 10 യൂണിയനുകളുടെ ഭാരവാഹി ആവാനേ പറ്റൂ എന്നതാണ് മറ്റൊരു വ്യവസ്ഥ. ഒരു സ്ഥാപനത്തിലെ യൂണിയന്റെ പ്രസിഡന്റോ സെക്രട്ടറിയോ ആരെങ്കിലുമൊരാൾ ആ സ്ഥാപനത്തിനുള്ളിൽ തന്നെയുള്ള തൊഴിലാളി ആയിരിക്കണം. മൊത്തം യൂണിയൻ ഭാരവാഹികളിൽ രണ്ടുപേർ മാത്രമേ പുറത്തുനിന്ന് പാടുള്ളൂവെന്നും വ്യവസ്ഥയുണ്ട്. എന്നാൽ തൊഴിലാളി സംഘടനകൾ ഈ ബില്ലിനെ തള്ളിക്കളയാനാണ് സാധ്യത. ഈ സാഹചര്യത്തിൽ കാതലായ ഭാഗങ്ങൾ നിലനിർത്തി മാറ്റങ്ങളോടു കൂടി ബിൽ പാസാക്കി എടുക്കുക എന്നതാണ് ലക്ഷ്യം. ഏതായാലും മിന്നൽ പണിമുടക്കും ഡയ്സനോണും സ്വകാര്യമേഖലയിലും ബാധകമാകുമെന്നാണ് സൂചന.
Stories you may Like
- കേന്ദ്രം വെട്ടിക്കുറച്ച 1.5 കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിച്ചതായി മന്ത്രി എം ബി രാജേഷ്
- മറുനാടൻ വാർത്തയ്ക്ക് പിന്നാലെ സ്കൈ ഇലവൻ കമ്പനിയിൽ നിന്നും വീണാ വിജയൻ അപ്രത്യക്ഷം
- കാനഡയിൽ ആർക്കും 159 ഡോളറുണ്ടെങ്കിൽ ഓൺലൈനിൽ കമ്പനി തുടങ്ങാം! ദി സ്കൈ ഇലവനും തട്ടിപ്പോ?
- രാജീവ് ചന്ദ്രശേഖർ മറുനാടനോട് പങ്കുവയ്ക്കുന്നു ആ സംരംഭക കാലം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍