ദേശീയ ശരാശരി അഞ്ച് ശതമാനം ആയി തുടരുമ്പോൾ കേരളത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി പത്ത് ശതമാനം; ഭൂമിയുടെ ന്യായ വിലയുടെ കാര്യത്തിലും കേരളം മുമ്പിൽ; പ്രതിസന്ധി മറികടക്കാൻ സർക്കാർ ഭൂമിയുടെ മേൽ കൈവച്ചപ്പോൾ പൊള്ളുന്നത് സാധാരണക്കാർക്ക്; ഭാഗാധാരങ്ങളും പ്രതിസന്ധിയിലാവും; സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് സതംഭനത്തിന് വഴിയൊരുങ്ങുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ജിഎസ്ടിയോടെ നികുതി കൂട്ടി വരുമാനം ഉയർത്താൻ സർക്കാരിന് കഴിയില്ല. ഈ സാഹചര്യത്തിൽ ഭൂമിയിൽ കൈവയ്ക്കുകയാണ് സർക്കാർ, സാമ്പത്തിക ഞെരുക്കത്തിൽനിന്നു കരകയറാൻ ഭൂമിയുടെ ന്യായവില കൂട്ടി. വെറും 10 ശതമാനമല്ലേ കൂട്ടിയുള്ളൂ എന്നു വാദിക്കാമെങ്കിലും ഇതു ഭൂമി ഇടപാടുകാർക്കുമേലുണ്ടാക്കുന്ന ഭാരം ചില്ലറയല്ല. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ ഫീസിലും ഇത് ആനുപാതിക വർധന ഉണ്ടാക്കും. നോട്ടു നിരോധനം, ജിഎസ്ടി, പ്രവാസികളുടെ മടങ്ങിവരവ് എന്നിവ കാരണം പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖല ഇതോടെ തകരുമെന്നാണ് വിലയിരുത്തൽ. അതിനാൽ വരുമാന നേട്ടം കേരളത്തിന് ഉണ്ടാവുകയുമില്ലെന്നും ചുണ്ടിക്കാട്ടുന്നു.
വരുമാനം കൂട്ടാൻ കുടുംബാംഗങ്ങൾ തമ്മിലെ ഭൂമി ഇടപാടിലെ നിരക്കു വർധനയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സാധാരണക്കാർക്കു മേലുള്ള ഭാരമാണ്. അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നുമുതലാണു വർധനയെല്ലാം പ്രാബല്യത്തിലാകുക. നിയമസഭയിൽ ശക്തമായ എതിർപ്പുണ്ടായാൽ നിരക്കുകളിൽ ഇളവു പ്രഖ്യാപിക്കാനും ഇടയുണ്ട്. ഇത് വേണ്ടിവരുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവില 10% വർധിപ്പിക്കുമെന്നും അടുത്ത വർഷം ന്യായവില സമ്പൂർണമായി പരിഷ്കരിക്കുമെന്നും ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിക്കുന്നു. എന്നാൽ ഇത് തീർത്തും ന്യായീകരിക്കാനാകുന്നതല്ലെന്നാണ് ആക്ഷേപം. റിയിൽ എസ്റ്റേറ്റ് വ്യവസായം തകരുന്നതോടെ കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും.
ഏറ്റവും ഉയർന്ന ന്യായവിലയുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. സ്റ്റാംപ് ഡ്യൂട്ടിയുടെയും റജിസ്ട്രേഷൻ ഫീസിന്റെയും ദേശീയ ശരാശരി അഞ്ചുശതമാനമാണെങ്കിൽ കേരളത്തിൽ 10 ശതമാനമാണ്. ഭൂമിയുടെ ന്യായവില 10% വർധിക്കുന്നതോടെ ആനുപാതികമായ വർധന സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ ഫീസിലും ഉണ്ടാകും. ഉദാഹരണത്തിന് ഒരു സെന്റിന് 50,000 രൂപയാണു ന്യായവിലയെങ്കിൽ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസുമായി നൽകേണ്ടത് 5000 രൂപയാണ്. ഇനി ന്യായവില 55,000 രൂപയായി ഉയരും. സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും 5,500 രൂപയാകും. ഇടപാടുകാരനുമേൽ അധികഭാരം 500 രൂപയാണ്. കേരള ഭൂനികുതി ഓർഡിനൻസ് 2014 പ്രകാരം വർധിപ്പിച്ച നികുതി നിരക്കുകൾ പുനഃസ്ഥാപിക്കുമെന്നും പറയുന്നു.
2014ൽ യുഡിഎഫ് സർക്കാർ ഭൂനികുതി വർധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടനൽകിയിരുന്നു: പഞ്ചായത്തിൽ 20 സെന്റ് വരെ സെന്റിന് ഒരു രൂപ. 20 സെന്റിനു മുകളിൽ സെന്റിന് രണ്ടു രൂപ. മുനിസിപ്പാലിറ്റിയിൽ ആറു സെന്റ് വരെ സെന്റിന് രണ്ടു രൂപ. ആറു സെന്റിനു മുകളിൽ സെന്റിന് നാലു രൂപ. കോർപറേഷനിൽ നാലു സെന്റു വരെ സെന്റിനു നാലു രൂപ. നാലു സെന്റിനു മുകളിൽ സെന്റിന് എട്ടു രൂപ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് അന്നു വർധന പിൻവലിച്ചു. അതേ വർധന ഇപ്പോൾ വീണ്ടും നടപ്പാക്കുന്നു. ഇത് വസ്തു കൈമാറ്റത്തിന് ചെലവ് കൂട്ടും. കുടുംബാംഗങ്ങൾ തമ്മിലെ ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ഭൂമി കൈമാറ്റങ്ങൾക്ക് 1000 രൂപയോ അല്ലെങ്കിൽ 0.2 ശതമാനം, ഇതിൽ ഏതാണോ കൂടുതൽ ആ തുക മുദ്രവിലയായി ഈടാക്കും. 25 കോടി രൂപ ഈയിനത്തിൽ സർക്കാർ പ്രതീക്ഷിക്കുന്നു.
നിലവിൽ, കുടുംബാംഗങ്ങൾ തമ്മിലെ ഭൂമി ഇടപാട് അഞ്ച് ഏക്കറിൽ താഴെയാണെങ്കിൽ 1000 രൂപയുടെ മുദ്രപ്പത്രം മതി. അഞ്ച് ഏക്കറിൽ കൂടുതലാണെങ്കിൽ ഭൂമി ന്യായവിലയുടെ ഒരുശതമാനമാണു മുദ്രപ്പത്ര നിരക്ക്. പുതിയ പ്രഖ്യാപനം നടപ്പാകുമ്പോൾ അഞ്ചു ലക്ഷം രൂപ വരെയുള്ള ഭൂമിയിടപാടുകളുടെ മുദ്രപ്പത്ര നിരക്കിൽ വർധനവരില്ല. ഭൂമിക്കു പുറമെ, ഫ്ളാറ്റുകൾക്കു മാത്രമാണ് ഇപ്പോൾ ന്യായവില നിശ്ചയിച്ചിട്ടുള്ളത്. ഇനി ഫ്ളാറ്റുകൾ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് ആദായനികുതി നിയമപ്രകാരം മൂല്യം നിർണയിക്കുന്നതിനായി നിയമം കൊണ്ടുവരും. ഇതോടെ എല്ലാം പ്രതിസന്ധിയിലാകും. ഫ്ളാറ്റുകൾ ഒഴികെ, വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്കു കെട്ടിടനികുതിയുടെ 1000 മടങ്ങ് ന്യായവിലയായി ഈടാക്കുന്ന രീതിയാണു പലയിടത്തും ഇപ്പോഴുള്ളത്. ഇനി വീടുകൾക്കും മറ്റും ന്യായവില വരുന്നതോടെ വില കുറച്ചുകാട്ടിയുള്ള ഇടപാടുകൾ നടക്കില്ല. ഇതോടെ പഴയ കെട്ടിടങ്ങളുടെ വിൽപ്പനേയേയും ബാധിക്കും.
ഇതിനൊപ്പം സേവനങ്ങൾക്കും സർക്കാർ ഫീസ് കൂട്ടുന്നു. ഇതും സാധാരണക്കാർക്കാകും വിനയാവുക. വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, ആശുപത്രികൾ തുടങ്ങി എല്ലാ സർക്കാർ ഓഫിസുകളിലെയും ഫീസുകളിൽ അഞ്ചുശതമാനം വർധന വരും. ഇപ്പോൾ ഫീസ് 100 രൂപയെങ്കിൽ അതു 105 രൂപയാകും. ഇതു നേരിയ വർധനയാണെങ്കിലും ബാർ ലൈസൻസ്, മെഡിക്കൽ ഫീസ് തുടങ്ങി പതിനായിരങ്ങളും ലക്ഷങ്ങളും അടയ്ക്കേണ്ടി വരുന്നവരെ സാരമായി ബാധിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ഫീസുകളും വർധിക്കും.
സബ് രജിസ്റ്റ്രാർ ഓഫിസുകളിലെ സാക്ഷ്യപ്പെടുത്തിയ ആധാരപ്പകർപ്പുകൾക്കു 10 പേജ് കവിഞ്ഞുള്ള ഓരോ പേജിനും അഞ്ചു രൂപ അധിക ഫീസ് ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആധാരത്തിന്റെ പകർപ്പിന് ഇപ്പോൾ അപേക്ഷാ ഫീസ് 10 രൂപ, തിരച്ചിൽ ഫീസ് 100 രൂപ, പകർപ്പെടുക്കൽ ഫീസ് 200 രൂപ. ഇനി 10 പേജ് കഴിഞ്ഞുള്ള ഓരോ പേജിനും അഞ്ചു രൂപ അധികം നൽകണമെന്നല്ലാതെ മറ്റു നിരക്കുകളിൽ മാറ്റമില്ല. പൊതുമരാമത്തു പ്രവൃത്തികൾക്കും മറ്റു സേവന കരാറുകൾക്കും കരാർ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ മുദ്രവിലയായി ഈടാക്കുമെന്നും പ്രഖ്യാപനമുണ്ട്. .
കെട്ടിടനിർമ്മാണത്തിനും മറ്റുമുള്ള കരാർ പത്രങ്ങൾക്ക് 200 രൂപയുടെ മുദ്രപ്പത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇനി രണ്ടു ലക്ഷം രൂപ വരെയുള്ള കരാറുകൾക്ക് 200 രൂപയുടെ മുദ്രപ്പത്രം മതി. അതു കഴിഞ്ഞുള്ളവയ്ക്ക് 0.1% എന്ന നിരക്കിൽ മുദ്രപ്പത്ര നിരക്കു വർധിക്കും. ലാഭേച്ഛയോടെയുള്ള എല്ലാ പരസ്യ കരാറുകൾക്കും, പ്രക്ഷേപണ, സംപ്രേഷണ അവകാശങ്ങൾക്കും 500 രൂപയുടെ മുദ്രപ്പത്രം ഉയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത്തരം കരാറുകൾക്ക് ഇപ്പോൾ ഉപയോഗിക്കുന്നത് 200 രൂപയുടെ കരാർ പത്രമാണ്. ഇനി 500 രൂപയുടെ മുദ്രപ്പത്രം വേണ്ടിവരും. ഇത് സർക്കാരിന് വലിയ വരുമാന വർദ്ധന നൽകും. സ്ഥാവരവസ്തുക്കളുടെ കൈമാറ്റത്തിനായി കുടുംബാംഗങ്ങൾ തമ്മിൽ തയാറാക്കുന്ന മുക്ത്യാറുകൾക്കുള്ള മുദ്രവില 300 രൂപയിൽനിന്ന് 600 രൂപയാക്കും. വിദേശത്തുള്ളവർ നാട്ടിലെ ബന്ധുക്കളെ ഭൂമി ഇടപാടുകൾക്കു ചുമതലപ്പെടുത്തുന്നതാണു മുക്ത്യാർ അധവാ പവർ ഓഫ് അറ്റോർണിയായി പറയുന്നത്.
ന്യായവില കുറച്ചുകാട്ടിയതിനു നടപടി നേരിടുന്നവർക്ക് ആശ്വാസവുമുണ്ട്. 5000 രൂപ വരെ ആധാരത്തിൽ കുറച്ചു കാട്ടിയ എല്ലാ കേസുകളും ഒഴിവാക്കും. ബാക്കിയുള്ളവർ മുദ്രവിലയുടെ 30% അടച്ചാൽ നടപടികളിൽനിന്ന് ഒഴിവാക്കും. ഇതിനായി എല്ലാ ജില്ലകളിലും തീർപ്പാക്കൽ കമ്മിഷൻ രൂപീകരിക്കും. മാർഗരേഖൾ വൈകാതെ പുറപ്പെടുവിക്കുകയും ചെയ്യും. 300 കോടിയാണു സർക്കാർ ഇതിൽനിന്നു പ്രതീക്ഷിക്കുന്നത്. കേസുകൾ തീർക്കാത്തവർക്കെതിരെ റവന്യു റിക്കവറി നടപടികൾ സ്വീകരിക്കും. 2010നു മുൻപു ഭൂമിയുടെ ന്യായവില കുറച്ചുകാട്ടിയതിനു 10 ലക്ഷം പേർ പിഴ അടയ്ക്കാനുണ്ട്.
കെട്ടിടങ്ങളുടെ ന്യായവില സംബന്ധിച്ചും കേസുകളുണ്ട്. 1986 മുതൽ 2017 വരെ റിപ്പോർട്ട് ചെയ്ത വിലകുറച്ചുകാട്ടിയ കേസുകളെല്ലാം തീർപ്പാക്കുന്ന പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍