പരമ്പര്യ വ്യവസായങ്ങൾ ലാഭകരമല്ലെന്ന് കാണിച്ച് അടച്ചുപൂട്ടിയത് രത്തൻ ടാറ്റയെ ചൊടിപ്പിച്ചു; യൂറോപ്പിലെ ഉരുക്ക് ബിസിനസ് നേരിടുന്ന കടുത്ത പ്രതിസന്ധി ആഗോള വിലാസം നഷ്ടമാക്കി; വ്യക്തിപരമായ സ്വരചേർച്ചയില്ലായ്മ്മയും സൈറസ് മിസ്ത്രിയുടെ കസേര തെറിപ്പിച്ചു; 17 കോടി ശമ്പളം വാങ്ങിയ മിസ്ത്രി ഒരു സുപ്രഭാതത്തിൽ 'പിച്ചക്കാരനായി'
മറുനാടൻ ഡെസ്ക്
മുംബൈ: ഇന്നലെ വരെ ടാറ്റ ഗ്രൂപ്പ് ബിസിനസ് സ്ഥാപനങ്ങളുടെ സർവ്വപ്രതാപിയായ അധികാരിയായിരുന്നു ചെയർമാൻ സൈറസ് മിസ്ത്രി. 17 കോടി ശമ്പളം കൈപ്പറ്റിയിരുന്ന, ശതകോടികളുടെ ലാഭവിഹിതങ്ങളുടെ ഉടമയായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രഭാതത്തിൽ 'പിച്ചക്കാരനാകുന്നതിന്' തുല്യമാണ് ഇപ്പോഴത്തെ പടിയിറക്കം. സൈറസ് മസ്ത്രിയെ ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നും മാറ്റിയതിന്റെ ഞെട്ടൽ ഇനിയും ലോക വാണിജ്യ മേഖലയ്ക്ക്ാ മാറിയിട്ടില്ല. മിസ്ത്രിയുടെ നേതൃത്വത്തിൽ ടാറ്റ ഗ്രൂപ്പിലെ മിക്ക കമ്പനികളും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ പുറത്താക്കൽ. എന്നാൽ, രത്തൻ ടാറ്റയും സൈറസ് മസ്ത്രിയും തമ്മിലുള്ള വ്യക്തിപരമായ സ്വരച്ചേർച്ചയില്ലായ്മ്മയും അദ്ദേഹത്തിനെതിരെ ഉയർന്ന ചില ആരോപണങ്ങളും പുറത്താക്കൽ നടപടിയിലേക്ക് നയിച്ചുവെന്നാണ് ടാറ്റാ ഗ്രൂപ്പിനുള്ളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ.
ടാറ്റയുടെ ടിസിഎസ് ഒഴികെ മിക്ക പ്രധാന ടാറ്റ സംരംഭങ്ങളും ഓഹരി നിക്ഷേപകർക്കു നിരാശയാണു സമ്മാനിച്ചതെന്ന് പറയുന്നുത്.ടാറ്റ സ്റ്റീൽ, ടാറ്റ പവർ തുടങ്ങിയ വൻ കമ്പനികൾ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. താരതമ്യേന ചെറു കമ്പനികളായ ടാറ്റ എൽക്സി, ടാറ്റ കമ്യൂണിക്കേഷൻസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ കെമിക്കൽസ് എന്നിവയുടെ ഓഹരി വില വൻ വർധന നേടിയെങ്കിലും മിസ്ത്രിക്ക് നേട്ടമായി ഭവിച്ചില്ല. ടിസിഎസും ജാഗ്വാർ ലാൻഡ് റോവറും മാത്രമാണ് സ്ഥിരമായി ലാഭം നേടുന്നത്. അതേസമയം ലാഭകരമല്ലാത്ത, ബിസിനസ് അടച്ചുപൂട്ടാൻ തീരുമാനിച്ചത് പലരെയും ചൊടിപ്പിച്ചിരുന്നു. കേവലം ലാഭം ഉണ്ടാക്കുക എന്നതിൽ ഉപരിയായി ചില മൂല്യങ്ങളിൽ ടാറ്റ വിശ്വസിച്ചിരുന്നു. എന്നാൽ, മിസ്ത്രിയുടെ കീഴിൽ ഇത്തരം മൂല്യങ്ങളെല്ലാം കൈവിട്ട് ലാഭത്തിന് പിന്നാലെ പാഞ്ഞു. ഇതിനായി ടാറ്റയുടെ പാരമ്പര്യ വ്യവസായങ്ങളെ കൈവിടുകയെന്ന ശൈലിയാണ് ചെയർമാൻ സ്വീകരിച്ചത്.
യൂറോപ്പിലെ ഉരുക്കു ബിസിനസ് കയ്യൊഴിയാനുള്ള തീരുമാനമാണു സൈറസ് മിസ്ത്രി കൈക്കൊണ്ട മുഖ്യ തീരുമാനങ്ങളിലൊന്ന്. യുകെ, ഫ്രാൻസ് എന്നിവിടങ്ങളിലെ ഏതാനും പ്ലാന്റുകൾ വിറ്റഴിച്ച കമ്പനി യുകെയിലെ മുഖ്യ ബിസിനസ് വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കേയാണു മിസ്ത്രിയുടെ പുറത്താകൽ. ടാറ്റ ഗ്രൂപ്പിലെ ഇന്ത്യൻ ഹോട്ടൽസ് ബോസ്റ്റണിലെ താജ് ഹോട്ടൽ വിറ്റഴിച്ചിരുന്നു. ബെൽമോണ്ട്, ബ്ലൂസിഡ്നി തുടങ്ങിയ ഹോട്ടൽ ബിസിനസുകളും കയ്യൊഴിഞ്ഞു. മൊബൈൽ ടെലികോം രംഗത്തു ചെറിയ സാന്നിധ്യം മാത്രമായൊതുങ്ങുന്ന ടാറ്റ ജപ്പാൻ കമ്പനിയായ ഡോകോമോയുമായി നിയമയുദ്ധത്തിലുമാണ്. ആഗോള ഭീമനെന്ന ടാറ്റയുടെ ഇമേജിന് കോട്ടം തട്ടുന്ന സംഭവങ്ങളായിരുന്നു പല വിറ്റഴിക്കലുകളും.
ഇതൊക്കെ നടന്നതു മിസ്ത്രിയുടെ കാലത്താണെങ്കിൽ, അതിനു മുൻപു നടന്ന വിദേശ ഇടപാടുകൾ പലതും ടാറ്റ ഗ്രൂപ്പിന്റെ ആഗോളവിലാസം പുഷ്ടിപ്പെടുത്തുകയായിരുന്നു.ടെറ്റ്ലിയെ ടാറ്റ ടീ ഏറ്റെടുത്തതും കോറസിനെ ടാറ്റ സ്റ്റീൽ ഏറ്റെടുത്തതും ജാഗ്വാർ ലാൻഡ്റോവറിനെ ടാറ്റ മോട്ടോഴ്സ് ഏറ്റെടുത്തതും ഇതിൽപ്പെടും. ഉയർന്ന ലാഭം ഉണ്ടാക്കാവുന്ന മുഖ്യ ബിസിനസുകളിൽ ശ്രദ്ധയൂന്നാനും മറ്റുള്ളവ കയ്യൊഴിയാനുമായിരുന്നു മിസ്ത്രിയുടെ ശ്രമം. എന്നാൽ ഇത് ഒട്ടേറെ എതിർപ്പുകൾ ക്ഷണിച്ചു വരുത്തി. വൈവിധ്യമാർന്ന ഒട്ടേറെ ബിസിനസ് സംരംഭങ്ങളുള്ള വലിയ ഗ്രൂപ്പിനെ നയിക്കാനുള്ള അനുഭവ സമ്പത്തോ ശേഷിയോ മിസ്ത്രിക്ക് ഉണ്ടായിരുന്നോ എന്ന സംശയമാണ് ഗവേഷണ ഏജൻസിയായ ഇൻഗവേൺ റിസർച്ച് സർവീസസിന്റേത്. പദവിക്കു ചേരുംവിധം വളർത്തിയെടുക്കാതെ പെട്ടെന്നു ചുമതലയേൽപിച്ചത് വിനയായിട്ടുണ്ടാകാം. ഇന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികൾ ചാഞ്ചാട്ടം നേരിടുമെന്ന വിലയിരുത്തലാണ് ഓഹരി വിപണി നിരീക്ഷകർക്ക്.
കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റ ഗ്രൂപ്പിലെ 27 ലിസ്റ്റഡ് കമ്പനികളിൽ ഒൻപതെണ്ണം നഷ്ടം രേഖപ്പെടുത്തി. ഏഴെണ്ണത്തിന്റെ വിറ്റുവരവ് കുറഞ്ഞു. മൊത്തം വിറ്റുവരവ് മുൻകൊല്ലം 10800 കോടി ഡോളർ (7.2 ലക്ഷം കോടി രൂപ)ആയിരുന്നത് 10300 കോടി ഡോളറായി. കടബാധ്യതയാകട്ടെ 2340 കോടി ഡോളറിൽ നിന്ന് 2450 കോടി ഡോളറാവുകയും ചെയ്തു. ടാറ്റ കമ്പനികളുടേയും മാതൃകമ്പനിയായ ടാറ്റ സൺസിന്റെ ബോർഡ് യോഗത്തിൽ ചെയർമാൻ സൈറസ് മിസ്ത്രിക്കെതിരെ ആറു വോട്ടുകളാണു വീണത്. രണ്ടു ബോർഡ് അംഗങ്ങൾ മാത്രമേ മിസ്ത്രിയെ പിന്തുണച്ചുള്ളു. ഒൻപത് ഡയറക്ടർമാരുള്ള ബോർഡിൽ അവസാന വോട്ട് മിസ്ത്രിയുടേതായിരുന്നെങ്കിലും ഭൂരിപക്ഷ വോട്ട് പ്രകാരം മിസ്ത്രി പുറത്തായി.
ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തു തന്നെ അത്യപൂർവമാണ് ഇങ്ങനെ ചെയർമാനെ പെട്ടെന്നു മറ്റുള്ളവർ ചേർന്നു പുറത്താക്കുന്നത്. അധികാരമേറ്റ് മൂന്നു വർഷവും പത്തു മാസവുമാവുമ്പോൾ സൈറസ് മിസ്ത്രി എന്ന നാൽപ്പത്തെട്ടുകാരൻ കഴിവു തെളിയിക്കാത്തയാൾ എന്നു പേരെടുത്തിരുന്നു. നൂറോളം കമ്പനികളുള്ള ടാറ്റ സാമ്രാജ്യത്തിൽ രണ്ടു കമ്പനികൾ മാത്രമായണ് ലാഭമുണ്ടാക്കുന്നതെന്നത് ചെയർമാനെ പുറത്താക്കുന്നതിനു കാരണമായി. ഷാപ്പൂർജി പല്ലോൻജി എന്ന വൻകിട ബിസിനസ് ഗ്രൂപ്പിൽ നിന്നാണു സൈറസ് മിസ്ത്രിയുടെ വരവ്. രത്തൻ ടാറ്റ സ്ഥാനം ഒഴിയാൻ തീരുമാനിച്ചപ്പോൾ പുതിയ ചെയർമാനെ കണ്ടെത്താൻ വിദഗ്ധ സമിതിയെ വച്ചു. മിക്ക കുടുംബാംഗങ്ങൾക്കും സന്താനങ്ങളില്ലാത്ത ടാറ്റ കുടുംബത്തിൽ രത്തനു പകരക്കാരനില്ലായിരുന്നു.
ടാറ്റ സൺസിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് സൈറസിന്റെ പിതാവ് ഷാപ്പൂർജി പല്ലോൻജി. മുൻ ചെയർമാൻ ജെആർഡി ടാറ്റയുടെ ഇളയ സഹോദരൻ ഡിആർഡി ടാറ്റ തന്റെ ഓഹരി ഷാപ്പൂർജി പല്ലോൻജിക്കു വിൽക്കുകയായിരുന്നെന്നാണു ടാറ്റാ കുടുംബ പുരാണം. 12.5% ഓഹരി അങ്ങനെ ടാറ്റ കുടുംബത്തിനു പുറത്തായി. ഷാപ്പൂർജി പല്ലോൻജി മിസ്ത്രിക്കും സ്വന്തമായൊരു ബിസിനസ് സാമ്രാജ്യമുണ്ട്. 1865 മുതൽ അദ്ദേഹത്തിന്റെ കുടുംബം മുംബൈയിൽ കെട്ടിട നിർമ്മാണത്തിൽ വൻകിട കരാർ രംഗത്തുണ്ട്. വിദേശത്തും സജീവം. ടെക്സ്റ്റൈലും ഷിപ്പിങ്ങും വൈദ്യുതി നിലയവും മുതൽ ബയോ ടെക്നോളജി വരെ നീളുന്ന ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന് 16000 കോടിയിലേറെ വാർഷിക വരവുണ്ട്.
പക്ഷേ ടാറ്റ വേറൊരു തരം ആഢ്യ സാമ്രാജ്യമാണ്. മുമ്പ് ടാറ്റ കുടുംബക്കാരനല്ലാത്ത ഒരാൾ മാത്രമേ ചെയർമാനായിട്ടുള്ളു. നൗറോജി സക്ലത്വാല. ആറു വർഷം മാത്രമേ ചെയർമാൻ സ്ഥാനത്തു തുടർന്നുള്ളു. 1938ൽ മരിച്ചു. സൈറസ് മിസ്ത്രി അകാലത്തിൽ പുറത്തായി. പക്ഷേ തീരുമാനം കോടതിയിൽ നേരിടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ കുടുംബക്കാരനല്ലാത്ത മേധാവിക്ക് ടാറ്റ സാമ്രാജ്യ സാർവഭൗമനായി തുടരാൻ കഴിയുമോ എന്നത് ഇനിയും കണ്ടറിയേണ്ട കാര്യമാണ്. ടാറ്റ കുടുംബക്കാരൻ നോയൽ ടാറ്റ രംഗത്തുണ്ട്.
ഇന്ത്യയിൽ ആധുനിക വ്യവസായവൽക്കരണത്തിനു തുടക്കംകുറിച്ച ജാംഷെഡ്ജി ടാറ്റയും പിൻഗാമികളും ചേർന്നു പോറ്റിവളർത്തിയ വ്യവസായ സാമ്രാജ്യത്തിന്റെ വാർഷിക വിറ്റുവരവ് 6.5 ലക്ഷം കോടി രൂപയിലധികമാണ്. ആറുലക്ഷത്തിലേറെ ജീവനക്കാർ വിവിധ ടാറ്റ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നു. പുതിയ സ്ഥാനം ഏറ്റെടുത്തതായി രത്തൻ ടാറ്റ വിവിധ സ്ഥാപന മേധാവികളെ ഔദ്യോഗികമായി അറിയിച്ചു. കമ്പനിയുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനാണ് താൻ സ്ഥാനമേറ്റെടുക്കുന്നതെന്ന് ടാറ്റ കത്തിൽ പറയുന്നു.
പുതിയ ചെയർമാനെ കണ്ടെത്തുന്നതിനായി ഒരു സെലക്ഷൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും നാലു മാസത്തിനുള്ളിൽ ഇതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ മാറ്റാനുള്ള തീരുമാനം ഇന്നു നടന്ന യോഗത്തിലാണ് ബോർഡ് കൈക്കൊണ്ടത്. ഗ്രൂപ്പിന്റെ എമരിറ്റസ് ചെയർമാനായ രത്തൻ ടാറ്റയെ ഇടക്കാല ചെയർമാനായി നിയമിച്ചുകൊണ്ടായിരുന്നു ബോർഡ് തീരുമാനമെടുത്തത്.
സൈറസ് മിസ്്ര്രതി ഗ്രൂപ്പിന്റെ ചെയർമാനായി സ്ഥാനമേറ്റതോടെ പുതിയ നേതൃനിരയ്ക്ക് അദ്ദേഹം രൂപം കൊടുക്കുകയും െചയ്തിരുന്നു. താരതമ്യേന പ്രായം കുറഞ്ഞവരെ ഉത്തരവാദിത്വം കൂടുതൽ ഏല്പിക്കുകയെന്ന രീതിയായിരുന്നു അദ്ദേഹം പിന്തുടർന്നത്. അതിനിടെ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താൻ സമ്മർദ നടപടികളും മിസ്ത്രിയുടെ ഭാഗത്തു നിന്നുണ്ടായി. 2025ഓടെ ലോക ജനസംഖ്യയുടെ 25 ശതമാനത്തിലേക്ക് ടാറ്റാ ഗ്രൂപ്പിനെ എത്തിക്കാൻ മിസ്ത്രി ആലോചിച്ചെങ്കിലും കൃത്യമായ പദ്ധതിരേഖ ഉണ്ടായിരുന്നില്ല.
മിസ്ത്രിയുടെ കാലത്ത് ടാറ്റാഗ്രൂപ്പ് ഇരട്ടി വളർന്നിട്ടുണ്ട്.എന്നാൽ നേരത്തെ സ്ഥാനമൊഴിഞ്ഞ രത്തൻ ടാറ്റയുടെ 21 വർഷത്തെ നേതൃത്വത്തിൽ ഗ്രൂപ്പ് 50 മടങ്ങ് അധികം വളർച്ച നേടിയതായാണ് കണക്കുകൾ. അര നൂറ്റാണ്ടോളം ടാറ്റാ ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ച രത്തൻ ടാറ്റാ തന്റെ എഴുപത്തിയഞ്ചാം വയസ്സിലാണ് വിശ്രമ ജീവിതത്തിനായി വിട പറഞ്ഞത്. എന്നാൽ വീണ്ടും ഇടക്കാല ചെയർമാനായി തിരിച്ചു വരികയാണ് അദ്ദേഹം. എന്തായാലും പകരക്കാരനായി ടാറ്റ കുടുംബത്തിൽ നിന്നു തന്നെയുള്ള നോയൽ ടാറ്റ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്