വിശാൽ സിഖയും നാരായണ മൂർത്തിയും അടിയുണ്ടാക്കിയപ്പോൾ ഒറ്റ ദിവസം കൊണ്ട് നാരായണ മൂർത്തിക്ക് നഷ്ടമായത് 1000 കോടി രൂപ; നിക്ഷേപകർക്ക് മൊത്തം പോയത് 33,000 കോടി; മൂന്ന് കൊല്ലം കൊണ്ട് ഇൻഫോസിസിനെ മാറ്റിമറിക്കാൻ പരിശ്രമിച്ച സിഇഒ പടിയിറങ്ങുമ്പോൾ ഇന്ത്യൻ ഐടി ഭീമന്റെ അടിത്തറയിൽ വിള്ളൽ
മറുനാടൻ ഡെസ്ക്
ബെംഗളൂരു: ഇൻഫോസിസിനെ അടിമുടി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിശാൽ സിഖ എന്ന 'കൂൾ ബോസ്' മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇൻഫോസിസിന്റെ തലവനായി പടികയറിയത്. എന്നാൽ സ്ഥാപക നേതാക്കളിലൊരാളായ നാരായണമൂർത്തിയുമായുള്ള തുറന്ന പോര് സിഖയുടെ രാജിയിൽ കലാശിച്ചപ്പോൾ വെള്ളിയാഴ്ച എന്ന ഒറ്റ ദിവസം കൊണ്ട് ഇൻഫോസിസിലെ മൊത്തം നിക്ഷേപകർക്ക് പോയത് 33,000 കോടി രൂപയാണ്. അടിയുണ്ടാക്കിയ നാരായണ മൂർത്തിക്ക് മാത്രം നഷ്ടപ്പെട്ടതാവട്ടെ 1000 കോടി രൂപയും. മൂർത്തിക്കും കുടുംബത്തിനും 3.44 ശതമാനം ഷെയറാണ് ഇൻഫോസിസിൽ ഉളത്.
ഇൻഫോസിസ് ബോർഡിന്റെ ശക്തമായ പിന്തുണ ഉണ്ടായിട്ടും നാരായണ മൂർത്തിയിൽ നിന്നും തുടർച്ചയായി നേരിട്ടുകൊണ്ടിരുന്ന അപമാനപ്പെടുത്തലാണ് സിഖയുടെ രാജിയിലേക്ക് വഴിവെച്ചത്. ഇതോടെ ഇൻഫോസിസ് ബോർഡ് ഒന്നടങ്കം നാരായണ മൂർത്തിയെ കുറ്റപ്പെടുത്തി എങ്കിലും മൂർത്തിക്ക് ഇതിലൊന്നും ലവലേശം കുലുക്കമില്ല.
2016ന്റെ രണ്ടാം പകുതിയോടെയാണ് വിശാൽ സിഖയും നാരായണ മൂർത്തിയും തമ്മിലുള്ള തമ്മിലടി മുറുകുന്നത്. ഫെബ്രുവരിയോടെ ഇത് ശക്തമാകുകയും ഒരാഴ്ച്ചയ്ക്ക് മുന്നേ രാജി എന്ന തീരുമാനത്തിലേക്ക് വിശാൽ സിഖ എത്തുകയുമായിരുന്നു. ആദ്യം കമ്പനിയുടെ പേരിൽ നാരായണ മൂർത്തിയുമായി ഉണ്ടായ തർക്കം കഴിഞ്ഞ ഫെബ്രുവരിയോടെ വ്യക്തിപരമായ ആക്രമണമായി മാറി. ഉത്തരവാദിത്തങ്ങൾക്കിടയിലും മണിക്കൂറുകൾ അദ്ദേഹത്തിന്റെ യാതൊരു യുക്തിയുമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട അവസ്ഥയായി. ജോലിക്കാർക്ക് തന്നെ പലപ്പോഴും സംശയമായി ആരാണ് തലവനെന്ന കാര്യത്തിൽ. വിശാൽ തന്നെ ഏൽപ്പിച്ച ജോലി ചെയ്യണമോ എന്ന ചോദ്യം പോലും പലരിൽ നിന്നും ഉണ്ടായി. ഇത് ചില സമയങ്ങളിൽ കമ്പനിയെ പോലും ബാധിക്കുമെന്ന അവസ്ഥയിലേക്കും നീങ്ങി. ഇതോടെ രാജി എന്ന തീരുമാനത്തിൽ എത്തുകയായിരുന്നു എന്നും സിഖ പറയുന്നു. എന്നാൽ കമ്പനിയിൽ ഉള്ളവർ ഒന്നടങ്കം തന്റെ രാജിയെ എതിർത്തതായും സിഖ പറയുന്നു. എന്നാൽ രാജി എന്ന തീരുമാനത്തിൽ മൂർത്തി ഉറച്ച് നിൽക്കുകയായിരുന്നു.
2014ൽ ഇൻഫോസിസിന്റെ തലവനായി ചുമതലയേറ്റ സിഖ ഇൻഫോസിസിന്റെ കരുത്തറ്റ വളർച്ചയ്ക്ക് വേണ്ട നല്ല അടിത്തറ പാകിയ ശേഷമാണ് വിരമിക്കുന്നത്. കഴിഞ്ഞ ജൂലൈ 14ന് വിശാൽ സിഖ എന്ന മനുഷ്യൻ ഇൻഫോസിസിന്റെ ത്രൈമാസ ഫല പ്രഖ്യാപനമത്തിന് മാധ്യമ പ്രവർത്തകർക്ക് മുന്നിലേക്ക് എത്തിയത് ആർക്കും അത്രപെട്ടെന്നൊന്നും മറക്കാനാവില്ല. അത്ര അവിസ്മരണീയമായിരുന്നു ആ നിമിഷം. ഡജ്രൈവറില്ലാ വാഹനത്തിലായിരുന്നു അന്ന് അദ്ദേഹം വന്നെത്തിയത്. അതും ഇന്ത്യയിലെ ആദ്യ ഡ്രൈവറില്ലാ കാർ. അതും സിഖയുടെ മേൽനോട്ടത്തിൻ കീഴിൽ ഇൻഫോസിസ് നിർമ്മിച്ചത്. മൂന്നു വർഷം മുൻപ് ഇൻഫോസിസ് സാരഥ്യം ഏറ്റെടുത്തതുമുതൽ പുതുമയും വ്യത്യസ്തതയുമായിരുന്നു വിശാൽ സിക്കയുടെ ശൈലി.
കമ്പനിയുടെ ഏറ്റവും തലപ്പത്തെ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സഹപ്രവർത്തകർക്കിടയിൽ വളരെ കൂളായി ഈ മനുഷ്യൻ ഇറങ്ങി ചെല്ലുന്നത് പലർക്കും അത്ഭുതമായിരുന്നു. ഇൻഫോസിസ് ക്യാംപസിലെ പുൽത്തകിടിയിലൂടെ ചെരിപ്പിടാതെ നടത്തം, സഹപ്രവർത്തകരുടെ തോളിൽ കയ്യിട്ട് തലങ്ങും വിലങ്ങും സെൽഫി, ടൈയും കോട്ടുമൊന്നും വേണ്ടെന്നും സൗകര്യപ്രദമായ വേഷമാകാമെന്നുമുള്ള 'ആശ്വാസ' നിർദ്ദേശം അടിമുടി മാറ്റം. ജീവനക്കാർക്ക് ഓഫിസിൽ ഫേസ്ബുക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ അനുവാദം കൂടി കൊടുത്തതോടെ ഇൻഫി ക്യാംപസിന്റെ സ്വഭാവം തന്നെ മാറി. ഐടി മേഖലയിൽ 'സിക്ക സ്റ്റൈൽ' എന്ന പ്രയോഗവും ഹിറ്റായി. ഏതാനും ചിലർ ചേർന്നു തീരുമാനങ്ങളെടുക്കുന്ന രീതി മാറണമെന്നും എല്ലാവരും ആശയരൂപീകരണത്തിന്റെ ഭാഗമാകണമെന്നും വിശാൽ സിക്ക പറഞ്ഞു. എല്ലാ ജീവനക്കാരെയും ചേർത്തു 'മർമറേഷൻ' എന്ന ആശയക്കൂട്ടായ്മയ്ക്കും സിഖ രൂപം നൽകി.
ജീവനക്കാരുടെ പ്രവർത്തനക്ഷമത കൂട്ടാനുള്ള പദ്ധതികൾ വിജയിച്ചതോടെ സിക്ക അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു''മാറ്റങ്ങളെ ഉൾക്കൊള്ളണം. അവയ്ക്കു മുൻപേ പറക്കണം. എഐ, ഓട്ടമേഷൻ, റോബട്ടിക്സ് തുടങ്ങി വൈവിധ്യമാർന്ന വഴികളിലേക്ക് ഇൻഫോസിസ് ചിറകു വിരിക്കണം.'' ആദ്യം നടപ്പാക്കിയത് 'സീറോ ഡിസ്റ്റൻസ് പ്രോഗ്രാം'. നൂതന സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്കു ഞൊടിയിടയിൽ സേവനം നൽകുന്ന പദ്ധതി. ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ടു പ്രത്യേക പരിശീലനങ്ങൾ നൽകി.
ബിസിനസുകളുടെ വരുമാനം പ്രവചിക്കാനും ഉപഭോക്തൃ സ്വഭാവം മനസ്സിലാക്കാനും കരാറുകളുടെ സുതാര്യത ഉറപ്പാക്കാനുമാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകളായ 'മന'യും 'നിയ'യും പുറത്തിറക്കി. പശ്ചിമ ആഫ്രിക്കയിലെ ഇന്ത്യാനയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ വിശാൽ സിഖയ്ക്ക് കഴിഞ്ഞു. സിക്കയുടെ ഭരണകാലത്ത് മൊത്തം വിറ്റുവരവിൽ 17 ശതമാനവും പ്രവർത്തന ലാഭത്തിൽ 13 ശതമാനവുമാണ് ഇൻഫോസിസിന്റെ വളർച്ച.
ഇന്നലെ രാജിക്കത്തിനു പിന്നാലെയും സിക്ക സഹപ്രവർത്തകർക്ക് എഴുതി ''കമ്പനിയുടെ അടുത്ത 30 കൊല്ലത്തേക്കുള്ള വളർച്ചയ്ക്കു നാം അടിത്തറ പാകിക്കഴിഞ്ഞു. അഭിമാനമുണ്ട്. മാറ്റങ്ങളുടെ പാത ദുഷ്കരമാണ്. സ്വാതന്ത്ര്യം കൊണ്ടു മാത്രമേ നമുക്കു ശക്തരായി മുന്നേറാനാകൂ,'' പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമായതുകൊണ്ടാണു പടിയിറങ്ങുന്നതെന്നാണല്ലോ രാജിക്കു കാരണമായി സിക്ക ധ്വനിപ്പിച്ചതും.
വിശാൽ സിഖ പടിയിറങ്ങിയതോടെ ഇൻഫോസിസിന്റെ ഇടക്കാല സിഇഒയും എംഡിയുമായി നിയമിതനായത് യു ബി പ്രവീൺ റാവുവാണ്. ഇൻഫോസിസ് ബിപിഒ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. പ്രവീൺ റാവുവിനെക്കുറിച്ച് വിശാൽ സിക്കയുടെ രാജിക്കത്തിൽ പരാമർശിച്ചതിങ്ങനെ- മുഖത്ത് ഒരു ചിരിയും പതിച്ചുവച്ച് ലോകത്തെ എല്ലാ ഭാരവും താങ്ങുന്നയാൾ. ആദരം പിടിച്ചു പറ്റുന്ന ആർജവമുള്ള വ്യക്തിത്വം.
വമ്പൻ സംരംഭങ്ങളുടെ സ്ഥാപകരും അവർ തന്നെ നിയമിക്കുന്ന ഭരണത്തലവന്മാരും തമ്മിലുണ്ടാകുന്ന തർക്കങ്ങളുടെ രൂക്ഷത വീണ്ടും വെളിവാക്കുകയാണ് ഇൻഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫിസർ (സിഇഒ) വിശാൽ സിക്കയുടെ രാജി. ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ തലപ്പത്തുനിന്ന് സ്ഥാപക ഗ്രൂപ്പായ ടാറ്റ സൺസ് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന്റെ അലയൊലികൾ പൂർണമായും അടങ്ങുന്നതിനു മുൻപാണ് ഇൻഫോസിസിലെ സംഭവം. 2014ൽ സിക്ക സിഇഒ ആകുന്നതുവരെ സ്ഥാപകരിൽ ആരെങ്കിലുമാണ് ഇൻഫോസിസിനെ നയിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍