ഒരു ലക്ഷം രൂപ നാട്ടിലേക്ക് അയക്കാൻ 12,000 രൂപ സേവന നികുതി അടയ്ക്കേണ്ടി വരുമോ? വ്യാജ പ്രചാരണങ്ങൾ ശക്തം; നികുതി ഈടാക്കുന്നത് പണം അയക്കുന്ന കമ്പനികളുടെ ഫീസിന് മാത്രം
മറുനാടൻ മലയാളി ബ്യൂറോ
ഒരു ലക്ഷം രൂപ നാട്ടിലേക്ക് അയക്കണമെങ്കിൽ 12,360 രൂപ സേവന നികുതി അടയ്ക്കേണ്ടി വരുമോ? സോഷ്യൽ നെറ്റ്വർക്കുകളിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും ഈ അടുത്ത ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ച ഒരു ചോദ്യമാണിത്. അനേകം വായനക്കാർ ഇക്കാര്യത്തെക്കുറിച്ച് ഒരു വിശദീകരണം ആവശ്യപ്പെട്ട് മറുനാടൻ മലയാളിയെ ബന്ധപ്പെട്ടിരുന്നു. ഇതിനിടയിൽ ഗൾഫിൽ സ്വാധീനമുള്ള ചില പ്രമുഖ പത്രങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചതോടെ ഈ പ്രചരണത്തിന് വിശ്വാസ്യത വർദ്ധിച്ചു. പതിവുപോലെ പ്രവാസി സംഘടനകളും മണി എക്സ്ചേഞ്ച് കമ്പനികളും ഒക്കെ പ്രതികരണങ്ങളുമായി രംഗത്തിറങ്ങിയതോടെ പ്രവാസികളായ മലയാളികൾ മുഴുവൻ ആശങ്കാകുലരായി. ഇതേക്കുറിച്ച് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായത് ഒരു അർദ്ധ സത്യത്തെ സോഷ്യൽ മീഡിയ അപകടകരമായ ഊഹാപോഹമായി വളർത്തി എന്നതാണ്.
വിദേശത്ത് നിന്നും നാട്ടിലേക്ക് അയക്കുന്ന പണവുമായി ബന്ധപ്പെട്ട് സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് ഇറക്കിയ ഒരു ഉത്തരവാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായത്. വാസ്തവത്തിൽ സേവന നികുതി ഈടാക്കാൻ ഉത്തരവിറക്കിയത് പണം നാട്ടിലേക്ക് അയക്കുമ്പോൾ ഇടനിലക്കാർ ഈടാക്കുന്ന ഫീസിന് മാത്രമായിരുന്നു. അതായത് മണി ട്രാൻസ്ഫർ സർവീസുകൾ ഈടാക്കുന്ന ട്രാൻസ്ഫർ ചാർജ്ജിന്റെ പുറത്താണ് സർവീസ് ടാക്സ് ചുമത്തുക എന്നർത്ഥം. ഇതുവഴി സാധാരണക്കാർക്ക് നാട്ടിലേക്ക് പണം അയക്കാനുള്ള ചെലവിൽ നേരിയ വർദ്ധന ഉണ്ടാകും എന്നത് സത്യമാണെങ്കിലും ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന പോലെ ഭീതിതമായ ഒരു സാഹചര്യം അല്ല നിലവിലുള്ളത്. കസ്റ്റംസ് വകുപ്പുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കിയ ശേഷവും വേണ്ട രേഖകൾ പരിശോധിച്ച ശേഷവുമാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
രാജ്യത്തെ സർവ്വീസ് ടാക്സ് 12.36 ശതമാനം ആയതുകൊണ്ടാണ് നാട്ടിലേക്ക് പണം അയക്കാനുള്ള ഫീസ് കുത്തനെ ഉയർന്നു എന്ന പ്രചരണം ശക്തി പ്രാപിച്ചത്. വിദേശത്ത് നിന്നും നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഈ നിരക്ക് ഈടാക്കിയാൽ ഒരു ലക്ഷം രൂപ അയക്കാൻ 12360 രൂപ ഫീസ് നൽകേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. ഇത്തരത്തിൽ ഇത് പ്രചരിപ്പിച്ചതോടെ പ്രവാസികൾ വലിയതോതിൽ ആശയക്കുഴപ്പത്തിൽ ആകുകയായിരുന്നു. സോഷ്യൽ നെറ്റ് വർക്കിൽ ഇങ്ങനെ പ്രചരിപ്പിക്കുന്ന ചില ഓൺലൈൻ പോർട്ടലുകൾ അതേപടി അത് പ്രസിദ്ധീകരിക്കുകയും ചെയ്തതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. വിദേശ വിനിമയ ബിസിനസ്സ് ചെയ്യുന്ന യുഎഇ എക്സ്ചേഞ്ച് വെസ്റ്റേൺ യൂണിയൻ, മുത്തൂറ്റ്, എക്സ്പ്രസ്സ് മണി, ബിഎഫ്എസ് തുടങ്ങിയ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിന്റെ 12.36 ശതമാനം ആയിരിക്കും പുതിയ പരിഷ്കാരത്തിന്റ ഭാഗമായി വർദ്ധിക്കുക.
ഇപ്പോൾ നടത്തുന്ന വർദ്ധന നേരിയ തോതിലേ സാധാരണ പ്രവാസികളെ ബാധിക്കൂ എന്നാണ് സൂചന. ഉദാഹരണത്തിന് ഒരു ലക്ഷം രൂപ നാട്ടിലേക്ക് അയക്കാൻ ഇപ്പോൾ ഈടാക്കിയിരുന്ന തുക 500 രൂപയാണെന്ന് കരുതുക. എങ്കിൽ ഈ തുകയുടെ 12.36 ശതമാനമായ 61.8 രൂപയായിരിക്കും വർദ്ധിക്കുക. എന്നുവച്ചാൽ ഇപ്പോൾ 500 രൂപ നൽകുന്നതിന് പകരം പുതിയപരിഷ്കാരം അനുസരിച്ച് 561.80 രൂപ നൽകണം എന്നർത്ഥം. ഇത് വലിയൊരു വർദ്ധനയായി കണക്കാക്കാൻ പറ്റില്ല. സാധാരണഗതിക്ക് വിദേശത്ത് നിന്നും രണ്ട് മൂന്നു ലക്ഷം രൂപവരെ അയക്കാൻ ഇതിൽ കൂടിയ ഫീസ് ഈടാക്കാറില്ല. സ്ലാബ് സമ്പ്രദായം അനുസരിച്ചാണ് ഈ ഫീസ് ഈടാക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ പ്രവാസികളെ ഇത് കാര്യമായി ബാധിക്കുകയില്ല. അതേ സമയം വളരെ കുറഞ്ഞ തുക സ്ഥിരമായി അയക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടാകും താനും. ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കാൻ അയക്കാവുന്ന പരമാവധി തുക അയക്കാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഓരോ തവണയും ഈ വർദ്ധന ഉണ്ടാകുന്നത് നിരാശാജനകം ആണ്. എന്നാൽ ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്ന പോലെ ആപത്ക്കരമല്ല പരിഷ്കാരം എന്ന് വ്യക്തമാക്കാൻ ആണ് ഇത് നിസ്സാരമാണ് എന്ന് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഓരോ രാജ്യത്തു നിന്നും നാട്ടിലേക്ക് പണം അയക്കുന്നതിന്റെ ഫീസ് വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് യുകെയിലുള്ള ഒരു പ്രവാസി പത്തുലക്ഷം രൂപ നാട്ടിലേക്ക് അയക്കുന്നു എന്നു കരുതുക. പതിനായിരം പൗണ്ട് വരെ അയയ്ക്കുന്നതിന് 10 പൗണ്ടാണ് ഫീസ് ഈടാക്കുക. പിന്നീട് അയയ്ക്കുന്ന ഓരോ ആയിരം പൗണ്ടിനും ഒരു പൗണ്ട് വീതം അധികം അടയ്ക്കണം. അതായത്, ഈ കേസിൽ ആകെ 11 പൗണ്ട് ആണ് ട്രാൻസ്ഫർ ചാർജ്ജ് വരിക. ഇന്ത്യൻ രൂപയിലേക്ക് ഈ തുക കൺവേർട്ട് ചെയ്താൽ പത്തുലക്ഷം രൂപ അയയ്ക്കുന്നതിന് യുകെയിൽ ഒരു പ്രവാസി ഒടുക്കേണ്ട ഫീസ് 1088.39 രൂപ മാത്രമാണ്. നിലവിൽ 12.36% ആണ് ഇന്ത്യയിൽ സേവനനികുതി. ആ നിരക്കിൽ പത്തുലക്ഷം രൂപയുടെ ട്രാൻസ്ഫറിന് സേവനനികുതിയായി നൽകേണ്ടിവരിക, 134 രൂപ 52 പൈസ മാത്രമാകും. എന്നുവച്ചാൽ പത്ത് ലക്ഷം രൂപ നാട്ടിലേക്ക് അയയ്ക്കാൻ വർദ്ധിച്ചിരിക്കുന്നത് 134.52 രൂപ മാത്രമാണ് എന്നർത്ഥം. അനുനിമിഷം വിനിമയ നിരക്കിൽ വ്യത്യാസം വരുന്നതിന് സാക്ഷികളാവുന്ന പ്രവാസികൾക്ക് ഈ വർദ്ധന ഒരു ഭാരമാവുകയില്ല എന്നാണ് കണക്കാക്കപ്പെടുന്നത്. അതേ സമയം നികുതി രഹിതമായി രാജ്യത്തേക്ക് പണം നല്കുന്ന പ്രവാസികളിൽ നിന്നും ഒരു ഫീസ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയായി ഈടാക്കാനും സാധിക്കുന്നു. ഇതിൽ പ്രവാസികൾ അഭിമാനിക്കുകയാണ് വേണ്ടത്.
വാസ്തവത്തിൽ പ്രവാസികളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയല്ല കേന്ദ്രം ഈ നിയമം കൊണ്ടുവന്നത് എന്നാണ് വ്യക്തമാകുന്നത്. ഈ തുക ഇടനിലക്കാരായ കമ്പനികളിൽ നിന്നാണ് ഈടാക്കേണ്ടത് എന്നാണ് ഇത് സംബന്ധിച്ച് മറുനാടൻ മലയാളി ചോദ്യം ഉന്നയിച്ചപ്പോൾ സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. എന്നാൽ ഈ തുകയും ഇടനിലക്കാർ ഇടപാടുകാരിൽ നിന്ന് വസൂലാക്കുമെന്നാണ് സൂചന. പ്രധാന കമ്പനികൾ ഇപ്പോൾ തന്നെ ഇത് പ്രഖ്യാപിച്ച് കഴിഞ്ഞു.
പണമിടപാടിൽ മധ്യവർത്തികളായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങൾ ഇടപാടുകളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. പണമെത്തിക്കുന്നതിന് മധ്യവർത്തിയായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ബാങ്കുകളോ മറ്റ് സ്ഥാപനങ്ങളോ പണം എത്തിക്കുന്നതിന് സ്വീകരിക്കുന്ന ഫീസ് സേവനനികുതിക്ക് വിധേയമായിരിക്കുമെന്ന് ബോർഡ് വ്യക്തമാക്കുന്നു.
2012 ജൂലൈയിൽ ബോർഡ് പുറത്തിറക്കിയ സർക്കുലർ പ്രകാരം പണവിതരണം സേവനത്തിന് കീഴിൽ വരാത്തതിനാലും പണമയക്കുന്നയാളും പണമയക്കുന്ന കമ്പനിയും വിദേശത്തായതിനാലും ഇത്തരം പണമിടപാടുകൾക്ക് ഇന്ത്യയിൽ സേവനനികുതി ബാധകമല്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലേക്ക് പണമയക്കുന്ന വിദേശകമ്പനികൾ ഇന്ത്യയിലെ ചില ബാങ്കുകളെയും മറ്റ് ധനകാര്യസ്ഥാപനങ്ങളെയും മധ്യവർത്തികളായി നിയമിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ ബോർഡ് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്. സബിഇസി ടെക്നിക്കൽ ഓഫീസർ ഡോ. അഭിഷേക് ചന്ദ്ര ഗുപ്തയാണ് ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച സർക്കുലറിൽ ഒപ്പുവച്ചിരിക്കുന്നത്.
എന്നാൽ മണി ട്രാൻസ്ഫറിനു സേവനനികുതി ഏർപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ഹവാല പണമിടപാടുകൾ പോലെയുള്ള ദേശവിരുദ്ധ പ്രവർത്തികളും സാമ്പത്തിക കുറ്റകൃത്യങ്ങളും പ്രോത്സാഹിപ്പിക്കും എന്നാണ് ചില ദേശീയ മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. ലോക ബാങ്ക് ഡേറ്റ അനുസരിച്ച് 2011ൽ മാത്രം 64 ബില്യൻ ഡോളറാണ് വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇന്ത്യൻ പ്രവാസികൾ അയച്ചത്. മുൻപ് ഇത്തരമൊരു നികുതി സംബന്ധിച്ച നിർദ്ദേശം ഉണ്ടായ ഘട്ടത്തിൽ കേരളത്തിലെയും പഞ്ചാബിലെയും മുഖ്യമന്ത്രിമാർ അന്നത്തെ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ബന്ധപ്പെട്ട് നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേ നിർദ്ദേശമാണ് ഇപ്പോൾ വീണ്ടും സർക്കുലറായി പുറത്തിറങ്ങിയിരിക്കുന്നത്.
യുഎഇയിൽ നൂറ്റിമുപ്പതോളം ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളാണുള്ളത്. ഇവയുടെ ശാഖകൾ എഴുന്നൂറിലധികമാണ്. ഫോറിൻ എക്സ്ചേഞ്ച് രംഗത്തു പ്രവർത്തിക്കുന്ന കമ്പനികളുടെ കൂട്ടായ്മയായ ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റെമിറ്റൻസ് ഗ്രൂപ്പിന്റെ (എഫ്ഇആർജി) തീരുമാനപ്രകാരമാണു ദിർഹം അടിസ്ഥാനത്തിൽ കമ്മിഷൻ നിജപ്പെടുത്താൻ നടപടിയെടുത്തത്. ഒട്ടുമിക്ക എക്സ്ചേഞ്ചുകളും ഇതനുസരിച്ചു കംപ്യൂട്ടർ സംവിധാനങ്ങളിലും മാറ്റം വരുത്തി. യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച എഫ്ഇആർജിയിൽ ഒറ്റ ശാഖയുള്ള കമ്പനി മുതൽ നൂറിലേറെ ശാഖകളുള്ള യുഎഇ എക്സ്ചേഞ്ച് പോലുള്ള കമ്പനികളും അംഗമാണ്. ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഇആർജിയിൽ 58 കമ്പനികളാണുള്ളത്.
കമ്മിഷനു 12.36 ശതമാനം സേവനനികുതി ഏർപ്പെടുത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മണി എക്സ്ചേഞ്ച് വൃത്തങ്ങൾ പറഞ്ഞു. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിൽ പകുതിയിലേറെ ഗൾഫ് മേഖലയിൽനിന്നാണ്. പണം അയയ്ക്കുന്നവരിൽ 80% വും സാധാരണ തൊഴിലാളികളും. കഴിഞ്ഞ വർഷം യുഎയിൽനിന്ന് ഇന്ത്യയിലേക്ക് അയച്ച പണം 1500 കോടി ഡോളറാണ്.
Stories you may Like
- കെട്ടിട നിർമ്മാണ പെർമിറ്റിലും ഇടപെട്ട് എംവി ഗോവിന്ദൻ
- കെട്ടിടനിർമ്മാണ പെർമിറ്റിന് ഏപ്രിൽ 10-ന് മുമ്പ് അപേക്ഷിച്ചവരിൽനിന്ന് പുതുക്കിയ ഫീസ് ഈടാക്കില്ല
- ബി ബി സി ടി വി ലൈസൻസ് അടയ്ക്കുന്നവരുടെ എണ്ണം കുറയുന്നു
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് വർദ്ധനയിൽ ഇളവ് അനുവദിക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്