പുതിയ ട്രെയിനുകളും പുതിയ പാതകളുമില്ല; പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിന് മുൻതൂക്കം: മോദി സർക്കാറിന്റെ രണ്ടാമത്തെ റെയിൽവേ ബജറ്റിൽ നിറയുന്നത് യാഥാർഥ്യബോധം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പ്രൊഫഷണലുകളെ കാര്യങ്ങൾ ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും. ശിവസേനയിൽ നിന്ന് അടർത്തിയെടുത്ത് സുരേഷ് പ്രഭുവിനെ റെയിൽ മന്ത്രിയാക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി റെയിൽവേയിൽ കാര്യങ്ങൾ നീങ്ങണമെന്ന് പ്രധാനമന്ത്രി ആഗ്രഹിച്ചിരുന്നു. അതോടൊപ്പം പ്രാദേശിക താൽപ്പര്യങ്ങൾക്കപ്പുറമുള്ള വികാരങ്ങൾ റെയിൽവേ വികസനത്തിൽ ഉണ്ടാകണമെന്നും ഉറപ്പിച്ചു. സദാനന്ദ ഗൗഡയ്ക്ക് ഇതിന് കഴിയില്ലെന്ന് ഇടക്കാല റെയിൽവേ ബജറ്റിലൂടെ പ്രധാനമന്ത്രിക്ക് ബോധ്യമായപ്പോൾ റെയിൽവേ വകുപ്പിന്റെ ബാറ്റൺ സുരേഷ് പ്രഭുവിന് ലഭിച്ചു.
ഏറെ വിവാദങ്ങളോടെ ശിവസേനയെ പിണക്കി തന്നെയാണ് സുരേഷ് പ്രഭുവിനെ റെയിൽ മന്ത്രിയാക്കിയത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ റെയിൽ ബജറ്റിലേക്ക് കണ്ണും കാതുകൂർപ്പിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കാത്തിരുന്നു. പ്രാദേശീക വികാരത്തിനപ്പുറമുള്ള വികസനമെന്നാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയാത്ത കേരളം പോലുള്ളവയ്ക്ക് വാരിക്കോരിക്കൊടുക്കക എന്നതാകുമെന്ന് കരുതിയവരുമുണ്ട്. അങ്ങനെ പ്രതീക്ഷിച്ചവർക്കും തെറ്റി. ആർക്കും ഒന്നും നൽകാതെ എല്ലാം റെയിൽവേയ്ക്ക് മാത്രം നൽകി. കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ അവസാനിക്കുന്നുമില്ല. യാത്രാ-ചരക്ക് കൂലി നിരക്ക് കൂട്ടാതെ യാത്രക്കാർക്ക് സന്തോഷവും നൽകി. ഇങ്ങനെ എല്ലാവരേയും ആശ്വസിപ്പിക്കുന്ന സുരേഷ് പ്രഭു ഇഫക്ടാണ് ലോക്സഭയിൽ ഇന്ന് കണ്ടത്.
നിരക്ക് വർദ്ധനയില്ലാതെ അവതരിപ്പിച്ച ബജറ്റിൽ പുതിയ ട്രെയിനുകളോ പാതകളോ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പ്രഖ്യാപിച്ചില്ല. പുതിയ ട്രെയിനുകൾക്കായി എല്ലാ സംസ്ഥാനങ്ങളിലും നിന്ന് ശുപാർശകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അവ ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് മന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി. ട്രെയിനുകൾ കൂടുതൽ ആവശ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഒരു സമിതിയെ മന്ത്രി നിയോഗിച്ചു. ഈ സമിതി ഇതേക്കുറിച്ച് പഠിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കും. അത് പ്രകാരമായിരിക്കും പുതിയ ട്രെയിനുകളും പാതകളും അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു. റെയിൽ ബജറ്റിന്റെ ചരിത്രത്തിലെ തന്നെ വിപ്ലവകരമായ ചുവട് വയ്പ്പാണ് ഇത്. ജനങ്ങളുടെ കൈയടിക്കും പ്രാദേശിക വോട്ട് രാഷ്ട്രീയവും ലക്ഷ്യമിട്ടുള്ള പതിവ് സമവാക്യം സുരേഷ് പ്രഭു മാറ്റി മറിച്ചു.
ഇതിന് റെയിൽ മന്ത്രിക്ക് കൃത്യമായ ഉത്തരവും ഉണ്ട്. അതു തന്നെയാണ് പുതിയ രീതിയെ ശ്രദ്ധേയമാക്കുന്നതും. ട്രെയിനുകൾ അനുവദിക്കില്ല എന്നല്ല ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ട്രെയിനുകൾ പ്രഖ്യാപിച്ചാൽ മാത്രം പോര. അവ ഓടിക്കുന്നതിനുള്ള സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. നഷ്ടം സഹിച്ച് ട്രെയിനുകൾ ഓടിക്കുന്നത് റെയിൽവേയെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിലാക്കും. അത് ഇപ്പോൾ ആലോചിക്കാവുന്ന കാര്യമല്ലെന്നും സുരേഷ് പ്രഭു വ്യക്തമാക്കി. അതിനൊപ്പം പ്രഖ്യാപിച്ച പല തീവണ്ടികളും ഇതുവരെ ഓടിക്കാനാകാത്ത സാഹചര്യവും സുരേഷ് പ്രഭുവിന് മുന്നിലുണ്ടായിരുന്നു. ഇതിലൂടെ സംസ്ഥാനങ്ങളുടെ കൈയടിയും എതിർപ്പും സുരേഷ് പ്രഭു ഒഴിവാക്കി. ഈ പാർലമെന്റ് സമ്മേളനത്തിന് മുമ്പ് തന്നെ തീവണ്ടികളുടെ കാര്യത്തിൽ പ്രഖ്യാപനമുണ്ടെന്ന് റെയിൽ മന്ത്രി പറഞ്ഞു.
സഹകരണ ഫെഡറലിസം എന്ന പ്രധാനമന്ത്രിയുടെ ആശയമാണ് കരുത്ത്. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളുമായി സഹകരിച്ചാകും ഇനി റെയിൽവേയുടെ മുന്നോട്ട് പോക്ക്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങളുമായി ആലോചിച്ച് തന്നെയാകും പുതിയ തീവണ്ടികൾ പ്രഖ്യാപിക്കുക എന്നാണ് സൂചന. എല്ലാത്തിന് ഉപരി പുതുമ നിറയ്ക്കാൻ കൂടിയാണ് ബജറ്റിൽ നിന്ന് പുതിയ തീവണ്ടികളും പാതകളും ഒഴിവാക്കിയതെന്ന് വ്യക്തം. അടിസ്ഥാന സൗകര്യത്തിന് മുൻതൂക്കം നൽകുന്നതാണ് ബജറ്റ്. സുരേഷ് പ്രഭു അവതരിപ്പിച്ച ആദ്യ ബജറ്റിൽ റെയിൽവയെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള കർമ്മപദ്ധതികൾക്ക് തന്നെയാണ് ഊന്നൽ.
സ്വച്ഛ് റെയിൽവെ സ്വച്ഛ് ഭാരത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുന്ന ബജറ്റ് അഞ്ച് വർഷങ്ങൾ, നാല് ലക്ഷ്യങ്ങൾ എന്നാണ് ഉദ്ഘോഷിക്കുന്നത്. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയാണ് അഞ്ച് വർഷത്തെ ലക്ഷ്യങ്ങളായി ബജറ്റ് വിഭാവനം ചെയ്യുന്നത്. പാതഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും ഊന്നൽ നൽകി വേഗത്തിൽ സമയബന്ധിതമായി ട്രെയിൻ ഓടിക്കുകയാണ് ലക്ഷ്യമെന്നും സുരേഷ് പ്രഭു പറഞ്ഞു. പാത ഇരട്ടിപ്പിക്കലിനും ട്രാക്കുകൾ കൂട്ടുന്നതിനും ഗേജ് മാറ്റത്തിനും പുതിയ പദ്ധതികൾക്കുമായി ആകെ 96,182 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
രണ്ട് വർഷത്തിനുള്ളിൽ യാത്രാസമയം 20 ശതമാനം കുറയ്ക്കാനാണ് മന്ത്രി ലക്ഷ്യമിടുന്നത്. ഇന്ത്യൻ റെയിൽവെയെ നവീകരിക്കുന്നതിന് അഞ്ച് വർഷത്തെ കർമ്മപദ്ധതി തയാറാക്കുമെന്ന് അദ്ദേഹംപറഞ്ഞു. ബജറ്റിന് പിന്നാലെ കർമ്മപദ്ധതി പ്രഖ്യാപിക്കും. പൊതുസ്വകാര്യ മേഖലകളുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍