40,000 നഴ്സുമാരുടെ ഒഴിവ് വന്നതോടെ ഐഇഎൽടിഎസ് പരീക്ഷയ്ക്ക് ബദൽ സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചെന്ന് റിപ്പോർട്ടുകൾ; ഇംഗ്ലീഷ് അധ്യയന മാധ്യമമായി നഴ്സിങ് പഠിച്ചവരെ ടെസ്റ്റിൽ നിന്നും ഒഴിവാക്കിയേക്കും; ബദൽ ടെസ്റ്റും ബാൻഡ് കുറയ്ക്കലും പരിഗണനയിൽ; ബ്രിട്ടൻ മാലാഖമാർക്ക് മുന്നിൽ വീണ്ടും വാതിൽ തുറക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കേരളത്തിൽ നഴ്സിങ് പഠനം പൂർത്തിയായി സ്വകാര്യ ആശുപത്രി മുതലാളിമാരുടെ കരുണ യാചിച്ച് കഴിയുന്ന അനേകായിരം മാലാഖമാർക്ക് വീണ്ടും പ്രതീക്ഷ പൂക്കുകയാണ്. ഏതാനും വർഷങ്ങളായി ഒന്നൊന്നായി അടഞ്ഞു കൊണ്ടിരിക്കുന്ന പാശ്ചാത്യ ലോകത്തിന്റെ വാതിലുകൾ വീണ്ടും തുറക്കുന്നതിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ എങ്ങനെ പ്രതീക്ഷിക്കാതിരിക്കും. അനേകം മലയാളി നഴ്സുമാർക്ക് അത്താണിയായ ബ്രിട്ടനാണ് കടുത്ത സമ്മർദ്ദത്തിനൊടുവിൽ എത്തിപ്പിടിക്കാനാവാത്ത ഇംഗ്ലീഷ് യോഗ്യതയിൽ കുറവ് വരുത്താൻ ആലോചിക്കുന്നത്. നാളുകളായി നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിൽ നടത്തി വന്നിരുന്ന ചർച്ചകൾക്കൊടുവിൽ ഈ ആഴ്ചയോടെ ആ തീരുമാനം ഉണ്ടാകുമെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.
നാലു വിഷയങ്ങൾക്കും 7 ബാൻഡ് വീതം ഐഇഎൽടിഎസ് പാസായാൽ മാത്രമേ നിലവിലുള്ള നിയമം അനുസരിച്ച് ഒരു വിദേശിക്ക് യുകെയിലെ നഴ്സായി ജോലി ചെയ്യാൻ സാധിക്കൂ. വളരെ മിടുക്കായവർക്ക് പോലും ഏതെങ്കിലും ഒരു വിഷയത്തിൽ 6. 5 കടക്കാൻ കഴിയാതെ വന്നതോടെയാണ് പുനർവിചിന്തനം ആരംഭിച്ചത്. ഐഇഎൽടിഎസ് യോഗ്യത നിർബന്ധം ആക്കുകയും യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾക്ക് അത് ബാധകം ആക്കുകയും ചെയ്തതോടെ ബ്രിട്ടണിലേക്കുള്ള നഴ്സുമാരുടെ വരവ് പൂർണ്ണമായും ഇല്ലാതായി. ഇതോടെ ഏതാണ്ട് 40, 000 നഴ്സിങ് വേക്കൻസികളാണ് യുകെയിൽ രൂപപ്പെട്ടത്. തുടർന്നായിരുന്നു ഐഇഎൽടിഎസ് കുറയ്ക്കാനുള്ള ആലോചനകളുമായി നഴ്സിങ് റെഗുലേറ്ററി അഥോറിറ്റി രംഗത്ത് എത്തിയത്. ബ്രിട്ടീഷ് മലയാളിയുടെ പിന്തണയോടെ ഇതിന് വേണ്ടി നിവേദനങ്ങളും സമർപ്പിച്ചിരുന്നു.
നിയന്ത്രണമില്ലാത്ത കുടിയേറ്റത്തിന് മൂക്കുകയറിടാനായി നടപ്പിലാക്കി ഐഇഎൽടിഎസ് നിബന്ധന ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ നിന്നുമെത്തുന്ന നഴ്സുമാർക്ക് പോലും യുകെയിൽ ജോലി ചെയ്യുന്നതിന് തടസമായിത്തീർന്നതോടെയാണ് ഇതിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാൻ നഴ്സിങ് റെഗുലേറ്ററി അഥോറിറ്റി നിർബന്ധിതമായിരിക്കുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കടുത്ത ഇംഗ്ലീഷ് പരീക്ഷ നിബന്ധന മൂലം മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള കഴിവുറ്റ നഴ്സുമാരെ പോലും നിയമിക്കുന്നതിനുള്ള ബുദ്ധിമുട്ട് വർധിച്ചതോടെ ടെസ്റ്റിൽ ഇളവ് വരുത്താനുള്ള ശക്തമായ ആവശ്യവുമായി എൻഎച്ച്എസ് എംപ്ലോയർമാരും മുന്നോട്ട് വന്നിരുന്നു.
ഇത്തരത്തിൽ ഐഇഎൽടിഎസിൽ ഇളവ് വരുത്തുന്നതിലൂടെ ഇന്ത്യ, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള നഴ്സുമാരെ ബ്രിട്ടനിൽ നിയമിക്കുന്നത് എളുപ്പമാകുമെന്നും എൻഎച്ച്എസ് എംപ്ലോയർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഐഇഎൽടിഎസ് എന്ന കടുത്ത പരീക്ഷ പാസാകാൻ സാധിക്കുന്നില്ല എന്നതിന്റേ പേരിൽ മാത്രം നല്ല പോലെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കുന്നവരും ഇംഗ്ലീഷ് മാതൃഭാഷയായിട്ടുള്ളവരുമായ ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലെ നഴ്സുമാർക്ക് പോലും എൻഎച്ച്എസിൽ നഴ്സായി ജോലി ചെയ്യാൻ അവസരം നിഷേധിക്കപ്പെടുന്നുവെന്ന് ജൂണിൽ ദി ഒബ്സർവർ തെളിവുകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരത്തിൽ പ്രതിസന്ധി രൂക്ഷമായതോടെ ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് പോലുള്ള ബദൽ പരീക്ഷകൾ ഐഇഎൽടിഎസിന് പകരമായി നടപ്പിലാക്കുന്ന കാര്യം എൻഎംസി ബുധനാഴ്ച പരിഗണിക്കുമെന്നാണ് സൂചന. ഇംഗ്ലീഷിൽ പഠിച്ച് അടുത്തിടെ നഴ്സിങ് യോഗ്യത നേടിയവരെയും ഇംഗ്ലീഷ് മാതൃഭാഷയായ ഒരു രാജ്യത്ത് കുറഞ്ഞത് രണ്ട് വർഷം നഴ്സായി ജോലി ചെയ്ത് പരിചയമുള്ളവരെയും യുകെയിൽ ജോലി ചെയ്യാനായി അനായാസം അനുവദിക്കുന്ന സംവിധാനം പ്രാവർത്തികമാക്കാനും അധികൃതർ ആലോചിച്ച് വരുന്നുണ്ട്. പേഷ്യന്റ് ഓർഗനൈസേഷനുകളും എൻഎച്ച്എസ് ബോഡികളും യോജിക്കുകയാണെങ്കിൽ പുതിയ നിർദ്ദേശങ്ങൾ അടുത്ത മാസം തന്നെ നടപ്പിൽ വരുത്തുന്നതാണ്.
വിദേശികളായ പുതിയ തൊഴിലാളികളെ നിയമിക്കുമ്പോൾ കടുത്ത രീതിയിലുള്ള ഇംഗ്ലീഷ് പരീക്ഷ നടത്തണമെന്ന നിബന്ധന 2016ൽ പബ്ലിക്ക് സെക്ടർ ബോഡികൾക്ക് മേൽ ഗവൺമെന്റ് ഏർപ്പെടുത്തിയിരുന്നു. കഠിനാധ്വാനികളായവർക്ക് മെച്ചമുണ്ടാകുന്നതിനായി കുടിയേറ്റം കുറയ്ക്കുന്നതിനായി ഇത്തരം ടെസ്റ്റുകൾ അത്യാവശ്യമാണെന്നായിരുന്നു കാബിനറ്റ് മിനിസ്റ്ററായ മാത്യൂ ഹാൻകോക്ക് അന്ന് നിർദ്ദേശിച്ചിരുന്നത്. എൻഎംസി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് പോലും ഐഇഎൽടിഎസ് ടെസ്റ്റ് കർക്കശമാക്കിയതോടെ 2016 ജൂലൈയിൽ 1304 യൂറോപ്യൻ യൂണിയൻ നഴ്സുമാർ യുകെയിൽ രജിസ്ട്രർ ചെയ്തിരുന്നതിൽ ഈ വർഷം ഏപ്രിൽ ആകുമ്പോഴേക്കും 46 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.
ഐഇഎൽടിഎസിന്റെ എഴുത്ത് പരീക്ഷയിൽ വിജയിക്കാൻ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്നുമെത്തുന്ന നിരവധി നഴ്സുമാർ പോലും പാടുപെടുന്നുവെന്നാണ് റിക്രൂട്ട്മെന്റ് സ്ഥാപനമായ എച്ച്സിഎൽ വെളിപ്പെടുത്തിയത്. ഐഇഎൽടിഎസിൽ നേടേണ്ടുന്ന ചുരുങ്ങിയ സ്കോർ കുറയ്ക്കാൻ സാധിക്കുമോയെന്നും എൻഎംസി നിർബന്ധമായും ആലോചിക്കേണ്ടിയിരിക്കുന്നുവെന്നും എച്ച്സിഎൽ ആവശ്യപ്പെടുന്നു. തെറ്റായ ടെൻസുകളും ഇംഗ്ലീഷിൽ ലേഖനം എഴുതുമ്പോഴുണ്ടാകുന്ന പിശകുകളുമാണ് ഐഇഎൽടിഎസിൽ നിരവധിപേർ പരാജയപ്പെടുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് എച്ച്സിഎൽ ഇന്റർനാഷണൽ ഓപ്പറേഷൻസ് മാനേജരായ തെരേസ വിൽസൻ വെളിപ്പെടുത്തുന്നത്.
അതിനാൽ നഴ്സിങ് പ്രഫഷൻ മിടുക്കോടെയും കാര്യക്ഷമതയോടെയും ചെയ്യാൻ സാധിക്കുന്ന നഴ്സുമാർക്ക് പോലും എൻഎച്ച്എസിൽ നിയമനം ലഭിക്കാത്ത ദുരവസ്ഥയുണ്ടെന്നും അവർ എടുത്ത് കാട്ടുന്നു. നിലവിൽ എൻഎച്ച്എസിൽ നഴ്സിങ് ക്ഷാമം മുമ്പില്ലാത്ത വിധത്തിൽ രൂക്ഷമായ സാഹചര്യത്തിൽ വിദേശത്ത് നിന്നുമുള്ള കഴിവുറ്റ നഴ്സുമാരെ ലഭിക്കുന്നതിന് ഇത്തരത്തിൽ തടസങ്ങൾ കൂടി ഉണ്ടായിരിക്കുന്നതിനാൽ കാര്യങ്ങൾ വഷളായിരിക്കുന്നുവെന്നും തെരേസ വിൽസൻ ആശങ്കപ്പെടുന്നു.
ഐഇഎൽടിഎസ് പാസാകുന്നതിനുള്ള വിഷമം മൂലം ഈ കടമ്പ കടക്കാനായി സ്റ്റാഫുകൾ എട്ട് മാസവും ഒരു വർഷവും വരെ എടുക്കുന്നുണ്ടെന്നും ഇതിന് നിരവധി തവണ ശ്രമിക്കേണ്ടി വരുന്നുവെന്നും എന്നിട്ടും വെറും 50 ശതമാനം പേർമാത്രമേ പാസാകുന്നുള്ളുവെന്നും അതിനാൽ റിക്രൂട്ട്മെന്റിന് കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നും എൻഎച്ച്എസ് ട്രസ്റ്റുകൾ എൻഎംസിയെ ബോധിപ്പിച്ചിരുന്നു. ഐഇഎൽടിഎസിന്റെ റൈറ്റിങ് പാർട്ട് പാസാകുന്നതിനാണ് മിക്ക ഉദ്യോഗാർത്ഥികളും കൂടുതൽ പ്രയാസം അനുഭവിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നുംഅതിനാലാണ് അതിൽ ഇളവ് അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നതെന്നും കുറച്ച് മുമ്പ് പുറത്തിറക്കിയ എൻഎംസി കൗൺസിൽ പേപ്പർ വ്യക്തമാക്കുകയും ചെയ്തിരുന്നു.
റൈറ്റിങ് മാനദണ്ഡത്തിൽ മിനിമം നേടേണ്ടുന്ന സ്കോർ 6.5ആയി ചുരുക്കിയാൽ തന്നെ യുകെയിലേക്ക് കൂടുതലായി നഴ്സുമാർ കടന്ന് വരുന്ന ഇന്ത്യ, ഫിലിപ്പീൻസ് തുടങ്ങിയിടങ്ങളിലെ നഴ്സുമാർക്ക് ഐഇഎൽടിഎസ് പാസായി ഇവിടെ പ്രാക്ടീസ് ചെയ്യുന്നതിന് സാധിക്കുമെന്ന് ബ്രിട്ടീഷ് കൗൺസിലും കുറച്ച് മുമ്പ് നിർദ്ദേശിച്ചിരുന്നു. ഏതായാലും കഴിഞ്ഞ കുറച്ച് കാലമായി പല തുറകളിൽ നിന്നുമുള്ള ഇത്തരം സമ്മർദങ്ങളും നിർദ്ദേശങ്ങളും കാരണം ഐഇഎൽടിഎസിൽ ഇളവ് അനുവദിക്കുന്ന കാര്യം ഇപ്പോൾ എൻഎംസി കാര്യമായി ആലോചിച്ച് വരുന്നുവെന്നത് നഴ്സുമാരുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍