തിരുവനന്തപുരത്ത് ഹാട്രിക് നേടിയ മുൻ എംപി എ ചാൾസ് അന്തരിച്ചു; വിടപറയുന്നത് കരുണാകരന്റെ രാഷ്ട്രീയ ചാണക്യതന്ത്രങ്ങൾ പാർലമെന്റിലെത്തിച്ച നാടാർ നേതാവ്
തിരുവനന്തപുരം: മുൻ എംപി എ ചാൾസ് അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യസഹജ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 9.30നായിരുന്നു അന്ത്യം. സംസ്കാരം നാളെ 11.30ന് തിരുവനന്തപുരം കണ്ണമ്മൂല സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ചാൾസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംഎൽഎ, നീലലോഹിതദാസൻ നാടാർ തുടങ്ങിയവർ അനുശോചിച്ചു.
1984 മുതൽ തുടർച്ചയായി മൂന്നുതവണ തിരുവനന്തപുരം ലോക്സഭാംഗമായിരുന്നു. 1991ൽ കോൺഗ്രസ് നിർവാഹക സമിതി അംഗമായിരുന്നു. മുൻ മുഖ്യമന്ത്രി കെ കരുണാകരനാണ് ചാൾസിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. കാഞ്ഞിരംകുളം സ്വദേശിയായ ചാൾസ് പിഎസ്സി ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം സിഎസ്ഐ ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയായും പ്രവർത്തിച്ചു.
തിരുവിതാംകൂറിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ചത് എ ചാൾസെന്ന പാർലമെന്റ് അംഗമാണ്. നാടാർ കരുത്തിൽ തിരുവനന്തപുരം ഉറപ്പിക്കാമെന്ന് 1984ലെ ചാൾസിന്റെ വിജയം വിളിച്ചുപറഞ്ഞു. ലീഡറെന്ന കെ. കരുണാകന്റെ രാഷ്ട്രീയ ചാണക്യ തന്ത്രമാണ് ചാൾസെന്ന രാഷ്ട്രീയക്കാരന്റെ പിറവിക്ക് പിന്നിൽ. തിരഞ്ഞെടുപ്പുകൾ പലത് കടന്നു പോയെങ്കിലും തിരുവനന്തപുരത്ത് ഹാട്രിക് വിജയം സ്വന്തം പേരിലുള്ളത് ചാൾസിന് മാത്രമാണ്.
നായർ രാഷ്ട്രീയത്തോടായിരുന്നു തിരുവനന്തപുരത്തെ പാർലമെന്റിനോട് എന്നും താൽപ്പര്യം. ചുറുചുറുക്കുള്ള പ്രസംഗവുമായി സിപിഐയുടെ കരുത്തനായ സ്ഥാനാർത്ഥി എം.എൻ ഗോവിന്ദൻ നായരെ ഒരു ലക്ഷം വോട്ടിന് നീലലോഹിത ദാസൻ നാടാർ അട്ടിമറിച്ചു. അപ്പോഴും തിരുവനന്തപുരത്തിന്റെ മനസ്സിനെ കരുണാകരനല്ലാതെ മറ്റാരും തിരിച്ചറിഞ്ഞില്ല. 1984ൽ തിരുവനന്തപുരം ലീഡർക്ക് പ്രസ്റ്റീജായി. നീലൻ മറുപക്ഷത്താണ്. ഇടതുപക്ഷത്ത് നീലന് എത്തുമ്പോൾ വിജയം കോൺഗ്രസിനൊപ്പമായേ പറ്റൂ-കരുണാകരൻ ഉറപ്പിച്ചു. അങ്ങനെ സിഎസ്ഐ ദക്ഷിണ മേഖല മഹാ ഇടവക സെക്രട്ടറിയായിരുന്ന ചാൾസ് 1984ലെ തെരഞ്ഞെടുപ്പിൽ താരമായി. 1989ലെ പൊതുതെരഞ്ഞെടുപ്പ് ഫലമെത്തിയപ്പോൾ ചാൾസ് സൂപ്പർ താരവുമായി. അത്തവണ മലർത്തിയടിച്ചത് സാക്ഷാൽ ഒ.എൻ.വി കുറുപ്പിനെ. സിഎസ്ഐ ദക്ഷിണ മേഖല മഹാ ഇടവക സെക്രട്ടറിയായിരുന്ന ചാൾസ്.
80ലെ തിരഞ്ഞെടുപ്പിൽ എം എൻ ഗോവിന്ദൻ നായരെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയ നീലലോഹിതദാസൻ നാടാരോട് ഏറ്റുമുട്ടാൻ ആരെന്നായി കോൺഗ്രസിലെ ചോദ്യം. കോൺഗ്രസ് രാഷ്ട്രീയം അന്ന് ലീഡറുടെ മനസ്സിനൊപ്പമായിരുന്നു. പലരും സ്ഥാനാർത്ഥിയാകാൻ മോഹിച്ചു. പക്ഷേ കരുണാകരൻ മാത്രം മനസ്സ് തുറന്നില്ല. ഒടുവിൽ എല്ലാവരേയും ചൂണ്ടി ചാൾസിനെ കാണിച്ചു. പലരും അമ്പരന്നു. രാഷ്ട്രീയ പരിചയമില്ലാത്ത ചാൾസിന് നീലനെ വീഴ്ത്താൻ കഴിയില്ലെന്ന് പറഞ്ഞു. ഈ വെല്ലുവിളി ലീഡർ ഏറ്റെടുത്തു. ചാൾസ് ജയിച്ചു കയറുകയും ചെയ്തു.
ലീഡർ വിളിച്ചു, താൻ പോന്നു. ഇതാണ് തന്റെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചാൾസും പറഞ്ഞിട്ടുള്ളത്. ദക്ഷിണ കേരള മഹാഇടവക സെക്രട്ടറിയായിരുന്ന ചാൾസ് സമുദായാംഗങ്ങളുടെ പ്രശ്നങ്ങളുമായി കരുണാകരനെ കാണാൻ പോകുമായിരുന്നു. അതായിരുന്നു അദ്ദേഹവുമായുള്ള പരിചയം. ആ സമയത്ത് പി എസ് സി ബോർഡ് മെമ്പറായിരുന്നു ചാൾസ്. സിഎസ്ഐ സഭയുടെ പിന്തുണ തിരിച്ചറിഞ്ഞാണ് ചാൾസിനെ പിഎസ്എസി മെമ്പറാക്കി കരുണാകരൻ മാറ്റിയതും. ഈ പദവിയിൽ ഇരിക്കെയാണ് ചാൾസിനെ കരുണാകരൻ വിളിപ്പിച്ചത്.
മലപ്പുറത്ത് പിഎസ്എസിയുടെ ഔദ്യോഗിക ആവശ്യത്തിന് ചാൾസ് പോയതായിരുന്നു. ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാൻ ആവശ്യം വന്നു. അതനുസരിച്ച് ചാൾസ് കരുണാകരന് മുന്നിലെത്തി. പിഎസ്എസി മെമ്പർ സ്ഥാനം രാജിവയ്ക്കണമെന്നായിരുന്നു ആദ്യ നിർദ്ദേശം. ചാൾസ് തലകുലുക്കി. അപ്പോഴേക്കും തിരുവനന്തപുരത്തെ ലോക്സഭാ സ്ഥാനാർത്ഥിയാകണമെന്ന കരുണാകരന്റെ ആവശ്യവും എത്തി. ഇതിനോട് ചാൾസ് സമ്മതം മൂളിയില്ല. തന്റെ കുറവുകൾ നിരത്തി ആ നിർദ്ദേശത്തെ എതിർത്തു.പക്ഷേ കരുണാകരൻ വിട്ടില്ല.
പിഎസ്എസി അംഗത്വം രാജിവച്ച് തിരുവനന്തപുരം സീറ്റിൽ മത്സരിക്കണം. അല്ലെങ്കിൽ സമുദായം എന്നൊക്കെപ്പറഞ്ഞ് ഇനി തന്റെ മുന്നിൽ വരരുത് എന്നായിരുന്നു കരുണാകരന്റെ അവസാന വാക്ക്. ഇത് ചാൾസിനെ കുഴക്കി. സമുദായ സ്നേഹമെന്ന വികാരത്തിൽ കരുണാകരൻ പിടിച്ചപ്പോൾ ചാൾസ് വഴങ്ങി. കരുണാകരന്റെ ശാഠ്യത്തിനു മുന്നിൽ തലകുനിക്കേണ്ടിവന്ന ചാൾസ് അങ്ങനെ സജീവ രാഷ്ട്രീയക്കാരനായി. ചാൾസിന്റെ സമുദായ സ്നേഹമറിയാവുന്ന നാടാർ സമുദായം ഒന്നിച്ച് വോട്ട് ചെയ്തപ്പോൾ നീലന് 1984ൽ വീണു.
എതിരാളിയെ തകർക്കാൻ ലീഡർക്ക് പല തന്ത്രങ്ങളുമുണ്ടായിരുന്നു. ചാൾസിന്റെ ആദ്യ മത്സരവേളയിൽ രാത്രി പുലരുവോളമായിരുന്നു പ്രചാരണം. ഇന്നത്തെ പോലെ പ്രചാരണം പത്ത് മണിക്ക് നിർത്തേണ്ട. രാവിലെ എട്ട് മണിക്ക് തുടങ്ങും. രാത്രി ഒരു മണിയൊക്കെ കഴിയുമ്പോൾ സ്ഥാനാർത്ഥി ഉറങ്ങി വീഴാൻ തുടങ്ങും. മുഖത്ത് വെള്ളം തളിച്ച് ഉണർത്തും. രണ്ടാം തവണ ഇതെല്ലാം മാറി. പിന്നീടങ്ങോട്ട് രാഷ്ട്രീയം എന്നു കേൾക്കുമ്പോൾ ഉത്സാഹഭരിതനാകും-ഇങ്ങനെയാണ് വോട്ട് ചോദിക്കലിനെ ചാൾസ് വിശേഷിപ്പിച്ചിട്ടുള്ളത്.
ന്യൂനപക്ഷ നാടാർ വോട്ടുകളും ഭൂരിപക്ഷ സമുദായത്തേയും ഒരുമിപ്പിച്ചാണ് കരുണാകരൻ ചാൾസിന് വിജയമൊരുക്കിയത്. 1989ൽ തിരുവനന്തപുരം പിടിക്കാൻ ഒ.എൻ.വി. എത്തും. അപ്പോഴേക്കും നാടർ സമുദായത്തിന്റെ പ്രധാന നേതാവായി ചാൾസ് മാറി. അടുത്ത തവണയും വിജയം ആർത്തിച്ചു. തിരുവനന്തപുരത്തുകാരുടെ ആശാനായെ കെവി സുരേന്ദ്രനാഥാണ് ചാൾസിനെ ഹാട്രിക് പാർലമെന്റ് വിജയത്തിന് ഒടുവിൽ പരാജയപ്പെടുത്തിയത്. 1991ൽ കോൺഗ്രസ് പാർലമെന്ററി നിർവാഹക സമിതി അംഗമായും ചാൾസ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.
എങ്കിലും സിഎസ്ഐ സമുദായത്തിന്റെ പ്രധാനിയായി ചാൾസ് തുടർന്നു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് നാടാർ വിഭാഗത്തിലെ പിന്തുണ അനുകൂലമാക്കി. നാമനിർദ്ദേശ പത്രികയിൽ ശശി തരൂരിനെ പിന്തുണച്ച് ഒപ്പിട്ടത് ചാൾസായിരുന്നു. നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിൽ ചാൾസ് വികാരം ഇത്തവണയും ഉയർത്തി. തരൂർ ജയവും നേടി.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍