പഠിത്തത്തിൽ സായിപ്പിന്റെ കുട്ടികളെയും വെല്ലുന്ന മിടുക്കുമായി മലയാളി കുട്ടികൾ; ബ്രിട്ടനിലെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈപ്പിടിയിൽ ഒരുക്കിയത് നിരവധി പേർ; ആഘോഷിച്ച് രക്ഷിതാക്കളും
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: പതിവു തെറ്റിക്കാതെ ലണ്ടനിലെ ജിസിഎസ് ഇ പരീക്ഷയിലെ മലയാളി തിളക്കം തുടരുകയാണ്. ഏറ്റവും വലിയ വിജയം കാർഡിലെ ലിറ്റിൽ എയ്ഞ്ചൽസ് ജെം പിപ്സിന്റെയും ലണ്ടൻഡെറിയിലെ ബ്ലസി ബിജിയും ആയിരുന്നെങ്കിൽ ആ വിജയങ്ങളുടെതിന് സമാനമായ എ സ്റ്റാർ പ്രകടനത്തിന്റെ റിപ്പോർട്ടാണ് ഇന്നു പുറത്തുവരുന്നത്. 15ൽ 14 എ സ്റ്റാറുകൾ നേടിയുള്ള ജെം പിപ്സിനെയും 11. 11 എ സ്റ്റാറുകൾ നേടികൊണ്ടുള്ള ബ്ലസിയുടെയും പ്രകടനത്തിനൊപ്പമാണ് ലിവർപൂളിലെ കോളിന്റെയും സ്ഥാനം. കോളിൻ 14 വിഷയങ്ങൾ എഴുതി 14 നും എ സ്റ്റാർ നേടിയാണ് ചരിത്രം കുറിച്ചത്.
അത്യപൂർവ്വമായ വിജയ ഗാഥകളുടെ കഥകളാണ് ഇക്കുറിയും യുകെയിലെ മലയാളികളിൽ നിന്നും കേൾക്കുന്നത്. ഒട്ടേറെ മലയാളികൾ അവർ പഠിച്ച കോളേജുകളിൽ ഒന്നാമതായിരിക്കുകയാണ്. ഒൻപതും പത്തും എ സ്റ്റാറുകൾ ഏറ്റവും കുറഞ്ഞത് രണ്ടു ഡസൻ മലയാളി പ്രതിഭകൾക്കെങ്കിലും ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. മിക്ക മലയാളി കുട്ടികളെ കുറിച്ചും പ്രാദേശിക പത്രങ്ങളിൽ വാർത്തകളും വരുന്നുണ്ട്. ജിസിഎസ്ഇ എടുത്ത് പഠിച്ചിരുന്ന 14 വിഷയങ്ങളിൽ 14 നും എ സ്റ്റാർ വാങ്ങിയാണ് ലിവർപ്പൂളിലെ കോളിൻ തിളങ്ങുന്നത്. ഈ അപൂർവ്വ വിജയം ആഘോഷിക്കുന്ന തിരക്കിലാണ് ഇപ്പോൾ ലിവർപ്പൂളിലെ മലയാളി സമൂഹം. ലിവർപൂളിലെ ബ്ലൂ കോട്ട് സ്കൂളിലാണ് കോളിൻ പഠിച്ചിരുന്നത്.
സ്കൂളിലെ തന്നെ മികച്ച വിജയമാണ് കോളിൻ കൈപിടിയിലൊതുക്കിയത്. ഭാവി പഠന പരിപാടികൾക്ക് പൂർണ്ണ തീരുമാനിമായിട്ടില്ലെന്നാണ് കോളിൻ പറയുന്നത്. കോളിന്റെ ഏക സഹോദരൻ ഫ്രെഡ്വിൻ മുൻ വർഷങ്ങളിൽ ജിസിഎസ്ഇയിലും എ ലവലിലും ഉന്നത വിജയം കരസ്ഥമാക്കി ഇപ്പോൾ മെഡിക്കൽ വിദ്യാർത്ഥിയാണ്. എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്ത് നിന്നുള്ള ഫ്രാൻസിസ് മറ്റത്തിലിന്റെയും ഡെന്നയുടെയും മകനാണ് കോളിൻ.
പത്ത് എ സ്റ്റാർ നേടി എറിക്ക നിധിരി
പത്ത് എ സ്റ്റാറും 3 എയുമാണ് സ്വിണ്ടനിലെ എറിക്ക നിധിരി നേടിയത്. മാത്സ്, ഫർതർ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, എക്കണോമിക്സ്, ഫ്രഞ്ച്, റിലീജിയസ് സ്റ്റഡിസ്, മ്യുസിക്ക്, ജ്യോഗ്രഫി, ഇറ്റാലിയൻ എന്നിവയിൽ എസ്റ്റാറും, ബയോളജി, ഇംഗ്ലീഷ് ലാഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയിൽ എയുമാണ് എറിക്ക നേടിയത്. ഐസിറ്റിയിൽ ബിടെക്കുമുണ്ട്. ഗ്ലോസ്റ്ററിലെ ഹൈസ്കൂൾ ഫോർ ഗേൾസ് ഗ്രാമർ സ്കൂളിലാണ് എറിക്ക പഠിച്ചിരുന്നത്.
മെഡിസിൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന എറിക്ക തുടർ പഠനം നടത്തുക ചെൽട്ടൻഹാം പേറ്റ്സ് ഗ്രാമർ സ്കൂളിലാണ്. മാത്സ്, കെമിസ്ട്രി, ബയോളജി, സൈക്കോളജി എന്നിവയാണ് എറിക്ക ഇനി പഠിക്കുക. പഠനത്തിന് പുറമേ പാഠ്യതര വിഷയത്തിന് എറിക്ക ഒരു പ്രതിഭയാണ്. പിയാനോ, ഡ്രാമാ, കർണാടിക് മ്യുസിക്, ഭരതനാട്യം എന്നിങ്ങെനെ എറിക്ക കൈവയ്ക്കാത്ത മേഖലകൾ കുറവാണ്. സ്വിണ്ടൻ ഡിസ്ട്രിക്റ്റ് ബാറ്റ്മിന്റൺ ടീം അംഗമായിരുന്ന എറിക്ക അണ്ടർ 16 വിൽറ്റ്ഷെയർ കൗണ്ടി ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.
റെഡിങ്ങിൽ ഒറക്കിളിൽ ജോലി നോക്കുന്ന ജോസഫ് നിധിരിയാണ് എറിക്കയുടെ പിതാവ്, കാപിറ്റ ഐടി സർവ്വീസിൽ ജോലി ചെയ്യുന്ന റൈമോൾ നിധിരിയാണ് മാതാവ്
പത്ത് എ സ്റ്റാറും രണ്ട് എ ഗ്രേഡ് തിളക്കുമായി റിയ ബിനോയി എബ്രഹാം
പത്ത് എ സ്റ്റാറും രണ്ട് എ ഗ്രേഡും നേടിയാണ് ജിസിഎസ്ഇ പരീക്ഷാഫലം പുറത്തുവന്നപ്പോൾ ലണ്ടനിൽ റിയ താരമായത്. കോട്ടയം ചിങ്ങവനം സ്വദേശികളും ഇപ്പോൾ ലണ്ടനിലെ ചിങ്ഫോർഡിൽ താമസിക്കുന്നവരുമായ ബിനോയി എബ്രഹാം ജൂലി ദമ്പതികളുടെ മകളാണ് റിയ. എൻഫീൽഡിലെ സെന്റ് ആൻസ് കാത്തലിക് ഹൈ സ്കൂൾ ഫോർ ഗേൾസിലാണ് റിയ പഠിച്ചത്.
മാത്തമാറ്റിക്സ്, ഫ്രഞ്ച്, ഹിസ്റ്ററി, ഐസിടി, റിലീജിയസ് സ്റ്റഡീസ്, കോർ സയൻസ്, അഡീഷണൽ സയൻസ്, ഫർതർ അഡീഷണൽ സയൻസ്, ഇംഗ്ലീഷ് ലാഗ്വേജ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലാണ് എ സ്റ്റാർ നേടിയത്. ഇംഗ്ലീഷ് ലിറ്ററേച്ചറിലും ഫിസിക്കൽ എഡ്യുക്കേഷനിലും എ ്രേഗയ്ഡും കരസ്ഥമാക്കി. വുഡ്ഫോർഡ് കൺട്രി ഗ്രാമർ സ്കൂൾ ഫോർ ഗേൾസിലാണ് റിയ തുടർപഠനത്തിന് ചേരാൻ തീരുമാനിച്ചിരിക്കുന്നത്.
പാർട്ട് ടൈം ജോലിയോടൊപ്പം പഠനം; ജോയലിന്റെ എ സ്റ്റാറിന് മാറ്റുകൂടുതൽ
9 എസ്റ്റാറും രണ്ടു എയുമാണ് സ്റ്റീവനേജിലെ ജോയൽ രാജു താരമായി മാറിയത്. ജോൺ ഹെന്റി ന്യുമാൻ സ്കൂളിലാണ് ജോയൽ പഠിച്ചത്. സയൻസ്, മാത്തമാറ്റിക്സ്, ബിസിനസ് സ്റ്റഡീസ്, ജർമൻ, ഹിസ്റ്ററി, റിലീജിയസ് സ്റ്റഡീസ്, ഫർതർ അഡീഷണൽ സയൻസ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്പ്യുട്ടിങ്ങ് എന്നിവയിൽ എസ്റ്റാറും അഡീഷണൽ സയൻസ്, ഇംഗ്ലീഷ് ലാഗ്വേജ് എന്നിവയിൽ എയുമാണ് ജോയൽ നേടിയത്. ചങ്ങനാശേരി സ്വദേശിയായ രാജു ലൂക്കോസിന്റെയും ലിസ്റ്റർ ഹോസ്പിറ്റലിൽ നഴ്സായി ജോലി നോക്കുന്ന ബിജി രാജുവിന്റെയും മകനാണ് ജോയൽ. ജൂഡിയ രാജുവാണ് ജോയലിന്റെ സഹോദരി.
യൂണിവേഴ്സിറ്റി പഠനത്തിന് തയ്യാറെടുക്കുകയാണ് ജൂഡിയ. കവിത എഴുതാൻ ഏറെ ഇഷ്ടപ്പെടുന്ന ജോയലിന്റെയും ജൂഡിയയുടെയും കവിതകൾ എസെൻസ് ഓഫ് പൊയട്രിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തൊടൊപ്പം പാർട്ട്ടൈം ജോലിയും ഈ മിടുക്കൻ ചെയ്യുന്നുണ്ട്. അൾത്താര ബാലനായ ജോയൽ എട്ടാമത്തെ വയസുമുതൽ പള്ളിയിൽ പ്രാർത്ഥനകൾ ചൊല്ലുന്നുണ്ട്.
മികച്ച ഒരു ബാസ്ക്കറ്റ്ബാൾ പ്ലയർ കൂടിയായ ജോയൽ സ്കോർപിയോൺസ് സ്റ്റീവനേജിന് വേണ്ടി കളിക്കുന്നു. സോഫ്റ്റ് വെയർ എഞ്ചിനീയറിങ്ങ് ഏറെ ഇഷ്ടപ്പെടുന്ന ജോയർ ഒഴിവ് സമയങ്ങളിൽ പ്രോഗ്രാം ഉണ്ടാക്കാറുണ്ട്.
ഏഴ് എ സ്റ്റാറുകളും മൂന്ന് എയും നേടി ഒലിവിയ
ഏഴ് എ സ്റ്റാറുകളും മൂന്ന് എയും നേടിയാണ് ഒലിവിയ ക്രൂവിലെ മലയാളികൾക്ക് അഭിമാനമായി മാറിയത്. ക്രൂ, സെന്റ് തോമസ് മൂർ കാത്തലിക് ഹൈസ്കൂളിൽ നിന്നാണ് ഒലിവിയ ജിസിഎസ്ഇ പാസായത്. പഠനത്തിന് പുറമേ പാഠ്യതരവിഷയങ്ങളിലും ഒലിവിയ മികവ് കാട്ടുന്നുണ്ട്. ക്രൂവിലെയും സ്റ്റോക് ഓൺ ട്രെന്റിലെയും മലയാളി കൂട്ടായ്മകളിലെ നിറസാന്നിധ്യമായ ഒലിവിയ പാട്ടിനും ഡാൻസിനും ഒക്കെ മുൻപന്തിയിലാണ്.
മെഡിസിൻ പഠനത്തിന് നടത്താൻ ആഗ്രഹിക്കുന്ന ഒലിവിയ എ ലെവൽ പഠിക്കുന്നത് സൗത്ത് ചെഷയർ കോളജിൽ ആണ്. ഇടുക്കി കാളിയാർ നമ്പ്യാപറമ്പിൽ മനുജോയിയുടെയും ഡെയ്നിയുടെയും മകളാണ് ഒലിവിയ. സഹോദരങ്ങൾ: എൽട്ടൺ, ആഞ്ചല.
ഏഴ് എ സ്റ്റാർ നേടി റെഡ്ഹില്ലിൽ നിന്നും ജോയൽ ഷെന്നി താരമായി
ഏഴ് എ സ്റ്റാറും 4 എയും 1 ബിയും നേടിയാണ് റെഡ്ഹില്ലിൽ നിന്നും ജോയൽ ഷെന്നി താരമായത്. സെന്റ് ബീഡ്സ് സ്കൂളിലാണ് ജോയൽ പഠിച്ചത്. മാത്തമാറ്റിക്സ്, ഫർതർ മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോഗ്രഫി, റിലീജിയസ് എഡ്യുക്കേഷൻ എന്നിവയിൽ എ സ്റ്റാറും, ഇംഗ്ലീഷ് ലാഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ബിസിനസ് സ്റ്റഡിസ്, കമ്പ്യുട്ടിങ്ങ് എന്നിവയിൽ എ ഗ്രേഡും ഫ്രഞ്ചിൽ ബിയുമാണ് ജോയൽ നേടിയത്. ട്യുഷന് പോകാത്ത ജോയലിന്റെ വിജയത്തിന് പിന്നിൽ കഠിനമായ അധ്വാനം മാത്രമാണ്.
ആർബറി ക്ലബിന് വേണ്ടി ബാറ്റ്മിന്റണും ജോയൽ കളിക്കുന്നുണ്ട്. റൈഗേറ്റ് ആൻഡ് ബാൻസ്റ്റഡ് കൗൺസിലിനെ പ്രതിനിധീകരിച്ച് സറെ യൂത്ത് ഗെയിംസിൽ പങ്കെടുത്തിട്ടുള്ള ജോയൽ രണ്ടു തവണ സിൽവർ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. 2013ൽ സറെ യൂത്ത് ഗെയിംസ് സീനിയർ ടീമിന്റെ ക്യാപ്റ്റൺ സ്ഥാനവും ജോയലിനായിരുന്നു. സറെ സ്കൂൾസിലെ ഒട്ടെറെ ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിട്ടുള്ള ജോയൽ ഡബിൾസിൽ ഗോൾഡ് മെഡലും നേടിയിട്ടുണ്ട്. ഒട്ടെറെ സുഹൃത്തുകൾ ഉള്ള ജോയൽ മാർസ് അസോസിയേഷനിലെ സജീവസാന്നിധ്യമാണ്.
ഷെന്നി ജോസ് ജെയ്മോൾ ഷെന്നി ദമ്പതികളുടെ മകനാണ് ജോയൽ. ജോയലിന്റെ സഹോദരി ദിവ്യയും സെന്റ് ബീഡ്സ് സ്കൂളിലാണ് പഠിക്കുന്നത്.
അഞ്ചു എ സ്റ്റാറും അഞ്ച് എയും നേടി അലീഷ
അഞ്ചു എ സ്റ്റാറും അഞ്ച് എയും നേടിയാണ് സ്ലൗവിലെ അലീഷ ജിസിഎസ്ഇ പാസായിരിക്കുന്നത്. സ്ലൗ ലാങ്ലി സെന്റ് ബെർണാർഡ്സ് കാത്തലിക്ക് ഗ്രാമർ സ്കൂളിലാണ് അലീഷ പഠിച്ചത്.
4 എസ്റ്റാറും രണ്ട് എയും രണ്ടു ബിയും നേടി ആൻ ക്രിസ്റ്റിന
4 എസ്റ്റാറും രണ്ട് എയും രണ്ടു ബിയുമാണ് മാൻസ്ഫീൽഡിൽ താമസിക്കുന്ന ആൻ ക്രിസ്റ്റിന എം ജോസഫ് കരസ്ഥമാക്കിയത്. മാത്സ്, ഐസിറ്റി, ഇറ്റാലിയൻ, സ്പാനിഷ് എന്നിവയിൽ എ സ്റ്റാറും, സയൻസിലും ആർട്സിലും 2 എയും, ഇംഗ്ലീഷിനും ഡ്രാമയ്ക്കും ബിയുമാണ് ആനിന് ലഭിച്ചത്. ഇറ്റലിയിലെ ഇറ്റാലിയൻ മീഡിയം സ്കൂളിൽനിന്നും പഠിച്ച ശേഷം ഒരു വർഷം മുമ്പാണ് ആൻ യുകെയിൽ ജിസിഎസ്ഇ പഠിക്കാൻ ചേർന്നത് എന്നതിനാൽ തന്നെ ആനിന്റെ തിളക്കത്തിന് മാറ്റേറയാണ്. മാൻസ്ഫീൽഡ് ആൾ സെയിന്റ്സ് കാത്തലിക്ക് സ്കൂളിലാണ് ആൻ പഠിച്ചത്. ജോസഫ് വാണിയപുരയ്ക്കലിന്റെയും മോളി തോമസിന്റെയും മകളാണ് ആൻ.
ആറു എ സ്റ്റാറുകളും നാല് എയുമായി മലാലയുടെ മിന്നും പ്രകടനം
ജിസിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിജയകഥകൾക്കിടയിലും ഒരു സെലിബ്രിറ്റി ജേതാവിന്റെ പരീക്ഷാഫലമായിരുന്നു ലോകമാദ്ധ്യമങ്ങളിൽ ചർച്ച. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ മലാല യൂസഫ്സായി ആണ് ജിസിഎസ്ഇ പരീക്ഷയിൽ തിളങ്ങുന്ന വിജയം നേടിയ ആ സെലിബ്രിറ്റി. ആറ് എ സ്റ്റാർ ഗ്രേഡും നാല് എയുമായിട്ടാണ് മലാല മിന്നും പ്രകടനം കാഴ്ചവച്ചത്. പാക്കിസ്ഥാനിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ടിരുന്ന മലാല താലിബാന്റെ വെടിയേറ്റാണ് ബ്രിട്ടനിൽ ചികിത്സയ്ക്കെത്തുന്നത്. തുടർന്ന് ബർമിങ്ങ്ഹാമിൽ താമസിച്ചുവരികയായിരുന്നു.
സയൻസ് വിഷയങ്ങളിലാണു മലാല കൂടുതൽ മികവുകാണിച്ചത്. മാത്സ് ജിസിഎസ്ഇ, മാത്സ് ഐജിസിഎസ്ഇ, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, റിലീജിയസ് സ്റ്റഡീസ് എന്നിവയിൽ എ സ്റ്റാറും, ഹിസ്റ്ററി, ജിയോഗ്രഫി, ഇംഗ്ലീഷ് ലാഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയിൽ എയുമാണ് മലാലയ്ക്ക് ലഭിച്ചത്. മലാല വിജയത്തിന്റെ കാര്യം പിതാവ് സിയാദുദ്ദീൻ യൂസഫ്സായി ആണു ട്വീറ്റ് ചെയ്തത്. എഡ്ഗ്ബാസ്റ്റൺ ഹൈ സ്കൂളിലാണ് മലാല പഠിച്ചത്. എ ലെവലിൽ ആർട്സ് പഠിക്കാനാണ് ഇപ്പോൾ മലാലയുടെ ആഗ്രഹം.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്