തോക്കും ബോംബുമായി നടന്ന ഭഗത് സിങ് ഒരു കെട്ടുകഥ; മനുഷ്യമനസ്സുകളെ മാറ്റാൻ നടന്ന വിപ്ലവകാരിയെ ഭീകരനാക്കിയത് ചരിത്രത്തെ ഭയന്നവർ..വിപ്ലവ നക്ഷത്രത്തിന്റെ അറിയപ്പെടാത്ത കഥ
തോക്കും ബോംബുമായി നടന്ന ഭഗത് സിംഗിനേ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സ്ഥാനമുള്ളൂ. അതിലുപരി ചൂഷണത്തിനിരയായ സമൂഹത്തിന് വെളിച്ചമേകാനാണ് ഭഗത് സിങ് ശ്രമിച്ചത്. വിപ്ലവ നക്ഷത്രത്തിന്റെ ഈ മുഖം രേഖപ്പെടുത്തുന്നതിൽ ചരിത്രവും വീഴ്ച വരുത്തി. ആരവവും ആഘോഷവുമില്ലാതെ ഈ യഥാർത്ഥ രാജസ്നേഹിയുടെ ഒരു ജയന്തി ദിനം കൂടി കടന്നു പോയി.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷിയെന്നാൽ ഭഗത് സിങ്. രാജ്യ സ്വാതന്ത്യത്തിനായുള്ള വിപ്ലവ പോരാട്ടത്തിനിടെ ജീവൻ ബലികൊടുത്ത ധീരൻ. അംഹിംസയിലൂന്നി രാജ്യത്തിന്റെ സ്വാതന്ത്ര്യ സ്വപ്നങ്ങൾ മഹാത്മാ ഗാന്ധി താലോലിച്ചപ്പോൾ ഭഗത് സിംഗിന്റെ യാത്ര മറ്റൊരു വഴിയേ ആയിരുന്നു. ബോബും തോക്കുമായി ബ്രിട്ടീഷുകാരെ നേരിടുക. സൂര്യനസ്തമിക്കാത്ത സാമൃാജ്യത്തെ കരുത്തിലൂടെ മാത്രമേ തകർത്തെറിയാനൂ എന്ന മനസ്സുമായി പോരാട്ടം നയിച്ച രാജ്യ സ്നേഹി. ഒടുവിൽ ഇരുപത്തി മൂന്നാം വയസ്സിൽ തൂക്കുകയറെന്ന വീരമൃത്യു. ഭഗത് സിംഗിലെ രാജ്യ സ്നേഹിയെ നാം അംഗീകരിക്കുന്നു. എന്നാൽ അദ്ദേഹമുയർത്തിയ ആദർശങ്ങളെ ഇതിനുമപ്പുറം സമൂഹം ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വസ്തുത.
വിപ്ലവത്തിന് രക്തദാഹത്തോടെയുള്ള പോരാട്ടം ആവശ്യമില്ല. തോക്കിനോടും ബോംബിനോടുമുള്ള ആരാധനയല്ല വിപ്ലവം. ലക്ഷ്യം നേടാൻ ചിലപ്പോഴെല്ലാം ഇവ ആവശ്യമായി വന്നേക്കാം. ചില മുന്നേറ്റങ്ങളിൽ തോക്കും ബോംബുമെല്ലാം പ്രധാന ഭാഗവുമായേക്കാം. അതു മാത്രമല്ല വിജയത്തെ നിർണ്ണയിക്കുക. അതിക്രമങ്ങളല്ല വിപ്ലവം. ഒരു പക്ഷേ അവസാന സമയത്ത് അതിലേക്ക് നയിക്കപ്പെട്ടേക്കാം. അത്രമാത്രം.-ഈ ചിന്തധാരയാണ് യഥാർത്ഥത്തിൽ ഭഗത് സിങ് എന്ന പേര് ഓർമിപ്പിക്കേണ്ടത്. ഇതു തന്നെയാണ് ഈ മനുഷ്യൻ പകർന്ന് നൽകിയതും.
ബ്രിട്ടീഷുകാരെ തുരത്തുകയന്നതിനപ്പുറമുള്ള ലക്ഷ്യത്തോടെയാണ് ഭഗത് സിംഗെന്ന വിപ്ലവകാരി ചിന്തകളെ രൂപപ്പെടുത്തിയത്. എന്നാൽ രക്തസാക്ഷിത്വത്തിന്റെ വീരകഥ മാത്രമാണ് പ്രചരിക്കപ്പെട്ടത്. പ്രധാനപ്പെട്ടത് മനപ്പൂർവ്വമോ അല്ലാതെയോ മറന്നുകളഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിങ് പകർന്ന വിപഌച്ചൂട് വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാനാകാത്തതാണ് ഇതിന് കാരണം. ഇരുപത്തിനാലാം വയസ്സിൽ മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ബലി കൊടുത്ത ധീര ദേശാഭിമാനി. തോക്കും ബോംബുമെടുത്ത് ബ്രിട്ടീഷുകാരെ നേരിട്ട് ജീവിതത്തിൽ അമ്പേ പരാജയപ്പെട്ടു. നല്ല പ്രായത്തിൽ രക്ഷസാക്ഷിയുമായി. ഇവയാണ് ചരിത്രം ഭഗത് സിംഗിന് നൽകുന്ന വിശേഷണങ്ങൾ.
ലാഹോർ അസംബ്ലിയിലെ ബോംബേറും പൊലീസുകാരന്റെ കൊലപാതകവുമാണ് ഭഗത് സിംഗിന്റെ വീരകൃത്യങ്ങൾ. രാജ്യത്തിനായി ജീവൻ ബലികൊടുത്തും പോരാട്ടത്തിനറങ്ങിയ യുവാവ്. ഇവയെ രാജ്യമെന്നും ആരാധനയോടെ അംഗീകരിക്കുന്നത്. അതിനപ്പുറം ഭഗത് സിംഗിന്റെ ആശയങ്ങൾ ആരും ചർച്ച ചെയ്തില്ല. കാലിക പ്രസക്തിയെ കുറിച്ച് ചിന്തിച്ചു പോലുമില്ല. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ ദർശനങ്ങളിലടിസ്ഥാനായ ഏകലോകം തന്നെയാണ് ഭഗത് സിംഗും സ്വപ്നം കണ്ടത്. ആരും ആരേയും ചൂഷണം ചെയ്യാത്ത സമത്വസുന്ദര സമൂഹം.
1907 സെപ്റ്റംബർ 28ന് പഞ്ചാബിലെ ബൽഗലായപ്പൂരിലാണ് ഭഗത് സിങ് ജനിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളായ കുഷൻസിംഗിന്റെയും വിദ്യാവതിയുടെയും പുത്രന് പോരാട്ട വീര്യം മാതാപിതാക്കൾ തന്നെയാണ് പകർന്നത്. കുട്ടിക്കാലത്തേ ബ്രിട്ടീഷുകാർക്കെതിരെ ആയുധമേന്തി പോരാടണമെന്ന നിശ്ചയ ദാർഢ്യം ഭഗത് സിംഗിന്റെ മനസ്സിൽ പതിഞ്ഞു.
തോക്കുകളാണ് അതിനുള്ള കൂട്ടുകാരെന്നും അന്ന് ഉറപ്പിച്ചു. വിവാഹിതനാവുന്നതിൽ നിന്ന് രക്ഷനേടാൻ ഒളിച്ചോടി നൗജവാൻ ഭാരത് സമാജിൽ ചേർന്നു. ജാലിയൻവാലാബാഗിലെ കൂട്ടക്കൊലയുണ്ടാക്കിയ മുറിവുകളാണ് യുവാവായ ഭഗത്തിനെ വിപ്ലവ ചിന്തകളോട് കൂടുതൽ അടുപ്പിച്ചത്. 1926 ൽ ഭഗത്സിങ് നൗജവാൻ ഭാരത് സഭ രൂപീകരിച്ചു. രണ്ടു വർഷത്തിനു ശേഷം നൗജവാൻ ഭാരതി സഭ പുനഃസംഘടിപ്പിച്ച് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബഌക്കൻ അസോയിയേഷൻ എന്ന വിപഌ രാഷ്ട്രീയപ്പാർട്ടി ഉണ്ടാക്കി. 1929 ഏപ്രിൽ എട്ടിന് തൊഴിൽ തർക്കബില്ലും പൊതുബില്ലും സുരക്ഷാബില്ലും അവതരിപ്പിക്കാനിരിക്കെ ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞു.
പൊലീസിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങളുണ്ടായിരുന്നുവെങ്കിലും ആശയങ്ങളും ലക്ഷ്യങ്ങളും ബ്രിട്ടീഷ് അധികാരികൾ തിരിച്ചറിയട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പൊലീസിനു കീഴടങ്ങിയത്. ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിങ് 63 ദിവസത്തെ നിരാഹാരസമരം നടത്തി. ഇതിനിടെയിൽ ജോൺ സൗണ്ടർ എന്ന പൊലീസുകാരനെ വധിച്ച കേസിലും ഭഗത് സിംഗിന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടു. ലാഹോർ ഗൂഢാലോചനാ കേസ്സിൽ ഭഗത് സിംഗിനെ വിചാരണ ചെയ്ത് ബ്രിട്ടീഫുകാർ വധശിക്ഷ നടപ്പാക്കി.
''മഹാത്മാഗാന്ധിയൊക്കെ അടിവരയിട്ടതു പോലെ അധിനിവേശത്തിനെതിരായ സമരത്തിൽ അക്രമത്തിന്റെ തീവ്രനിലപാട് സ്വീകരിച്ചതല്ല ഭഗത് സിംഗിന്റെ പ്രസക്തി. ആദർശത്തിനായെടുത്ത ധീരമായ നിലപാടുകളുടെ പേരിലാകണം ഭഗത് സിങ് അംഗീകരിക്കപ്പെടേണ്ടത്'-കമ്മ്യൂണിസ്റ്റ് ചരിത്രകാരനായ കെ.എൻ. പണിക്കരുടെ അഭിപ്രായമാണിത്. ഭഗത് സിംഗിനെ കുറിച്ചോർക്കുമ്പോൾ വിപ്ലവ തത്വശാസ്ത്രത്തിനായി നടത്തിയ പരിശ്രമങ്ങളും സംഭവാവനകളുമാണ് പ്രധാനം. അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരീക്ഷണങ്ങളായിരുന്നു അവയെല്ലാം. അതിലുപരി ആഭ്യന്തര ചൂഷണത്തിനെതിരായ പോരട്ടമായിരുന്നു ഭഗത് സിംഗിന്റേതെന്നും കെ.എൻ.പണിക്കർ വിശദീകരിക്കുന്നു.
ജയിൽ വാസത്തിനിടെ ഭഗത് സിങ് തയ്യാറാക്കിയ കുറിപ്പുകൾ ചരിത്ര രേഖകളാണ്. വിചാരണ കോടതിക്ക് മുന്നിൽ നെഞ്ചുവിരിച്ച് ഭഗത് സിങ് പറഞ്ഞതും ആരും കാര്യമായി ശ്രദ്ധിച്ചിട്ടില്ല. താൻ നിരീശ്വരവാദിയെന്ന് സമ്മതിക്കുന്ന ഭഗത് സിങ് വിപ്ലവത്തിന് വ്യക്തമായ നിർവ്വചനവും നൽകിയിട്ടുണ്ട്. ബോംബെറിഞ്ഞ് ആളുകളെ കൊല്ലുന്ന സാധാരകണക്കാരനായ ക്രിമനിലിനപ്പുറം ആശയപരമായ കെട്ടുറപ്പുള്ള ഭഗത് സിംഗെന്ന വിപ്ലവകാരിയെ ഈ രേഖകളിലൂടെ തിരിച്ചറിയാവുന്നതേയുള്ളൂ.
വിപ്ലവത്തെ നിർവ്വചിക്കുന്നതിലും അതിന്റെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്നതിലും മുന്നേറ്റം നടത്തിയവരാണ് ഭഗത് സിംഗും സഖാക്കളുമെന്നാണ് ഈയിടെ അന്തരിച്ച പ്രമുഖ ചരിത്രകാരനായ ബിപിൻ ചന്ദ്ര രേഖപ്പെടുത്തിയിരിക്കുന്നത്. ഭീകരതയ്ക്കും അക്രമത്തിനും അപ്പുറം പുതിയ സാമൂഹിക ക്രമത്തിനായുള്ള പോരാട്ടമായിരുന്നു അത്. മനുഷഷ്യനെ അവൻ തന്നെ ചുഷണ ചെയ്യുന്നത് അവസാനിപ്പിക്കുകയെന്നതായിരുന്നു ലക്ഷ്യം. 1931 മാർച്ച് 3ന് ജയിലിൽ നിന്നുള്ള ഭഗത് സിംഗിന്റെ അവസാന സന്ദേശവും ബിപിൻ ചന്ദ്ര ഉയർത്തിക്കാട്ടുന്നു.
തൊഴിലടങ്ങളിൽ സാധാരണക്കാരെ ചൂഷണം ചെയ്യുന്നത് തുടരുന്നിടത്തോളം ഇന്ത്യയിലെ പോരാട്ടങ്ങൾ അവസാനിക്കരുതെന്ന ആഹ്വാനമാണ് ഭഗത് സിങ് അവസാനമായി നൽകിയത്. ബ്രിട്ടീഷുകാരെ പുറത്താക്കുന്നതിന് അപ്പുറമുള്ള സ്വാതന്ത്ര്യ ചിന്തകൾ ഭഗത് സിങ് മനസ്സിൽ താലോലിച്ചിരുന്നുവെന്ന് വ്യക്തം. ബ്രിട്ടീഷ് മുതലാളിമാരോ ഇന്ത്യൻ-ബ്രിട്ടീഷ് കൂട്ടായ്മയോ തദ്ദേശിയരോ എല്ലാം ചൂഷകരായെത്താമെന്നും ഭഗത് സിങ് ആ ഘട്ടത്തിൽ ഓർമിപ്പിച്ചിരുന്നു.
ചോര ചീന്തി വിപ്ലവമെന്നത് ഭഗത് സിങ് സ്വപ്നം കണ്ടതല്ല. ആയുധത്തിലൂടെ ലക്ഷ്യമെന്നത് അപ്രായോഗികമാണെന്ന് സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടൽ തുടങ്ങിയപ്പോഴെ ഈ വിപ്ലവകാരി തിരിച്ചറിഞ്ഞിരുന്നു. നിലപാടുകളാണ് പ്രധാനം. അതിന് തത്വശാസ്ത്രത്തിന്റെ അടിത്തറയും വേണം. ഉറച്ച ആശായടിത്തറ ഇല്ലാത്ത വിപ്ലവങ്ങൾ ചായക്കോപ്പിയിലെ കൊടുങ്കാറ്റു പോലെയാകുമെന്ന് തിരിച്ചറിയുകയും തുറന്നു പറയുകയും ചെയ്തിരുന്ന പോരാളി. രാഷ്ട്രീയ സുഹൃത്തുക്കൾക്ക് ഭഗത് സിങ് ജയിൽ ജീവതിത്തിനിടെ എഴുതിയ കുറിപ്പ് മാത്രം മതി ഇതുറപ്പിക്കാൻ.
എന്നിലെ കരുത്തൊന്നും ചോർന്നിട്ടില്ലെന്ന് ഉറപ്പിച്ച് തന്നെ പറയട്ടേ. ഞാനൊരു ഭീകരവാദിയില്ല, ഒരിക്കലും ആയിരുന്നുമില്ല, വിപ്ലവജീവിതത്തിന്റെ തുടക്കത്തിൽ മാത്രമല്ലാതെ ഒരിക്കലും അത്തരം ചിന്തകൾ ഉണ്ടായിട്ടുമില്ല. ആയുധത്തിന്റെ വഴിയേ ഒന്നും നേടാനാകില്ലെന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട്-വർത്തമാന സാഹചര്യത്തിലും പ്രസക്തമായ വരെ ഈ ആശയചിന്ത തന്നെയായിരുന്നു അവസാന ശ്വാസം വരെയും ഭഗത് സിംഗിനെ നയിച്ചിരുന്നത്.
Stories you may Like
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- വധിക്കപ്പെട്ട 21 ഭീകരരുടെ പട്ടിക: 'ദ ഗാർഡിയൻ' പത്രത്തിന്റെ ആരോപണം തള്ളി ഇന്ത്യ
- സ്മോക്ക് ബോംബിന് പിന്നിൽ ദുരൂഹതകൾ മാത്രം; മറ്റൊരാളിലേക്കും അന്വേഷണം
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- നരസിംഹറാവു സ്തുതിപാഠകർ അറിയാൻ: വെള്ളാശേരി ജോസഫ് എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്