800 ഒഴിവുകൾ പങ്ക് വയ്ക്കുന്നത് ഐഎഎസ് മുതൽ ആറ് വിഭാഗങ്ങൾക്കായി; ആദ്യ 100 റാങ്കുകാർക്ക് പോലും ഐഎഎസ് ഉറപ്പില്ല; 200 വരെ കിട്ടിയാൽ ഐപിഎസ് നേടാം; ഐആർഎസിന് രണ്ടു വിഭാഗത്തിൽ നിയമനം; സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
ആവണി ഗോപാൽ
തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷയുടെ റാങ്ക് പ്രഖ്യാപനവും ഇതിനെ അടിസ്ഥാനമാക്കി മാദ്ധ്യമങ്ങളിലെ ആഘോഷങ്ങളുമെല്ലാം വർഷാവർഷം നടക്കുന്നതാണ്. ആദ്യത്തെ റാങ്കുകളിൽ മലയാളികൾ എത്തുന്നുവെങ്കിൽ മലയാളികളുടെ ആഘോഷത്തിൽ അൽപ്പം മാറ്റുകൂടും. സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയാലും ഐഎഎസ് എത്രപേർക്ക് ലഭിക്കും? ഇതേക്കുറിച്ച് സാധാരക്കാർക്ക് വ്യക്തമായ ബോധ്യം കുറവാണ്. സിവിൽ സർവീസ് നേടിയാൽ എന്തൊക്കെ സർവീസാണ് ലഭിക്കുക എന്ന് ബോധ്യപ്പെടുത്താനാണ് ഈ വിവര കുറിപ്പ്.
ഇന്ത്യാ ഗവൺമെന്റിന്റെ വിവിധ സിവിൽ സർവീസുകളിലേക്ക് കഴിവുറ്റവരെ തെരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പരീക്ഷയാണ് സിവിൽ സർവീസ് പരീക്ഷ. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആർഎസ് തുടങ്ങിയവയാണ് സിവിൽ സർവീസുകളിൽ ഉൾപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രാധാന്യമുള്ള സർവീസ് ഐഎഎസ് ആണ്. ഏറ്റവും പ്രഗത്ഭരായവർ ഈ മേഖലയിൽ വേണം എന്നതിനാൽ ആദ്യ റാങ്കുകാർക്കാണ് മുന്തിയ പരിഗണന വരിക. രണ്ടാമതായി വരുന്നത് ഐഎഫ്എസ് ആണ്. മൂന്നാമതാണ് ഇന്ത്യൻ പൊലീസ് സർവീസ്(ഐപിഎസ് വരുന്നത്) ഇതിന് ശേഷമാണ് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) വകുപ്പുകളും വരിക.
ഇന്ത്യയിലെ വിദ്യാസമ്പന്നരായ യുവജനങ്ങളിൽ ഭൂരിഭാഗവും സ്വപ്നം കാണുന്ന പ്രഫഷനാണ് സിവിൽ സർവീസ്. എന്നാൽ അതിൽ അപൂർവം പേർക്ക് മാത്രമെ ആ പദവി കൈയെത്തിപ്പിടിക്കാനാവുന്നുള്ളൂ. കഴിവും അറിവും മാത്രമുണ്ടായതുകൊണ്ടു മാത്രം സിവിൽ സർവീസ് നേടാനാവില്ല. ചിട്ടയായ പരിശീലനവും തയ്യാറെടുപ്പുകളും പിഴയ്ക്കാത്ത പ്രകടനവും നടത്തിയാൽ മാത്രമെ സിവിൽ സർവീസ് നേടിയെടുക്കാനാവൂ. എഴുത്ത് പരീക്ഷയ്ക്ക് പുറമെ വ്യക്തിപരമായ കഴിവുകൾ അളക്കുന്ന ഇന്റർവ്യൂവിലും ശോഭിച്ചാൽ മാത്രമെ ഈ പരമമായ പദവിയിലെത്താനാവുകയുള്ളൂ. റാങ്ക് ലിസ്റ്റിൽ എത്തിയാൽ പോലും ഓരോരുത്തരും സ്വപ്നം കണ്ട കാറ്റഗറിയിലെത്തിച്ചേരണമെന്നില്ല.
സിവിൽ സർവീസ് പരീക്ഷയിൽ ഇപ്രാവശ്യം മലയാളികൾ തിളക്കമാർന്ന വിജയമാണ് കാഴ്ചവച്ചിരിക്കുന്നത്. രണ്ടാം റാങ്ക് ചങ്ങനാശ്ശേരി സ്വദേശിനി ഡോ. രേണു രാജാണ് നേടിയെടുത്തത്. ആദ്യ ശ്രമത്തിൽത്തന്നെ രേണു അതുല്യനേട്ടം കൈവരിച്ചുവെന്നതാണ് ഈ മിടുക്കിയെ വ്യത്യസ്തയാക്കുന്നത്. മലയാളം ആയിരുന്നു ഐച്ഛിക വിഷയമെടുത്തിട്ടാണ് രേണു മുൻനിരയിലെത്തിയെന്നത് ഏതൊരു മലയാളിക്കും അഭിമാനം നൽകുന്ന കാര്യമായിരുന്നു. 1236 പേരുടെ റാങ്കു പട്ടികയിൽ ആദ്യത്തെ നൂറുപേരിൽ പത്ത് മലയാളികളുണ്ടെന്നതും ശ്രദ്ധേമാണ്. മൊത്തത്തിൽ 50ൽപ്പരം മലയാളികളാണ് റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയിരിക്കുന്നതെന്നതിന്റെ പേരിലും നമുക്ക് അഭിമാനിക്കാം. ഈ പട്ടികയിലുള്ള പത്ത് മലയാളികൾക്കും ഐഎഎസ് തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയും.
2014ൽ മൊത്തം ഒമ്പത് ലക്ഷം പേരാണ് യുപിഎസ് സി സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന എത്ര പേരാണ് ഐഎഎസ് എന്ന സിംഹാസനത്തിൽ എത്തിപ്പെടുന്നതെന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. മൊത്തത്തിലുള്ള 800 ഒഴിവുകൾ പങ്ക് വയ്ക്കുന്നത് ഐഎഎസ് മുതൽ ആറ് വിഭാഗങ്ങൾക്കായാണ്. എന്നാൽ റാങ്ക് ലിസ്റ്റിലെ ആദ്യ 100 റാങ്കുകാർക്ക് പോലും ഐഎഎസ് കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല. 200 വരെ കിട്ടിയാൽ ഐപിഎസ് നേടാം. ഐആർഎസിന് രണ്ടു വിഭാഗത്തിലാണ് നിയമനം ലഭിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പ്രവണതകളെ അടിസ്ഥാനപ്പെടുത്തിയാണീ അനുമാനം നടത്തുന്നത്.
സിവിൽ സർവീസ് പരീക്ഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത്:
ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെയും ഉദ്യോഗാർത്ഥി ഉൾപ്പെടുന്ന കാറ്റഗറിയുടെയും അടിസ്ഥാനത്തിലാണിത് ഐഎഎസും തുടർന്നുള്ള തസ്തികകളും നിശ്ചയിക്കപ്പെടുന്നത്. എന്നാൽ ഒരു താരതമ്യ വിശകലനത്തിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഐഎഎസ്, ഐപിഎസ് , ഐഎഎഫ്എസ് എന്നിവയുടെ കട്ട് ഓഫ് റാങ്ക്സിനെക്കുറിച്ച് ഒരു നല്ല ഉൾക്കാഴ്ച ലഭിക്കാൻ സഹായിക്കും. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഐആർഎസ്ഐടി, ഐആർഎസ്സിആൻഡ് ഇ, ഐഎഎഎസ് എന്നീ ആറ് സർവീസുകളിലെ ഓരോ കാറ്റഗറിയിലുമുള്ളവർക്ക് 2007 മുതൽ 2013 വരെയുള്ള ഏഴ് വർഷത്തിനിടെ ലഭിച്ച അവസാന റാങ്കുകളെക്കുറിച്ചാണിവിടെ ചർച്ച ചെയ്യുന്നത്. ജനറൽ,ഒബിസി, എസ്സി, എസ്ടി എന്നിവയാണാ കാറ്റഗറികൾ.
2013ൽ മൊത്തം 1029 മത്സരാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതിൽ നിന്നും വെറും 180പേരെ മാത്രമാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ഐഎഎസിന് സെലക്ഷൻ ലഭിച്ചത് 91ാം റാങ്കുള്ള ജനറൽ കാറ്റഗറി ഉദ്യോഗാർത്ഥിക്കാണ്. അവസാന ആൾ ഇന്ത്യാറാങ്കാണിത്. എന്നാൽ ഒബിസിയിൽ നിന്ന് 384ാം റാങ്കുള്ളയാൾക്കും എസ് സിയിൽ 534ാം റാങ്കുള്ളയാൾക്കും എസ്ടിയിൽ 802ാം റാങ്കുള്ളയാൾക്കും ഐഎഎസ് സെലക്ഷൻ കിട്ടിയിരുന്നുവെന്നോർക്കുക. കേന്ദ്ര സർക്കാറിന്റെ സംവരണ മാനദണ്ഡങ്ങൾ കൂടി പരിഗണിക്കപ്പെടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുക. എന്നാൽ അതേ വർഷം ഐഎഫ്എസിൽ ജനറൽ കാറ്റഗറിയിൽ 141 റാങ്കിന് സെലക്ഷൻ ലഭിച്ചപ്പോൾ ഒബിസി, എസ് സി, എസ്ടി, എന്നിവയ്ക്ക് യഥാക്രമം 448, 621 824 എന്നീ റാങ്കുകളുള്ളവരെ ഇതിനായി പരിഗണിച്ചിരുന്നു. ഐപിഎസിനാകട്ടെ ജനറൽ കാറ്റഗറിയിൽ 249 റാങ്കിന് അവസരം നൽകിയപ്പോൾ ഒബിസി, എസ് സി, എസ്ടി എന്നിവയിൽ യഥാക്രമം 672, 805, 917 എന്നീ റാങ്കുകളുള്ളവരെ തെരഞ്ഞെടുത്തിരുന്നു. ഐആർഎസ്ഐടിയിൽ ജനറൽ369, ഒബിസി 733, എസ് സി919, എസ്ടി 970 എന്നീ റാങ്കുകളുള്ളവർക്കാണ് സെലക്ഷൻ ലഭിച്ചത്.ഐആർഎസ് സിആൻഡ് സിഇയിൽ ജനറൽ 541, ഒബിസി 833, എസ് സി 1012, എസ്ടി 1043 എന്നീ റാങ്കുകളുള്ളവരെയാണ് തെരഞ്ഞടുത്തത്. ഐഎഎസിലാകട്ടെ ജനറൽ കാറ്റഗറിയിൽ 548 റാങ്ക് കിട്ടിയയാൾക്ക് അവസരം ലഭിച്ചപ്പോൾ ഒബിസിയിൽ 842ഉം എസ് സിയിൽ 1024ഉം എസ്ടിയിൽ 1098ഉം റാങ്കുള്ളവരെ സെലക്ട് ചെയ്തിട്ടുണ്ട്.
2012ൽ മൊത്തം 916 ഉദ്യോഗാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ നിന്നും ഐഎഎസിന് തെരഞ്ഞെടുത്തതാകട്ടെ 178 പേരെയാണ്. അതിൽ ജനറൽ കാറ്റഗറിയിൽ നിന്ന് ലാസ്റ്റ് ആൾ ഇന്ത്യാ റാങ്കായ 116നെ തെരഞ്ഞെടുത്തപ്പോൾ ഒബിസിയിൽ നിന്ന് 266ഉം എസ് സിയിൽ 619ഉം എസ്ടിയിൽ 720ഉം റാങ്ക് കിട്ടിയവർക്ക് സെലക്ഷൻ നൽകിയിട്ടുണ്ട്. 2011ൽ മൊത്തം 881 ഉദ്യോഗാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. അതിൽ നിന്നും 169പേരെയാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ജനറൽ കാറ്റഗറിയിൽ 97ാംറാങ്കുള്ളയാളെ ഐഎഎസിന് തെരഞ്ഞെടുത്തപ്പോൾ ഒബിസി242, എസ് സി 453, എസ്ടി451 എന്നിങ്ങനെയുള്ള റാങ്കുകളുള്ളവർക്ക് പോലും സെലക്ഷൻ കരഗതമായിരുന്നു.
2010ൽ മൊത്തം 888 ഉദ്യോഗാർത്ഥികൾ ഉണ്ടായിരുന്നു. അതിൽ നിന്ന് 149 പേരെയാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ജനറൽ കാറ്റഗറിയിൽ 83ാം റാങ്കിനെയും ഒബിസിയിലും എസ് സിയിലും എസ്ടിയിലും യഥാക്രമം 233, 402, 537 എന്നീ റാങ്കുകളുള്ളവർക്ക് ഐഎഎസുകാരായിത്തീരാൻ ഭാഗ്യം ലഭിച്ചു. 2009ലാകട്ടെ ആകെ 852 ഉദ്യോഗാർത്ഥികളായിരുന്നു. അതിൽ നിന്ന് 131 പേരെയാണ് ഐഎഎസിന് തെരഞ്ഞെടുത്തത്. ഇതിൽ ജനറൽ കാറ്റഗറിയിൽ 70 റാങ്കുള്ളയാളെ ഐഎഎസിന് തെരഞ്ഞെടുത്തപ്പോൾ ഒബിസി209, എസ് സി239, എസ്ടി 394 റാങ്കുള്ളവർക്ക് സെലക്ഷൻ ലഭിച്ചിരുന്നുവെന്നറിയുക. 2008ൽ മൊത്തം 765 ഉദ്യോഗാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്.
ഇതിൽ 119 പേരെ ഐഎഎസിന് തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിൽ ഏറ്റവും പുറകിലുള്ള റാങ്കുകളിലൊന്നായ 512 നേടിയ എസ്ടി വിഭാഗത്തിലെ ഉദ്യോഗാർത്ഥിക്ക് പോലും ഐഎഎസ് ലഭിച്ചപ്പോൾ ജനറൽ കാറ്റഗറിയിൽ 81 റാങ്ക് ലഭിച്ചയാൾക്ക് പോലും കഷ്ടിച്ച് കയറിപ്പറ്റാനായുള്ളൂ. അതേ വർഷം ഒബിസി, എസ് സി കാറ്റഗറിയിൽ പെട്ടവർക്ക് യഥാക്രമം 188ഉം 313ഉം റാങ്ക് നേടിയവരും ഐഎഎസിൽ ഇടം നേടി. 2007ൽ 635 പേരാണ് ഉദ്യോഗാർത്ഥികളായുണ്ടായിരുന്നത്. ഇതിൽ നിന്ന് 111 പേരെ ഐഎഎസിന് തെരഞ്ഞെടുക്കുകയും ചെയ്തു. ജനറൽവിഭാഗത്തിൽ 78ാം റാങ്കുള്ളയാളെ ഐഎഎസിന് തെരഞ്ഞെടുത്തപ്പോൾ ഒബിസി, എസ് സി, എസ്ടി, എന്നീ കാറ്റഗറികളിൽ യഥാക്രമം 118, 293,409 എന്നീ റാങ്കുകാർക്ക് ഐഎഎസുകാരാവാൻ സാധിച്ചുവെന്നാണ് ഡാറ്റകളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.
ഇപ്രാവശ്യം മൊത്തം 1236 ഉദ്യോഗാർത്ഥികളാണുള്ളത്. ഇതിൽ 590 ജനറൽകാറ്റഗറിയിലുള്ളവരാണ്. ഒബിസിയിൽ 354 പേരും എസ് സിയിൽ 194 പേരും എസ്ടിയിൽ 98 പേരുമാണുള്ളത്. ഇവരെ വിവിധ കേന്ദ്രഗവൺമെന്റ് സർവീസുകളിലേക്ക് നിയമിക്കാൻ ശുപാർശ ചെയ്തിരിക്കുകയാണ്. ഇവരിൽ എത്ര പേർക്ക് ഐഎഎസ് കിട്ടുമെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.
Courtesy Graphics: ClearIAS.com
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- ഏക സിവിൽ കോഡ്: നിലപാട് കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- ഏക സിവിൽകോഡിനെ തുറന്നെതിർക്കാൻ മുസ്ലിംലീഗ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്