തബല പഠിക്കുന്ന ശിഷ്യനിൽ നിന്ന് സ്വരമാധുരി ഉയർന്നതോടെ ഞെട്ടിയത് ഗുരു ഉസ്താദ് മുജാവർ അലീഖാൻ; മെഹമൂഹിന് വേണ്ടി തബലവായിച്ച് നടന്ന കലാകാരൻ വീണ്ടും പാടാം സഖീ... എന്ന് പാടിയപ്പോൾ ആരാധകർ നെഞ്ചിലേറ്റി; താമസമെന്തേ വരുവാൻ ഗസൽ നാദത്തിൽ ലയിപ്പിച്ചതോടെ അലിഞ്ഞലിഞ്ഞ് ആസ്വാദകർ; വിടവാങ്ങുന്നത് മലയാളികളുടെ പ്രണയരാഗങ്ങളിൽ ഗസലിഴകൾ കോർത്ത കലാകാരൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചിയിൽ ജനിച്ചു വളർന്ന അബു ഇബ്രാഹിം മലയാളികളുടെ പ്രണയരാഗങ്ങളെ ഗസലിന്റെ പാതയിലേക്ക് അലിയിതോടെയാണ് ഒരുപോലെ സാധാരണക്കാരായ മലയാളികളുടേയും ഗസൽ ആരാധാകരുടെയും ഇഷ്ടഗായകനായി മാറുന്നത്. ഗസലിൽ ചെറുപ്പം മുതലേ കമ്പമുണ്ടായിരുന്ന അബു തബലയിലാണ് ആദ്യം കൈവയ്ക്കുന്നത്. ഉസ്താദ് മുജാവർ അലീഖാന്റെ കീഴിൽ തബല പഠിക്കുകയായിരുന്നു ആ ശിഷ്യൻ. എന്നാൽ തബല വാദനത്തിനിടെ അബുവിൽ നിന്ന് ഒരു ഗാനം ഉയർന്നു. ആ സ്വരമാധുരി കേട്ടതോടെ ഞെട്ടിയത് ഉസ്താദ് ആണ്. അങ്ങനെയായിരുന്നു മലയാളികളുടെ പ്രിയങ്കരനായ ഈ ഗസൽ ചക്രവർത്തിയുടെ ഉദയം. പിന്നീട് ഉസ്താദ് മുജാവർ അലിതന്നെയാണ് അബുവിനെ ഏഴ് വർഷത്തോളം ഹിന്ദുസ്ഥാനി പഠിപ്പിക്കുന്നതും.
ഹിന്ദുസ്ഥാനി പഠിച്ചെങ്കിലും ഒരു ഗായകൻ എന്ന നിലയിൽ അബു അന്നും ഉയർന്നില്ല. ഒരു തബലിസ്റ്റായാണ് സംഗീതലോകത്ത് അദ്ദേഹം എത്തിപ്പെടുന്നത്. പ്രശസ്ത പിന്നണിഗായകൻ മെഹബൂബിനു വേണ്ടിയുൾപ്പെടെ നിരവധി ഗസൽ വേദികളിലും അല്ലാതെയും തബല വായിച്ചു. വീണ്ടും പാടാം സഖീ..., ഒരിക്കൽ നീ പറഞ്ഞു..., സുനയനോ സുമുഖി..., തുടങ്ങിയ ഗാനങ്ങൾ മലയാളി ഗസൽ ആസ്വാദകർക്ക് പ്രിയങ്കരമാണ്. 14 വർഷത്തോളമായി വിദേശങ്ങളിലും ഗസൽ കച്ചേരി ഇദ്ദേഹം നടത്തിയിരുന്നു.
വീട്ടിൽ ഉമ്മ വിളിക്കുന്ന ഓമനപ്പേരായിരുന്നു ഉമ്പായി. പിന്നീട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിളിച്ചുവന്ന ഈ പേര് അടുത്ത സുഹൃത്തും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്ത പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാം ആണ് വെള്ളിത്തിരയിലേക്ക് പകരുന്നതും. ജോണിന്റെ 'അമ്മ അറിയാൻ' എന്ന ചിത്രത്തിന്റെ ടൈറ്റിലിൽ ഈ പേര് തെളിഞ്ഞതോടെ ജനമനസ്സിലും ഈ ഗായകന് ഇതായി പേര്.
22 ഓളം ഗസലുകളുടെ ആൽബങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് ഉമ്പായി. നോവൽ എന്ന ചിത്രത്തിന്റെ സംഗീതം നിർവഹിക്കുകയും ആ പാട്ട് യേശുദാസ് പാടുകയും ചെയ്തു. ചലച്ചിത്ര മേഖലയിൽ നിന്നും നിരവധി ഓഫറുകൾ വന്നപ്പോഴും അതിൽ നിന്ന് മാറി നിന്നയാളാണ് ഉമ്പായി. കലാജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അങ്ങനെ ചെയ്താൽ തന്നിലെ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ മരിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
നാല് പതിറ്റാണ്ടായി ഹർമോണിയവും കീബോർഡുമായി ഗസൽ പാടി നടക്കുകയായിരുന്നു ഉമ്പായി. കല കലയ്ക്കുവേണ്ടിയെന്ന് വാദിച്ച കലാകാരൻ കൃത്രിമ സാങ്കേതിക രീതികളേയും വെറുത്തു. ആദ്യം കവിതകൾ തരാൻ മനസ്സുകാട്ടാതിരുന്ന ഒഎൻവിയും പി ഭാസ്ക്കരനും യൂസഫലി കേച്ചേരിയുമെല്ലാം പിൽക്കാലത്ത് മായമില്ലാത്ത ഗസലുകൾ കേട്ട് വാരിക്കോരി കവിതകൾ നൽകി.
ഇതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു ഒഎൻവി ഏറ്റവും ഇഷ്ടത്തോടെ എന്നും കേൾക്കുന്നതും അദ്ദേഹത്തിന്റെ തന്നെ കവിതയായ 'പാടുക സൈഗാൾ പാടുക...' എന്ന ഉമ്പായിയുടെ ഗസൽ തന്നെയെന്നത്. സച്ചിദാനന്ദൻ നാല്പതിലധികം കവിതകൾ പിന്നീട് നൽകിയപ്പോഴും കവികളുടെ ആഗ്രഹത്തിനനുസരിച്ച് സംഗീതം നിർവ്വഹിക്കാൻ ഈ കലാകാരൻ തയ്യാറായതുമില്ലെന്നതും ചർച്ചയായി. താൻ ചെയ്യുന്ന സംഗീതത്തിന്റെ സൗന്ദര്യ രഹസ്യം ആർക്കുമുന്നിലും പറയാനും ഉമ്പായി ഒരുക്കവുമായിരുന്നില്ല.
മലയാളം പോലെതന്നെ ഉർദു ഭാഷയിലുള്ള ഗസലുകളും ഇദ്ദേഹത്തിന് പാടാൻ ഏറെ ഇഷ്ടം. ഉർദു ഗസലുകൾ മലയാളികൾ എക്കാലത്തും ഇരുകൈയും നീട്ടി സ്വീകരിക്കാൻ കാരണം അതിലെ വിരഹ തീവ്രതയായിരുന്നു. ഈ മേഖലയിലുള്ള ഗായത്രിയും മഞ്ജരിയും ശ്രീനിവാസുമെല്ലാം ഗസൽ സംഗീതം തനിക്ക് ശേഷം നിലനിർത്തും എന്നും വിശ്വസിച്ചാണ് ഉമ്പായി വിടപറയുന്നത്. വഴികാട്ടിയും റോൾ മോഡലും ഗസൽ ഗായകൻ മെഹ്ദി ഹസ്സൻ തന്നെയായിരുന്നു ഉമ്പായിക്ക്.
കുട്ടിക്കാലം മുതൽ ഉമ്പായി സംഗീതം ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ ഉമ്മയല്ലാതെ മറ്റാരും ഇത് പ്രോത്സാഹിപ്പിച്ചില്ല. എല്ലാ എതിർപ്പുകളെയും അതിജീവിച്ചാണ് ഉമ്പായി തബല വായിക്കാൻ പോലും പഠിച്ചത്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ തീരുമാനിച്ച് മുംബൈ നഗരത്തിലേക്ക് യാത്രയായി.
ഒരിക്കൽ ഡൽഹിയിൽ ഒരു ഗാനസദസ്സിൽ ഹിന്ദി, ഉർദു ഗാനങ്ങൾ ഭംഗിയായി അവതരിപ്പിച്ചപ്പോൾ സദസ്സിന്റെ നിർബന്ധത്തിനു വഴങ്ങി ഭാർഗവീനിലയത്തിലെ 'താമസമെന്തേ വരുവാൻ' എന്ന ഗാനമാലപിച്ച് സദസ്സിന്റെ കയ്യടി വാങ്ങി. മലയാളത്തിൽ എന്തുകൊണ്ട് ഗസലുകൾ ആയിക്കൂടാ? എന്ന് ഈ ഗായകൻ ചിന്തിച്ചു തുടങ്ങിയത് ഈ സംഭവത്തിന് ശേഷമാണ്. തുടർന്ന് നിരവധി മലയാള ഗാനങ്ങൾ ഇത്തരത്തിൽ ഗസൽച്ഛായയുടെ തണുപ്പും നിലാവും പുതച്ചു. പ്രണയാതുര മലയാള ഗാനങ്ങളെ അങ്ങനെ ജനങ്ങളിലേക്ക് പുതുരൂപത്തിൽ എത്തിച്ച് ഉമ്പായി സംഗീത സദസ്സുകളിൽ നിറനിലവായി.
പ്രശസ്ത കവി ഹസ്രത് ജയപുരി രചിച്ച ഉർദു ഗസലുകളാണ് ആദ്യം പുറത്തിറങ്ങിയത്. മലയാളത്തിൽ പ്രണാമം, ഗസൽമാല, പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, നന്ദി പ്രിയസഖി നന്ദി, ഒരിക്കൽ നീ പറഞ്ഞു, ഇതുവരെ സഖീ നിന്നെ കാത്തിരുന്നു, മധുരമീ ഗാനം, ഹൃദയരാഗം, ഒരുമുഖം മാത്രം എന്നിങ്ങനെ നിരവധി ആൽബങ്ങൾ. ആ ഗായകൻ വിടപറയുമ്പോഴും അനശ്വരമായി മുഴങ്ങാൻ സംഗീത ആസ്വാദകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ആയിരമായിരം ഈണങ്ങളും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍