പൊതുതാൽപ്പര്യ ഹർജികൾ ജനോപാകാരപ്രദമാക്കി; ഫീസു പോലും വേണ്ടെന്ന് വച്ച് പാവങ്ങൾക്കായി നിലകൊണ്ടു; ബേസിൽ അട്ടിപ്പേറ്റി വാദിച്ച് നേടിയത് വിപ്ലവകരമായ വിധികൾ; ഓർമ്മയാകുന്നത് നിലപാടുകളിൽ വെള്ളം ചേർക്കാത്ത അഭിഭാഷകൻ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ചിലർ പൊതുതാൽപര്യഹർജികൾ വ്യക്തിഹത്യ ചെയ്യാനും സ്വർത്ഥതാൽപര്യങ്ങൾക്കുമായി ഉപയോഗിക്കുമ്പോൾ പൊതുതാൽപര്യഹർജികൾ എങ്ങനെ ജനോപകാരപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അഭിഭാഷകരിൽ പ്രമുഖനായിരുന്നു അഡ്വ.ബേസിൽ അട്ടിപ്പേറ്റി. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് ബേസിൽ അട്ടിപേറ്റി അന്തരിച്ചത്.
ജനങ്ങൾക്ക് അനുകൂലമായ വിധികൾ നിയമത്തിലൂടെ തന്നെ നേടിയെടുത്തപ്പോൾ ജനങ്ങളുടെ പ്രിയപ്പെട്ട അഭിഭാഷകനായി മാറുകയായിരുന്നു ഇദ്ദേഹം. സ്വന്തം പണം മുടക്കി ഹർജികൾ സമർപ്പിക്കാനും അനുകൂലവിധി നേടിയെടുക്കുന്നതു വരെ നിയമത്തിന്റെ ഏതറ്റം വരെ പോകാനും മടിയില്ലാത്ത ബേസിൽ അട്ടിപ്പേറ്റിക്ക്, അഭിഭാഷക വൃത്തി ഒരു തൊഴിൽ എന്നതിനപ്പുറം സേവനം കൂടിയായിരുന്നു. പണം സമ്പാദിക്കാനുള്ള ഒരു മാർഗമായി അദ്ദേഹം ഈ തൊഴിലിനെ കണ്ടിരുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പല കോടതികളിൽ നിന്നും ബേസിൽ അട്ടിപ്പേറ്റി എന്ന അഭിഭാഷകൻ നേടിയെടുത്ത അനുകൂലവിധികൾ.
വർഷങ്ങൾക്ക് മുമ്പ് കൊച്ചി ഹൈക്കോടതി ജംഗ്ഷനിലേക്ക് ബേസിൽ അട്ടിപ്പേറ്റി എത്തുന്നത് അഭിഭാഷകവേഷത്തിലായിരുന്നില്ല. ജനങ്ങൾക്ക് വേണ്ടി നിർമ്മിച്ച നിയമങ്ങൾ പലതും പാലിക്കപ്പെടാതെയും കാലഘട്ടത്തിനുസൃതമായ മാറ്റങ്ങൾ വന്നിട്ടില്ലെന്നും തിരിച്ചറിഞ്ഞതോടെ സർക്കാരുദ്യോഗസ്ഥനായ ബേസിൽ അട്ടിപ്പേറ്റി അഭിഭാഷക വേഷം അണിഞ്ഞു. പിന്നീട് കാലടി സർവകലാശാലയിൽ സെക്ഷൻ ഓഫീസറായ ജോലി ചെയ്തെങ്കിലും ജോലിയിൽ നിന്ന് വിരമിിച്ച് 2011ൽ അദ്ദേഹം അഭിഭാഷജോലിയിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.
കോടതികളിൽ നിന്ന് അഡ്വ.ബേസിൽ അട്ടിപ്പേറ്റി നേടിയ അനുകൂല വിധികൾ തന്നെയാണ് മറ്റു അഭിഭാഷകരിൽ നിന്നും ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. കേരളത്തിന്റെ രാഷ്ട്രീയമാപിനിയെ ചൂടുപിടിപ്പിച്ച മുല്ലപ്പെരിയാർ, ബാർ നിരോധനം തുടങ്ങിയ കേസുകളിൽ അഡ്വ.ബേസിൽ അട്ടിപ്പേറ്റി കോടതികളിൽ നിറഞ്ഞു നിന്നു. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റുകാർക്ക് ഹെൽമെറ്റ് നിർബന്ധമാക്കി കൊണ്ടുള്ള ഹൈക്കോടതി വിധി ബേസിൽ അട്ടിപ്പേറ്റിയുടെ പൊതുതാൽപര്യ ഹർജിയെ തുടർന്നാണ്. തെരുവ് നായ വിഷയത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടായത് ഇദ്ദേഹത്തിന്റെ ഹർജിയിലൂടെയാണ്.
പ്രാക്റ്റീസ് തുടങ്ങി നാലു വർഷത്തിനിടെ, തന്റെ മുന്നിൽക്കണ്ട എല്ലാത്തരം അനീതികളോടും നിയമത്തിന്റെ വഴിയിലും പൊതുതാൽപ്പര്യ വ്യവഹാരങ്ങളിലൂടെയും പ്രതികരിച്ച് ശ്രദ്ധേയനായ അഭിഭാഷകനായിരുന്നു അഡ്വ.ബേസിൽ അട്ടിപ്പേറ്റി. ഗഹനമായ നിയമപ്രശ്നങ്ങളോ, വലിയ ഭരണഘടനാ ചോദ്യങ്ങളോ അല്ല, സാധാരണക്കാരൻ നേരിടുന്ന നിത്യജീവിത പ്രശ്നങ്ങളാണ് ഓരോ കേസിലൂടെയും അഡ്വ.ബേസിൽ ഉന്നയിച്ചത്. തെരുവുനായയെ കൊല്ലുകയല്ല, മനുഷ്യനു അപകടമുണ്ടാക്കുന്നിടത്തുനിന്നും പിടിച്ചു മാറ്റാൻ മാത്രമുള്ള ഉത്തരവാണ് വേണ്ടതെന്ന് പറഞ്ഞ് തികഞ്ഞ പ്രായോഗികതാവാദമാണ് അദ്ദേഹം കോടതിയിൽ ഉന്നയിച്ചിരുന്നത്. ഇംഗ്ലീഷ് ഭാഷയിലോ വാദകലയിലോ ഒന്നും വലിയ നൈപുണ്യമൊന്നും അവകാശപ്പെടാനില്ലെങ്കിലും, തനിക്കറിയാവുന്ന നിയമവും ഭാഷയും ഉപയോഗിച്ച് അദ്ദേഹം സാധാരണക്കാർക്കായി നിസ്വം വാദിച്ചു
പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായി ഹരീഷ് വാസുദേവന്റെ ഈ വിശദീകരണം തന്നെ ഈ അഭിഭാഷകനുള്ള അംഗീകാരമാണ്. ഏറ്റവും ഒടുവിൽ കണ്ടപ്പോൾ, കോട്ടിന്റെ പോക്കറ്റ് നിറയേ കറുവാപ്പട്ടയുടെ പാക്കറ്റ് നിറച്ചുകൊണ്ടാണ് കോടതിമുറിയിൽ വന്നത്. സുഗന്ധം കാരണം, 'എന്താ ബേസിൽ സാറേ, ഇന്ന് മസാലക്കൂട്ടുമായി കോടതിയിൽ എന്ത് കേസാ' എന്ന് ചോദിച്ചപ്പോൾ, കറുവാപ്പട്ടയുടെ പേരിൽ വിപണിയിലിറങ്ങുന്ന വ്യാജൻ എലിവിഷമായി ഉപയോഗിക്കപ്പെടുന്ന സാധനമാണെന്നു കവറുകൾ കാട്ടി വിശദീകരിച്ചു. കേസെടുത്തപ്പോൾ, വ്യാജനും ഒറിജിനൽ കറുവാപ്പട്ടയും ജഡ്ജിയുടെ കയ്യിൽക്കൊടുത്തിട്ട് ബേസിൽ സാർ പറഞ്ഞു 'അങ്ങയുടെ വീട്ടിലും വാങ്ങുന്നത് ഈ വ്യാജനായിരിക്കും. നമ്മളെല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ്. സ്പൈസസ് ബോർഡിനോട് ഉടൻ നടപടിയെടുക്കാൻ പറയണം'
കേസ്, പതിവുപോലെ അവധിക്ക് വച്ചു. ഇയാൾക്ക് വട്ടാണോ കാശ് കിട്ടാത്ത ഈ ജാതി കേസുകളുമായി നടക്കാൻ എന്ന സഹവക്കീലന്മാരിൽ ചിലരുടെ പിറുപിറുപ്പുകൾ ചിരിച്ച് അവഗണിച്ച് അദ്ദേഹം എന്നോടൊപ്പം കോടതിക്ക് പുറത്തിറങ്ങി. 'ഇവരുടെ മക്കൾക്കും കൂടി രോഗം വരാതെ നോക്കാൻ ഇതൊക്കെ നിരോധിക്കണം. ഇല്ലെങ്കിൽ ഈ സമ്പാദിക്കുന്ന കാശൊക്കെ ആശുപത്രിക്കാരു കൊണ്ടുപോകും'. ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. 'ഹരീഷ് പറ്റുമെങ്കിൽ ഈ കേസിൽ കക്ഷി ചേരൂ' എന്നൊരു നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചുവെന്നും ഹരീഷ് പറയുന്നു.
കൊച്ചിയുൾപ്പെടെയുള്ള നഗരങ്ങളിൽ ഹോട്ടലുകാർ തന്നിഷ്ടപ്രകാരമുള്ള വില ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ ആദ്യം ശബ്ദമുയർത്തിയത് ബേസിൽ അട്ടിപ്പേറ്റിയായിരുന്നു. ഹോട്ടലുകളിലെ വില ഏകീകരിക്കണമെന്നും വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. ഹോട്ടലുടമകൾ എണ്ണം പറഞ്ഞ അഭിഭാഷകരെ വാദിക്കാൻ എത്തിച്ചെങ്കിലും കോടതിവിധി ജനങ്ങൾക്ക് അനുകൂലമായിരുന്നു. ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കണമെന്ന സുപ്രധാന വിധി ബേസിൽ അട്ടിപ്പേറ്റിയുടെ നിയമപോരാട്ടത്തിന്റെ ഉത്തമഉദാഹരണമാണ്.
വൈപ്പിൻ ബോട്ട് ദുരന്തത്തിനെ തുടർന്ന് ബോട്ടുകളിൽ ജുഡീഷ്യൽ കമ്മീഷനുകളിൽ നിർദ്ദേശിച്ച സുരക്ഷാക്രമീകരണങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിധി വരാനിരിക്കെയാണ് കേസുകളും ഹർജികളും ഇല്ലാത്ത ലോകത്തേക്ക് ബേസിൽ അട്ടിപ്പേറ്റി യാത്രയായത്. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ അത്ര സുരക്ഷിതമല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തികളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു.
വാഹനയാത്രക്കാരെ തടഞ്ഞു നിർത്തി പൊലീസുകാർ സമൻസ് നൽകുന്ന നടപടി നിർത്തിവച്ചത് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസകരമായി. കുറ്റാരോപിതർക്ക് എതിരെയുള്ള കേസ് ചാർജ് ചെയ്ത് കോടതിയിൽ നൽകിയാൽ മതിയെന്നും കക്ഷികളെ കോടതി നേരിട്ട് സമൻസിലൂടെ വിളിക്കുമെന്നുള്ള വിധി സംസ്ഥാനത്തിന്റെ നിയമചരിത്രത്തിൽ തന്നെ പുതിയ ഒരു ഏടായിരുന്നു. കിടപ്പാടമില്ലാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ആയിരക്കണണിക്ക് ജനങ്ങൾക്ക് സർക്കാർ ചെലവിൽ സംരക്ഷണം ഒരുക്കണമെന്ന ഹർജിയിൽ സർക്കാരിനോട് നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ധനവില വർധിക്കുന്നതിനുസരിച്ച് ബസ്് ചാർജ് വർധിപ്പിക്കുകയും ഇന്ധനവില കുറഞ്ഞാൽ ചാർജ് കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന ബസുടമകളുടെ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. കൂടാതെ ഫെയർ സ്റ്റേജ് അപാകതയ്ക്കെതിരെയും അഡ്വ. ബേസിൽ അട്ടിപ്പേറ്റി രംഗത്തെത്തിയിരുന്നു. ഗ്യാസ് സിലിണ്ടറുകളുടെ പൊട്ടിത്തെറി, അഭിഭാഷകരുടെ പരമ്പരാഗത വേഷം നിലനിർത്തുക, കൊച്ചിയിൽ അഡ്മിനിട്രേറ്റിവ് ട്രിബ്യൂണൽ ബഞ്ച് സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി അദ്ദേഹം കോടതിക്ക് മുന്നിലെത്തി. ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം സംവിധാനം നിലിനിർത്തണമെന്ന ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലായിരുന്നു. സമൂഹത്തിന് നന്മ ചെയ്യാനും നീതി ലഭ്യമാക്കുന്നതുൾപ്പെടെ, കോടതിയുടെ ശ്രദ്ധയിൽ പെടാത്ത അടിയന്തരപ്രാധാന്യമുള്ള നൂറുകണക്കിന് വിഷയങ്ങളിലാണ് ബേസിൽ അട്ടിപ്പേറ്റി എന്ന അഭിഭാഷകൻ അനുകൂലവിധികൾ സമ്പാദിച്ചത്.
കാലടി സർവകലാശാലയിൽ സെക്ഷൻ ഓഫീസറായി ജോലി ചെയ്യവേ സ്വമേധയാ വിരമിച്ചാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. കാലടി സർവകലാശാലയിലെത്തുംമുമ്പ് എം.ജി. സർവകലാശാലയിലും ജോലി ചെയ്തിട്ടുണ്ട്. ഹാർട്ട് അറ്റാക്കാണ് മരണ കാരണം. മരണാനന്തരം കണ്ണുകൾ ദാനം ചെയ്തു. നായരമ്പലം അട്ടിപ്പേറ്റി കുടുംബാംഗമാണ്. പരേതരായ ജോർജിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: റോസി അറയ്ക്കൽ. മകൾ: ഗ്ലിറ്റി (നഴ്സിങ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി). ശവസംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാടേൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്