പത്രം വിട്ടപ്പോൾ കാർട്ടൂൺ വര തടയാൻ കേസുമായി മനോരമ കോടതി കയറി; വിവാദ വിധിയിലൂടെ വര തടഞ്ഞ കോടതിക്കെതിരെ അപ്പീൽ പോകും മുമ്പ് സ്വയം വിട്ടുകൊടുത്തു മനോരമ തലയൂരി: അന്തരിച്ച ടോംസിനെ വളർത്തിയതും തളർത്തിയതും മനോരമ തന്നെ
കോട്ടയം: മലയാള ആക്ഷേപഹാസ്യ രംഗത്തെ കാരണവരെയാണ് കാർട്ടൂണിസ്റ്റ് ടോംസിന്റെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടമായത്. ദ്വീർഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ഇന്നലെ വൈകീട്ടായിരുന്നു. മലയാളത്തിന്റെ പ്രിയ കാർട്ടൂൺ കഥാപാത്രങ്ങളായ ബോബനും മോളിയുടെയും സൃഷ്ടാവായ അദ്ദേഹം ജീവിതത്തിൽ തികഞ്ഞൊരു പോരാളിയായിരുന്നു. മലയാള മനോരമയിലൂടെ തുടങ്ങി വളർന്ന് പന്തലിച്ച വ്യക്തിത്വമായിരുന്നു ടോംസിന്റേത്. അദ്ദേഹവും മനോരമയും തമ്മിൽ നടത്തിയ നിയമയുദ്ധവും ഏറെ പ്രശസ്തമാണ്. വി ടി തോമസ് എന്ന കുട്ടനാട്ടുകാരാനാണ് ടോംസ് എന്ന പേരിൽ അറിയപ്പെട്ടത്.
മലയാളമുള്ളിടത്തോളം കാലം ഓർത്തുചിരിക്കാൻ ബോബനും മോളിയും ഉപ്പായിമാപ്പിളയും അപ്പിഹിപ്പിയും ഉൾപ്പെടെയുള്ള കാർട്ടൂണ്‍ കഥാപാത്രങ്ങൾ നര്‍മ്മം നിറച്ചുകൊണ്ടേയിരിക്കും. ടോംസിന്റെ സുപ്രധാന കാർട്ടൂൺ കഥാപാത്രങ്ങളായിരുന്നു ഇവർ. വളരെ യാദൃശ്ചികമായാണ് ടോംസിനെ മലയാളത്തിന് കാർട്ടൂണിസ്റ്റായി ലഭിക്കുന്നത്. ചക്കയ്ക്ക് വീഴാൻ മടിയായിരുന്നു, മുയലിന് ചാകാനും. എന്നിട്ടും അത് സംഭവിച്ചു. താൻ കാർട്ടൂണിസ്റ്റായത് അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കുട്ടനാട് വെളിയനാട് ടോംസിന്റെ വീടിനടുത്ത് രണ്ട് കുസൃതിപ്പിള്ളേർ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജിലെ ഡിഗ്രി പഠനത്തിനുശേഷം ടോംസ് വീട്ടിൽ കഴിഞ്ഞിരുന്നകാലമായിരുന്നു അത്. മിക്കവാറും പകൽസമയങ്ങളിൽ ഉറക്കമായിരിക്കും. കുസൃതിപ്പിള്ളേരായ ബോബനും മോളിയും ഉറക്കത്തിന് ഭംഗം വരുത്തി വീടിന്റെ മുറ്റത്തുകൂടി നടക്കുക പതിവായിരുന്നു.ഈ നടത്തം മുടക്കാൻ, ഇവർ തന്റെ വീട്ടുമുറ്റത്തേയ്ക്ക് കയറുന്ന ഭാഗം ടോംസ് അടച്ചുകെട്ടി.കുട്ടികൾ, ടോംസിന്റെ പുരയിടത്തിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന മരത്തിലൂടെ കയറി പഴയപടിതന്നെ വീട്ടുമുറ്റത്തുകൂടി പോയി.
ഇവരുടെ നടപ്പും എടുപ്പും ടോംസ് എന്ന കാർട്ടൂണിസ്റ്റിനെ ഉണർത്തി. വരയ്ക്കുമെന്നറിഞ്ഞപ്പോൾ മോളിയാണ് ആദ്യം, തന്റെ ചിത്രം വരച്ചുതരാമോയെന്ന് ചോദിച്ചത്.നിഷ്കളങ്കബാല്യത്തിന്റെ നിർബന്ധത്തിൽ മോളി എന്ന കാർട്ടൂണ്‍ കഥാപാത്രം പിറന്നു. മോളിയുടെ സഹോദരൻ ബോബനും ചിത്രം വേണമെന്നായി. അങ്ങനെയാണ് മലയാളിയുടെ പ്രിയപ്പെട്ട കാർട്ടൂണ്‍ കഥാപാത്രങ്ങളായ ബോബനും മോളിയും ജന്മം കൊണ്ടത്. ഇത് മലയാളത്തിലെ ചരിത്ര മുഹൂർത്തമായി മാറുകയും ചെയ്തു.
പുരോഹിതനായ ജോസഫ് വടക്കുംമുറിയാണ് ടോംസിലെ കാർട്ടൂണിസ്റ്റിന് എന്നും വഴികാട്ടിയായി നിന്നത്. കാർട്ടൂണുകൾ പ്രസിദ്ധീകരിക്കാൻ അയക്കാൻ ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നു. മനോരമ വാരികയിലാണ് ബോബനും മോളിയും ആദ്യമായി പ്രസിദ്ധീകരിച്ചു തുടങ്ങിയത്. പിന്നെയങ്ങോട്ട് ആസ്വാദകർക്ക് ടോംസിന്റെ കഥാപാത്രങ്ങളെ കാണാതെ വയ്യെന്നായി.
അതിശക്തമായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപ ശരങ്ങൾ. കാർട്ടൂണിലെ കൂരമ്പുകൾ കണ്ടവർ ആസ്വദിച്ച് ചിരിച്ചെങ്കിലും പലരും അദ്ദേഹത്തിനെതിരെയും തിരിഞ്ഞു. എ കെ ഗോപാലൻ, കെ കരുണാകരൻ, മത്തായി മാഞ്ഞൂരാൻ തുടങ്ങിയ പ്രമുഖർ ടോംസിനെതിരെ കേസ് കൊടുത്തു. സത്യം സത്യമായി കാർ്ട്ടൂണുകളിലൂടെ പറയുന്നതായിരുന്നും അവിടത്തെ പ്രശ്നം.
മനോരമയിൽ നിന്നു വിരമിച്ച ശേഷം കലാകൗമുദിയിൽ ടോംസ് ബോബനും മോളിയും പ്രസിദ്ധീകരിക്കാൻ ടോംസ് നടത്തിയപ്പോൾ ഉണ്ടായ കോലാഹലങ്ങൾ ഏറെ വിവാദമാണ്. ടോംസിന്റെ ഈ നീക്കത്തിനെതിരെ മനോരമ കേസുകൊടുത്തു. ഒരു ജില്ലാക്കോടതി ടോംസിനെ കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും തടഞ്ഞെങ്കിലും ഹൈക്കോടതി 1957 ലെ ഇന്ത്യൻ പകർപ്പവകാശ നിയമപ്രകാരം മനോരമയിൽ ജോലി ചെയ്യുമ്പോൾ വരച്ചതും പിന്നീടു വരക്കുന്നതുമായ എല്ലാ കാർട്ടൂണുകളുടെ ഉടമസ്ഥതയും ടോംസിനു തന്നെയാണെന്നു അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ഇതോടെ മനോരമ കേസ് പിൻവലിച്ചു തടിയൂരുകയാണ് ഉണ്ടായത്. അന്ന് ഡോ. സെബാസ്റ്റ്യൻ പോൾ ടോംസിന്റേയും, ദണ്ഡപാണി മനോരമയുടേയും വക്കീലന്മാരായിരുന്നു.
പിന്നീട് ടോംസ് കോമിക്സ് ടോംസിന്റെ ഉടമസ്ഥതയിൽ ബോബനും മോളിയും മറ്റുകാർട്ടൂണുകളും പ്രസിദ്ധീകരിക്കുകയായിരുന്നു. ബോബനും മോളിയും പിന്നീട് സിനിമയും ആയി. ബോബനും മോളിയും എന്നതും പോലെ ടോംസിന്റെ ഓരോ കഥാപാത്രങ്ങളും ജീവനുള്ളവയായിരുന്നു. വീട്ടിലെ വരാന്തയിൽ മഴ കണ്ടിരുന്നപ്പോൾ വഴിതെറ്റിവന്നുകയറിയ വഴിപോക്കൻ, കല്യാണത്തിരക്കിൽ പൊങ്ങച്ചം കാണിച്ചവർ,സദസിൽ ബഡായി പറഞ്ഞ രാഷ്ട്രീയക്കാർ,അങ്ങനെ വീട്ടിലോ അയൽപക്കത്തോ വഴിയിലോ നിന്നൊക്കെയായി ടോംസിന്റെ മനസ്സിലേയ്ക്ക് കഥാപാത്രങ്ങൾ നടന്ന് കയറി. ഇത് മലയാളഇകളെ പിന്നീട് ഇന്നേവരെ മലയാളിയെ അവർ ചിരിപ്പിച്ചുകൊണ്ടേയിരുന്നു.
60 വർഷങ്ങൾക്ക് മുൻപാണ് വി.ടി തോമസ് എന്ന കാർട്ടൂണിസ്റ്റ്, ടോംസ് എന്ന പേരിൽ വരച്ചു തുടങ്ങിയത്. അദ്ദേഹത്തെ പ്രശസ്തിയുടെ വരപ്പൊക്കത്തിലേയ്ക്ക് കൈപിടിച്ചുകയറിയത് ബോബനും മോളിയുമെന്ന തലതെറിച്ച കൃസൃതികൾ. അവരെഅദ്ദേഹം കണ്ടെത്തിയത് അയൽപക്കത്തെ വീട്ടിൽനിന്നാണ്. കുട്ടനാട്ടിലെ ടോംസിന്റെ കുടുംബവീട്ടിൽ വാണം പോലെ കയറിയിറങ്ങി നടന്നവരായിരുന്നു കുസൃതികൾ.
ചില വേള കാർട്ടൂണ്‍ വരയ്ക്കാനുള്ള ആശയങ്ങളും, അവരിൽനിന്ന് കണ്ടെത്തി. ആദ്യ രചന ഇങ്ങനെബോബനും മോളിയും കോഴിയെ വളർത്തുന്നു. പട്ടിയിൽ നിന്ന് രക്ഷപെടുത്താൻ കോഴിയെ കുട്ട കൊണ്ട് മൂടി.കുട്ട മറിഞ്ഞ് പോകാതിരിക്കാൻ കല്ല് പെറുക്കാൻ പോയ ഇരുവരേയും വെട്ടിച്ച് പട്ടി കുട്ടയിൽ കയറി.പിറ്റേന്ന് കുട്ട പൊക്കിനോക്കുമ്പോൾ കുറച്ച് എല്ലു മാത്രം ബാക്കി.
നാട്ടിലെ ഒരു തിരഞ്ഞെടുപ്പകാലത്താണ് പഞ്ചായത്ത് പ്രസിഡന്റായ ഇട്ടുണ്ണനേയും ഭാര്യയായ ചേടത്തിയേയും കിട്ടുന്നത്. തൂപ്പുകാരിയായ സ്ത്രീക്ക് വയസായപ്പോൾ തുണയായതാണ് ആൾ. നാട്ടിലെ കടത്തിണ്ണകളിൽ കുത്തിയിരുന്നാണ് ഇട്ടുണ്ണൻ സമയം കളഞ്ഞിരുന്നത്.അന്യനാട്ടിൽ നിന്ന് വന്ന ഒരാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നുവെന്നായപ്പോൾ നാട്ടുകാർ കക്ഷിയെ സ്ഥാനാർത്ഥിയാക്കി. ആ വിഡ്ഡിയാനെ മാലയൊെക്ക ഇടീച്ച് കൊണ്ടുനടക്കുന്ന കാഴ്ചയിൽ നിന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ജനിക്കുന്നത്.
'അപ്പി ഹിപ്പി'യെ കിട്ടിയത് പിന്നീട് താമസമാക്കിയ കോട്ടയത്തു നിന്നാണ്. ഒരു സംഗീതപരിപാടിക്കിടയിൽ തലമുടി നീട്ടിവളർത്തിയ മുടിയുള്ള മെലിഞ്ഞയാൾ ഗിത്താർ വായിക്കുന്നു. അന്ന് രാത്രിയിൽ കേരളത്തിൽ ജ്വരമായിത്തുടങ്ങിയ 'ഹിപ്പിയിസം'വരയിൽ സംഭവമാക്കാൻ തീരുമാനിച്ചു. ആ ഹിപ്പിയിസം പിന്നീടെപ്പോഴൊക്കെയോ മലയാളിയുടെ അനുകരിക്കൽ സ്വഭാവത്തെ പരിഹസിച്ചുകൊണ്ടേയിരുന്നു. കാർട്ടൂണിലെ പ്രശസ്തനായ 'രാഷ്ട്രീയക്കാരനെ കണ്ടെത്തിയതല്ല പകരം പലരേയും ചേർത്ത് വച്ച് ഒപ്പിച്ചെടുത്തതാണെന്ന് അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.
കൂടുതൽ തവണ വരച്ചിട്ടുള്ളത് കെ.എം മാണിയേയും കെ.കരുണാരനേയും. അതിനെ കുറിച്ച് കാർട്ടൂണിസ്റ്റ് പറയുന്നത് ഇങ്ങനെയാണ്:''ഏറ്റവും ഇഷ്ടമുള്ളവരെ കൂടുതൽ വിമർശിക്കും. ഒരിക്കൽ വേദിയിൽ കെ.എം മാണി സംസാരിക്കുകയായിരുന്നു. ''ഞാൻ മരിച്ചാൽ സ്വർഗത്തിൽ പോകും'.അത് കേട്ട് ടോംസ് വരച്ചുപോയി. ആ കഥ വരച്ചത് ഇങ്ങനെ. യേശുക്രിസ്തുവിനെ കുരിശിലേറ്റിയപ്പോൾ ഇരുവശത്തും രണ്ട് കള്ളന്മാരെ കുരിശിലേറ്റിയിരുന്നു. അതിലൊരു കള്ളനും സ്വർഗത്തിൽ പോയി.
ടോംസിന്റെ കഥാപാത്രങ്ങൾ എല്ലാംതന്നെ പിൽക്കാലത്ത് പുത്തൻ സാങ്കേതികവിദ്യയിലൂടെയാണ് പുറത്തുവന്നത്. 'ഡിജിറ്റലൈസേഷ'ന്റെ കാലത്ത് ഇനി ആശയം മാത്രം പുതുതായി സൃഷ്ടിച്ചാൽ മതി. കഥയും സംഭാഷണവും വേണം. സംവിധാനം ടോംസ് തന്നെ. സ്പൈഡർമാനെയും ഫാന്റത്തെയുമൊക്കെ സൃഷ്ടിച്ച പ്രതിഭാശാലികൾ എന്നേ മറഞ്ഞുപോയി. എന്നിട്ടും ആ കഥാപാത്രങ്ങൾ ജീവിക്കുന്നു.
ടോംസ് ന്യൂയോർക്കിലോ ലണ്ടനിലോ പാരീസിലോ ജനിക്കുന്നതിന് പകരം കുട്ടനാട്ടിൽ പിറന്നത് മലയാളിയുടെ ഭാഗ്യം. ത്രേസ്യാക്കുട്ടിയാണ് ടോംസിന്റെ ഭാര്യ. ഇവർക്ക് ആറു മക്കളുണ്ട്: ബോബൻ, ബോസ്, മോളി, റാണി, ഡോ. പീറ്റർ, ഡോ. പ്രിൻസി. ഒമ്പതുകൊച്ചുമക്കളും.
അറുപത് വർഷമായി മലയാളികളുടെ മനസിലേക്ക് ബോബനും മോളിയും എന്ന കാർട്ടൂൺ പരമ്പരയിലൂടെ പകർന്ന് നൽകിയ മഹാനായ വിപ്ലവകാരിയാണ് റ്റോംസ്. ബോബനും മോളിക്കും തുല്ല്യ പ്രാധാന്യമാണ് അദ്ദേഹം തന്റെ കാർട്ടൂണുകളിൽ നൽകിയിരുന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ അനീതികൾക്കെതിരെ ഹാസ്യത്തിന്റെ മേമ്പാടിയുമായി റ്റോംസ് ഒരുക്കിയ ബോബനും മോളിയും പ്രായവ്യത്യാസമില്ലാതെ എല്ലാവരും സ്വീകരിച്ചിരുന്നു. അതിലെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നു. പുതു തലമുറയ്ക്ക് ഒരുപക്ഷെ ബോബനും മോളിയും അന്യമായിരിക്കും എന്നത് വാസ്തവമാണ്. ആനിമേഷന്റേയും, ദ്യശ്യമാദ്ധ്യമ രംഗത്തിന്റെയും കടന്നുവരവും അതിന് കാരണമായി.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍