ഗാനമേളയിൽ പങ്കെടുത്ത് വീട്ടിലെത്തിയത് അതിരാവിലെ; കാഴ്ച വൈകല്യം പരിശോധിക്കുന്നതിനിടെ വെളിച്ചക്കുറവിന്റെ രൂപത്തിൽ മരണം വില്ലനായെത്തി; മാറിത്താമസിക്കാനിരുന്ന പുതുക്കിപ്പണിത വീട്ടിലേക്ക് എത്തിയത് ചേതനയറ്റ ശരീരവും; വൈക്കം വിജയലക്ഷ്മിക്ക് വിളക്കായ ഡോക്ടർ ശ്രീകുമാറിന്റെ പാരിജാതം കണ്ണീർപൂക്കൾ കൊണ്ട് നിറഞ്ഞപ്പോൾ
വൈക്കം വിജയലക്ഷ്മിയെ ഇത്തരിവെട്ടത്തിലേക്ക് കൈപിടിച്ച ഡോക്ടർ ശ്രീകുമാർ വെള്ളിയാഴ്ച്ച രാവിലെയാണ് രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചത്. ഇന്ന് കുടയംപടിയിലെ പുതിയ വസതിയായ പാരിജാതത്തിലേക്ക് താമസം മാറുന്നതിനുള്ള ക്രമീകരണം നടത്തുന്നതിനിടെയാണ് ഹൃദയാഘാതം ആ ജീവൻ കവർന്നത്. വൈകുന്നേരത്തോടെ സ്പന്ദനം നിലച്ച ശരീരം പാരിജാതത്തിലെത്തിയപ്പോൾ അത് നാടിന്റെ വിങ്ങലായി മാറി. ശ്രീകുമാറിന്റെ ജീവിതത്തിലെ രണ്ടു പ്രധാന മോഹങ്ങൾക്കും വിജയം കാണാതെയാണ് യാത്രയാകുന്നത്. സ്വന്തമായി വീടു വാങ്ങി താമസിക്കുക, വൈകല്യമില്ലാത്ത നാടിനെ സൃഷ്ടിക്കുക ഇവയായിരുന്നു ഡോക്ടറുടെ സ്വപ്നം. രണ്ടും പാതിവഴിയിൽ ഉപേക്ഷിച്ച് ശ്രീകുമാർ യാത്രയായി.
ചെറുപ്പം മുതലേ ഗായകനായ ശ്രീകുമാർ നിരവധി ഗാനമേളകളിലും ഗാനമേള ട്രൂപ്പുകളിലും അംഗമായിരുന്നു. ഗായകൻ കൂടിയായ ഡോക്ടർ തന്റെ വീടിനു സമീപമുള്ള തിരുവാറ്റ ശ്രീരാമഹനുമാൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേളയിൽ പങ്കെടുത്ത് പാടിയശേഷം പുലർച്ചെ രണ്ടുമണിയോടെയാണ് വീട്ടിലെത്തിയത്. രാവിലെ തന്നെ രോഗികളെ പരിശോധിക്കാൻ വിജയപുരം പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയിൽ എത്തുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടിയുടെ കാഴ്ച്ച വൈകല്യം പരിശോധിക്കുന്നതിനിടെ മുറിക്കുള്ളിൽ വെളിച്ചക്കുറവ് അനുഭവപ്പെടുന്നുവെന്നും പുറത്ത് ഇറങ്ങി നോക്കാമെന്നും പറഞ്ഞ് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കൂടി നിന്നവർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു.
ഹോമിയോ ഡോക്ടറായ ഭാര്യ ശ്രീവിദ്യയ്ക്കൊപ്പം നടത്തിയ ചികിത്സയെ തുടർന്നാണ് വൈക്കം വിജ്യലക്ഷ്മിക്ക് കാഴ്ച്ച തിരികെ ലഭിക്കുന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങിയത്. ഇത് വാർത്തയായതോടെയാണ് ശ്രീകുമാർ ഡോക്ടറെയും അദ്ദേഹത്തിന്റെ നൂതന ചികിത്സാ ആശയവും പുറം ലോകം അറിയുന്നത്. ഇതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നു പോലും രോഗികൾ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. പള്ളം ബ്ളോക്ക് പഞ്ചായത്തിന്റെയും വിജയപുരം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഡോക്ടറുടെ ജൻവിജയ എന്ന വൈകല്യമുള്ളവരെ ചികിത്സിക്കുന്ന പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. ചികിത്സക്ക് ആവശ്യമായ പുതിയ കെട്ടിട നിർമ്മാണം തുടങ്ങാനിരിക്കെയാണ് ഡോക്ടർ വിടപറഞ്ഞത്. ഇന്ന് ഉച്ചകഴിഞ്ഞ് പാരിജാത്തിന് സമീപമുള്ള മാളിയേക്കൽ കുടുംബ വീട്ടിൽ സംസ്കാരം നടക്കും. വൈക്കം വിജയലക്ഷ്മി സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഭാര്യ; ഡോ.എസ് ശ്രീവിദ്യ, കാലടി മഞ്ഞപ്ര കുന്നത്ത് കുടുംബാംഗമാണ്. മാന്നാനം കെഇ സ്കൂൾ വിദ്യാർത്ഥികളായ അബിരൂപ് ശ്രീ മാധവ്. ധൻവിൻ ശ്രീ മാധവ് എന്നിവരാണ് മക്കൾ.
അകാലത്തിൽ വിടപറഞ്ഞ ഡോക്ടറെ ഒരു നോക്കു കാണാനും യാത്രാമൊഴി നേരാനും നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സുഹൃത്തുക്കളും സഹപ്രവർത്തകരും. ബന്ധുക്കളും പാരിജാതത്തിലേക്ക് ഒഴുകുകയാണ്. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ചയുടെ ലോകം കാട്ടിക്കൊടുക്കുന്നതിൽ വിജയം കൈവരിച്ചുകൊണ്ടിരുന്ന ഡോക്ടർ എന്ന നിലയിലാണ് ഡോക്ടർ ശ്ര്ദ്ധേയനായത്. തന്റെ ജിവിതത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ ഭാഗമായിരുന്നു പാവപ്പെട്ട രോഗികളുടെ ചികിത്സ. വൈകല്യരഹിത ഗ്രാമം സ്വപ്നം കാണുകയും അതിനായി ഹോമിയോപ്പതിയിൽ പ്രത്യേക ചികിത്സാ രീതി ചിട്ടപ്പെടുത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ. ശ്രീകുമാർ. അദ്ദേഹവും ഭാര്യ ശ്രീവിദ്യയും ഒരുമിച്ച് രൂപപ്പെടുത്തിയ ചികിത്സയിലൂടെ വൈകല്യത്തിൽ നിന്ന് മോചിതരായ രോഗികൾ അനേകം. പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മിക്ക് പൂർണമായും കാഴ്ച്ച തിരികെ ലഭിക്കുന്നത് കാണാൻ ഏറെ മോഹിച്ച ഡോക്ടർ ഒടുവിൽ ഭൂമിയിൽനിന്ന് വിടപറഞ്ഞപ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ സ്വപ്നങ്ങളായിരുന്നു.
വൈകല്യരഹിതഗ്രാമം സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഡോക്ടർ. കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്തിനെ സമ്പൂർണ വൈകല്യ രഹിതമാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. പദ്ധതി വിജയകരമായി മുന്നേറുന്നതിനിടയിൽ മരണം ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയപ്പോൾ തകർന്നത് ഒരു കുടംബമല്ല, അനേകം കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നു. ഡോക്ടറുടെ ചികിത്സാവിധിപ്രകാരം നിരന്തരമായി ചികിത്സ നേടിയ ഏകദേശം 325 രോഗികളിൽ 320 പേരിൽ പുരോഗതി കണ്ടെത്തിയിരുന്നു. വൈക്കം വിജയലക്ഷ്മി ഉൾപ്പെടെയുള്ളവർ ഇതിന് ഉദാഹരണം മാത്രം. ഏകദേശം പത്തുമാസം നീണ്ടു നിന്ന ചികിത്സയ്ക്കൊടുവിലായിരുന്നു വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഇത്തരത്തിൽ അദ്ദേഹത്തിലൂടെ വൈകല്യങ്ങളിൽനിന്ന് മുക്തി നേടിയവർ ഇന്ന് ദുഃഖത്തിലാണ്.
വൈകല്യമില്ലാത്ത ഒരു ലോകം സ്വപ്നം കണ്ട ഡോക്ടർ ദമ്പതികളുടെ വലിയ ആഗ്രഹമായിരുന്നു ജനിതക വൈകല്യമുൾപ്പെടെയുള്ള രോഗികൾക്കായി ഒരു ആശുപത്രി. ഇതിനായി ഹോമിയോ മേഖലയിൽ ആശുപത്രി ആരംഭിക്കാൻ സർക്കാർ ഫണ്ട് അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാകാത്തിനാൽ ഇന്നും ആ പദ്ധതി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത്തരത്തിൽ അനേകം സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് ഡോക്ടർ ശ്രീകുമാർ വിടപറഞ്ഞത്.
Stories you may Like
- ഗണേശിനെതിരെ ശ്രീവിദ്യയുടെ സഹോദരി രംഗത്ത്; 'വിൽപത്രം' കുരുക്കാകുമോ?
- ഇരട്ടപ്പാത വന്നിട്ടും കോട്ടയം വഴിയുള്ള യാത്രാദുരിതത്തിന് മാറ്റമില്ല
- തിരുവല്ല അർബൻ ബാങ്കിലെ തട്ടിപ്പിൽ കുടുങ്ങിയവർക്ക് ഇപ്പോഴും ആശ്വാസമില്ല
- തിരുവല്ല സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്; മുൻ മാനേജർ അറസ്റ്റിൽ
- വിജയലക്ഷ്മിയെ അറസ്റ്റു ചെയ്തു പൊലീസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍