ദൈവാശ്രയത്തിൽ ഉറച്ചുനിന്നു സഭയെ നയിച്ച പോരാളി; വിശ്വാസസത്യത്തിൽ കാർക്കശ്യം പുലർത്തിയപ്പോഴും ളോഹ വേണ്ടെന്നു പറഞ്ഞ പുരോഗമനവാദി; ഇളംതലമുറയിലേക്കു പാരമ്പര്യം കൈമാറാൻ കലയെ സ്നേഹിച്ച സഹൃദയൻ; വിടവാങ്ങിയ കുന്നശേരി പിതാവിനെ സ്മരിക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ആഴമായ വിശ്വാസത്തിലും ദൈവത്തെ ആശ്രയിച്ചുള്ള ജീവിതശൈലിയിലും ഉറച്ചുനിന്നുകൊണ്ടാണ് മാർ കുര്യാക്കോസ് കുന്നശേരി ക്‌നാനായ സമുദായത്തെ നയിച്ചത്. ക്‌നാനായ കത്തോലിക്കാ സമുദായത്തിനും സീറോ മലബാർ സഭയ്ക്കും നിസ്തുല സംഭാവനകൾ നല്കിയ മഹാആചാര്യനാണ് വിടവാങ്ങിയിരിക്കുന്നത്. വിശ്വാസ സത്യങ്ങളുടെ സംരക്ഷണത്തിൽ കാർക്കശ്യം പുലർത്തിയിരുന്നെങ്കിലും പല കാര്യങ്ങളിലും കുന്നശ്ശേരി പിതാവ് പുരോഗമനവാദിയും പ്രത്യുൽപ്പന്നമതിയുമായിരുന്നു. സ്വന്തമായ കാഴ്ചപ്പാടുള്ളതുകൊണ്ടാകണം, കാലത്തിന്റെ കാലൊച്ചകൾ കേട്ടുകൊണ്ട് പല തീരുമാനങ്ങളും എടുക്കാൻ പിതാവിന് കഴിഞ്ഞത്. വൈദികരുടെ ഔദ്യോഗിക വസ്ത്രമായ ളോഹ ധരിക്കുന്നതിനെക്കുറിച്ച് അദ്ദേഹമെടുത്ത നിലപാട് ഇതിനു ഉത്തമോദാഹരണമാണ്.
യാത്രാവേളകളിൽ സൗകര്യത്തെപ്രതി ളോഹ ധരിക്കുന്നത് നിർബന്ധമല്ലെന്ന് ഔദ്യോഗിക കല്പന പുറപ്പെടുവിച്ച സീറോ മലബാർ സഭയിലെ ആദ്യത്തെ മെത്രാൻ കുന്നശ്ശേരി പിതാവായിരുന്നു. ഡീക്കൻ മിനിസ്ട്രിയെക്കുറിച്ചും വിശുദ്ധ കുർബാന കൈയിൽ സ്വീകരിക്കുന്നതിനെക്കുറിച്ചുമെല്ലാം പിതാവെടുത്ത തീരുമാനങ്ങൾ നിലവിലിരുന്ന രീതികൾക്കനുസരിച്ചായിരുന്നില്ല. ക്‌നാനായ സമുദായത്തിന്റെ സൂര്യ തേജസായിരുന്ന മാർ കുര്യാക്കോസ് കുന്നശേരി പിതാവ് ഇന്നു വൈകിട്ട് കോട്ടയം കാരിത്താസ് ആശുപത്രിയിൽ വൈകിട്ട് 4.45നാണ് അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു ക്‌നാനായ സമുദായക്കാർ മഹാആചാര്യനായി പരിഗണിച്ചിരുന്ന അഭിഷിക്തന്റെ അന്ത്യം.
കടുത്തുരുത്തിയിലെ പുരാതന കുടുംബമായ കുന്നശ്ശേരിൽ ജോസഫ് - അന്നമ്മ ദമ്പതികളുടെ മൂത്ത മകനായി 1928 സെപ്റ്റംബർ 11 നാണു പിതാവിന്റെ ജനനം. കോട്ടയം ഇടയ്ക്കാട്ടു സ്‌കൂളിലും സി.എൻ.ഐ. സ്‌കൂളിലും കടുത്തുരുത്തി സെന്റ് മൈക്കിൾസ് മിഡിൽ സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും തിരുഹൃദയക്കുന്ന് ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ പഠനവും പൂർത്തിയാക്കിയശേഷം തിരുഹൃദയക്കുന്നിലുള്ള മൈനർ സെമിനാരിയിൽ ചേർന്നു വൈദികപഠനം ആരംഭിച്ചു. തുടർന്നു ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂർത്തിയാക്കി.
1955 ഡിസംബർ 21-ാം തീയതി കർദിനാൾ ക്‌ളമന്റ് മിക്കാറിയിൽ നിന്നും വൈദികപട്ടം സ്വീകരിക്കുകയും പിറ്റെദിവസം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലുള്ള വി. പത്താംപീയൂസിന്റെ അൾത്താരയിൽ പ്രഥമദിവ്യബലി അർപ്പിക്കുകയും ചെയ്തു. റോമിലെ ഊർബൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ലൈസൻഷ്യേറ്റും ലാറ്ററൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റും (ജെ.യു.ഡി) കരസ്ഥമാക്കി നാട്ടിൽ തിരിച്ചത്തെിയ ഫാ. കുന്നശ്ശേരി തറയിൽ പിതാവിന്റെ സെക്രട്ടറിയും രൂപതയുടെ ചാൻസലറുമായി നിയമിതനായി. രണ്ടു വർഷത്തിനുശേഷം അമേരിക്കയിലെ ബോസ്റ്റൺ കോളജിൽനിന്നും രാഷ്ട്രമീമാംസയിൽ മാസ്റ്റർ ബിരുദം നേടി. ബി.സി.എം. കോളജിൽ അദ്ധ്യാപകനായി നിയമിതനായ കുന്നശ്ശേരിലച്ചൻ അപ്നാദേശ് ദ്വൈവാരികയുടെ പത്രാധിപർ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചാപൈ്‌ളൻ എന്നീ നിലകളിലും സേവനം ചെയ്തു. പിന്നീട് അദ്ദേഹം തിരുഹൃദയക്കുന്ന് മൈനർ സെമിനാരിയുടെ റെക്ടറായി. ഈ ജോലി നിർവഹിച്ചുവരവെയാണ് 1967 ഡിസംബർ 9-ാം തീയതി പോൾ ആറാമൻ മാർപാപ്പ ഇദ്ദേഹത്തെ കേഫായുടെ സ്ഥാനിക മെത്രാനായും കോട്ടയം രൂപതയുടെ പിന്തുടർച്ചാവകാശത്തോടുകൂടിയ സഹായമെത്രാനായും നിയമിച്ചത്.
പൗരസ്ത്യ തിരുസംഘത്തിന്റെ പ്രീഫക്ട് കാർഡിനൽ മാക്‌സ്മില്യൻ ഫുസ്റ്റൻബർഗിന്റെ പ്രധാന കാർമ്മികത്വത്തിൽ 1968 ഫെബ്രുവരി 24-ാം തീയതി തിരുഹൃദയക്കുന്ന് സ്‌കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു മെത്രാഭിഷേകം. 1974 മെയ് അഞ്ചാം തീയതി തോമസ് തറയിൽ തിരുമേനി രൂപതാഭരണത്തിൽ നിന്നും വിരമിച്ചതിനത്തെുടർന്ന് മാർ കുന്നശ്ശേരി രൂപതാ ഭരണം ഏറ്റെടുത്തു. ഏതാണ്ട് നാലുപതിറ്റാണ്ടു നീണ്ടുനിന്ന കുന്നശ്ശേരി തിരുമേനിയുടെ മേല്പട്ട ശുശ്രൂഷ കോട്ടയം അതിരൂപതയെ അസൂയാവഹമായ വളർച്ചയിലേക്കു നയിച്ചു. പിതാവിന്റെ പ്രവൃത്തിപഥങ്ങൾ വിലയിരുത്തുമ്പോൾ മഹിതമായ ആ വ്യക്തിത്വത്തിന്റെ സവിശേഷതകൾ കണ്ടെത്താൻ കഴിയും. കോട്ടയം രൂപതയുടെ പ്രത്യേകതകൾ വസ്തുനിഷ്ഠമായി അപഗ്രഥിച്ചു ദിശാബോധത്തോടെ രൂപതയെ നയിച്ചു എന്നതാണു കുന്നശ്ശേരി പിതാവിന്റെ പ്രത്യേകത.
തെക്കുംഭാഗർക്കു മാത്രമായി സ്ഥാപിതമായ കോട്ടയം രൂപതയുടെ വളർച്ചയ്ക്കു കൂടുതൽ ഇടവക സമൂഹങ്ങൾ വേണമെന്ന തിരിച്ചറിവിലാണ് കുന്നശേരി പിതാവ് മലബാറിലും ഹെറേഞ്ചിലും ക്‌നാനായ ഇടവകകൾ സ്ഥാപിക്കുന്നത്. മലബാറിലെയും ഹൈറേഞ്ചിലെയും ക്‌നാനായ ഇടവകകളിൽ പകുതിയിലധികവും പിതാവിന്റെ കാലത്താണ് ആരംഭിച്ചത്. മലബാർ മേഖലയ്ക്കു മാത്രമായി സഹായമെത്രാനെ നിയമിക്കുന്നതിനും മുൻകൈയെടുത്തു. സംഘടിത കുടിയേറ്റത്തിന്റെ ഭാഗമായല്ലാതെ മലബാറിന്റെ മറ്റു ഭാഗങ്ങളിലേക്കും ഹൈറേഞ്ചിലേക്കും കുടിയേറിയ സമുദായാംഗങ്ങളെ മുഖ്യധാരയിലേക്കു കൊണ്ടുവരികയും സമുദായ ഗാത്രത്തിൽ നിലനിർത്തുകയും ചെയ്യുന്നതിൽ കുന്നശേരി പിതാവ് വഹിച്ച പങ്ക് അവിസ്മരണീയമാണ്. അന്യ സമുദായങ്ങളിൽ ലയിച്ചുചേർന്നു സമുദായത്തിൽ നിന്നും മാറിപ്പോകാൻ സാധ്യതയുണ്ടായിരുന്ന അനേക കുടുംബങ്ങളെ സ്വസമുദായത്തിൽ ഉറപ്പിച്ചു നിർത്താൻ കഴിഞ്ഞതിൽ ഈ ഇടയനു എന്നും അഭിമാനിക്കാം.
ഇടവകകൾ വർധിച്ചതോടെ സമുദായത്തിന്റെ കെട്ടുറപ്പും ശക്തിയും വർദ്ധിച്ചു. കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററും അവിടെ ഒരു സഹായമെത്രാനും ഇന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ കുന്നശ്ശേരി പിതാവിന്റെ ദൂരക്കാഴ്ചയുമുണ്ട്. ഭാരതത്തിനു പുറത്തുള്ള സമുദായാംഗങ്ങളെ രൂപതയുടെ ചാലകശക്തിയായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഷിക്കാഗോയിലേക്കു ഒരു വൈദികനെ അയച്ചതിലൂടെയാണ് ഡയസ്‌പോറ എന്ന ഒരു ശുശ്രൂഷാ മേഖല രൂപം കൊണ്ടതെന്ന ചരിത്രസത്യവും ആർക്കും അവഗണിക്കാനാവില്ല. വിശ്വാസത്തിന്റെ അഗ്‌നിച്ചിറകുകളും സമുദായ സ്‌നേഹത്തിന്റെ പെലിക്കൻ ഹൃദയവും പിതാവിന്റെ വ്യക്തിത്വത്തിൽ ശരിയായ അനുപാതത്തിൽ ലയിച്ചിരുന്നു. സഭാംഗത്വം നഷ്ടപ്പെടുത്തി സമുദായാംഗത്വം നിലനിർത്തുന്നത് ബുദ്ധിശൂന്യമാണെന്നു അദ്ദേഹം തിരിച്ചറിഞ്ഞു. ക്‌നാനായ സമുദായത്തിന്റെ സജീവമായ പൈതൃകവും പാരമ്പര്യവും സഭാവിശ്വാസത്തിലും സഭാ സ്‌നേഹത്തിലും വളരുവാൻ സഹായിക്കണം എന്നതായിരുന്നു പിതാവിന്റെ ഉറച്ച കാഴ്ചപ്പാട്. ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും ഇളംതലമുറയ്ക്കു കൈമോശം വരാതിരിക്കാനായി ഹാദൂസ സ്ഥാപിക്കുകയും മാർഗം കളിക്കും പുരാതനപ്പാട്ടുകൾക്കും ജനഹൃദയങ്ങളിൽ ശാശ്വതപ്രതിഷ്ഠ നിലനിർത്തുകയും ചെയ്തു.
1970 കളിൽ ഇന്നുള്ള ശക്തമായ ക്‌നാനായതരംഗം ഉണ്ടായിരുന്നില്ല. ക്‌നാനായക്കാരെന്നു അഭിമാനത്തോടെ പറയാൻ പലരും മടിച്ചിരുന്നു. യുവജനങ്ങളിൽ സമുദായത്തോടു ഇന്നുള്ള ആവേശമുണ്ടായിരുന്നില്ലെന്നു മാത്രമല്ല നിസ്സംഗതയും ഉണ്ടായിരുന്നു. എന്നാൽ, മാർഗംകളി കലോത്സവങ്ങളിൽ ഉൾക്കൊള്ളിക്കുകയും 'തൊമ്മൻ കീനാൻ' നാടകത്തിനു രൂപം നല്കുകയും യുവജനസംഘടനകളും കൂടാരയോഗങ്ങളും പുരാതനപ്പാട്ടുകൾക്കു പ്രചാരം നല്കുകയും ചെയ്തതോടെ പുതിയ ഒരുണർവ്വു സമുദായാംഗങ്ങളിൽ ഉണ്ടായി. രൂപതയുടെ പ്‌ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തിയ സമുദായ ബോധവല്ക്കരണ ക്‌ളാസ്സുകൾ ഒരു സൈദ്ധാന്തികാടിത്തറ സമുദായാംഗങ്ങൾക്കു നല്കുകയും ചെയ്തു. സമുദായത്തിന്റെ വേരുകൾ തേടി ഇറാക്കിലേക്കു നടത്തിയ പഠനയാത്രയും ഒരു അസാധാരണ ചരിത്രസംഭവമായിരുന്നു.
ആചാരങ്ങളെ അനാചാരങ്ങളാക്കി മാറ്റാൻ പിതാവു ഒരിക്കലും അനുവദിച്ചിരുന്നില്ല. അർത്ഥം നഷ്ടപ്പെട്ട ചില പാരമ്പര്യങ്ങൾ ഉപേക്ഷിക്കുവാനും ചൈതന്യം നഷ്ടപ്പെട്ടവയെ സംസ്‌കരിച്ചെടുക്കാനും എല്ലാവർക്കും സ്വീകാര്യമായ രീതിയിൽ ആചാരങ്ങൾക്കും ഏകീഭാവം വരുത്തുവാനും പിതാവു ദത്തശ്രദ്ധനായിരുന്നു. മെത്രാൻ വിശ്വാസ സത്യങ്ങളുടെ സംരക്ഷകനും പ്രബോധകനുമാണെന്നുള്ള കുന്നശ്ശേരിൽ പിതാവിന്റെ ബോദ്ധ്യം തീക്ഷ്ണമായിരുന്നു. ഇടയലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സഭയോടൊത്തു ചിന്തിക്കുവാനും നിത്യസത്യങ്ങൾ പാലിക്കുവാനും പിതാവ് നിരന്തരം നിർദ്ദേശിച്ചിരുന്നു. പൗരസ്ത്യാരാധനക്രമങ്ങളുടെ സംരക്ഷണകാര്യത്തിൽ ഉറച്ച നിലപാടുകളാണ് പിതാവ് സ്വീകരിച്ചിരുന്നത്. സുറിയാനി ഭാഷ പ്രചരിക്കുവാൻ പിതാവ് മുൻപോട്ടു ഇറങ്ങിയതിനുശേഷമാണ് പലരും ഇതിന്റെ പ്രാധാന്യവും പ്രസക്തിയും തിരിച്ചറിഞ്ഞത്.
വിശ്വാസ സത്യങ്ങളുടെ സംരക്ഷണത്തിൽ കാർക്കശ്യം പുലർത്തിയിരുന്നെങ്കിലും പല കാര്യങ്ങളിലും കുന്നശ്ശേരി പിതാവ് പുരോഗമനവാദിയും പ്രത്യുൽപ്പന്നമതിയുമായിരുന്നു. സ്വന്തമായ കാഴ്ചപ്പാടുള്ളതുകൊണ്ടാകണം, കാലത്തിന്റെ കാലൊച്ചകൾ കേട്ടുകൊണ്ട് പല തീരുമാനങ്ങളും എടുക്കാൻ പിതാവിന് കഴിഞ്ഞത്. വൈദികരുടെ ഔദ്യോഗിക വസ്ത്രമായ ളോഹ ധരിക്കുന്നതിനെക്കുറിച്ച് അദ്ദേഹമെടുത്ത നിലപാട് ഇതിനു ഉത്തമോദാഹരണമാണ്. യാത്രാവേളകളിൽ സൗകര്യത്തെപ്രതി ളോഹ ധരിക്കുന്നത് നിർബന്ധമല്‌ളെന്ന് ഔദ്യോഗിക കല്പന പുറപ്പെടുവിച്ച സീറോ മലബാർ സഭയിലെ ആദ്യത്തെ മെത്രാൻ കുന്നശ്ശേരി പിതാവായിരുന്നു. ഡീക്കൻ മിനിസ്ട്രിയെക്കുറിച്ചും വിശുദ്ധ കുർബാന കൈയിൽ സ്വീകരിക്കുന്നതിനെക്കുറിച്ചുമെല്ലാം പിതാവെടുത്ത തീരുമാനങ്ങൾ നിലവിലിരുന്ന രീതികൾക്കനുസരിച്ചായിരുന്നില്ല.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട സഭാത്മകദർശനം അതിന്റെ എല്ലാ അർത്ഥത്തിലും പിതാവ് ഉൾക്കൊണ്ടിരുന്നു. അല്മായർക്കു സഭയുടെ എല്ലാ തലങ്ങളിലും പിതാവ് അർഹമായ സ്ഥാനം നല്കിയിരുന്നു. രൂപതയുടെ സാമ്പത്തിക ഭരണസമിതി ഉൾപ്പെടെ എല്ലാകാര്യങ്ങളിലും അല്മായരുടെ പ്രാതിനിധ്യം പിതാവ് ഉറപ്പിച്ചിരുന്നുവെന്നതും ഏറെ ശ്രദ്ധേയമാണ്. മാർ കുര്യാക്കോസ് കുന്നശ്ശേരി രൂപതാഭരണത്തിലൂടെ ക്‌നാനായസമുദായത്തിനു കൈമാറുന്ന പിതൃസ്വത്ത് എന്താണെന്ന ചോദ്യത്തിനു വ്യത്യസ്തങ്ങളായ ഉത്തരങ്ങൾ ഉണ്ടാകാം. ഒരുത്തരം മുകളിൽ സൂചിപ്പിച്ചുകഴിഞ്ഞു. കൂടുവിട്ടുപോയ കുഞ്ഞുങ്ങളെ ഒരു കുടക്കീഴിലാക്കുവാനും രൂപതാംഗങ്ങളിൽ ആഴമേറിയ സമുദായബോധവും സഭാസ്‌നേഹവും വളർത്തുവാനും കഴിഞ്ഞുവെന്നത്. മറ്റൊരു കാഴ്ചപ്പാടിലൂടെ നോക്കിയാൽ, പിതാവു ആരംഭിച്ച സ്ഥാപനങ്ങൾ പ്രാദേശികസഭയാകുന്ന ഈ വധുവിനെ സർവ്വാഭരണവിഭൂഷിതയായി അണിയിച്ചൊരുക്കിയെന്നത് കാലാതിവർത്തിയായി നിലനില്ക്കുന്ന ചരിത്രസത്യമായിരിക്കും.
തുടങ്ങിയ സ്ഥാപനങ്ങളെല്ലാം അതിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് നവീകരിക്കുവാനും വളർത്തുവാനും പിതാവ് ശ്രദ്ധിച്ചിരുന്നു. ഒപ്പം രൂപതയുടെ അജപാലന പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുവാൻ പിതാവ് ആരംഭിച്ച ചൈതന്യ പാസ്റ്ററൽ സെന്ററും ആത്മീയ നവീകരണത്തിനായി തുടങ്ങിയ തൂവാനീസ പ്രാർത്ഥനാലയവും കേരളത്തിൽത്തന്നെ ആദ്യമായി ആരംഭിച്ച സംരംഭങ്ങളായിരുന്നു. തലയുയർത്തി നിൽക്കുന്ന കാരിത്താസ് ആശുപത്രി പിതാവിന്റെ ഭരണനേട്ടങ്ങളിലെ പൊൻതൂവലാണ്. രാജപുരം സെന്റ് പയസ് ടെൻത് കോളജ്, മടമ്പം പി.കെ.എം. കോളജും ശ്രീപുരം സ്‌കൂളും മറ്റ് അൺഎയ്ഡഡ് സ്‌കൂളുകളും എയ്ഡഡ് മേഖലകളിലാരംഭിച്ച വിവിധ ഹയർ സെക്കണ്ടറി സ്‌കൂളുകളും കാരിത്താസ് നഴ്‌സിങ് കോളജുൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പിതാവിന്റെ ഉന്നത ദർശനത്തിന്റെ അടയാളങ്ങളാണ്. വികലാംഗരെയും ബുദ്ധിമാന്ദ്യം ഉള്ളവരെയും സംരക്ഷിക്കുന്നതിനായി തുടങ്ങിയ സ്ഥാപനങ്ങളും ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടലും അനാഥത്വവുമായി കഴിയുന്നവർക്കായി ആരംഭിച്ച വയോധികമന്ദിരങ്ങളും ദൈവവിളി വർധിപ്പിക്കുവാനും മിഷനറി പ്രവർത്തനങ്ങൾ ഉണർവുള്ളതാക്കുവാനുമായി തുടങ്ങിയ വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിയും വല്ലംബ്രോസിയൻ ബനഡിക്‌റ്റൈൻ സഭയും വി. ജോൺ ഗ്വിൽബർട്ടിന്റെ കുഞ്ഞുമക്കളുടെ സമൂഹവുമെല്ലാം കുന്നശ്ശേരി തിരുമേനിയുടെ ക്രാന്തദർശിത്വത്തിന്റെ മകുടോദാഹരണമാണ്. മികച്ച ഭരണാധികാരിയെന്ന നിലയിൽ പിതാവിന്റെ ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും ആരെയും അത്ഭുതപ്പെടുത്തും.
ഏതു പ്രസ്ഥാനം ആരംഭിച്ചപ്പോഴും അനേകവർഷം മുമ്പിൽ കാണുവാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പല സന്ദർഭങ്ങളിലും വിമർശനങ്ങളും എതിർപ്പുകളും ഉണ്ടായി. പക്ഷേ, നിരാശ നിഴൽ വീഴ്‌ത്താത്ത മനസ്സുമായി അദ്ദേഹം നടന്നുനീങ്ങി. അതിനാൽത്തന്നെ അനേക പ്രസ്ഥാനങ്ങൾക്കു അഗ്രഗാമിയായി വർത്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. എല്ലാം തികഞ്ഞ അജപാലകനായിരുന്നു കുന്നശ്ശേരിൽ പിതാവ്. ആടുകളുടെ സ്വരം തിരിച്ചറിയുന്ന നല്ല ഇടയൻ. പിതാവിന്റെ ഓർമശക്തി അപാരമായിരുന്നു. കോട്ടയം രൂപതയിലുള്ള ഒരാളെ എവിടെവച്ചു കണ്ടാലും അയാളുടെ കുടുംബവുമായി ബന്ധപ്പെട്ട എന്തെങ്കിലും പിതാവിനു പറയാനുണ്ടാകും. രൂപതയിലെ ഏതാണ്ടു എണ്ണായിരത്തോളം വീടുകൾ പിതാവു കയറിയിറങ്ങി. കേരളസഭ മുഴുവൻ ശ്രദ്ധിച്ച സംഭവമായിരുന്നു അത്. ആർദ്രത നിറഞ്ഞ ആ പിതൃഹൃദയത്തിന്റെ അലിവു കൂടിയുണ്ടായിരുന്നു അത്.
ദിവംഗതനായ പടിയറപ്പിതാവു രൂപതയോടുള്ള മാതൃസഹജമായ സ്‌നേഹം (maternal at¤itude towards the diocese) എന്നാണു ഈ മനോഭാവത്തെ വിശേഷിപ്പിച്ചത്. രൂപതയിലുള്ള ആളുകൾക്കു എന്തു ചെയ്യുവാൻ കഴിയും എന്ന ചിന്ത കുന്നശ്ശേരിപ്പിതാവിനെ എപ്പോഴും സ്വാധീനിച്ചിരുന്നു. ആര് എന്താവശ്യവുമായി വന്നാലും സാദ്ധ്യമായ വിധത്തിലെല്ലാം സഹായിക്കുവാനുള്ള മനസ്സിന്റെ വിശാലത പിതാവിനുണ്ട്. കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുവാൻ പിതാവിനെ പ്രേരിപ്പിച്ചതു ഈ കാരുണ്യമാണ്. ഒരു നയതന്ത്രജ്ഞനെന്ന നിലയിൽ കുന്നശ്ശേരിപ്പിതാവിനുള്ള കഴിവ് എല്ലാവരും തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. സീറോമലബാർ സഭയിൽ പ്രതിസന്ധികളുണ്ടായ ഘട്ടങ്ങളിലെല്ലാം ഒരു മദ്ധ്യവർത്തിയായി നിന്നുകൊണ്ട് ഉചിതമായ തീരുമാനങ്ങിലത്തൊൻ ഔദ്യോഗികമായും അനൗദ്യോഗികമായും കുന്നശ്ശേരിപിതാവ് വഹിച്ച പങ്ക് അതുമായി ബന്ധപ്പെട്ടിട്ടുള്ളവർ ഒരിക്കലും മറക്കുകയില്ല. ബിഷപ്പുമാരുടെ ഇടയിലെ പാലംപണിക്കാരൻ എന്നാണ് പടിയറപ്പിതാവ് കുന്നശ്ശേരി പിതാവിനെ വിശേഷിപ്പിച്ചത്.
പൗരസ്ത്യാരാധന ക്രമത്തെക്കുറിച്ചു ചേരിതിരിവുണ്ടായപ്പോൾ ഒരു ഗ്രൂപ്പിനാലും അമിതമായി സ്വാധീനിക്കപ്പെടാതെ സന്തുലിതമായ നിലപാടുകളാണ് അദ്ദേഹം കൈക്കൊണ്ടിരുന്നത്. പിതാവിന്റെ നിർദ്ദേശങ്ങളും വിലയിരുത്തലുകളും സത്യസന്ധമായ റിപ്പോർട്ട് തയ്യാറാക്കുവാൻ പൊന്തിഫിക്കൽ കമ്മീഷനെപ്പോലും സഹായിച്ചിട്ടുണ്ടെന്നുള്ളത് അധികം പേർക്കും അറിയാത്ത വസ്തുതയാണ്. സഭാതലത്തിൽ അനേകം ഉയർന്ന പദവികൾ പിതാവു വഹിച്ചിട്ടുണ്ട്. എസ്.എം.ബി.സി. വൈസ് പ്രസിഡന്റ്, സെക്രട്ടറി, ലിറ്റർജിക്കൽ കമ്മിറ്റിയംഗം, കെ.സി.ബി.സി.എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ, ആലുവ പൊന്തിഫിക്കൽ സെമിനാരിയുടെയും വടവാതൂർ സെമിനാരിയുടെയും ബിഷപ്‌സ് കമ്മീഷൻ ചെയർമാൻ, സി.ബി.സിഐ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാൻ, റോമിൽ നടന്ന അല്മായരെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിൽ സി.ബി.സിഐയുടെ പ്രതിനിധി, പൗരസ്ത്യ കാനൻ നിയമപരിഷ്‌കരണത്തിന്റെ പൊന്തിഫിക്കൽ കമ്മീഷനംഗം, നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ട്രസ്റ്റി, ബാംഗ്‌ളൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജിന്റെ ഡയറക്ടർ ബോർഡംഗം, ഓർത്തഡോക്‌സ്- യാക്കോബായ സഭകളുമായി അനുരഞ്ജന ചർച്ചകൾക്കായി റോമിൽനിന്നും നിയമിതമായ കമ്മിറ്റിയംഗം, സീറോമലബാർ സഭയുടെ പ്രഥമ സ്ഥിരംസിനഡ് അംഗം, ഇങ്ങനെ നിരവധിയാണ് കുന്നശ്ശേരിപ്പിതാവിനു ലഭിച്ച അംഗീകാരങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്‌കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍