ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നെത്തി ഇരുപതാം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും വലിയ സുവിശേഷ പ്രഭാഷകനായി; ദൈവജനത്തിനായി ധീരമായി പടവാളേന്തിയ കർമ്മയോഗിയായി; തിരുവട്ടാർ കൃഷ്ണൻകുട്ടി വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗം
കർത്താവിൽ പ്രസിദ്ധ സുവിശേഷകനും ഗ്രന്ഥകാരനുമായ തിരുവട്ടാർ കൃഷ്ണൻകുട്ടി (81) മാർച്ച് 29 ബുധനാഴ്ച നിത്യതയിലേക്ക് ചേർക്കപ്പെട്ടു. ചില വർഷങ്ങൾക്കുമുമ്പ് കിടപ്പിലാകുന്നതുവരെ, ഓടിനടന്ന് ലഭിക്കുന്ന വേദികളിലെല്ലാം രക്ഷകനെ ഉയർത്തിക്കാട്ടുന്ന മഹദ് ദൗത്യത്തിലേർപ്പെട്ടിരിക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും ആറ് പതിറ്റാണ്ട് മുമ്പാണ് സഹോദരൻ വിശ്വാസത്തിലേക്ക് വരുന്നത്. തമിഴ്നാട്ടിലെ തിരുവട്ടാറിന് സമീപമുള്ള കോൾവേൽ സ്വദേശിയാണദ്ദേഹം.
ഇരുപതാം നൂറ്റാണ്ട് കണ്ട ഏഷ്യയിലെ ഏറ്റവും മികച്ച സുവിശേഷ പ്രഭാഷകനായിരുന്നു തിരുവട്ടാർ. നാഥാന്റെയും ഏലിയാവിന്റെയും യോഹന്നാൻ സ്നാപകന്റെയും ആത്മാവോടുകൂടിയ പ്രവാചക ശബ്ദമായിരുന്നു അദ്ദേഹത്തിന്റെത്. ദുരുപദേഷ്ടാക്കൾക്കും വചനവിരുദ്ധജീവിതവും പെരുമാറ്റവും പുലർത്തുന്ന ദൈവജനത്തിനും സ്ഥലം സഭകൾക്കുമെതിരെ ഈ കർമ്മയോഗി പടവാളോങ്ങി.
സുവിശേഷ വിരോധികളിൽ നിന്നും, അദ്ദേഹത്തിന്റെ ആശയങ്ങളോട് വിയോജിക്കുന്നവരിൽ നിന്നും ഏറെ പ്രതികൂലങ്ങളുണ്ടായെങ്കിലും അടിപതറാതെ അന്ത്യം വരെ പോരാടി നിൽക്കുകയും ചെയ്തു.
കവല പ്രസംഗങ്ങളുടെ പ്രഭുവായി അറിയപ്പെട്ടിരുന്ന തിരുവട്ടാർ, ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്നത് പരസ്യയോഗങ്ങളായിരുന്നു. പ്രസംഗ യാത്രകളുടെ 50-ാം വർഷത്തിൽ എഫഥാ എന്ന പേരിൽ കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ 50 പരസ്യയോഗങ്ങൾ സംഘടിപ്പിച്ചു.
വിശ്വാസ പ്രതിവാദശാഖയിലെ എണ്ണം പറഞ്ഞ നിരവധി ഗ്രന്ഥങ്ങൾ, ആർ.കെ.യിലെ ഗ്രന്ഥകാരനെ ജനപ്രിയനാക്കി. അതേ ലക്ഷ്യത്തോടെ ദീർഘകാലം പ്രസിദ്ധീകരിച്ചുവന്ന ധർമ്മദീപ്തി മാസികയും ഏറെ വായനക്കാരെ സമ്പാദിച്ചിരുന്നു.
വിശ്വാസത്തിലേക്ക് വരുംമുമ്പെ, കാറൽ മാർക്സിനു വേണ്ടിയും കമ്മ്യൂണിസത്തിനു വേണ്ടിയും ചോരചിന്താൻ മടിക്കാതിരുന്ന ആർ.കെ; ക്രിസ്തുവിനെ കണ്ടപ്പോൾ കത്തിയെടുത്ത് പോറി കയ്യിലൊരു മുറിവുണ്ടാക്കി. പൊടിച്ചുവന്ന രക്തത്തിൽ പേനമുക്കി എഴുതി: 'ജീവിച്ചാൽ ക്രിസ്തുവിനുവേണ്ടി, മരിച്ചാൽ ക്രിസ്തുവിനുവേണ്ടി' ക്രിസ്തു എന്ന സമ്പൂർണ്ണ വിപ്ലവകാരിയുടെ സമ്പൂർണ്ണ അനുയായി ആയിരുന്നു തിരുവട്ടാർ.
ഭാര്യ എൽസി കൃഷ്ണഗിരി കാവനാക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: കൃപജ, ക്രിസ്. വാളകം ബ്രദറൺ അസംബ്ലിയിൽ ഏപ്രിൽ 1 ശനി രാവിലെ 9 മണിക്കു സംസ്കാര ശ്രുശ്രൂഷ ആരംഭിക്കും. 12.30 നു സംസ്കാരം നടക്കും.
ആർകെ: എന്റെ അണ്ണൻ
തിരുവട്ടാർ എന്ന മഹാനദി, ഒഴുകിയൊഴുകി ഒടുവിൽ നിത്യതയുടെ തുറമുഖത്ത് വലയം പ്രാപിച്ചു. പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, വാർത്തയറിഞ്ഞപ്പോൾ പെട്ടെന്ന് ഒരു തമോഗർത്തത്തിലേക്ക് പതിച്ചതുപോലെ. കാരണം അത്രയ്ക്ക് പ്രോജ്വലമായിരുന്നു ആർ.കെ. എന്ന സൂര്യൻ
ഒരു പുരുഷായുസുകൊണ്ട്, ഒരുപിടി ജന്മങ്ങളുടെ കർത്തവ്യമെല്ലാം നിർവ്വഹിച്ചു പൂർത്തിയാക്കിയ കർമ്മധീരൻ. കേരളത്തിനകത്തും പുറത്തും പ്രഭാഷണ വേദികളെ പ്രകമ്പനം കൊള്ളിച്ച സിംഹഗർജ്ജനത്തിന്റെ ഉടമ, അക്ഷരങ്ങളുടെ പൊന്നുംവിലയറിഞ്ഞ് അവയെ ഊതിക്കാച്ചി എടുത്തവൻ. വിശ്വാസ വിഷയങ്ങളിൽ വിയോജിപ്പ് പറയുന്ന കപടവാദികളുടെ ചിന്താധാരകളെ പിച്ചിച്ചീന്തുന്നവൻ, തന്നെ അടുത്തവരെയൊക്കെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു ആത്മികച്ചുഴി, മൂന്ന് തലമുറകളെ പ്രചോദിപ്പിച്ചത് ഊറ്റം കൊള്ളിപ്പിച്ച അതുല്യവാഗ്മി. അപ്പോൾതന്നെ സ്നേഹിക്കുന്നവർക്ക് മനസ് പറിച്ചുകൊടുക്കുന്ന സ്നേഹധനൻ. ഹൃദയഭിത്തിയിൽ വളരെ മൃദുവായി സ്പർശിക്കുന്ന ജ്യേഷ്ഠ സഹോദരൻ. പ്രസംഗവേദിയുടെ താഴെ എത്തുമ്പോൾ നാണം കുണുങ്ങിയായ ഒരു കുഞ്ഞാടിനെപ്പോലെ വിനയാന്വിതൻ, ഹൃദയത്തിൽ ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യൻ...
ആർ.കെ. എന്ന സർഗധനന്റെ ചിത്രം പൂർണ്ണമായി വരയ്ക്കുവാൻ ആർക്കാണ് കഴിയുക. മറ്റെല്ലാം മറന്നാലും ആർ.കെ.എന്ന പച്ച മനുഷ്യനെ ആർക്കാണ് വിസ്മരിക്കാനാവുക. നിഷ്കളങ്കമായ ആ സ്നേഹവും പ്രോത്സാഹനവും അനുഭവിച്ചവർക്ക് എങ്ങനെയാണ് പറഞ്ഞുതീർക്കാനാവുക? കേരളത്തിലെ ക്രൈസ്തവ സഭയ്ക്ക് പൊതുവായി ദൈവം നൽകിയ വരദാനമാണ് ആർ.കെ. ഒരു പെരുത്ത നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം കിട്ടുന്ന അപൂർവ്വ സമ്മാനം.
ക്രൂശിതനായ ക്രിസ്തുവിനെ ഇത്ര സമ്മോഹനമായി വരച്ചുകാട്ടുവാൻ ആർക്കാണ് കഴിഞ്ഞിട്ടുള്ളത്... കീശയിൽ കിടക്കുന്ന ആശയങ്ങളെ ഇത്രയടുക്കിന് അവതരിപ്പിക്കുവാൻ മറ്റാർക്കാണ് കഴിയുക.
ഓരോ പ്രഭാഷണങ്ങളും തുല്യമറ്റതാക്കുവാനുള്ള അദ്വിതീയ ശേഷി തനിക്കുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ, 'കൃഷ്ണൻകുട്ടിയുടെ കീശയിൽ 5 പ്രസംഗങ്ങളെ ഉള്ളൂ' എന്നു താൻ തീർത്തു പറയുമ്പോഴും നാം വീണ്ടും വീണ്ടും തന്റെ വാക്കുകൾക്കായി കാതോർത്തിരിക്കുന്നത്.
തന്നിലെ എഴുത്തുകാരനെ കുറെയെങ്കിലും ഉപയോഗിക്കുവാൻ ജി.എൽ.എസ് നാളുകളിൽ സാധിച്ചത് ഒരു ഭാഗ്യപദവിയായി പരഗണിക്കുന്നു. തുടർച്ചയായി മൂന്നു മണിക്കൂർ എന്നോടൊപ്പം രണ്ടു ക്യാമറകളുടെ മുന്നിലിരുന്നു ഓർമ്മയുള്ള കാലം മുതൽക്കുള്ള ജീവിതകഥകൾ സമ്പൂർണ്ണമായി വളച്ചുകെട്ടില്ലാതെ, ഒന്നും ഒളിച്ചുവയ്ക്കാതെ പറഞ്ഞു തീർത്തുകഴിഞ്ഞപ്പോൾ, ആശ്വാസത്തോടെ ഒരു നിശ്വാസം ഉതിർത്തത് ഇന്നും എന്റെ ഓർമ്മയിലുണ്ട്. ഞാൻ 'അണ്ണൻ' എന്നു വിളിക്കുകയും എന്നെ തിരിച്ച് 'തമ്പി' എന്നു വിളിക്കുകയും ചെയ്യുമായിരുന്ന, വില പറയാനാകാത്ത ആ സാഹോദര്യത്തിനും, സൗഹൃദത്തിനും താൽക്കാലിക വിട.
അണ്ണനെ ഞാൻ വീണ്ടും കാണും അരോഗദൃഢഗാത്രനായി, തേജസിന്റെ കുപ്പായം ധരിച്ച്. അന്ന് പക്ഷെ താൻ നിർന്നിമേഷനായി നോക്കുന്നത്, കാലത്തികവിൽ കാലിത്തൊഴുത്തിൽ കന്യകയുടെ മകനായി പിറന്ന് കാൽവറിക്രൂശിൽ കാരിരുമ്പാണിയിൽ തറയ്ക്കപ്പെട്ട, കല്ലറയെ ഭേദിച്ചുയർന്ന് കാലയവനികയ്ക്കപ്പുറത്തേക്കുപോയ കർത്താവിന്റെ കാരുണ്യമോലുന്ന കണ്ണുകളിലേക്കു മാത്രമായിരിക്കും.
അണ്ണാ അങ്ങ് ഇവിടെ വിട്ടേച്ചു പോകുന്ന വളരെ സമ്പന്നമായ 'ലഗസി' ഇനി എത്രയോ തലമുറകളിൽ ഇവിടെ അനുരണനങ്ങൾ സൃഷ്ടിക്കും.... അത് കാലം പറയട്ടെ.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍