ഷിജിയുടെ ജീവൻ തട്ടിയെടുത്തതു പ്രായപൂർത്തിയാകാത്ത ഫ്രീക്കന്മാർ ഓടിച്ച ഇൻഷുറൻസ് പോലും ഇല്ലാത്ത ബൈക്ക്; അയൽപ്പക്കക്കാരൻ വാങ്ങിയ ആമ്പുലൻസിൽ ആദ്യയാത്ര നടത്തിയ യുവ അദ്ധ്യാപികയ്ക്ക് അന്ത്യയാത്ര ഒരുക്കിയതും അതേ വാഹനം; വിങ്ങലുകൾ നിലവിളികളായി മാറിയപ്പോൾ കദളിക്കാട് കണ്ണീർപ്പുഴയായി
മറുനാടൻ മലയാളി ബ്യൂറോ
തൊടുപുഴ: തൊടുപുഴയ്ക്കു സമീപമുള്ള കദളിക്കാട് എന്ന ഗ്രാമം മാത്രമല്ല ഒറ്റപ്പാലത്തിനു സമീപമുള്ള മുന്നൂർക്കോട് എന്ന ഗ്രാമവും അക്ഷരാർത്ഥത്തിൽ നിലവിളിക്കുകയാണിപ്പോൾ. കദളിക്കാടിന്റെ മകളും മുന്നൂർക്കോടുകാരുടെ അദ്ധ്യാപികയുമായ ഷിജിയുടെ അപ്രതീക്ഷിതമായ വിയോഗമാണ് ഇരു ഗ്രാമങ്ങളെയും കണ്ണീരിലാഴ്ത്തുന്നത്. പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ ലൈസൻസും ഇൻഷുറൻസും ഒന്നും ഇല്ലാതെ ബൈക്ക് എടുത്ത്ു പറപ്പിച്ചു തട്ടിയെടുത്തത് 31കാരിയായ ഈ ആധ്യാപികയുടെ ജീവനായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് കദളിക്കാട് കത്തോലിക്കാ പള്ളിയിൽ നടന്ന സംസ്കാര ചടങ്ങിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ മാത്രം മതി ഈ പെൺകുട്ടിയെ നാട് എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നു തെളിയിക്കാൻ.
അയൽപ്പക്കക്കാരൻ വാങ്ങിയ ആമ്പുലൻസിൽ ആദ്യ യാത്ര നടത്തിയ ഷിജി ടീച്ചറുടെ അന്ത്യയാത്രയും അതേ ആമ്പുലൻസിലായതു യാദൃശ്ചികമായിരിക്കാം. കഴിഞ്ഞദിവസം അയൽപ്പക്കത്തുള്ള ഒരാൾ വാങ്ങിയ ആമ്പുലൻസ് പള്ളിയിൽകൊണ്ടുപോയി വെഞ്ചരിച്ചതിനു ശേഷം മടങ്ങവേ പള്ളിയിൽനിന്നു വരികയായിരുന്ന ടീച്ചറെ കൂടി കയറ്റുകയായിരുന്നു. അതേ ആ്മ്പുലൻസ് തന്നെയായിരുന്നു ഇന്നു കദളിക്കാട്ടെ വീട്ടിൽനിന്നും പള്ളിയിലേക്ക് ഷിജിയുടെ മൃതദേഹവുമായി പോയത്.
വാഴക്കുളത്ത് ജനുവരി 28ന് രാത്രി 7:30 ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ ആയിരുന്നു അപകടം. ഫ്രീക്കന്മാരായ രണ്ടു വിദ്യാർത്ഥികൾ വിദ്യാർത്ഥികൾ അമിത വേഗത്തിൽ ഓടിച്ച ബൈക്കിടിച്ച് തലയ്ക്ക് ഗുരുതര പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കപ്പെട്ട ഒറ്റപ്പാലം മുന്നൂർക്കോട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപിക ഷിജിമോൾ ജോസഫ് കഴിഞ്ഞ ദിവസമാണു മരിച്ചത്. മൂന്ന് വർഷമായി മുന്നൂർക്കോട് സ്കൂളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.മുവാറ്റുപുഴ വാഴക്കുളം കദളിക്കാട് കല്ലുങ്കൽ കുടുംബാംഗമാണ്. ഭർത്താവ് ജോമി, തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്കൂൾ വിദ്യാർത്ഥി അലൻ ഏകമകനാണ്. പൂഞ്ഞാർ അടിവാരം തടത്തിൽ കുടുംബാംഗമാണ്.
ഷിജി ടീച്ചർ എല്ലാ ഉത്തരവാദിത്തവും തിടുക്കത്തിൽ പൂർത്തീകരിച്ചത് നിത്യ യാത്രയ്ക്കായിരുന്നല്ലോ എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാത്തതിന്റെ ഞെട്ടലിലാണ് മുന്നൂർക്കോട് എന്ന വള്ളുവനാടൻ ഗ്രാമവും കദളിക്കാട് എന്ന നാടും. സ്വദേശമായ കദളികാടിനടുത്തുള്ള വഴിത്തല സെന്റ് .ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെയും, ശിവൻകുന്ന് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെയും ഒന്നര വർഷത്തെ സേവനത്തിൽ ശേഷം നാട്ടിൽ നിന്നു സർക്കാർ ജോലി ലഭിച്ചതിനാൽ 5 മണിക്കൂറിലധികം യാത്രാ ദൂരമുള്ള പാലക്കാട് ജില്ലയിലെ മുന്നൂർക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മുന്നൂർക്കോട് സ്കൂളിൽ ഒരു നിയോഗം പോലെ സേവനം അനുഷ്ഠിച്ച വഴിവിളക്കാണ് അണഞ്ഞത്.
മൂന്നു വർഷം കൊണ്ട് ഷിജി ടീച്ചർ കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ട വഴികാട്ടിയും സുഹൃത്തും മുതിർന്ന സഹോദരിയുമായി മാറിക്കഴിഞ്ഞിരുന്ന നിമിഷത്തിലായിരുന്നു വിധി ക്രൂരമായി ജീവനപഹരിച്ചിരിക്കുന്നത്. ക്യത്യമായ അദ്ധ്യാപന രീതിയിലൂടെ പാഠഭാഗങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ടീച്ചർ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനവും നല്കി വന്നിരുന്നു.
രണ്ടാഴ്ച മുമ്പ് സ്കൂൾ ടൂറിന് കുട്ടികളോടൊപ്പം ആവേശത്തോടെ ടീച്ചറും ഉണ്ടായിരുന്നു. ടീച്ചറിന്റെ വ്യത്യസ്തവും തനതുവായ സംസാരരീതിയും ശൈലിയും കുട്ടികൾക്ക് ഹൃദിസ്ഥമാക്കി അനുകരിച്ചിരുന്നത് ടീച്ചർ ആസ്വദിച്ചു. യാത്ര ക്ഷീണം വകവയ്ക്കാതെ പിറ്റേന്ന് രാവിലെ പ്രത്യേക പരിശീലന ക്ലാസ്സുകളും എടുത്ത ടീച്ചർ, എന്റെ എല്ലാ ജോലിയും പൂർത്തിയാക്കി എന്ന് സ്റ്റാഫ് റൂമിൽ വച്ച് പറഞ്ഞത് നൊമ്പരമായി അവശേഷിക്കുന്നു. ക്രിസ്തുമസ് അവധിക്കു പോകുമ്പോൾ 'എല്ലാവരും എന്റെ വീട്ടിൽ വരണം, അഥവാ ഞാനില്ലെങ്കിലും വരണം' എന്നു ടീച്ചർ പറഞ് വാക്കുകൾ അറം പറ്റിയല്ലോയെന്ന വിഷമത്തിലാണ് സഹപ്രവർത്തകരും.
നാട്ടിലേയ്ക്കുള്ള സ്ഥലം മാറ്റം എല്ലാ വർഷവും ടീച്ചർ ആഗ്രഹിച്ചിരുന്നു. ഈ വർഷം ആദ്യം തന്നെ ടീച്ചർ ഇങ്ങനെ പറഞ്ഞിരുന്നു. ഈ വർഷം എന്തായാലും എനിക്ക് സ്ഥലം മാറ്റം കിട്ടും, വരുന്ന ജൂണിൽ ഞാനുണ്ടാവില്ല. ഞാൻ പോയിട്ട് നിങ്ങൾ പോയാൽ മതി എന്ന്. എന്തും തുറന്നു സംസാരിക്കുകയും എല്ലാവർക്കും നന്മയുടെ ഉപദേശവും മാർഗ്ഗ ദർശനവും ധൈര്യവും ഊർജ്ജവും പകർന്ന് ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന സ്റ്റാഫ് റൂമിലെ സ്നേഹ സാന്നിദ്ധ്യം ഇനി ഇല്ല എന്ന വേദനയാണു സഹപ്രവർത്തകർ പങ്കുവയ്ക്കുന്നത്.
ഒരിക്കൽ പരിചയപ്പെട്ടാൽ അവരുടെ എല്ലാ വിവരങ്ങളും അറിഞ്ഞ് പിന്നീട് പേര് ചൊല്ലി വിളിക്കുന്ന ടീച്ചറിന്റെ ഓർമ്മ ശക്തിയും പെരുമാറ്റവും അതിശയമായിരുന്നു.സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളോടൊപ്പവും സഹപ്രവർത്തകർക്കൊപ്പവും മുൻപിലുണ്ടായിരുന്നു ടീച്ചർ. സ്കൂൾ സമയം കഴിഞ്ഞ് കയ്യിൽ ചൂലേന്തി സ്റ്റാഫ് റൂമും വാഷ് ബേസിനും പരിസരവും ടീച്ചർ സ്വമനസ്സാ വൃത്തിയാക്കിയിരുന്നു.
മറ്റുള്ളവരുടെ വേദയിൽ മനം നോവുമായിരുന്നു ടീച്ചറിന് നൊമ്പരപ്പെടുത്തുന്ന കഥകളും മനസ്സിനെ ഉലച്ചിരുന്നു. ചില ദിവസങ്ങൾക്ക് മുമ്പ് ടീച്ചർ സ്കൂൾ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്ന കഥയിലെ അപകട രംഗം അതേ പോലെ സംഭവിച്ചതിന്റെ ആഘാതത്തിലാണ് സഹപ്രവർത്തകർ.സ്കൂൾ ജോലി സമയം കഴിഞ്ഞ് തിടുക്കത്തിൽ നാട്ടിലെത്തുന്ന ടീച്ചർ വീട്ടിലെ പണികളും സന്തോഷത്തോടെ ചെയ്തു തീർക്കു മായിരുന്നു.
അപകട വാർത്ത അറിഞ്ഞതു മുതൽ നാടും സ്കൂളും കണ്ണീരോടെ പ്രാർത്ഥനയിലായിരുന്നു. ഗുരുതരാവസ്ഥയിലും നേരിയ പുരോഗതിയിൽ സന്തോഷിക്കുന്നതിനിടയിലായിരുന്നു പ്രിയപ്പെട്ട ടീച്ചറിനെ ദുരന്തം തട്ടിയെടുത്തത്.ഇന്നലെ മുന്നൂർ കോട് സ്കൂളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറിന്റെ വേർപ്പാടിന്റെ വേദനയിൽ കുട്ടികൾ ഹൃദയം തകർന്ന് നിലവിളിക്കുന്നത് ടീച്ചറിനോടുള്ള സ്നേഹം പറഞ്ഞറിയിക്കാനാവാത്തതായി. അമ്മ പോയതറിയാത്ത അലൻ എന്ന ഏക മകൻ പൂക്കളിലും എരിയുന്ന ചന്ദന തിരിയിലും മെഴുതിരിയിലും കണ്ണിമയ്ക്കാതെ നോക്കിയിരുന്നത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍