കളിച്ചും ചിരിച്ചും സന്തോഷത്തോടെ പോയവർ തിരിച്ചെത്തിയത് ചേതനയറ്റ് വിറങ്ങലിച്ച്; പെരുംമഴയത്ത് ആംബുലൻസിൽ നിന്ന് പുറത്ത് പുറത്തെടുത്ത മൃതദേഹങ്ങളിൽ വീണ് അലമുറയിട്ട് ഉറ്റവരും സ്നേഹിതരും; ആപത്തിന്റെ ഞെട്ടൽ മാറാതെ അവരെ ഒരുനോക്കു കാണാൻ കാത്തുനിന്നത് ആയിരങ്ങൾ; ഒരു നാടിന്റെ വേദനയായി വല്ലത്തെ അപകടത്തിൽ മരിച്ച കൂട്ടുകാർക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി
പ്രകാശ് ചന്ദ്രശേഖർ
ഏലപ്പാറ: കളിയും ചിരിയുമായി വിടപറഞ്ഞവർ ചേതനയറ്റ് വിറങ്ങലിച്ച് വെള്ളപുതച്ച് തിരിച്ചെത്തിയപ്പോൾ വാവിട്ടുകരഞ്ഞ് ഉറ്റവരും സ്നേഹിതരും. പെരുമഴയത്തും അവർ ആയിരങ്ങൾ കാത്തുനിന്നു. മഴയുടെ ആരവത്തിനപ്പുറം മുഴങ്ങിയ തേങ്ങലുകൾക്ക് സാക്ഷ്യം വഹിച്ച് ഏലപ്പാറ. സുഹൃത്തിനെ സന്തോഷത്തോടെ വിദേശത്തേക്ക് ജോലിക്ക് യാത്രയാക്കാൻ പോയവർക്ക് ഇങ്ങനെയൊരു ദുർവിധി കാലം കാത്തുവച്ചെന്ന് ആരും ചിന്തിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ എത്തിയ വാർത്ത അവരെ സ്തബ്ധരാക്കിയിരുന്നു. ഗ്രാമത്തിന്റെ മുഴുവൻ ആഘോഷമായി പോയവർ തിരിച്ചെത്തിയത് കണ്ണീർ കടലിലേക്കാണ്.
ഇന്ന് പുലർച്ചെ പെരുമ്പാവൂർ വല്ലത്തുണ്ടായ അപകടത്തിൽ മരണമടഞ്ഞ ഏലപ്പാറ സ്വദേശികളുടെ ചേതനയറ്റ ശരീരങ്ങൾ വൈകിട്ട് 4 മണിയോടെയാണ് നാട്ടിലെത്തിച്ചത്. ഏലപ്പാറയിൽ പഞ്ചായത്ത് നിർമ്മിച്ചിരുന്ന പൊതുവേദിയിൽ പ്രത്യേകം പന്തലൊരുക്കി ഗ്രാമം പെരുമഴയത്തും കാത്തുനിന്നു. തങ്ങൾക്കിടയിൽ തലേന്നുവരെ കളിച്ചും ചിരിച്ചും ഏതുകാര്യത്തിനും ഓടിയെത്തിയും ഒപ്പമുണ്ടായിരുന്നവർ ഇരുട്ടിവെളുക്കുംമുമ്പ് ഈ ലോകത്തോട് വിടപറഞ്ഞു. അവസാനമായി അവരെ ഒരുനോക്കു കാണാൻ പൊതു ദർശനത്തിന് ഒരുക്കിയ പന്തലിന് മുന്നിൽ അവരെല്ലാം കാത്തുനിന്നു.
കോരിച്ചൊരിയുന്ന മഴയത്താണ് മൃതദേഹങ്ങളും വഹിച്ചുള്ള ആമ്പുലൻസുകൾ ഏലപ്പാറയിൽ എത്തിയത്. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ ആയിരങ്ങൾ അവസാന യാത്രയിൽ ഒരുമിച്ചു പോയ ആ സഹയാത്രികർക്ക് വിടചൊല്ലാനെത്തി. എംഎൽഎമാരായ ഇഎസ് ബിജിമോൾ, എസ് രാജേന്ദ്രൻ എന്നിവരടക്കം രാഷ്ട്രീയ-സാമൂഹ്യ സംഘടന നേതാക്കളും ജനപ്രതിനിധികളുമെല്ലാം നാട്ടുകാർക്കൊപ്പം നിന്നു.
ഒന്നര മണിക്കൂറോളം പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി. ഈ സമയത്തും പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കുകാണാൻ ലക്ഷ്യമിട്ട് എത്തിയിരുന്നവരുടെ പ്രവാഹം നിലച്ചിരുന്നില്ല. ഏലപ്പാറ സ്വദേശികളായ ജെറിൻ, വിജയ്, കിരൺ, ജനീഷ്, ജിബിൻ, എന്നിവർക്കാണ് ഇന്ന് പുലർച്ചെ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ്സുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
ഏഴ് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പരിക്കേറ്റ സുജിത്ത് രാജഗിരി ആശുപത്രിയിലും ജിബിൻ പെരുമ്പാവൂർ സാൻജോ ആശുപത്രിയിലും ചികത്സയിലാണ്. ജിബിനെ ഒമാനിലേയ്ക്ക് യാത്രയക്കാൻ നെടിമ്പാശേരിയിലേയ്ക്ക് തിരിച്ചവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കിരൺ, ഉണ്ണി, ജെറിൻ എന്നിവരുടെ മൃതദേഹങ്ങൾ വൈകിട്ട് ആറുമുതൽ മുതൽ ഏഴുവരെ ചെമ്മണ്ണ് ലേബർ ക്ലബ്ബിലും പൊതുദർശനത്തിന് വച്ചു. പിന്നീട് വീടുകളിലേയ്ക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ നാളെ (വെള്ളിയാഴ്ച) നടക്കും.
സെമിനിവാലി എസ്റ്റേറ്റ് ലയത്തെ കണ്ണീർക്കയമാക്കിയ ദുരന്തം
അപ്രിതീക്ഷിതമായി എത്തിയ ആ ദുരന്ത വാർത്ത സെമിനിവാലി എസ്റ്റേറ്റ് ലയത്തെ കണ്ണീർക്കയമാക്കി. ഇന്നലെ വരെ തങ്ങളോടൊപ്പം ജോലി ചെയ്തിരുന്നവരെ അപടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തെന്ന യാഥാർത്ഥ്യം ഇപ്പോഴും ഇവർക്ക് ഉൾക്കൊള്ളാനായിട്ടില്ല. കോരിച്ചൊരിയുന്ന മഴയും വ്യാപകമായ മൂടൽമഞ്ഞും മൂലമുള്ള കൊടും തണുപ്പും സഹിക്കാനാവാതെ നേരത്തെ നിദ്രയിലേയ്ക്ക് വഴുതിവീണ ഏലപ്പാറക്കടുത്തുള്ള ചെമ്മണ്ണ് ഗ്രാമം ഇന്ന് പുലർച്ചെ ദുരന്ത വാർത്തപരന്നതോടെ അക്ഷരാർത്ഥത്തിൽ കണ്ണീർക്കടലായി.
ഇന്ന് പെരുമ്പാവൂർ വല്ലത്ത് ഉണ്ടായ ദുരന്തത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവർ ഏലപ്പാറ കോഴിക്കാനം മൂലയിൽ വിൽസന്റെ മകൻ വിജയ് (22)ഒഴികെ മറ്റെല്ലാവരും ചെമ്മണ്ണ് എസ്റ്റേറ്റ് ലയത്തിലും ചുറ്റുപാടുമായിട്ടാണ് താമസിക്കുന്നത്. മരിച്ചവരിൽ ഭൂരിപക്ഷവും ദരിദ്രചുറ്റുപാടിൽ ജീവിയിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികളായിരുന്നു. പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽക്കഴിയുന്ന ചെമ്മണ്ണ് വാഗക്കാട് പുതുവയൽ യേശുദാസിന്റെ മകൻ ജിബിനെ(22) യാത്രയാക്കാൻ നെടുമ്പാശേരി എയർപോർട്ടിലേക്ക് തിരിച്ച സഹോദരൻ ജെറിനടക്കം കാറിലുണ്ടായിരുന്ന 5 പേർക്കാണ് ജിവൻ നഷ്ടമായത്. ജിബിന്‍ ഗൾഫിൽ ജോലി തരപ്പെട്ടതിൽ ഉറ്റവരും സുഹൃത്തുക്കളും ഏറെ സന്തോഷത്തിലായിരുന്നു.
കുടുംബത്തിന്റെ കഷ്ടപ്പാട് തിരിച്ചറിഞ്ഞ് പിതാവ് യേശുദാസിനൊപ്പം തോട്ടത്തിൽ പണിക്കിറങ്ങിയവരാണ് ജിബിനും ജെറിനും. ഇന്നലെ രാത്രി 10 മണിയോടടുത്താണ് ഇവർ ചെമ്മണ്ണിൽ നിന്നും നെടുമ്പാശേരിക്ക് പുറപ്പെട്ടത്. ഒരമണിയോടടുത്തായിരുന്നു അപകടം. എസ്റ്റേറ്റ് ലയത്തിൽ ഏകദേശം നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട് .ദുരന്ത വാർത്ത പരന്നതോടെ ഇവിടം ശോകമൂകമായി.
അപകടവിവരം അറിഞ്ഞതോടെ സ്ത്രീകൾ ഒഴിച്ചുള്ള മരണടഞ്ഞവരുടെ അടുത്ത ബന്ധുക്കൾ പെരുമ്പാവൂരിലേയ്ക്ക് തിരിച്ചിരുന്നു. പെരുമ്പാവൂർ ,മൂവാറ്റുപുഴ,കോതമംഗലം താലൂക്ക് ആശുപത്രികളിലായിട്ടാണ് പോസ്റ്റുമോർട്ടം ക്രമീകരിച്ചത്. പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ചുപേർ മരിക്കാനിടയായത് കാർ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമെന്ന് പ്രാഥമിക നിഗമനം. മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിലും തെളിവെടുപ്പിലും ഇക്കാര്യം വ്യക്തമായി സ്ഥിരം അപകട മേഖലയിലാണ് ദുന്തം ഉണ്ടായത്. ആന്ധ്രയിൽനിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസുമായി ഇവരുടെ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സുജിത്, ജിബിൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍