പൊതുവേദിയിൽ എത്താതെ വീട്ടിലെത്തുന്ന വലിയവർക്കും ചെറിയവർക്കും ഒരുപോലെ വിളമ്പി അടുക്കളയിൽ ഒതുങ്ങി; മകൻ കലഹിച്ചപ്പോൾ അച്ഛനെ വേദനിപ്പിക്കരുതെന്ന് ഉപദേശിച്ചു; അഴിക്കുള്ളിലായപ്പോഴും കരയാത്ത പിള്ള ഇന്നലെ രണ്ടാംവട്ടം കരഞ്ഞു
ഒരു മന്ത്രിയുടെ ഭാര്യ. ഒരു മന്ത്രിയുടെ അമ്മ. അങ്ങനെ ഭാഗ്യം ലഭിച്ച വനിതകൾ കുറയും. മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ ഭാര്യയും മന്ത്രിയായിരുന്ന കെ. മുരളീധരന്റെ അമ്മയുമായ കല്യാണിക്കുട്ടിയമ്മ, മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഭാര്യയും മന്ത്രിയായിരുന്ന ഡോ. എം.കെ. മുനീറിന്റെ അമ്മയുമായ ആമിന കോയ, മന്ത്രിയായിരുന്ന അവുക്കാദർ കുട്ടി നഹയുടെ ഭാര്യയും പി.കെ. അബ്ദു റബ്ബിന്റെ അമ്മയുമായ പി.കെ. കുഞ്ഞിബീവി, ടി.കെ. ദിവാകരന്റെ ഭാര്യയും ബാബു ദിവാകരന്റെ അമ്മയുമായ ദേവയാനി, ബേബി ജോണിന്റെ ഭാര്യയും ഷിബു ബേബി ജോണിന്റെ അമ്മയുമായ അന്നമ്മ ടീച്ചർ, പി.ആർ. കുറുപ്പിന്റെ ഭാര്യയും കെ.പി. മോഹനന്റെ അമ്മയുമായ കെ.പി. ലീലാവതി, ടി.എം. ജേക്കബിന്റെ ഭാര്യയും അനൂപ് ജേക്കബിന്റെ അമ്മയുമായ ആനി ജേക്കബ് തുടങ്ങിവരാണ് ഈ നിരയിലുള്ളത്.
എന്നാൽ അതേ നിരയിൽത്തന്നെയുള്ള പി.ആർ. വത്സല കുമാരി, അവരിൽ നിന്ന് കുറച്ചു കൂടി വേറിട്ടു നിൽക്കുന്നു. വത്സലയുടെ ഭർത്താവ് ആർ ബാലകൃഷ്ണ പിള്ളയും മകൻ കെ.ബി. ഗണേശ് കുമാറും മന്ത്രിമാരായത് ഇരുവരും ഒരേസമയത്തു നിയമ സഭാംഗങ്ങളായിരിക്കെത്തന്നെയാണ്. എന്നാൽ, ഭർത്താവും മകനും ഒരുമിച്ചു രാഷ്ട്രീയത്തിലിറങ്ങിയത് വത്സലകുമാരി ഇഷ്ടപ്പെട്ടിരുന്നില്ല. ഭർത്താവിന്റെ രാഷ്ട്രീക്കളരിയിൽ അവർക്കു വലിയ കമ്പമുണ്ടായിരുന്നു. എന്നാൽ മകന്റെ മേഖല മറ്റൊന്നാവണമെന്നായിരുന്നു ആഗ്രഹം. മകൻ പഠിച്ച് ഐഎഎസ്, ഐപിഎസ്, എൻജിനീയർ, ഡോക്റ്റർ തുടങ്ങിയ മേഖലകളിലെത്തണമെന്ന് ഏതൊരമ്മയെയും പോലെ വത്സലയും ആഗ്രഹിച്ചു. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഗണേശ് കുമാറിനുണ്ടായിരുന്നു. എന്നാൽ വളർന്നപ്പോൾ മകൻ എത്തിച്ചേർന്നത് അഭ്രപാളികളുടെ വെള്ളിവെളിച്ചത്തിലും.
സ്വന്തം സഹോദരിയും പ്രശസ്ത എഴുത്തുകാരിയും തിരക്കഥാകൃത്തുമായ പി.ആർ. ശ്യാമളയുടെ ഇഷ്ട മേഖലയായ ചലച്ചിത്ര ലോകത്തേക്കു മകൻ കടന്നുവരുന്നതിൽ വത്സലയ്ക്ക് എതിർപ്പുണ്ടായിരുന്നില്ല. പഠിപ്പിന്റെ ലോകത്തു നിന്നു ചലച്ചിത്ര ലോകത്തേക്കു വന്ന മകനെ അമ്മ ഏറെ പ്രോത്സാഹിപ്പിച്ചു. നൂറ്റമ്പതോളം ചലച്ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ഗണേശ് കുമാർ താരസംഘടനയായ അമ്മയുടെ പ്രധാന അമരക്കാരിൽ ഒരാളാണ്. മകൻ സിനിമയിൽ കൂടുതൽ വളരുന്നതു കാണാനായിരുന്നു ഈ അമ്മയ്ക്കു താത്പര്യം.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷ തെറ്റിച്ചു. കൊട്ടാരക്കരയിൽ നിന്ന് ആർ ബാലകൃഷ്ണ പിള്ളയും പത്തനാപുരത്തു നിന്നു ഗണേശ് കുമാറും വിജയിച്ചു നിയമസഭയിലെത്തി. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് മുഖ്യമന്ത്രി എ.കെ. ആന്റണി ബാലകൃഷ്ണ പിള്ളയെ പിന്തള്ളി ഗണേശ് കുമാറിനെ മന്ത്രിയാക്കി. അത് ഏറ്റവും കൂടതൽ അമ്പരപ്പിച്ചത് വത്സലയെ ആയിരുന്നു. അന്നുവരെ വീടിനു പുറത്തായിരുന്ന രാഷ്ട്രീയം അന്നു മുതൽ വീടിനകത്തേക്കു കടന്നു വന്നു. അതോടെ അവർ രാഷ്ട്രീയത്തെ വെറുത്തു തുടങ്ങിയിരുന്നു. രാഷ്ട്രീയത്തിൽ നിന്നു ഭർത്താവിനെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് അവർക്ക് അറിയാമായിരുന്നു. മകനെയെങ്കിലും പിന്തിരിപ്പിക്കാൽ ശ്രമിക്കുകയും ചെയ്തു. എന്നാൽ, മകന്റെ ജനസമ്മതി തിരിച്ചറിഞ്ഞ അമ്മ നിസഹായയായിരുന്നു.
എല്ലാ കാലത്തും ബാലകൃഷ്ണ പിള്ളയുടെ നിഴലായിരുന്നു അവർ. ഓരോ തെരഞ്ഞെടുപ്പു വേളയിലും ഭർത്താവിന്റെ വിജയത്തിനായി ഉള്ളുതുറന്നു പ്രാർത്ഥിച്ചിരുന്നു. ഒരിക്കൽപ്പോലും പൊതു വേദികളിൽ പ്രത്യക്ഷപ്പെടാതെ, വീട്ടിലെത്തുന്ന വലിയവർക്കും ചെറിയവർക്കും ഒരുപോലെ വച്ചു വിളമ്പി നല്ല വീട്ടമ്മയായി അകത്തളങ്ങളിൽ ഒതുങ്ങി. 60 വർഷമായി അവർ വാളകം കീഴൂട്ട് തറവാടിന്റെ പൂമുഖത്തുണ്ടായിരുന്നു, അച്ഛനെയും മക്കളെയും മരുമക്കളെയും തേടിയെത്തുന്നവർക്ക് ആതിഥ്യമരുളാൻ. അവരിൽ സാധാരണക്കാരുണ്ട്, പാർട്ടി പ്രവർത്തകരുണ്ട്, സമുന്നത രാഷ്ട്രീയ നേതാക്കളും സമുദായ നേതാക്കളുണ്ട്, മന്ത്രിമാരും മുഖ്യമന്ത്രിമാരുമുണ്ട്, ഐഎഎസ്- ഐപിഎസ് ബന്ധുക്കളുണ്ട്, ചലച്ചിത്ര നഭസിലെ സൂപ്പർ സ്റ്റാറുകളുണ്ട്, സംവിധായകരും തിരക്കഥാകൃത്തുക്കളുമുണ്ട്. മിക്കവർക്കും അവർ അമ്മയായിരുന്നു. ഇന്നലെ അന്തിമോപചാരമർപ്പിക്കാനെത്തിയ മോഹൻലാൽ ഒരിക്കൽ പറഞ്ഞതിങ്ങനെ: ഈ അമ്മയും എനിക്ക് സ്വന്തം അമ്മയെപ്പോലെയാണ്. സ്നേഹം മാത്രം തരുന്ന അമ്മ.
ഏതു പ്രതിസന്ധികളെയും പാറ പോലെ നേരിടുന്ന ബാലകൃഷ്ണ പിള്ള, അമ്മ കാർത്ത്യായനി അമ്മയുടെ വേർപാടിനു ശേഷം ഇന്നലെ ആദ്യമായി കരഞ്ഞു. പതിവു പോലെ പുലർച്ചെ നാലു മണിക്ക് ഉണർന്നു കുളിച്ചു പൂജാമുറിയിൽ കയറി ലളിതാ സഹസ്രനാമം ജപിച്ച്, കണ്ണൂരിലെ പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ യാത്രയാക്കിയ വത്സല ഇനി ഒപ്പമില്ലെന്നു വിശ്വസിക്കാൻ അദ്ദേഹം ബുദ്ധിമുട്ടുന്നു. കൊല്ലത്തു നിന്നു ട്രെയ്നിൽ പാർട്ടി ജനറൽ സെക്രട്ടറി സി. വേണുഗോപാൽ നായർക്കൊപ്പം പുറപ്പെട്ട പിള്ള, കായംകുളത്തു വച്ചു യാത്ര അവസാനിപ്പിച്ചു വീട്ടിലേക്കു മടങ്ങി. കൊട്ടാരക്കരയിലെ വീട്ടിലെത്തി, മൃതദേഹത്തോടൊപ്പം വാളകത്തെ കീഴൂട്ട് തറവാട്ടിലേക്ക്, നിറകണ്ണുകളോടെ. അച്ഛൻ കീഴൂട്ട് രാമൻ പിള്ളയ്ക്കും അമ്മ കാർത്ത്യായനി അമ്മയ്ക്കും ചിതയൊരുക്കിയ അതേ സ്ഥലത്തു തന്നെ പ്രിയതമയ്ക്കും ചിതയൊരുക്കാൻ ജോലിക്കാരോടു നിർദേശിക്കുമ്പോൾ അദ്ദേഹം വിതുമ്പുകയായിരുന്നു.
കടപ്പാട്: മെട്രോ വാർത്ത
Stories you may Like
- സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് പി.കെ.ആർ.പിള്ള ഓർമ്മയാകുമ്പോൾ
- സിനിമാ മന്ത്രി 'വിശ്വാസം' തകർക്കുമോ? മന്മോഹൻ ബംഗ്ലാവ് വീണ്ടും ചർച്ചകളിൽ
- പരാതിക്കാരിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി സജി ചെറിയാൻ
- പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി ഗവർണർ എത്തുമോ?
- 'വിശ്വാസം' നേടി വീണ്ടും ശ്രീധരൻ പിള്ള; പത്തനംതിട്ട ചർച്ച തുടരും
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍